ബ്രിട്ടാസുമായുള്ള പ്രഭാവർമ്മയുടെ ഈഗോ ക്ലാഷിൽ ഖജനാവിന് പ്രതിമാസനഷ്ടം 30,000രൂപ; ദേശാഭിമാനി മുൻ റസിഡന്റ് എഡിറ്ററെ സ്പെഷ്യൽ സെക്രട്ടറിയായി ഉയർത്തി ശമ്പളം വീണ്ടും വൻതോതിൽ വർദ്ധിപ്പിച്ച് മന്ത്രിസഭാ തീരുമാനം; മുഖ്യമന്ത്രിയുടെ നിർദ്ദേശത്തിന് മിണ്ടാതിരുന്ന് അംഗീകാരം നൽകി തോമസ് ഐസക്കും; പിണറായി കാബിനറ്റിന്റെ സ്വജനപക്ഷപാതത്തിൽ മറ്റൊരു തെളിവ് കൂടി പുറത്ത്
എം എസ് സനിൽകുമാർ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മാദ്ധ്യമ ഉപദേഷ്ടാവ് ജോൺ ബ്രിട്ടാസാണെന്നാണ് പൊതുവേയുള്ള ധാരണ. പ്രഭാവർമ്മ പ്രസ് സെക്രട്ടറിയും. സാധാരണ ഒന്നിലധികം ഉപദേഷ്ടാക്കളെ ഒരു വിഷയത്തിലും മുഖ്യമന്ത്രിമാർ നിയോഗിക്കാറില്ല. ഇത് മാറ്റുകയാണ് മുഖ്യമന്ത്രി പിണറായി വജയൻ. വമ്പൻ ശമ്പളത്തോടെ മുഖ്യമന്ത്രിയുടെ മാദ്ധ്യമ ഉപദേഷ്ടാവാക്കുകയാണ് പ്രഭാവർമ്മയേയും മുഖ്യമന്ത്രി. ജോൺ ബ്രിട്ടാസ് കൈരളിയുടെ എംഡിയാണ്. സെപ്ഷ്യൽ സെക്രട്ടറിയുടെ പദവിയിൽ ബ്രിട്ടാസിനെ മാദ്ധ്യമ ഉപദേഷ്ടാവാക്കിയപ്പോൾ പ്രതിഫലം നൽകാതെയായിരുന്നു നിയമനം. എന്നാൽ ഈ നിയമനം ഏറെ പ്രതിസന്ധികൾ മുഖ്യമന്ത്രിക്കുണ്ടാക്കി. ഇതേ തുടർന്നാണ് പ്രഭാവർമ്മയ്ക്ക് സ്ഥാനക്കയറ്റവും അധിക ശമ്പളവും നൽകേണ്ടി വന്നത്.
ദേശാഭിമാനിയിൽ റസിഡന്റ് എഡിറ്ററായിരുന്നു പ്രഭാവർമ്മ. മുതിർന്ന മാദ്ധ്യമ പ്രവർത്തകനുമാണ്. മാദ്ധ്യമ പ്രവർത്തനത്തിൽ പ്രഭാവർമ്മയുടെ ജൂനിയറാണ് ബ്രിട്ടാസ്. അതുകൊണ്ട് തന്നെ സ്പെഷ്യൽ സെക്രട്ടറിയായി ബ്രിട്ടാസിനെ നിയമിച്ചത് പ്രഭാവർമ്മയ്ക്ക് പിടിച്ചില്ല. ബ്രിട്ടാസിന് നൽകുന്ന പദവി തനിക്കും വേണമെന്ന് നിർബന്ധം പിടിച്ചു. ഇതോടെ ശമ്പളവും പദവിയും കൂട്ടുകയാണ് ചെയ്തത്. ഫലത്തിൽ മുഖ്യമന്ത്രിക്ക് രണ്ട് മാദ്ധ്യമ ഉപദേഷ്ടാക്കളായി. ബ്രിട്ടാസിന് ശമ്പളം കൊടുക്കാത്തതുകൊണ്ട് അത് സർക്കാരിന് ബാധ്യതയാകുന്നില്ല. അതിനാൽ ശമ്പളം കൂട്ടിയതിൽ വിവാദം വേണ്ടെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിലപാട്. പക്ഷേ നാലു മാസത്തിനകം വീണ്ടും പ്രഭാവർമ്മയ്ക്ക് ശമ്പളം കൂട്ടുന്നത് സ്വജന പക്ഷപാതമെന്നാണ് ആക്ഷേപം.
ബന്ധുനിയമനത്തിന്റെ അലയൊലികൾ അടങ്ങിയിട്ടില്ല. അതുപക്ഷേ വ്യവസായ വകുപ്പിൽ മാത്രം ഒതുങ്ങി. ഇ.പി. ജയരാജന് രാജിവെയ്ക്കേണ്ടി വന്നു. മുഖ്യമന്ത്രികൂടി അറിഞ്ഞുകൊണ്ടാണ് ബന്ധുനിയമനങ്ങൾ നടന്നതെന്ന് സ്ഥാപിക്കാൻ പ്രതിപക്ഷം ആഞ്ഞുശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഇതിനിടെയാണ് പ്രഭാവർമ്മയുടെ പ്രമോഷൻ വിവാദത്തിലാകുന്നത്. സിപിഐ(എം) സഹയാത്രികനായ കവി ആയതു കൊണ്ട് മാത്രമാണ് ഈ സ്ഥാനക്കയറ്റം. ഇതു കൊണ്ട് സർക്കാരിനോ ജനങ്ങൾക്കോ ഒരു ഗുണവുമില്ലെന്നതാണ് യാഥാർത്ഥ്യം. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നതെന്ന് ധനകാര്യമന്ത്രി ഇടയ്ക്കിടെ ആവർത്തിക്കാറുണ്ട്. മുൻ സർക്കാർ ചെയ്തുവച്ച ചതിയാണിതെന്നും അദ്ദേഹം പറയുന്നു. കടുത്ത സാമ്പത്തിക അച്ചടക്കം എല്ലാമേഖലകളിലും കൊണ്ടുവന്നിട്ടുണ്ടെന്നും തോമസ് ഐസക് അവകാശപ്പെടുന്നുണ്ട്.
എന്നാൽ വീണ്ടും പുറത്തുവരുന്നത് സാമ്പത്തിക അച്ചടക്കമില്ലായ്മയുടെയും സ്വജനപക്ഷപാതത്തിന്റെയും കഥകളാണ്. ഇതിന് പിന്നാലെയാണ് പ്രഭാവർമ്മയുടെ സ്ഥാനക്കയറ്റവും ശമ്പള വർദ്ധനയും വാർത്തകളിലെത്തുന്നത്. ഇതിനോട് മൗനം പാലിക്കുകയാണ് ധനമന്ത്രിയും. മന്ത്രിസഭയിൽ മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ ആരും എതിർത്തതുമില്ല. നിസ്സാര കാര്യങ്ങൾ പറഞ്ഞാണ് പ്രഭാവർമ്മയുടെ ശമ്പളം വൻതോതിൽ വർദ്ധിപ്പിച്ചിരിക്കുന്നത്. സിപിഎമ്മിന്റെ തലമുതിർന്ന നേതാവാണ് പ്രഭാവർമ്മ. ദേശാഭിമാനിയിൽ 50000ത്തിൽ താഴെ ശമ്പളം വാങ്ങിക്കൊണ്ടിരുന്ന പ്രഭാവർമ്മ ഇപ്പോൾ മാദ്ധ്യമ ഉപദേഷ്ടാവായി നിയമിക്കപ്പെട്ടപ്പോൾ നിശ്ചയിക്കപ്പെട്ട ശമ്പളസ്കെയിൽ 77400-115200. ഇതിപ്പോൾ വീണ്ടും വർദ്ധിപ്പിച്ച 93,000-120000 ആക്കിയിരിക്കുകയാണ്. ശമ്പള വർദ്ധനയെ സംബന്ധിച്ച് സർക്കാർ ഉത്തരവും ഇറങ്ങിക്കഴിഞ്ഞു. ഈ മാസം ആറിനാണ് പ്രഭാവർമ്മയുടെ ശമ്പളം വർദ്ധിപ്പിച്ചുകൊണ്ട് ഉത്തരവ് ഇറങ്ങിയത് (GO (Rt)No. 6381/2016 GAD). ബ്രിട്ടാസും പ്രഭാവർമ്മയും തമ്മിലെ ഈഗോ ക്ലാഷ് കാരണം ഖജനാവിന് പ്രതിമാസം 30,000ത്തോളം രൂപ അധികമായി നൽകേണ്ടി വരുന്നു. മുമ്പ് 87,000 രൂപയോളം വാങ്ങിയിരുന്ന പ്രഭാവർമ്മയുടെ ശമ്പളം പുതിയ ഉത്തരവിലൂടെ ഒരുലക്ഷത്തി പതിനയ്യായിരത്തോളമായാണ് ഉയരുന്നത്.
പൊതുഭരണ വകുപ്പ് തയ്യാറാക്കിയ ഫയൽ ഈമാസം നാലിനാണ് മന്ത്രിസഭയുടെ പരിഗണനക്ക് വരുന്നത്. ധനകാര്യവകുപ്പ് കണ്ട് അനുവാദം നൽകിയ ഫയലാണ് മന്ത്രിസഭയുടെ പരിഗണനയ്ക്ക് എത്തിയത്.സർക്കാറിന് സാമ്പത്തിക ബാധ്യത വരുത്തുന്ന ഒന്നാണെന്ന് ഫയലിൽ രേഖപ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശപ്രകാരമാണ് ശമ്പളവർദ്ധന നടപ്പിൽ വരുത്തുന്നതെന്നും ഫയലിൽ പറയുന്നു. 2016 ഓഗസ്റ്റ് 29നാണ് പ്രഭാവർമ്മയ്ക്ക് 77400-115200 ശമ്പളസ്കെയിൽ നിശ്ചയിച്ച് മന്ത്രിസഭ തീരുമാനമെടുത്തത്. (VIDE Note No. 426/16/PS/CM). എന്നാൽ ഇപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള പുതിയ നിർദ്ദേശ അനുസരിച്ച് പ്രഭാവർമ്മയുടെ ശമ്പളം കൂട്ടാൻ തീരുമാനിച്ചിരിക്കുകയാണെന്ന് മന്ത്രിസഭയ്ക്ക് മുമ്പാകെ വന്ന നോട്ടിൽ പറയുന്നു. പ്രഭാവർമ്മയുടെ ജോലിയുടെ പ്രധാന്യം. ഉത്തരവാദിത്തങ്ങൾ. ജോലിഭാരം എന്നിവ കണക്കിലെടുത്താണ് ശമ്പളം കൂട്ടേണ്ടത്. എന്നാൽ മന്ത്രിസഭാ യോഗ തീരുമാനങ്ങളുടേയും മറ്റും പ്രസ് റിലീസ് തയ്യാറാക്കുക മാത്രമാണ് എന്നും മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയുടെ ഉത്തരവാദിത്തം. പുതിയ പദവിയിലും ഇത് മാത്രമാണ് പ്രഭാവർമ്മ ചെയ്യുന്നത്. അപ്പോഴെന്തിനാണ് ശമ്പളവർദ്ധനവ് എന്നതാണ് ഉയരുന്ന ചോദ്യം.
പ്രഭാവർമ്മയുടെ ശമ്പളം വർദ്ധിപ്പിക്കുന്നതിന് ധനകാര്യവകുപ്പിൽ നിന്ന് അനുമതി ലഭിച്ചിട്ടുണ്ടെന്നും മന്ത്രിമാർക്ക് നൽകിയ കാബിനറ്റ് നോട്ടിൽ പറയുന്നുണ്ട്. ധനകാര്യമന്ത്രി ഫയൽകണ്ടതാണ്. അദ്ദേഹവും പ്രഭാവർമ്മയുടെ ശമ്പളം വർദ്ധിപ്പിക്കുന്നതിന് അനുമതി നൽകിയിട്ടുണ്ടെന്നും മന്ത്രിമാർക്ക് നൽകിയ കുറിപ്പിൽ വിശദമാക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള ഫയലിന്റെ അടിസ്ഥാനത്തിൽ ഈമാസം നാലാംതീയതി പ്രഭാവർമ്മയുടെ ശമ്പളം വർദ്ധിപ്പിക്കാൻ മന്ത്രിസഭ അനുമതി നൽകുകയായിരുന്നു. മുൻപ് നയനാർ മന്ത്രിസഭയുടെ കാലത്തും പ്രഭാവർമ്മ മഖ്യമന്ത്രിയുടെ മാദ്ധ്യമ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. അന്നൊന്നും അദ്ദേഹത്തിന് ഇത്രയും ശമ്പളം നൽകിയിരുന്നില്ല.
- TODAY
- LAST WEEK
- LAST MONTH
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- പഠനകാലത്തെ പ്രണയം പൂവണിഞ്ഞില്ല; പൂർവ്വ വിദ്യാർത്ഥി വാട്സാപ്പിൽ വീണ്ടും അടുപ്പം പൂത്തുലഞ്ഞു; ബന്ധുക്കളുടെ നയപരമായ ഇടപെടൽ അനിലയുടെ കുടുംബത്തെ തകർത്തില്ല; കുടുംബം തകർന്നതിന്റെ വേദന മൃദു സ്വഭാവിയായ സുദർശന പ്രസാദിനെ മറ്റൊരാളാക്കി; അനിലയുടെ കൊല ആസൂത്രിതം
- വീട്ടിൽ നിന്ന് പോരുമ്പോൾ ഇട്ടിരുന്ന വസ്ത്രം അനില മാറ്റി; സുഹൃത്തിന്റെ വീടിന്റെ താക്കോൽ കിട്ടിയപ്പോൾ ഷിജു പദ്ധതിയിട്ടത് സഹപാഠിയുമായി കൂടുതൽ അടുക്കാനുള്ള രഹസ്യ താവളമൊരുക്കൽ; ബന്ധം വേണ്ടെന്ന് പറഞ്ഞത് പ്രകോപനമായോ? അന്നൂരിലും ഇരുളിലും സംഭവിച്ചത് എന്ത്?
- മാസപ്പടിയിൽ വിജിലൻസ് കോടതി വിധിയുടെ ദിവസം ഗൾഫിലേക്ക് പറന്ന് മുഖ്യമന്ത്രി; എക്സാലോജിക് കേസിൽ മകളെ ചോദ്യം ചെയ്യാനുള്ള നടപടികൾ തുടരുന്നതിനിടെ ദുബായിലേക്ക് പിണറായി; മകനെ കാണാനെന്ന് സൂചന; സെക്രട്ടറിയേറ്റിൽ കുറച്ചു കാലം ഇനി മുഖ്യമന്ത്രി ഇല്ല
- ഹൃദയഭേദകമായ കാഴ്ച്ചയായി ആ കുഞ്ഞുശവപ്പെട്ടിക്ക് സമീപത്തെ കിലുങ്ങുന്ന കളിപ്പാട്ടം; പൂക്കൾ വിതറി കളിപ്പാട്ടത്തിനൊപ്പം ആ കുരുന്നിനെ കുഴിയിലേക്ക് വച്ചപ്പോൾ നെഞ്ചുപിടഞ്ഞു പൊലീസുകാരും; അമ്മ വലിച്ചെറിഞ്ഞ് കൊന്ന നവജാതശിശുവിന്റെ മൃതദേഹം സംസ്കരിച്ചു കൊച്ചി പൊലീസ്
- വീട്ടിൽ നിന്നും നായകളുടെ അസ്വാഭാവികമായ കുര കേട്ട് സമീപവാസികൾ; ജനൽ വഴി നോക്കിയപ്പോൾ കണ്ടത് രക്തത്തിൽ കുളിച്ച സ്ത്രീശരീരം; അരുംകൊലയിൽ അന്നൂർ വാസികൾക്ക് ഇത് നടുക്കുന്ന ഞായർ; കൊലപാതകത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന് ആരോപിച്ചു യുവതിയുടെ സഹോദരൻ
- കണ്ണൂരിലെ സംഘിയായ കഥാനായകൻ ഗൾഫിലെത്തുന്ന കഥ; ജയസൂര്യയെ നായകനാക്കി ജോഷി ചെയ്യാനിരുന്ന ചിത്രം; ആ പ്രൊജക്റ്റ് നടക്കാതെ ആയതോടെ ഡിജോയോട് കഥ പറഞ്ഞത് ജയസൂര്യ; പക്ഷേ സിനിമയായപ്പോൾ കഥാകൃത്ത് പുറത്ത്; 'മലയാളി ഫ്രം ഇന്ത്യ' കഥാ മോഷണ വിവാദത്തിൽ
- ഇന്തോനേഷ്യയും സിംഗപ്പൂരും ദുബായും സന്ദർശിക്കാൻ മുഖ്യമന്ത്രിക്ക് 16 ദിവസത്തെ വിദേശ സന്ദർശനാനുമതി; കൊച്ചിയിൽ നിന്നും വിമാനം കയറിയത് ഭാര്യയ്ക്കും കൊച്ചു മകനുമൊപ്പം; റിയാസും ഭാര്യ വീണയും നാല് ദിവസം മുമ്പേ പറന്നു; പിണറായിയും കുടുംബവും അവധിക്കാല ട്രിപ്പിൽ; വിശദാംശം പുറത്ത്
- തോളിൽ കൈവച്ചതിൽ പ്രകോപിതനായി ഡി. കെ ശിവകുമാർ; പ്രാദേശിക നേതാവിനെ തല്ലി; വീഡിയോ പ്രചരണ ആയുധമാക്കി ബിജെപി
- അനിലയുടേതുകൊലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടും; മുഖത്ത് ആയുധം കൊണ്ടുള്ള അടി കൊലപാതകമായി; സ്കൂൾ പഠനകാലത്തെ സൗഹൃദത്തിൽ ഇപ്പോൾ നിറഞ്ഞതും ഹിതമല്ലാ ബന്ധം; പയ്യന്നൂരിൽ 'മൂന്നാമൻ' ഇല്ലെന്ന് പൊലീസ് നിഗമനം
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- നവ്യാനായരെ പ്രണയിച്ച ബാല്യം; സിന്തറ്റിക്ക് ലഹരി തുലച്ച യൗവനം; സ്വന്തം വിവാഹത്തിന് എത്തിയതുപോലും ഫിറ്റായി; മകൾ ജനിച്ചതോടെ എല്ലാറ്റിൽ നിന്നും മോചനം; പടങ്ങൾ അടിക്കടി പൊട്ടുമ്പോഴും അഭിമുഖങ്ങളിലൂടെ സൂപ്പർ സ്റ്റാർ! ധ്യാൻ ശ്രീനിവാസൻ സമാന്തര സിനിമാ ഇൻഡസ്ട്രിയാവുമ്പോൾ
- കണ്ണൂരിലെ സംഘിയായ കഥാനായകൻ ഗൾഫിലെത്തുന്ന കഥ; ജയസൂര്യയെ നായകനാക്കി ജോഷി ചെയ്യാനിരുന്ന ചിത്രം; ആ പ്രൊജക്റ്റ് നടക്കാതെ ആയതോടെ ഡിജോയോട് കഥ പറഞ്ഞത് ജയസൂര്യ; പക്ഷേ സിനിമയായപ്പോൾ കഥാകൃത്ത് പുറത്ത്; 'മലയാളി ഫ്രം ഇന്ത്യ' കഥാ മോഷണ വിവാദത്തിൽ
- തൃശ്ശൂരിൽ നിന്നും യാത്ര തുടങ്ങി പാളയം എത്തുന്നതുവരെ പല തവണയായി യദു ഒരു മണിക്കൂറോളം ഫോണിൽ സംസാരിച്ചു; പൊലീസ് അന്വേഷണം അസാധാരണ വഴികളിലൂടെ; യദുവിനെ കെ എസ് ആർ ടി സി പിരിച്ചു വിട്ടേക്കും; ഡ്രൈവിങ് ലൈസൻസും റദ്ദാക്കിയേക്കും; യദുവിനെ എല്ലാ അർത്ഥത്തിലും പൂട്ടാൻ നീക്കം
- ആ ബസിൽ ഉള്ളത് മൂന്ന് ക്യാമറകൾ; ലൈംഗിക അധിക്ഷേപം ഉൾപ്പെടെ എല്ലാ ആരോപണത്തിനും തെളിവ് തിരുവനന്തപുരം ഡിപ്പോയുടെ ആർ.പി.സി 101യിൽ; പക്ഷേ ആ ക്യാമറ പരിശോധനയ്ക്ക് പൊലീസിന് താൽപ്പര്യക്കുറവും; മേയറും എംഎൽഎയായ ഭർത്താവും ചെയ്തത് ജാമ്യമില്ലാ കുറ്റം; കേസെടുക്കാതെ കള്ളക്കളികൾ; യദുവിന് പണി പോകും
- 'ചീത്ത വിളികൾ കേട്ട് ഓടിയാൽ കിട്ടുന്ന ശമ്പളമാണ് 715 രൂപ; എന്റെ ആകെയുള്ള വരുമാന മാർഗ്ഗമായിരുന്നു; എന്റെ ജോലി കളയിക്കുമെന്ന് മേയർ ഭീഷണിപ്പെടുത്തി; എല്ലാവരുടെ മുന്നിലും നാണം കെടുത്തിക്കൊണ്ടിരിക്കുകയാണ് : ജോലിയിൽ നിന്ന് മാറ്റി നിർത്തിയതോടെ സങ്കടപ്പെട്ട് കെഎസ്ആർടിസി ഡ്രൈവർ യദു
- 10 രൂപ നൽകിയപ്പോൾ ടിക്കറ്റിന് 13 രൂപ; ആകെയുള്ള 500 ന്റെ നോട്ട് നൽകിയതോടെ കലി തുള്ളി കണ്ടക്ടർ; ഇറങ്ങേണ്ട സ്റ്റോപ്പിന് പകരം തൊട്ടടുത്ത സ്റ്റോപ്പിൽ നിർത്തിയപ്പോൾ ചവിട്ടി താഴെയിട്ട് മർദ്ദനം; തൃശൂരിൽ 68 കാരന്റെ ജീവനെടുത്തത് 3 രൂപയെ ചൊല്ലിയുള്ള തർക്കം; കൊലക്കുറ്റത്തിന് കേസ്
- ഇത് അപ്പാ മക്കൾ പാർട്ടി! എംഎൽഎ-എംപിമാർ തൊട്ട് മുൻ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും വരെ ഈ കുടുംബത്തിലുണ്ട്; 2,976 വീഡിയോകളിലായി കൊച്ചുമകന്റെ ലീലകളിൽ ഞെട്ടൽ; പിതാവും പുത്രനും ഒരുപോലെ പീഡനക്കേസിൽ; കർണാടകയിൽ ഗൗഡ കുടുംബവാഴ്ചക്ക് അന്ത്യമാവുമ്പോൾ
- 'ഈ ഒരു തെളിവു മാത്രം മതി; ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മ തിരിച്ചു കിട്ടിക്കാണുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു': യാത്രയ്ക്കിടെ തന്നെ അപമാനിച്ച ദിവസം കെ എസ് ആർ ടി സി ബസ് ഓടിച്ചത് യദു തന്നെയെന്ന് തെളിഞ്ഞതായി നടി റോഷ്ന
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- നവ്യാനായരെ പ്രണയിച്ച ബാല്യം; സിന്തറ്റിക്ക് ലഹരി തുലച്ച യൗവനം; സ്വന്തം വിവാഹത്തിന് എത്തിയതുപോലും ഫിറ്റായി; മകൾ ജനിച്ചതോടെ എല്ലാറ്റിൽ നിന്നും മോചനം; പടങ്ങൾ അടിക്കടി പൊട്ടുമ്പോഴും അഭിമുഖങ്ങളിലൂടെ സൂപ്പർ സ്റ്റാർ! ധ്യാൻ ശ്രീനിവാസൻ സമാന്തര സിനിമാ ഇൻഡസ്ട്രിയാവുമ്പോൾ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍