കേരളം ഓപ്പറേഷൻ നയിക്കാൻ പിപി മുകുന്ദനെ അമിത് ഷാ തിരിച്ചെത്തിക്കുമോ? പാർട്ടിക്ക് പുറത്തുള്ള കണ്ണൂർ നേതാവിന് സംഘടനാ ചുമതലകൾ നൽകാൻ അണിയറ ചർച്ചകൾ; എതിർപ്പുമായി മുരളീധരൻ പക്ഷവും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കേരളത്തിലെ ബിജെപിയുടെ സംഘടനയ്ക്ക് പുതുജീവൻ നൽകാൻ ദേശീയ അധ്യക്ഷൻ അമിത് ഷാ രഹസ്യായുധം തയ്യാറാക്കുന്നുണ്ടോ എന്ന് സംസ്ഥാനത്തെ ഔദ്യോഗിക നേതൃത്വത്തിന് ആശങ്ക.
ബിജെപിയുടെ അധ്യക്ഷ സ്ഥാനം വി മുരളീധരൻ ഒഴിയേണ്ട സാഹചര്യമുണ്ടായാൽ മാത്രമേ ഈ തന്ത്രം വെളിപ്പെടൂ. നിലവിൽ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷവും ബിജെപി അധ്യക്ഷ പദവിയിൽ മുരളീധരന് സമയ പരിധിയുണ്ട്. രണ്ട് വർഷം ടേമെന്ന നിബന്ധനയുള്ളതിനാൽ അതിന് ശേഷം സ്ഥാനം ഒഴിഞ്ഞേ മതിയാകൂ. ഈ സാഹചര്യത്തിലാണ് ഔദ്യോഗിക നേതൃത്വത്തിനെ വെട്ടിലാക്കുന്ന ആശങ്ക പടർത്തുന്നത്. സംസ്ഥാനത്തെ ആർഎസ്എസിലെ പ്രബല വിഭാഗത്തിന്റെ മനസ്സ് അറിഞ്ഞാണ് നീക്കം. മുൻ സംസ്ഥാന ജനറൽ സെക്രട്ടറി പിപി മുകുന്ദനെ വീണ്ടും ബിജെപിയുടെ സംഘടനാ തലത്തിൽ സജീവമാക്കാൻ അമിത് ഷാ ശ്രമിക്കുന്നതായാണ് സൂചന. ആർഎസ്എസിന്റെ പിന്തുണയോടെയാണ് ഈ നീക്കമെന്നാണ് സൂചന.
കേരളത്തിൽ ബിജെപി രൂപീകരിച്ചതു മുതൽ മുന്നണിയിൽ നിന്ന് പ്രവർത്തിച്ച വ്യക്തിയാണ് പിപി മുകുന്ദൻ. കെജി മാരാർക്കൊപ്പം സംഘടന കെട്ടിപ്പെടുക്കാൻ ആർഎസ്എസ് നിയോഗിച്ച വ്യക്തി. എന്നാൽ ആർഎസ്എസ് നേതൃത്വവുമായി തെറ്റിയതോടെ ബിജെപിയിൽ നിന്ന് മുകുന്ദന് മാറി നിൽക്കേണ്ടി വന്നു. ആർഎസ്എസിന്റെ പഴയ നേതൃത്വത്തിന്റെ ശക്തമായ നിലപാട് മൂലം മുകുന്ദന് ആർഎസ്എസ് പ്രചാരക സ്ഥാനവും പോയി. ഇതോടെ സംഘപരിവാർ രാഷ്ട്രീയത്തിന് വിട നൽകി മുകുന്ദൻ വിശ്രമ ജീവിതത്തിലേക്ക് മാറി. എന്നാൽ ബിജെപി പ്രവർത്തകർക്കിടയിൽ മുകുന്ദന് നല്ല സ്വാധീനമുണ്ട്. കേരളത്തിലൂടനീളം ഇത് ഇപ്പോഴും ദൃശ്യവുമാണ്. കെ കരുണാകരനുമായി സന്ധിയുണ്ടാക്കി വോട്ട് മറിക്കൽ ഉൾപ്പെടെയുള്ള തന്ത്രങ്ങൾക്ക് ചുക്കാൻ പിടിച്ച മുകുന്ദന്റെ സംഘടനാ സ്വാധീനം വീണ്ടും ഉപയോഗിച്ച് ബിജെപിയെ കരുത്തരാക്കാനാണ് തീരുമാനം. ഒ രാജഗോപാലും മുകുന്ദനും തമ്മിലെ ഭിന്നതകളാണ് കേരളത്തിലെ പാർട്ടിയിൽ വിഭാഗീയത ശക്തമാക്കിയത്. മുകുന്ദനെ മാറ്റിയെങ്കിലും അത് പൂർണ്ണമായും പരിഹരിക്കപ്പെട്ടില്ല. മുകുന്ദൻ പോയതോടെ ബിജെപിക്ക് കരുത്തുറ്റ നേതാവിനേയും നഷ്ടമായി.
ഈ സാഹചര്യം തിരിച്ചറിഞ്ഞാണ് മുകുന്ദനെ തിരിച്ചു കൊണ്ടു വരാൻ ശ്രമം നടക്കുന്നത്. കണ്ണൂരിലെ സംഘർഷങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മുകുന്ദൻ സജീവമായ ഇടപെടലുകൾ നടത്തിയിരുന്നു. പികെ കൃഷ്ണദാസ് അടക്കമുള്ള ബിജെപി നേതാക്കൾ ഇപ്പോഴും മുകുന്ദനുമായി വ്യക്തി ബന്ധം തുടരുന്നവരാണ്. ഈ വിഭാഗത്തിനും പിപി മുകുന്ദനെ തിരിച്ചുകൊണ്ടു വരാൻ താൽപ്പര്യമുണ്ട്. സംഘടനയെ നയിക്കാൻ മുകുന്ദനുള്ള കഴിവ് ആർഎസ്എസും അംഗീകരിക്കുന്നു. സംഘ നേതൃത്വത്തെ അംഗീകരിച്ചാൽ മുകുന്ദനെ ബിജെപിയിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിൽ അവർക്കും എതിർപ്പില്ല. എന്നാൽ ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന ചില നേതാക്കൾ മുകുന്ദന്റെ കാര്യത്തിൽ അത്ര അനുകൂലമല്ല. ബിജെപിയിൽ നിന്ന് വിട്ടുപോയവരെയെല്ലാം പാർട്ടിയിൽ തിരിച്ചെത്തിക്കാനാണ് അമിത് ഷായുടെ താൽപ്പര്യം. ഇതിന്റെ ഭാഗമായാണ് മുകുന്ദനേയും തിരിച്ചെത്തിക്കുന്നത് പരിഗണിക്കുന്നത്.
എന്നാൽ പിപി മുകുന്ദൻ തിരിച്ചെത്തിയാൽ അദ്ദേഹം സംഘടന പിടിക്കുമെന്ന ഭയം ബിജെപി സംസ്ഥാന നേതൃത്വത്തിലെ ഔദ്യോഗിക പക്ഷത്തിനുണ്ട്. സംഘടനാ തലത്തിൽ മുകുന്ദന്റെ ശിഷ്യർ ഇപ്പോഴുമുണ്ട്. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ ശക്തമായ സ്വാധീനം ചെലുത്താൻ പോന്ന നേതാക്കളാണ് അവർ. മുകുന്ദനെ ഒതുക്കിയതോടെ സംഘടനാ പ്രവർത്തനത്തിൽ നിർജ്ജീവമായ അവർ തിരിച്ചുവരാൻ ആഗ്രഹിക്കുന്നുമുണ്ട്. ഈ സാഹചര്യത്തിൽ തന്റെ കൈയിൽ നിന്ന് പാർട്ടിയുടെ നിയന്ത്രണം നഷ്ടമാകുമോ എന്ന ഭയം മുരളീധരനുണ്ട്. എന്നാൽ ആർഎസ്എസ് മുകുന്ദന് അനുകൂലമായ തീരുമാനം എടുത്താൽ അതിനെ അട്ടിമറിക്കാൻ മുരളീധരന് കഴിയുകയുമില്ല. ഏതായാലും മുകുന്ദനെ പാർട്ടിയിൽ സജീവമാക്കാനുള്ള ചർച്ചകൾക്ക് ഔദ്യോഗിക പക്ഷം മുൻകൈയെടുക്കില്ല.
ഈ സാഹചര്യത്തിലാണ് ആർഎസ്എസിന് വേണ്ടി ചില പ്രമുഖർ മുകുന്ദനുമായി സംസാരിച്ചത്. എസ്എൻഡിപി യോഗവും വെള്ളാപ്പള്ളി നടേശനുമെല്ലാം ബിജെപിയോടും സംഘപരിവാറിനോടും അടുക്കുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് നീക്കം. ബിജെപി അധ്യക്ഷൻ അമിത് ഷായോട് ഈ തന്ത്രത്തിന്റെ സാധ്യതകളും ചർച്ച ചെയ്തിട്ടുണ്ട്. ആർഎസ്എസ് പ്രചാരകനെന്ന നിലയിൽ മുകുന്ദന്റെ സംഘടനാ മികവ് നേരിട്ട് അറിയാവുന്ന വ്യക്തിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുകുന്ദനെ സംഘടനയിൽ സജീവമാക്കുന്നത് ഗുണകരമാകുമെന്ന നിരീക്ഷണം തന്നെയാണ് മോദിക്കുമുള്ളത്. സംസ്ഥാനത്തെ ആർഎസ്എസ് നേതൃത്വം മുകുന്ദനുമായി സമവായത്തിലെത്തിയാൽ അമിത് ഷായും മടങ്ങി വരവിന് പച്ചകൊടി നൽകും. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ ഈ നീക്കങ്ങളിൽ തീരുമാനം ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.
എന്നാൽ മുകുന്ദനെ പ്രചാരക സ്ഥാനത്ത് നിന്ന് നീക്കയവരുടെ പിന്തുണയോടെ ചർച്ചകളെ അട്ടിമറിക്കാനും ശ്രമമുണ്ട്. രാജഗോപാലും മുകുന്ദനുമായുള്ള ഭിന്നതയും മറ്റും വീണ്ടും ചർച്ചയാക്കാനാണ് നീക്കം. എന്നാൽ മുകുന്ദനെ തിരിച്ചു കൊണ്ടു വരുന്നതിനെ രാജഗോപാൽ എതിർക്കില്ലെന്നാണ് സൂചന. മുകുന്ദനുമായുള്ള ഭിന്നതകളുടെ പേരിൽ പാർട്ടിക്ക് പുറത്തായ കെ രാമൻപിള്ളയേയും ബിജെപിയിൽ മടക്കിക്കൊണ്ടു വരണമെന്നാണ് രാജഗോപാലിന്റെ ആവശ്യം. അതിനേയും കേന്ദ്ര നേതൃത്വം പിന്തുണയ്ക്കുമെന്നാണ് സൂചന. വിഭാഗീയത മാറ്റി വച്ച് കേരളത്തിൽ പ്രവർത്തിക്കാൻ മുകുന്ദനും രാമൻപിള്ളയും മടങ്ങിവരുന്നത് ഗുണം ചെയ്യുമെന്നാണ് രാജഗോപാൽ പക്ഷത്തിന്റേയും നിലപാട്.
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍