ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നൽകിയാൽ വാദി പ്രതിയാകും! ഈടായി നൽകിയ ആധാരം തിരിച്ചു കിട്ടാൻ പരാതി നൽകിയപ്പോൾ ജുവല്ലറി ഉടമയുടെ സൽപ്പേരും സ്വത്തും കണ്ണുവച്ചുള്ള കള്ളപരാതിയെന്ന് പൊലീസിന്റെ കണ്ടെത്തൽ; സ്വർണ്ണ മുതലാളിക്ക് വേണ്ടി ആടിനെ പട്ടിയാക്കി പൊലീസിന്റെ കള്ളക്കളി ഇങ്ങനെ
എം പി റാഫി
കോഴിക്കോട്: ഈടിനു നൽകിയ ആധാരം ബോബി ചെമ്മണ്ണൂർ തിരിച്ചു നൽകാത്ത സംഭവത്തിൽ പരാതി ലഭിച്ച് മൂന്നുമാസമായിട്ടും പൊലീസ് കേസെടുക്കാൻ തയ്യാറായില്ല. കേസെടുത്ത് അന്വേഷണം നടത്തുന്നതിനു പകരം പരാതിക്കാരനെ കുടുക്കാൻ കള്ളക്കേസും ബോബി ചെമ്മണ്ണൂരിന് അനുകൂലമായി പൊലീസിന്റെ റിപ്പോർട്ടും മെനഞ്ഞിരിക്കുകയാണ്.
ബാലുശ്ശേരി ഉണ്ണികുളം എമ്മം പറമ്പ് സ്വദേശി മാനാംകുന്നുമ്മൽ വീട്ടിൽ ഭാസ്കരനും കുടുംബവുമാണ് നീതിക്കു വേണ്ടി പൊലീസ് സ്റ്റേഷൻ കയറി ഇറങ്ങുന്നത്. എന്നാൽ പരാതി നൽകിയതിന്റെ പേരിൽ പൊലീസ് ഒത്താശയോടെ ഭാസ്ക്കരനെതിരെ കള്ളക്കേസിൽ കുടുക്കാൻ ശ്രമം നടക്കുകയാണ്. ഭാസ്കരന്റെ സ്വത്ത് തട്ടിയെടുത്തതായി ചൂണ്ടിക്കാട്ടി പരാതി സമർപ്പിച്ചതിനു പിന്നാലെയാണ് ബോബി ചെമ്മണ്ണൂർ ഭാസ്കരനെതിരെ പരാതിയുമായി രംഗത്തെത്തിയിട്ടുള്ളത്. മാത്രമല്ല, വൻ തട്ടിപ്പു നടത്തിയ ബോബി ചെമ്മണ്ണൂരിനു അനുകൂലമായി ഭാസ്കരന്റെ പരാതിയിൽ പൊലീസ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുകയാണ്. പണം നൽകിയാൽ ഭൂമി വിട്ടു നൽകാമെന്നാണ് ബാലുശ്ശേരി പൊലീസിന്റെ നിലപാട്.
ഓപ്പറേഷൻ കുബേരയുടെ ഭാഗമായി ഡിസംബർ 18ന് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് നൽകിയ പരാതിന്മേൽ യാതൊരു നടപടിയും എടുത്തില്ലെന്നു മാത്രമല്ല, ഭാസ്കരൻ നൽകിയ പരാതി തന്നെ ഒടുവിൽ അപ്രത്യക്ഷമാവുകയും ചെയ്തു. ഇതോടെ ഭാസ്കരൻ കോഴിക്കോട് റൂറൽ എസ്പിക്കു മുന്നിലെത്തി വീണ്ടും പരാതി സമർപ്പിച്ചു. ഈ പരാതിയിന്മേലും പൊലീസിന്റെ ഒളിച്ചു കളി തുടർന്നു. വിഷയം മറുനാടൻ മലയാളി വാർത്തയാക്കിയതോടെ റൂറൽ എസ്പി അന്വേഷണ റിപ്പോർട്ട് അയയ്ക്കാൻ ബാലൂശേരി എസ്.ഐക്ക് ഉത്തരവ് കൈമാറി. അന്വേഷണ റിപ്പോർട്ടും മൊഴിയെടുപ്പും പൂർത്തിയാക്കിയെങ്കിലും എഫ്.ഐ.ആർ മാത്രം ഇടാൻ പൊലീസുകാർ തയ്യാറായിരുന്നില്ല.
ഒടുവിൽ സംഭവത്തെ പറ്റി അന്വേഷിച്ച് പൊലീസ് ഉണ്ടാക്കിയ റിപ്പോർട്ടിൽ വാദി പ്രതിയും, തട്ടിപ്പു നടത്തിയ ബോബിക്ക് ക്ലീൻ ചീറ്റും. നിരവധി സൽപ്രവൃത്തികൾ ചെയ്യുന്ന ബോബി ചെമ്മണ്ണൂരിന്റെ സൽപേരിന് കളങ്കമുണ്ടാക്കാനും സ്വത്തിൽ കണ്ണു വച്ചുമാണ് പരാതിക്കാരനായ ഭാസ്കരൻ സ്വത്ത് തട്ടുന്നതിനായി ബോബിക്കെതിരെ പരാതി നൽകിയിരിക്കുന്നതെന്നായിരുന്നു പൊലീസ് റിപ്പോർട്ടിന്റെ ചുരുക്കം. സംഭവത്തെ കുറിച്ചുള്ള അന്വേഷണത്തിൽ ബോബി ചെമ്മണ്ണൂരിനെതിരെ ഭാസ്കരൻ നൽകിയ പരാതി വ്യാജമാണെന്നായിരുന്നുവത്രെ ബാലുശ്ശേരി സി.ഐയുടെ മറുപടി. പാരാതി വ്യാജമാണെന്ന് തെളിയിക്കാൻ എന്ത് അന്വേഷണമാണു നടത്തിയതെന്ന് ചോദിച്ചാൽ മറുപടിയുമില്ല.
പരാതി വ്യാജമാണെന്ന് വരുത്തിതീർക്കുക മാത്രമല്ല, പൊലീസ് വക മധ്യസ്ഥ്യതയും കേസൊതുക്കാൻ വേണ്ടി നടന്നിരുന്നു. ബാലുശ്ശേരി എസ്.ഐ കെ.ടി ശ്രീനിവാസൻ, സി.ഐ സതീശൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരാതിക്കാരെ വിളിച്ചുവരുത്തി പണം ആവശ്യപ്പെടുകയും, ആവശ്യപ്പെട്ട പത്തു ലക്ഷം നൽകിയാൽ ഭൂമി തിരിച്ചു നൽകാമെന്നുമായിരുന്നു പൊലീസുകാർ പറഞ്ഞിരുന്നത്. മുതലും പലിശയുടെ പത്തിരട്ടിയും തിരിച്ചു നൽകിയ ഭൂമിയുടെ യഥാർത്ഥ ഉടമയോടു തന്നെ പൊലീസുകർ വില പേശുകയായിരുന്നു. പണം നൽകിയാൽ കേസില്ലാതെ ഭൂമി തിരിച്ചു കിട്ടുമെന്നും, ബോബിയോടു പറഞ്ഞ് തുകയിൽ ഇളവ് ചെയ്യിക്കാമെന്നുമായിരുന്നു എസ്.ഐയും സി.ഐയും പറഞ്ഞത്. എന്നാൽ ഇതിനു വഴങ്ങാതെ വന്നതോടെ പരാതിക്കാരനെതിരെ ബോബി ചെമ്മണ്ണൂർ പരാതി സമർപ്പിക്കുകയായിരുന്നു. തുടർന്ന് ബോബിയുടെ പരാതി കാണിച്ച് ഭാസ്കരനെയും കുടുംബത്തെയും പൊലീസ് വിരട്ടുകയും കള്ളക്കേസിൽ കുടുക്കുമെന്നുള്ള ഭീഷണിയും പൊലീസ് നടത്തുന്നുണ്ട്.
പലിശക്കു വാങ്ങിയ പണത്തിന്റെ ആറിരട്ടി തുക തിരിച്ചടച്ചിട്ടും ഈടിനു നൽകിയ ഭൂമിയുടെ ആധാരം തിരിച്ച് രജിസ്റ്റർ ചെയ്യാൻ തയ്യാറാകാതെ വന്നതോടെയാണ് ബാലുശ്ശേരി ഉണ്ണികുളം എമ്മം പറമ്പ് സ്വദേശി മാനാംകുന്നുമ്മൽ വീട്ടിൽ ഭാസ്കരൻ പാരാതിയുമായി രംഗത്തു വന്നത്. ഉണ്ണികുളം എംഎം പറമ്പിൽ താമസിച്ചു വരുന്ന അറുപതു പിന്നിട്ട സാധാരണക്കാരനായ ഒരു കർഷകനാണ് കെ.പി ഭാസ്കരൻ. 1996ലാണ് ഒന്നര ലക്ഷം രൂപ ബോബി ചെമ്മണ്ണൂർ ജൂവലറി ഉടമയായ ബോബിയിൽ നിന്നും പലിശക്ക് വാങ്ങിയത്. കെ.എഫ്.സിയിൽ നിന്നും ലോണെടുത്ത് ഹോളോ ബ്രിക്സ് നിർമ്മാണം നടത്തിയിരുന്നു. എന്നാൽ ഈ സ്ഥാപനം നഷ്ടത്തിലാവുകയും കടബാധ്യത വരികയും ചെയ്തപ്പോഴായിരുന്നു ഭാസ്കരൻ ഒന്നര ലക്ഷം രൂപ ബോബിയിൽ നിന്നും കടം വാങ്ങിയത്. കോഴിക്കോട് പാളയത്തുള്ള ചെമ്മണ്ണൂർ ശാഖ വഴിയായിരുന്നു ഇടപാടുകൾ നടന്നിരുന്നത്. നൽകിയ പണത്തിന് ഈടായി വീടിനു സമീപത്തെ 59 സെന്റ് ഭൂമി രജിസ്റ്റർ ചെയ്ത് ബോബിയുടെ പേരിലാക്കി വാങ്ങുകയും ചെയ്തിരുന്നു. മുതലും പലിശയുമടക്കം തിരിച്ചടക്കുന്ന മുറക്ക് ഭൂമി തിരിച്ച് രജിസ്റ്റർ ചെയ്യണമെന്നായിരുന്നു കരാർ.
ഇതുപ്രകാരം ഭാസ്കരൻ 2180/1986 നമ്പറിൽ ജന്മം തീറാധാര പ്രകാരം കൈവശം വച്ചു വന്നിരിന്ന വീടിനു സമീപത്തുള്ള സർവ്വെ നമ്പർ 56ൽ 3.4 റി.സ 25 1 എയിൽ പെട്ട 59 സെന്റ് ഭൂമി ബോബിക്ക് രജിസ്റ്റർ ചെയ്തു നൽകുകയായിരുന്നു. എന്നാൽ കഴിഞ്ഞ 18 വർഷത്തിനിടെ മുതലിലേക്കും പലിശയിലേക്കുമായി എട്ടു ലക്ഷം രൂപ തിരിച്ചടച്ചിട്ടും ബോബി ഭൂമി തിരിച്ചു ഭാസ്കരന് രജിസ്റ്റർ ചെയ്തു നൽകാൻ തയ്യാറായിരുന്നില്ല. പകരം ബോബിയുടെ ഭാര്യയുടെ പേരിലേക്ക് ഭൂമി രജിസ്ട്രേഷൻ മാറ്റുകയും ചെയ്തു. തിരിച്ചടവ് വൈകിച്ച സമയങ്ങളിലെല്ലാം ഗുണ്ടകളെ വിട്ട് ഭീഷണിയും അക്രമവുമായിരുന്നു. ബോബിയുടെ ജീവനക്കാരായ ബൈജു കുറ്റിയിൽ, ജയപ്രകാശ്, പ്രദീപ് എന്നിവരുടെ നേതൃത്വത്തിലുള്ള ചെറുതും വലുതുമായ സംഘങ്ങൾ രാപകൽ വ്യത്യാസമില്ലാതെ വീട്ടിലെത്തി അസഭ്യം പറയുകയും കയ്യിലുണ്ടായിരുന്ന പണം പിടിച്ചുപറിച്ചു കൊണ്ടു പോകുകയും ചെയ്തതായി പരാതിയിൽ വ്യക്തമാക്കുന്നുണ്ട്.
തിരിച്ചടവ് വൈകിയെന്ന പേരിൽ ഒരു ദിവസം ബോബി ചെമ്മണ്ണൂരിന്റെ ഗുണ്ടകൾ വീട്ടിൽ നിന്നും ഇറക്കി ബലം പ്രയോഗിച്ച് വാഹനത്തിൽ കയറ്റുകയും കോഴിക്കോട് എം.എം അലി റോഡിലുള്ള ചെമ്മണ്ണൂർ ജൂവലറി ഗോഡൗണിൽ കൊണ്ടു പോയി തന്നെ മർദിക്കുകയും തുടർന്ന് നിരവധി പേപ്പറുകളിൽ ബലംപ്രയോഗിച്ച് ഒപ്പിടുവിക്കുകയും ചെയ്തതായി ഭാസ്കരൻ പറയുന്നു. എന്നാൽ അടുത്ത ബന്ധുക്കൾ ആധാരം നൽകിയപ്പോൾ മാത്രമാണ് അടുത്ത ദിവസം രാവിലെ ഇവർ ഭാസ്കരനെ വിട്ടയക്കാൻ തയ്യാറായത്. ഈ ആധാരവും ഇതുവരെയും തിരിച്ചു നൽകാൻ തയ്യാറായിട്ടില്ല. തട്ടിക്കൊണ്ടുപോയി മർദിച്ച സംഭവം ആരോടെങ്കിലും പറയുകയോ പൊലീസിൽ പരാതി നൽകുകയോ ചെയ്താൽ തന്നെയും കുടുംബത്തെയും ഇല്ലാതാക്കുമെന്നും സംഘം ഭസ്കരനു നേരെ ഭീഷണി മുഴക്കിയിരുന്നു.
ഇതിനു ശേഷവും പല തവണ ജീവനക്കാർ ഭാസ്കരന്റെ വീട്ടിൽ മദ്യപിച്ചെത്തി പണം ആവശ്യപ്പെടുകയും വീട്ടിലുള്ളവരെ ശകാരിക്കുകയും കൈവശമുള്ള പണം പിടിച്ചു പറിച്ചു കൊണ്ടുപോകുകയും ചെയ്യുമായിരുന്നു. പണം അടക്കുന്ന മിക്ക തവണകളിലും റസിപ്റ്റുകളോ മറ്റു രേഖകളോ ഇവർ ഭാസ്കരന് നൽകാൻ തയ്യാറായിരുന്നില്ല. ഒരു തവണ ബോബി നേരിട്ടു തന്നെ പണം വാങ്ങുന്നതിനായി ഭാസ്കരന്റെ വീട്ടിൽ എത്തിയിരുന്നു. ക്രിത്യമായ പേരുവിവരങ്ങളും വിശദാംശവും പരാതിയിൽ ഉൾപ്പെടുത്തിയിട്ടും പൊലീസ് ഈ കുടുംബത്തിന് നീതി നിഷേധിക്കുകയാണ്. അതേസമയം ഭൂമിയുടെ നികുതി രസീറ്റും മറ്റു ബാധ്യതാ സർട്ടിഫിക്കറ്റുകളുമെല്ലാം ധൃതിപിടിച്ച് ഉണ്ടാക്കി ഭൂമി വിൽക്കാനുള്ള ശ്രമവും ബോബി ചെമ്മണ്ണൂർ നടത്തി വരുന്നുണ്ട്.
2014ൽ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് ജോതീന്ദ്രൻ നൽകിയ പരാതിയും സമാന സ്വഭാവമുള്ളതായിരുന്നു. എന്നാൽ ജോതീന്ദ്രന്റെ പരാതിയിൽ നടക്കാവ് പൊലീസ് ഓപ്പറേഷൻ കുബേരയിൽ ഉൾപ്പെടുത്തി567/14 ക്രൈം നമ്പറിൽ കേസ് രജിസ്റ്റർ ചെയ്യുകയും കുറ്റപത്രം കോടതിയിൽ സമർപ്പിക്കുകയുമുണ്ടായി. ഈ കേസിൽ കോടതി കയറി ഇറങ്ങുന്ന സാഹചര്യമാണ് ബോബി ചെമ്മണ്ണൂരിനുള്ളത്. എന്നാൽ കൊള്ളപ്പലിശ കൈപ്പറ്റി ഈടിനു നൽകിയ ആധാരം തിരിച്ചു നൽകാതിരിക്കുന്ന നഗ്നമായ നിയമ ലംഘനം ഇവിടെ നടന്നിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്നതാണ് അത്ഭുതം. മാത്രമല്ല, തിരിച്ചടവ് വൈകിച്ചതിന്റെ പേരിൽ ബോബി ചെമ്മണ്ണൂരിന്റെ ഗുണ്ടകൾ ഗോഡൗണിൽ കൊണ്ടുവന്ന് ക്രൂരമായി മർദിച്ചതായും പരാതിയിൽ വ്യക്തമാക്കിയിട്ടും ഇതിലും നടപടിയില്ല. മുതലാളിമാർക്കെതിരെ കേസെടുക്കാത്ത രമേശ് ചെന്നിത്തലയുടെ ഓപ്പറേഷൻ കുബേര ആരെയും അതിശയിപ്പിക്കുന്ന പദ്ധതി തന്നെയാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്