സന്നിധാനം വരെ രണ്ട് യുവതികളേയും എത്തിച്ചതും തിരികെ കൊണ്ടു പോയതും ആംബുലൻസിൽ; നാല് പൊലീസുകാർ കറുത്ത മുണ്ടും ഷർട്ടും ധരിച്ച് അയ്യപ്പ വേഷത്തിൽ കൂടെ എത്തിയപ്പോൾ ഒരാൾ എത്തിയത് ട്രാക് സ്യൂട്ടിൽ; വളഞ്ഞ വഴിയേ സ്റ്റാഫ് ഗേറ്റ് കടന്നത് പൊലീസ് എന്ന അധികാരത്തിൽ; സോപനത്തും ക്യാമറയിൽ എല്ലാം പകർത്തിയതും പൊലീസ്; നേരായ വഴിയിലൂടെ യുവതികളെ കയറ്റാൻ ആവില്ലെന്നുറപ്പായപ്പോൾ ഭക്തരെ തോൽപ്പിച്ച് പിണറായിയുടെ പൊലീസ് ലക്ഷ്യം സാധിച്ചത് ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
സന്നിധാനം: കനകദുർഗ്ഗയേയും ബിന്ദുവിനേയും പൊലീസ് സന്നിധാനത്ത് എത്തിച്ചത് ആംബുലൻസിൽ. വനംവകുപ്പിനും ദേവസം ബോർഡിനും മാത്രമാണ് ശബരിമലയിൽ ആംബുലൻസ് ഉപയോഗിക്കാനുള്ള അനുമതിയുള്ളത്. ഇതിൽ ഒന്നാണ് പൊലീസ് ഓപ്പറേഷന് വേണ്ടി ഉപയോഗിച്ചത്. യുവതികളുമായി പൊലീസ് സംഘം പമ്പയിൽ നിന്ന് സന്നിധാനത്ത് എത്തിയതും തിരിച്ചു പോയതും ആംബുലൻസിലാണ്. മടക്കയാത്രയിൽ പരിക്കേറ്റ പൊലീസുകാരനുമായി പോവുകയാണെന്ന ധാരണ പരത്തിയാണ് യുവതികളുമായി പൊലീസിന്റെ പ്രത്യേക സംഘം സന്നിധാനം വിട്ടത്. ശബരിമലയിലുണ്ടായിരുന്ന പൊലീസുകാർക്കൊന്നും ഇതേ കുറിച്ച് യാതൊരു വിവരവും ഉണ്ടായിരുന്നില്ല. യുവതി പ്രവേശന വാർത്തകൾ പുറത്തു വന്ന ശേഷമാണ് പെർഫെക്ട് ഓപ്പറേഷനെ കുറിച്ച് പൊലീസും തിരിച്ചറിഞ്ഞത്.
പമ്പയിലെത്തിയ തങ്ങളെ പൊലീസ് സന്നിധാനത്ത് എത്തിച്ചെന്നും വഴിയിൽ ഭക്തർ തടഞ്ഞില്ലെന്നുമാണ് കനകദുർഗയും ബിന്ദുവും പറഞ്ഞിരുന്നത്. എന്നാൽ ഇത് പൂർണ്ണമായും കളവാണെന്ന് മറുനാടൻ മലയാളിയുടെ അന്വേഷണത്തിൽ തെളിഞ്ഞു. കോട്ടയം എസ് പി ഹരിശങ്കർ നേരിട്ട നടത്തിയ ഓപ്പറേഷന് അതിവിശ്വസ്തരായ പൊലീസുകാരാണ് നേതൃത്വം നൽകിയത്. രണ്ട് യുവതികളും അഞ്ചു പേരുമാണ് അംബുലൻസിൽ സന്നിധാനത്ത് എത്തിയത്. സന്നിധാനം സർക്കാർ ആശുപത്രിക്ക് മുമ്പിൽ എത്തിയ സംഘം ആയുർവേദ ആശുപത്രിക്ക് സമീപത്തോടെയുള്ള വഴിയിലൂടെയാണ് പോയത്. ഇവർ എത്തിച്ചേർന്നത് ദേവസം ജീവനക്കാരുടെ താമസ സ്ഥലമുള്ളിടത്തേക്കും. അവിടെ നിന്ന് ധനലക്ഷ്മി ബാങ്കിന് മുന്നിലൂടെ ഇവർ അയ്യപ്പസേവാസംഘത്തിന്റെ ഓഫീസിന് മുന്നിലെത്തി. അവിടെ നിന്നാണ് ശബരിമലയിലേക്കുള്ള സ്റ്റാഫ് ഗേറ്റിന് സമീപമെത്തിയത്.
കനകദുർഗയ്ക്കും ബിന്ദുവിനുമൊപ്പം അഞ്ച് പേരാണുണ്ടായിരുന്നത്. ഇതിൽ ഒരാൾ ധരിച്ചിരുന്നത് ട്രാക് സ്യൂട്ടും ബനിയനുമായിരുന്നു. ബാക്കിയെല്ലാവരും കൈലിയും ബനിയനും. എല്ലാവരും ഭക്തരെ പോലെ കറുത്ത വേഷവും ധരിച്ചിരുന്നു. കറുത്ത വേഷവും അണിഞ്ഞ അഞ്ച് പുരുഷന്മാരും യുവതികളുമായി സ്റ്റാഫ് ഗേറ്റിന് അടുത്ത് എത്തി. ഇവിടെയുണ്ടായിരുന്ന ദേവസ്വം ഗാർഡ് ഇവരെ തടഞ്ഞു. അപ്പോൾ പൊലീസുകാരണെന്നും കൂടെയുള്ളവർ പൊലീസിന്റെ ഗസ്റ്റാണെന്നും വിശദീകരിച്ചു. അവിടം മുതൽ ഈ കൂട്ടത്തിലെ ഒരാൾ എല്ലാം മൊബൈലിൽ ഷൂട്ട് ചെയ്തു. എക്സിക്യൂട്ടീവ് ഓഫീസറുടെ ഓഫീസിന് മുന്നിലൂടെ കൊടിമരത്തിന് സമീപത്തിലൂടെ സോപാനത്തേക്ക്. അവിടെ നിമിഷ നേരം മാത്രമാണ് യുവതികൾ നിലയുറപ്പിച്ചത്. ഇവിടെ മൊബൈൽ ഫോൺ ഷൂട്ടിന് അനുമതിയില്ലാത്തതാണ്. അതും കൂട്ടത്തിലുള്ളവർ ചെയ്തു. ഇങ്ങനെ ഷൂട്ട് ചെയ്തത് പൊലീസുകാരൻ തന്നെയാണെന്നാണ് സൂചന.
അയ്യപ്പനെ യുവതികൾ കണ്ട് വണങ്ങിയില്ല. പകരം അവിടെ നിന്ന് പുറത്തേക്കിറങ്ങി അതിവേഗം ഗണപതിയുടെ ഉപപ്രതിഷ്ഠയുടെ സൈഡിലെത്തി. അതിന് ശേഷം ദൗത്യം പൂർത്തിയാക്കി അരവണ പ്ലാന്റിന് സൈഡിലൂടെ വീണ്ടും ദേവസ്വം ജീവനക്കാരുടെ താമസസ്ഥലത്തേക്ക്. അവിടെ നിന്ന് പഴയ വഴിയേ വീണ്ടും ആശുപത്രിക്ക് മുമ്പിൽ. അതിന് ശേഷം ആംബുലൻസിൽ വീണ്ടും പമ്പയിലേക്ക്. ഇതിനിടെ ആംബുലൻസിൽ പോകുന്നത് ആരാണെന്ന ചോദ്യവുമായി ചില പൊലീസുകാർ തന്നെ എത്തി. കാട്ടുപന്നിയുടെ കുത്തേറ്റ പൊലീസുകാരനെ കൊണ്ടു പോവുകയാണെന്ന് പറഞ്ഞ് ആംബുലൻസ് പമ്പയിലേക്ക്. അങ്ങനെ പമ്പയിൽ നിന്ന് സന്നിധാനത്തേക്കും തിരിച്ചുമുള്ള വഴിയിൽ യുവതികളെ കാത്തിരുന്ന ആർ എസ് എസുകാരെ കബളിപ്പിച്ച് യുവതികൾ സുരക്ഷിതമായി സന്നിധാനത്തെത്തി പമ്പയിൽ തിരിച്ചെത്തി. ഇതിന് ശേഷം പൊലീസ് ഇവരെ നിലയ്ക്കലും കടത്തി. അതിന് ശേഷമാണ് യുവതി പ്രവേശന വാർത്ത പുറത്തുവന്നത്.
ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറിന് ഇതൊന്നും അറിവില്ലായിരുന്നു. പമ്പയിലെ പൊലീസ് സുപ്രണ്ടും ഒന്നും അറിഞ്ഞില്ല. ശബരിമലയിലെ ഉദ്യോഗസ്ഥരും ഇതൊന്നും അറിയാതെ കിടന്നുറങ്ങി. ആംബുലൻസ് ഉപയോഗിച്ച് യുവതികളെ എത്തിക്കാനുള്ള തന്ത്രം ഒരുക്കിയത് എസ് പിയായ ഹരിശങ്കറായിരുന്നുവെന്നാണ് സൂചന. വളരെ ഭംഗിയായി എല്ലാം നിർവ്വഹിക്കുകയും ചെയ്തു. നിലയ്ക്കലിൽ നിന്നും യുവതികളെ പമ്പയിൽ എത്തിച്ചതും ആംബുലൻസിലാണെന്നും സൂചനയുണ്ട്. കൃത്യമായി തയ്യാറാക്കിയ പ്ലാനാണ് ശബരിമലയിൽ നടപ്പാക്കിയത്. മനിതികളെ വിശ്വാസികളെ തിരിച്ചോടിച്ച സംഭവത്തിന് ശേഷമാണ് പൊലീസ് ഇക്കാര്യത്തിൽ വ്യക്തമായ തീരുമാനമെടുത്തത്. പൊലീസിലെ സിപിഎമ്മിന്റെ അതിവിശ്വസ്തരെ തന്നെ നിയോഗിക്കുകയും ചെയ്തു.
യുവതികൾ ദർശനം നടത്തിയെന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന് ശുദ്ധിക്രിയയ്ക്കുവേണ്ടി അടച്ച നട പിന്നീട് തുറന്നു. ശുദ്ധിക്രിയകൾ പൂർത്തിയായതിനു ശേഷമാണ് വീണ്ടും നട തുറന്നത്. സന്നിധാനത്തേയ്ക്ക് വീണ്ടും ഭക്തരെ കയറ്റിവിട്ടുതുടങ്ങി. പുലർച്ചെയോടെ ബിന്ദു, കനകദുർഗ എന്നീ യുവതികൾ ശബരിമലയിൽ പ്രവേശിച്ചതായി വ്യക്തമായതിനെ തുടർന്നാണ് രാവിലെ 10.30ന് നട അടച്ചത്. നടയടയ്ക്കുന്നതിനു മുന്നോടിയായി നെയ്യഭിഷേകം നിർത്തുകയും തിരുമുറ്റത്ത് നിന്ന് ഭക്തരെ നീക്കുകയും ചെയ്യുകയും ചെയ്തിരുന്നു. ശുദ്ധിക്രിയയ്ക്ക് ശേഷം 11.30ഓടെയാണ് നട തുറന്നത്. സാധാരണ ആചാരമനുസരിച്ച് ഉച്ചയ്ക്ക് ശേഷമേ നട അടക്കാറൂള്ളൂ. തന്ത്രിയും മേൽശാന്തിയും തമ്മിലുണ്ടായ കൂടിയാലോചനയ്ക്ക് ശേഷമാണ് നടയടയ്ക്കാൻ തീരുമാനിച്ചത്. തന്ത്രിയുടെ നിർദ്ദേശ പ്രകാരം മേൽശാന്തിയാണ് നടയടച്ചത്. നടയടച്ച കാര്യം തന്ത്രി ഫോണിലൂടെ വിളിച്ചു പറഞ്ഞെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് അറിയിച്ചു.
സ്ത്രീവേഷത്തിൽ തന്നെയാണ് ശബരിമല ദർശനം നടത്തിയതെന്നും പതിനെട്ടാം പടി കയറിയില്ലെന്നും ശബരിമല ദർശനം നടത്തിയ ബിന്ദു പറഞ്ഞിരുന്നു. എന്നാൽ ഇതൊന്നും ശരിയല്ലൊണ് മറുനാടന്റെ അന്വേഷണത്തിൽ തെളിഞ്ഞത്. പമ്പയിൽ എത്തിയ ശേഷമാണ് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടതെന്നും അതനുസരിച്ച് പൊലീസ് സംരക്ഷണം നൽകിയെന്നും ബിന്ദു പറഞ്ഞതും കളവാണ്. 'പൊലീസ് സംരക്ഷണയിലാണ് ദർശനം നടത്തിയതെന്നും പമ്പയിൽ എത്തിയ ശേഷമാണ് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടത്. നിലയ്ക്കലെത്തിയാൽ പൊകാമെന്ന് മുന്നേ സർക്കാർ വാക്ക് നൽകിയിരുന്നു. പമ്പയിൽ നിന്ന് സന്നിധാനം വരെയുള്ള പാതയിൽ ഏതാനും ഭക്തർ തങ്ങളെ തിരിച്ചറിഞ്ഞിരുന്നു. എന്നാൽ പ്രതിഷേധമൊന്നും ഉണ്ടായില്ല. ഭക്തർ മാത്രമേ സന്നിധാനത്ത് ഉണ്ടായിരുന്നുള്ളൂ. അവർ യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കിയില്ല. പൊലീസ് പിൻതിരിപ്പിക്കാൻ ശ്രമം നടത്തിയില്ല. പതിനെട്ടാംപടി വഴിയല്ല, വിഐപി ലോഞ്ച് വഴിയാണ് സന്നിധാനത്ത് എത്തിയതെന്നും ബിന്ദു പറഞ്ഞിരുന്നു.
നേരത്തെ ഈ മാസം 24നാണ് കോഴിക്കോട് കൊയിലാണ്ടി സ്വദേശിനി ബിന്ദുവും, മലപ്പുറം സ്വദേശിനി കനകദുർഗയും ശബരിമല ദർശനത്തിനെത്തിയത്. എന്നാൽ കടുത്ത പ്രതിഷേധം കാരണം ഇവർ തിരിച്ചിറങ്ങുകയായിരുന്നു. ശബരിമല ദർശനം നടത്തിയേ മടങ്ങൂവെന്നും അവർ നേരത്തെ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ആംബുലൻസിൽ പൊലീസ് യുവതികളെ സന്നിധാനത്ത് എത്തിച്ചത്. പുലർച്ചെ 3.30ഓടെയാണ് യുവതികൾ ദർശനം നടത്തിയത്. സ്ത്രീകൾ ദർശനം നടത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് യുവതി പ്രവേശനം പുറം ലോകം അറിഞ്ഞത്.
Stories you may Like
- ശബരിമലയിൽ വേണ്ടത് മക്ക മോഡൽ വികസനമോ?
- ശബരിമലയുമായി ബന്ധപ്പെട്ട വിവാദ വീഡിയോ റീൽസായി പ്രചരിക്കുന്നു
- ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവം; ഒരുക്കമെല്ലാം പൂർത്തിയായതായി ദേവസ്വംമന്ത്രി
- ശബരിമലയിൽ പതിനെട്ടാം പടികയറുന്നതിനിടെ തീർത്ഥാടകന് പൊലീസ് മർദനം
- ശബരിമല; സുരക്ഷിത തീർത്ഥാടനത്തിനായി വിപുലമായ ആരോഗ്യ സേവനങ്ങൾ: മന്ത്രി വീണാ ജോർജ്
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; എഎപി എം എൽ എ അമാനത്തുള്ള ഖാൻ ഇഡിയുടെ അറസ്റ്റിൽ; കെജ്രിവാളിന് എതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അമാനത്തുള്ള ഖാൻ
- കേരള സർക്കാറിനേക്കാൾ ഭേദം കേന്ദ്രം; ഇന്ത്യാ മുന്നണിയുടെ പ്രകടനം ശരാശരി; കേരളം പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് രാഹുൽ ഗാന്ധിയെ; മോദിക്കും പിന്തുണയേറുന്നു; അഴിമതിയും വിലക്കയറ്റവും വർഗീയതയും മുഖ്യവിഷയം; മറുനാടൻ സർവേയിലെ കണ്ടെത്തലുകൾ ഇങ്ങനെ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്