ബിജെപിയിലെ സീറ്റ് മോഹികൾക്ക് തിരുവനന്തപുരവും പത്തനംതിട്ടയും മറക്കാം; ബിജെപിയുടെ ലേബലിൽ അല്ലാത്ത സ്ഥാനാർത്ഥികളെ നിർത്താൻ നിർദ്ദേശവുമായി സുകുമാരൻ നായർ; പത്തനംതിട്ടയിൽ ശശികുമാർ വർമ്മയേയും തിരുവനന്തപുരത്ത് പ്രയാർ ഗോപാലകൃഷ്ണനേയും കർമ്മ സമിതി സ്ഥാനാർത്ഥികളാക്കാൻ നിർദ്ദേശം മുന്നോട്ട് വച്ച് എൻ എസ് എസ് ജനറൽ സെക്രട്ടറി; കുമ്മനം മത്സരിക്കാൻ എത്തുമെങ്കിൽ മാത്രം ഇളവ് നൽകാമെന്നും സുകുമാരൻ നായർ
ബി രഘുരാജ്
കോട്ടയം: അയ്യപ്പവിശ്വാസ സംരക്ഷണത്തിന് മുന്നിൽ നിൽക്കുന്ന എൻ എസ് എസ് പകർന്ന കൊടുത്ത അഗ്നിയാണ് ആർഎസ്എസ് ഏറ്റെടുത്തതെന്നാണ് സിപിഎം ആരോപണം. ശബരിമല വിധിയെ ആദ്യം അനുകൂലിച്ചിരുന്ന പരിവാറുകാരുടെ മനസ്സ് മാറ്റിയത് പന്തളം കൊട്ടാരത്തെ മുന്നിൽ നിർത്തി എൻ എസ് എസ് നടത്തിയ പ്രക്ഷോഭമായിരുന്നു. നാമജപ ഘോയാത്രകളുടെ വിജയം തിരിച്ചറിഞ്ഞ് രാഷ്ട്രീയ ലക്ഷ്യവുമായി ബിജെപി സമരം ഏറ്റെടുത്തു. തുടർന്ന് പരിവാറുകാർ ചേർന്ന് അയ്യപ്പ കർമ്മ സമിതി രൂപീകരിച്ചു. അയ്യപ്പജ്യോതിക്കും അയ്യപ്പ വിശ്വാസ സംരക്ഷണ യോഗത്തിനും എൻ എസ് എസ് പിന്തുണ നൽകി. ഇതോടെ ലോക്സഭാ തെരഞ്ഞെടുപ്പിലും ഈ സഹായം തുടരുമെന്നാണ് ബിജെപിക്കാരുടെ പ്രതീക്ഷ. ലോക്സഭയിൽ ബിജെപിയുടെ പ്രധാന പ്രതീക്ഷയാണിത്. എന്നാൽ എൻ എസ് എസിന്റെ മനസ്സിലുള്ളത് ബിജെപിയുടെ വിജയമല്ല. അയ്യപ്പഭക്തരുടെ വികാരം കത്തിജ്വലിക്കുന്ന തെരഞ്ഞെടുപ്പായി ലോക്സഭയിലെ കേരളത്തിലെ ജനവിധിയെ മാറ്റാനാണ് ശ്രമം. ഇതിനുള്ള തന്ത്രങ്ങളാണ് പെരുന്നയിൽ ഒരുങ്ങുന്നതെന്നാണ് സൂചന.
തിരുവനന്തപുരത്തും പത്തനംതിട്ടയിലും അയ്യപ്പവികാരം അതിശക്തമാണ്. ഇവിടെ രണ്ടിടത്തും എൻ എസ് എസ് നിർദ്ദേശിക്കുന്നവരെ മത്സരിപ്പിക്കണമെന്നാണ് ജി സുകുമാരൻ നായരുടെ നിർദ്ദേശം. തിരുവനന്തപുരത്ത് പ്രയാർ ഗോപാലകൃഷ്ണൻ, പത്തനംതിട്ടയിൽ പന്തളം കൊട്ടാര പ്രതിനിധി ശശികുമാര വർമ്മയെ. ഇതിൽ പ്രയാർ ഗോപാലകൃഷ്ണൻ മത്സരിക്കാൻ തയ്യാറാണ്. എന്നാൽ ശശികുമാര വർമ്മ ഇനിയും സമ്മതം മൂളിയിട്ടില്ല. എന്നാൽ എൻ എസ് എസ് ആവശ്യപ്പെട്ടാൽ ശശികുമാര വർമ്മ ഉറപ്പായും മത്സരിക്കുമെന്നാണ് സൂചന. അയ്യപ്പ വിശ്വാസ സംരക്ഷണത്തിന് മുന്നിൽ നിന്നവരാണ് ശശികുമാര വർമ്മയും പ്രയാർ ഗോപാലകൃഷ്ണനും. ഈ സാഹചര്യം ഉയർത്തിയാണ് ഇരുവരുമാകണം സ്ഥാനാർത്ഥികളെന്ന് എൻ എസ് എസ് ആവശ്യപ്പെടുന്നത്. നേരത്തെ പത്തനംതിട്ടയിൽ സ്ഥാനാർത്ഥിയാകാൻ പ്രയാറിനോട് ബിജെപി നേതൃത്വം ആവശ്യപ്പെട്ടിരുന്നു. ഇതിനോട് സമ്മതം മൂളാൻ പ്രയാർ തയ്യാറായിരുന്നില്ല. ഇതിനിടെയാണ് പ്രയാറിനെ തിരുവനന്തപുരത്തേക്ക് മത്സരിപ്പിക്കാൻ എൻ എസ് എസ് കരുനീക്കം നടത്തുന്നത്.
എൻ എസ് എസിന്റെ മനസ്സ് അറിയാവുന്ന കോൺഗ്രസ് നേതാവാണ് പ്രയാർ. സുകുമാരൻ നായരുമായി ഏറെ അടുപ്പവുമുണ്ട്. നേരത്തെ ദേവസ്വം ബോർഡ് പ്രസിഡന്റായി പ്രയാറിനെ നിർദ്ദേശിച്ചതും ആ സ്ഥാനത്ത് എത്തിച്ചതും എൻ എസ് എസിന്റെ ഇടപെടലാണ്. ദേവസ്വം ബോർഡ് പ്രസിഡന്റെന്ന പദവിയിലിരിക്കുമ്പോഴും സുകുമാരൻ നായരുടെ നിർദ്ദേശങ്ങൾ പ്രയാർ സ്വീകരിക്കുകയും നടപ്പാക്കുകയും ചെയ്തു. ശബരിമലയിലെ സുപ്രീംകോടതിയുടെ കേസിൽ യുവതി പ്രവേശനത്തെ ദേവസ്വം ബോർഡ് അതിശക്തമായി എതിർത്തയും എൻ എസ് എസ് മനസ്സ് കൂടി പരിഗണിച്ചായിരുന്നു. അങ്ങനെ സുകുമാരൻ നായരുമായി ഏറെ അടുപ്പമുള്ള കോൺഗ്രസ് നേതാവാണ് പ്രയാർ. ശബരിമല യുവതി പ്രവേശനത്തെ തുടർന്നുള്ള പ്രയാറിന്റെ ഇടപെടലും എൻ എസ് എസിന്റെ മനസ്സ് അറിഞ്ഞായിരുന്നു. ഈ സാഹചര്യത്തിലാണ് തിരുവനന്തപുരത്തേക്ക് പ്രയാറിനെ സുകുമാരൻ നായർ നിർദ്ദേശിക്കുന്നത്. ബിജെപിക്ക് രണ്ടരലക്ഷത്തോളം വോട്ടുള്ള കേരളത്തിലെ ഏക മണ്ഡലമാണ് തിരുവനന്തപുരം ലോക്സഭ. ഇവിടെ എൻ എസ് എസ് പിന്തുണയിൽ അയ്യപ്പ വികാരമുയർത്ത് പ്രയാർ മത്സരിക്കുമ്പോൾ ജയിക്കാമെന്നാണ് സുകുമാരൻ നായരുടെ വിലയിരുത്തൽ.
എന്നാൽ ബിജെപിയെ സംബന്ധിച്ചിടത്തോളം പാർട്ടി ചിഹ്നത്തിൽ ആളെ മത്സരിപ്പിച്ച് തിരുവനന്തപുരത്ത് അക്കൗണ്ട് തുറക്കണമെന്നതാണ് ലക്ഷ്യം. ഇതിന് വിഘാതമാണ് സുകുമാരൻ നായരുടെ ആവശ്യം. പ്രയാറിനെ ഉയർത്തിക്കാട്ടുമ്പോൾ അത് തള്ളാനും കഴിയില്ല. ഈ സാഹചര്യത്തിൽ കരുതലോടെ നീങ്ങാനാണ് ബിജെപിയുടെ നീക്കം. സ്വതന്ത്രനായി പ്രയാർ മത്സരിച്ചാൽ കോൺഗ്രസിലെ വിശ്വാസികളുടെ വോട്ട് കിട്ടുമെന്ന് ബിജെപിക്കും അറിയാം. സ്വതന്ത്രനായി പ്രയാർ വിജയിച്ചാലും എൻഡിഎയ്ക്ക് ക്രെഡിറ്റ് അവകാശപ്പെടാം. അപ്പോഴും ബിജെപിയുടെ നിയന്ത്രണം പ്രയാറിന് മേലുണ്ടാകില്ലെന്നതാണ് അവരുടെ പ്രശ്നം. അയ്യപ്പവികാരത്തിന്റെ മാത്രം വിജയമായി അതിനെ ഉയർത്തിക്കാട്ടും. ഈ സാഹചര്യമെല്ലാം ബിജെപിക്കാരെ അലട്ടുന്നുണ്ട്. ഇതിനൊപ്പം കെ സുരേന്ദ്രൻ മുതൽ തിരുവനന്തപുരത്ത് സ്ഥാനാർത്ഥിയാകാൻ ആഗ്രഹിക്കുന്നവർ വേറേയും ഉണ്ട്. ഇതെല്ലാം ബിജെപിയെ വെട്ടിലാക്കുന്നു. എന്നാൽ എൻ എസ് എസിന്റെ നിലപാടിനെ അംഗീകരിക്കാൻ കേരളത്തിലെ ആർഎസ്എസ് നേതൃത്വം തയ്യാറാകും. ഇതോടെ പ്രയാറിന്റെ സാധ്യത കൂടും. തിരുവനന്തപുരത്ത് ഏറ്റവും കൂടുതൽ വിജയ സാധ്യത മിസോറാം ഗവർണ്ണറായ കുമ്മനം രാജശേഖരനാണെന്ന വിലയിരുത്തലുമുണ്ട്. ഇത് എൻ എസ് എസും അംഗീകരിക്കുന്നു. അതുകൊണ്ട് തന്നെ കുമ്മനം മത്സരിക്കാനെത്തിയില്ലെങ്കിൽ പ്രയാറിനെ നിർത്തണമെന്നാണ് എൻ എസ് എസ് ആവശ്യം.
കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് പോകുമെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് പ്രയാർ ഗോപാലകൃഷ്ണൻ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ബിജെപിയിലേക്ക് പോകുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ലെന്നും അത്തരം വാർത്തകൾ തെറ്റാണെന്നും പ്രയാർ പറഞ്ഞു. ശബരിമല യുവതീപ്രവേശനത്തിൽ സുപ്രീം കോടതിയിലുള്ള പുനപരിശോധന ഹരജിയിൽ വിധി അനുകൂലമാകാൻ പൊൻകുന്നം ജഡ്ജിയമ്മാവൻ കോവിലിൽ വഴിപാട് നടത്തി. സുപ്രീം കോടതിയിൽ നിന്ന് അനുകൂല വിധി വരുന്നതുവരെയോ കേന്ദ്രസർക്കാർ നിയമനിർമ്മാണം നടത്തുന്നതുവരെയോ താൻ ശബരിമലയിലേക്കില്ലെന്ന് പ്രഖ്യാപിച്ച നേതാവ് കൂടിയാണ് പ്രയാർ. കോൺഗ്രസിൽ വേണ്ടത്ര പരിഗണന പ്രയാറിന് കിട്ടുന്നില്ല. ഇതെല്ലാം കൂടി പരിഗണിച്ചാണ് പ്രയാറിനെ അയ്യപ്പ വിശ്വാസികളുടെ നേതാവായി മുമ്പിൽ നിർത്തി നേട്ടം കൊയ്യാനുള്ള എൻ എസ് എസ് നീക്കം. ശബരിമല യുവതീ പ്രവേശം കേരളത്തിൽ മണ്ണുറപ്പിക്കാൻ ബിജെപിയെ സഹായിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിലിൽ എത്തിയിരിക്കെ ശബരിമല ബിജെപിക്ക് ഗുണം ചെയ്യുമെന്ന ചില സർവ്വേകളും സൂചിപ്പിക്കുന്നുണ്ട്. ബിജെപിയുടെ കേന്ദ്ര നേതൃത്വം നടത്തിയ സ്വകാര്യ സർവ്വേയിൽ സംസ്ഥാനത്ത് ബിജെപിക്ക് വിജയസാധ്യത ഉണ്ടെന്ന് പ്രവചിക്കുന്നുണ്ട്. ഇതെല്ലാം കൂടി കണക്കിലെടുത്താണ് ബിജെപി പിന്തുണയോടെ പ്രയാർ മത്സരിക്കട്ടേ എന്ന് എൻ എസ് എസ് നിർദ്ദേശിക്കുന്നത്.
കേരളത്തിലെ ആകെയുള്ള 20 സീറ്റുകളിൽ ബിജെപിക്ക് ഏറ്റവുമധികം വിജയ സാധ്യത കൽപ്പിക്കുന്ന മണ്ഡലം തിരുവനന്തപുരമാണ്. അടുത്തിടെ പുറത്തുവന്ന ഇന്ത്യാ ടുഡേ സർവ്വേയിലും ബിജെപി തിരുവനന്തപുരത്ത് അക്കൗണ്ട് തുറന്നേക്കുമെന്ന് പ്രവചനങ്ങൾ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ കരുത്തനായ സ്ഥാനാർത്ഥി തന്നെയാകണം മണ്ഡലത്തിൽ മത്സരിക്കേണ്ടതെന്ന് ആർ എസ് എസിനും നിലപാടുണ്ട്. .ശശി തരൂരിനെതിരായി നടൻ മോഹൻലാലിനെ ബിജെപി മത്സരിപ്പിച്ചേക്കുമെന്ന് വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ മോഹൻലാൽ തന്നെ അത് നിഷേധിച്ച് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നിലും ആർഎസ്എസ് ആയിരുന്നു. മോഹൻലാൽ പിൻവാങ്ങിയ സാഹചര്യത്തിൽ പരിവാറുകാർ പുതിയ സ്ഥാനാർത്ഥിയെ അന്വേഷിച്ചിരുന്നു. ഇതിനിടെയാണ് പ്രയാറിന്റെ പേര് എൻ എസ് എസ് മുന്നോട്ട് വയ്ക്കുന്നത്. വിശദമായ ചർച്ചകൾക്ക് ശേഷമാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാവുക. പത്ത് ശതമാനം സാമ്പത്തിക സംവരണം നടപ്പാക്കാനുള്ള കേന്ദ്രസർക്കാർ തിരുമാനത്തിൽ നരേന്ദ്ര മോദിയോട് നന്ദിയറിച്ച് എൻഎസ്എസ് നേതൃത്വം അദ്ദേഹത്തിന് കത്തയച്ചിരുന്നു. ഈ ആനുകൂല്യങ്ങളെല്ലാം പ്രയാറിന് വോട്ടായി മാറുമെന്നാണ് പ്രതീക്ഷ.
പത്തനംതിട്ടയിൽ അയ്യപ്പ വികാരം കത്തിക്കാൻ പന്തളം കൊട്ടാര പ്രതിനിധിയായ ശശികുമാര വർമ്മയ്ക്ക് കഴിയും. സിപിഎം അനുഭാവിയായിരുന്ന ശശികുമാര വർമ്മ ശബരിമല വിധിയോടെ പാർട്ടിയുമായി അകന്നു. എൻ എസ് എസ് ജനറൽ സെക്രട്ടറിയുടെ കൂടെ അഭിപ്രായം ആരാഞ്ഞാണ് ശശികുമാര വർമ്മ എല്ലാം ചെയ്തതും. യുവതി പ്രവേശനത്തിന് ശേഷം നട അടയ്ക്കാൻ തന്ത്രിക്ക് നിർദ്ദേശം നൽകിയതും സുകുമാരൻ നായരുടെ മനസ്സറിഞ്ഞാണ്. ഇത്തരത്തിൽ വിശ്വാസ സംരക്ഷണത്തിന് ഏറ്റവും അധികം ഇടപെടൽ നടത്തിയത് ശശികുമാര വർമ്മയാണ്. സർക്കാരിൽ നിന്നു പോലും ഏറെ സമ്മർദ്ദമുണ്ടായിട്ടും വിട്ടുവീഴ്ചയ്ക്കില്ലാതെ മുമ്പോട്ട് പോയി. അതുകൊണ്ട് തന്നെ ഇതിനുള്ള അംഗീകാരമായി ശശികുമാര വർമ്മയെ പത്തനംതിട്ടയിൽ സ്ഥാനാർത്ഥിയാക്കണമെന്നാണ് ആവശ്യം. ഇത് ബിജെപിയും അംഗീകരിച്ചേക്കും. അങ്ങനെ വന്നാൽ പത്തനംതിട്ട സീറ്റ് മോഹിച്ച കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനത്തിനും എംടി രമേശിനും തിരിച്ചടിയായി മാറും. കഴിഞ്ഞ തവണ പത്തനംതിട്ടയിൽ എംടി രമേശായിരുന്നു ബിജെപി സ്ഥാനാർത്ഥി. വോട്ട് വിഹിതത്തിൽ വലിയ വർദ്ധനയുണ്ടാക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ അയ്യപ്പ വികാരം ചർച്ചയാക്കി പത്തനംതിട്ടയിൽ അത്ഭുതമുണ്ടാക്കാനുള്ള നീക്കത്തിലായിരുന്നു രമേശ്.
ലോക്സഭാ സ്ഥാനാർത്ഥി നിർണയത്തിൽ എൻ.എസ്.എസിന്റെ താൽപര്യം കൂടി പരിഗണിക്കാൻ ബിജെപി. തീരുമാനിച്ചിരുന്നു. ആർഎസ്എസ് നിർദ്ദേശ പ്രകാരമായിരുന്നു ഇത്. ഇതിന് പിന്നാലെയാണ് തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം മണ്ഡലങ്ങളിലേക്ക് എൻ.എസ്.എസ് നിലപാട് പുറത്തു വരുന്നത്. ഇതിൽ കോട്ടയത്ത് വിട്ടുവീഴ്ചയ്ക്ക് എൻ എസ് എസ് തയ്യാറാണ്. ആരേയും സ്ഥാനാർത്ഥിയായി മുന്നോട്ട് വയ്ക്കുന്നുമില്ല. ബിജെപി. വളരെ പ്രതീക്ഷയോടെ കാണുന്ന തിരുവനന്തപുരത്ത് പ്രമുഖ നേതാക്കളിലൊരാളെ മത്സരിപ്പിക്കാനാണു തീരുമാനം. മിസോറം ഗവർണർ കുമ്മനം രാജശേഖരൻ, ബിജെപി. സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ കെ. സുരേന്ദ്രൻ, എം ടി. രമേശ് എന്നിവർ മുതൽ ഡൽഹിയിൽ പ്രവർത്തിക്കുന്ന ആർ ബാലശങ്കർ, അരവിന്ദമേനോൻ വരെയുള്ള പേരുകൾ തിരുവനന്തപുരത്തിനായി ചർച്ച ചെയ്യുന്നുണ്ട്. ഇതിനിടെയാണ് കുമ്മനം അല്ലെങ്കിൽ പ്രയാർ എന്ന ചർച്ചയ്ക്ക് എൻ എസ് എസ് തുടക്കമിടുന്നത്. ശബരിമല വിഷയത്തോടെ ബിജെപിക്കു പത്തനംതിട്ടയിലും പ്രതീക്ഷയുണ്ട്. കോട്ടയം സീറ്റിൽ ബിജെപിയാണു മത്സരിക്കുന്നതെങ്കിൽ ജില്ലാ പ്രസിഡന്റ് എൻ. ഹരിയെ പ്രധാനമായും പരിഗണിക്കും. രാധാകൃഷ്ണ മേനോനും സാധ്യതാ പട്ടികയിലുണ്ട്. ഘടകകക്ഷിയായ കേരളാ കോൺഗ്രസിനാണു സീറ്റെങ്കിൽ ചെയർമാനായ പി.സി. തോമസ് മത്സരിക്കും.
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്