140 കിലോമീറ്ററിനു മുകളിലും സ്വകാര്യ ബസുകാർക്ക് ലിമിറ്റഡ് ഓർഡിനറി ബസുകൾക്ക് സർവീസ് നടത്താമെന്ന് ഹൈക്കോടതി ഉത്തരവ്; സ്വകാര്യ സൂപ്പർ ക്ലാസ്സ് ഏറ്റെടുക്കൽ വിഷയത്തിൽ ബസുടമകൾക്ക് ആദ്യ വിജയം; കെഎസ്ആർടിസിയുടെ ചീഫ് ലോ ഓഫീസറെ പുകച്ചു പുറത്തുചാടിച്ച ഉന്നത ഉദ്യോഗസ്ഥരുടെയും തൊഴിലാളി നേതാക്കളുടെയും ചരടുവലി ആനവണ്ടിയുടെ നട്ടെല്ലൊടിക്കും
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: കെഎസ്ആർടിസിയെ തുരങ്കം വെക്കുന്ന ഉദ്യോഗസ്ഥരുടെയും തൊഴിലാളി സംഘടനകളുടെയും നീക്കങ്ങൾക്ക് പുതിയ വഴിത്തിരിവ്. കെഎസ്ആർടിസിയുടെ അടിത്തറ തകർക്കും വിധത്തിൽ സ്വകാര്യ സബ് ലോബികളെ സഹായിക്കുന്ന ഒരു സംഘത്തിന്റെ ഗൂഢനീക്കം ഒടുവിൽ വിജയം കണ്ടു. 241 സ്വകാര്യ സൂപ്പർ ക്ലാസ്സ് ഏറ്റെടുക്കൽ വിഷയത്തിൽ കെഎസ്ആർടിസിക്ക് തിരിച്ചടിയായി ഹൈക്കോടതിയുടെ ഉത്തരവ്. സ്വകാര്യ ബസുടമകൾക്കാണ് ഈ വിഷയത്തിൽ വിജയം. 140 കിലോമീറ്ററിനു മുകളിലും ലിമിറ്റഡ് ഓർഡിനറി ഓടിക്കൽ സ്വകാര്യ ബസുടമകൾക്ക് ഹൈക്കോടതി അനുമതി ലഭിച്ചതോടെ കെഎസ്ആർടിക്ക് ലാഭകരമാകുമായിരുന്ന റൂട്ടുകളിൽ ഇനി സ്വകാര്യബസുകൾ ചീറിപ്പായും.
ഈ കേസിൽ കാലങ്ങളായി സർക്കാർ വാദമായിരുന്നു വിജയിച്ചു പോന്നത്. എന്നാൽ, ഇത്തവണ സ്വകാര്യ ബസ് ഉടമകൾക്ക് വേണ്ടി ശക്തമായ ചരടു വലികൾ തന്നെ നടന്നു. 2014 മുതൽ നിരന്തരം തോൽക്കുന്ന സ്വകാര്യ ബസുടമകൾ വിജയിച്ചത് കെഎസ്ആർടിസി ചീഫ് ലോ ഓഫീസറെ മാറ്റിയതിനാൽ തന്നെയാണ്. ഇത് കെഎസ്ആർടിസി തൊഴിലാളി യൂണിയനുകൾക്കുള്ളിൽ കടുത്ത വിമർശനത്തിനും ഇടയാക്കി. കേരളത്തിൽ കഴിഞ്ഞ 30 വർഷത്തിനിടയിൽ ആദ്യമായ സ്വകാര്യ ബസ് പെർമിറ്റുകൾ ഏറ്റെടുത്ത കെഎസ്ആർടിസിയുടെ നീക്കത്തിന് തിരിച്ചടിയാകുന്നത്.
241 സൂപ്പർ ക്ലാസ്സ് ദേശസാൽക്കരണ നീക്കത്തിൽ കെഎസ്ആർടിസി ഉദ്യോഗസ്ഥർ തന്നെ സ്വകാര്യ ബസുടമകളുമായി ഉണ്ടാക്കിയ അവിഹിത കൂട്ടുകെട്ടിന്റെ ഫലമായിണ് 140 കിലോമീറ്റർ ദൂരത്തിനപ്പുറവും സ്വകാര്യ ബസുകൾക്ക് ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറയായി ഓടാൻ ഹൈക്കോടതി അനുമതി നൽകിയ വിധിയുണ്ടായത്. ഇതോടെ പ്രതിദിനം അരക്കോടി രൂപയുടെ നഷ്ടമുണ്ടാകുന്ന ഈ കേസിൽ കെഎസ്ആർടിസി ഉദ്യോഗസ്ഥരുടെ കടുത്ത അനാസ്ഥ വ്യക്തമായി. കേസു നടത്തിപ്പിൽ സ്വകാര്യ ബസുടമകൾക്കെതിരെ ശക്തമായ നിലപാടുകളെടുത്ത ഹൈക്കോടതിയിലെ കേസുകൾക്ക് മേൽനോട്ടം വഹിച്ചിരുന്ന ചീഫ് ലോ ഓഫീസർ ഷിബു കുമാറിനെയും ഗതാഗത വകുപ്പിൽ ബി സെക്ഷനിൽ പ്രവർത്തിച്ചിരുന്ന സൂപ്രണ്ട് ശ്രീകുമാറിനെയും തൽസ്ഥാനങ്ങളിൽ നിന്നും മാറ്റിയത് തന്നെയാണ് ഈ കേസിൽ നിർണായകമായി മാറിയത്.
കെഎസ്ആർടിസിക്ക് വേണ്ടി ശക്തമായ നിലപാട് സ്വീകരിച്ച ഷിബുകുമാറിനെതിരെ കൂട്ടായ നീക്കമാണ് ചില ഉദ്യോഗസ്ഥരും ഭരണത്തിലും ഉണ്ടായത്. ഇതിന് വേണ്ടി വിവിധ തലങ്ങളിൽ സ്വകാര്യ ബസ് ഉടമകൾക്ക് വേണ്ടി കരുക്കൾ നീക്കലുണ്ടായി. ഷിബു കുമാറിന്റെയും ശ്രീകുമാറിന്റെയും സ്ഥലമാറ്റത്തിലും ഇടതു യൂണിയൻ നേതാക്കളാണ് ചുക്കാൻ പിടിച്ചതെന്ന ആക്ഷേപം ശക്തമാണ്. 140 കിലോമീറ്ററിനു മുകളിൽ സ്വകാര്യ ബസുകൾക്ക് പെർമിറ്റ് നൽകുന്നത് നിർത്തിയാലെ കെഎസ്ആർടിസി സർവ്വീസുകൾ ലാഭകരമാകൂ എന്ന നിലപാടാണ് ചീഫ ലോ ഓഫീസർ സ്വകരിച്ചിരുന്നത്. ഇക്കാര്യംചൂണ്ടിക്കാട്ടി അദ്ദേഹം കെഎസ്ആർടിസി എംഡി രാജമാണിക്യത്തിന് കത്തും നൽകിയിരുന്നു. ഇത് പ്രകാരം സ്വകാര്യ ബസ് പെർമിറ്റുകൾ അനുവദിക്കരുതെന്ന് കെഎസ്ആർടിസി മാനേജിങ് ഡയറക്ടർ രാജമാണിക്യം ഗതാഗത വകുപ്പിനു മുമ്പുലും ഈ നിർദ്ദേശം വെച്ചു.
സർക്കാരിൽ ഗതാഗത (ബി) വകുപ്പാണ് കെഎസ്ആർടിസി ദേശസാൽക്കരണം സംബന്ധിച്ച വിഷയങ്ങൾ കൈകാര്യം ചെയ്യുന്നത്. ഈ വകുപ്പിലെ സൂപ്രണ്ടായിരുന്ന ശ്രീകുമാർ എന്നും കെഎസ്ആർടിസി അനുകൂല നിലപാടുള്ള ഉദ്യോഗസ്ഥനായിരുന്നു. സ്വകാര്യ ബസുകാർക്കെതിരായ അദ്ദേഹത്തിന്റെ നിലപാട് ചൊടിപ്പിച്ചത് സ്വകാര്യ ബസ് മുതലാളിമാരുടെ അച്ചാരം വാങ്ങുന്ന ഉദ്യോഗസ്ഥരെയായിരുന്നു. സ്വകാര്യ ബസുമകളുമായി നല്ല ബന്ധമള്ള ഗതാഗത സെക്രട്ടറി ജ്യോതിലാൽ പ്രത്യേക താൽപ്പര്യമെടുത്താണ് ശ്രീകുമാറിനെ തൽസ്ഥാനത്തു നിന്നും മാറ്റിയത്. ഇത് സ്വകാര്യ ബസ് ഉടമകൾക്ക് അനുകൂലമായ നീക്കമായി വിലയിരുത്തപ്പെടുന്നു.
കെഎസ്ആർടിസിയിൽ കേസു കടത്തിപ്പിന്റെ ചുമതല ലീഗൽ സെക്ഷനാണ്. എന്നാൽ സ്വകാര്യ ബസുടമകളുമായുള്ള റൂട്ടു കേസുകളിൽ ലീഗൽ സെക്ഷനെ അറിയിക്കാത്ത വിധത്തിലുള്ള കരുനീക്കങ്ങളാണ് നടന്നത്. റേഷൻസ് വിഭാഗത്തിനു കീഴിൽ പ്രവർത്തിക്കുന്നത് യൂണിയൻ നേതാക്കൾ തന്നെ പണിയെടുക്കുന്ന ട്രാഫിക് സെക്ഷൻ നേരിട്ടു നടത്തുന്ന പ്രവണതയായിരുന്നു. നിലവിലെ കെഎസ്ആർടിസിസിഐടിയു യൂണിയനായ കെഎസ്ആർടിഈഎക്ക് സംസ്ഥാന സെക്രട്ടറി ഹരികൃഷ്ണൻ ആണ് ട്രാഫിക് സെക്ഷൻ ഭരിക്കുന്നത്.
ട്രാഫിക് സെക്ഷൻ നടത്തുന്ന നിരവധി റൂട്ടുകളിൽ എറണാകുളത്തെ കെഎസ്ആർടിസി ഓഫീസിൽ പ്രവർത്തിക്കുന്ന ലെയിസൺ ഓഫീസിലെ ചില യൂണിയൻ ജീവനക്കാർ ഇടനിലക്കാരായി നിന്ന് ലക്ഷക്കണക്കിന് രൂപാ സ്വകാര്യ ബസുടമകളിൽ നിന്നും കൈപ്പറ്റി റൂട്ടുകളിൽ തട്ടിപ്പു നടത്തുന്നു എന്ന ആരോപണം ശക്തമായിരുന്നു. ഇക്കാര്യം തൊഴിലാളികൾ ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു. കേരള-കർണാടക അന്തർ സംസ്ഥാന ലോബിയും യൂണിയനും സ്വകാര്യ ബസ് ലോബിയുടെ കെഎസ്ആർടിസി ലീഗൽ വിഭാഗത്തിന്റെ നീക്കങ്ങൾ മുൻകൂട്ടി അറിഞ്ഞിരുന്നു. ഇതോടെ ലീഗൽ വിഭാഗം കർക്കശ നിലപാടിലേക്ക് നീങ്ങുകയും ചെയ്തു.
ഇതിനിടെ റൂട്ടു കേസുകളിലെ തിരിമറി നടത്താത്തതിന്റെ പേരില്‍ കുപിതനായ കെഎസ്ആർടി ഇഎ സെക്രട്ടറിയും ട്രാഫിക് സെക്ഷൻ നിയന്ത്രിച്ചിരുന്ന വ്യക്തിയുമായ ഹരികൃഷ്ണൻ സംസ്ഥാന മുഖ്യമന്ത്രിക്ക് ചീഫ് ലോ ഓഫീസർക്കെതിരെ പരാതി നൽകുകയായിരുന്നു. ഇല്ലാത്ത ആരോപണങ്ങൾ കെട്ടിച്ചമച്ചായിരുന്നു പരാതി. ഈ പരാതിയിൽ ഗതാഗത സെക്രട്ടറി ആരെയും കേൾക്കാതെയും അന്വേഷണം നടത്താതെയും ചീഫ് ലോ ഓഫീസർക്കെതിരെ വിജിലൻസ് അന്വേഷണം അടക്കമുള്ള നടപടികൾക്ക് ശുപാർശ ചെയ്യുകയും ചെയ്തു. കഴിഞ്ഞ യോഗത്തിൽ സിപിഎമ്മിലെ 2 അംഗങ്ങളുടെ നിർബന്ധപ്രകാരം ഒരു ഔദ്യോഗിക അംഗങ്ങളും ചീഫ് ലോ ഓഫീസറെ തൽസ്ഥാനത്ത് നിന്നും നീക്കി. സിഐടിയും യൂണിയൻ ഓഫീസർക്ക് യൂണിയന്റെ ഓഫീസർക്ക് ലോ ഓഫീസറുടെ ചുമതല നൽകി.
ഇങ്ങനെ നാടകീയ രംഗങ്ങളിലൂടെ ഷിബുകുമാറിനെ ചീഫ് ലോ ഓഫീസർ സ്ഥാനത്ത് നിന്നും നീക്കിയ ഇടത് സ്വകാര്യ ബസുകൾ 140 കിമി. ദൂര പരിധി നിയന്ത്രണത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. 19-02-2016 ൽ അന്നത്തെ യുഡിഎഫ് സർക്കാരായിരുന്നു 536-B2-2016-TR ഉത്തരവ് പ്രകാരം 140 കിലോമീറ്ററിനും മുകളിലും ദൂരപരിധിയില്ലാതെ സ്വകാര്യ ലിമിറ്റഡ്, ഓർഡിനറി സർവ്വീസുകൾ അനുവദിക്കാൻ തീരുമാനിച്ചത്. എന്നാൽ, ഇതിനും മുൻപ് തന്നെ GO(MS)45/2015/TRAN dated 20/08/2015 ആയി 140 കിമി. കൂടുതൽ ദൂരത്തിൽ കെഎസ്ആർടിസിയുടെ സമയത്് തന്നെ മത്സരിച്ച് ഓടാന്‍ സർക്കാർ അനുവാദം നൽകിയിരുന്നു. 2016ലെ ഉത്തരവിനൊപ്പം 2015ലെ ഉത്തരവും റദ്ദാക്കണമെന്നായിരുന്നു കെഎസ്ആർടിസി സെക്ഷന്റെ നിർദ്ദേശം.
2015 ലെ വിവാദ ഉത്തരവിനെ പാലയിലെ ബസ് പാസഞ്ചേഴ്സ് അസോസിയേഷൻ 26 193/ 2015 കേസിലൂടെ ഹൈക്കോടതിയിൽ ചോദ്യം ചെയ്തിരുന്നു. 2 മാസങ്ങൾ കഴിഞ്ഞ് കെഎസ്ആർടിസിയിലെ സിഐടിയു യൂണിയനും സമാന ആവശ്യവുമായി ഹൈക്കോടതിയിലെത്തിയിരുന്നു. അതിനാൽ തന്നെ 2015 ലെ വിവാദ ഉത്തരവിനെപ്പറ്റി യൂണിയനും വ്യക്തമായ അറിവുണ്ടായിരുന്നു. ഇതു റദ്ദാക്കിനായിരുന്നു അവർ ആദ്യമേ ശ്രമിക്കേണ്ടയിരുന്നത്. എന്നാൽ, 2015 ലെ നോട്ടിഫിക്കേഷൻ പിൻവലിക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്ന സിഐടിയു യൂണിയൻ മലബാർ ലോബിയുടെ സമ്മർദ്ദത്തിനു വഴങ്ങുകയായിരുന്നു. 2016 ലെ ഉത്തരവ് Go P/ 2017 ലൂടെ സംസ്ഥാന സർക്കാർ പിൻവലിച്ചെങ്കിലും 2015 ലെ 45/ 2015 ഉത്തരവ് നിലനിൽക്കുന്നതിനാൽ സ്വകാര്യ ബസുടമകൾക്ക് ദൂരപരിധിയില്ലാതെ കെഎസ്ആർടിസിയുമായി മത്സരിച്ച് ബസ് ഓടിക്കാൻ സാധിക്കും.
വിവാദ കെഎസ്ആർടിസി ഡയറക്ടർ ബോർഡ് യോഗത്തിലെ രാഷ്ട്രീയക്കാരായ ബോർഡ് അംഗങ്ങളിൽ ചിലരുടെ സ്വകാര്യ ബസ് താൽപ്പര്യം അന്വേഷണ വിധേയമാക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. കേരള- കർണ്ണാടക കേസ് കെഎസ്ആർടിസി വിജയിച്ചതിനാൽ അതിനു നേതൃത്വം നൽകിയ ചീഫ് ലോ ഓഫീസറെ തിരികെ കൊണ്ടുവരണമെന്നും 140 കിലോമീറ്റർ കേസിൽ കെഎസ്ആർടിസ്ക്കെതിരെ പ്രവർത്തിച്ച ട്രാഫിക്ക് സെക്ഷനിലും എറണാകുളം ലെയിസൺ ഓഫീസിലും ഉള്ള ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്പെന്റു ചെയ്യണമെന്നും ജീവനക്കാർ തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്.
ചീഫ് ലോ ഓഫീസറെ മാറ്റുന്നതിനെതിരെ കെഎസ്ആർടിസി എംഡി രാജമാണിക്യം വിയോജന കുറിപ്പ് എഴുതിയിരുന്നു. 241 റൂട്ടിലെ 140 കിലോമീറ്റർ ദൂരപരിധി കേസിൽ കെഎസ്ആർടിസി താൽപ്പര്യം കാട്ടിയിരിക്കുന്നു. എന്നാൽ സിപിഎമ്മിന്റെ രണ്ട് ബോർഡ് അംഗങ്ങൾ സ്വകാര്യ ബസുടമകളുടെ സ്വാധീനത്താൻ കളം മാറ്റിച്ചവിട്ടി കൂടിയാണ് സ്വന്തം കേസ് അട്ടിമറിച്ചിരിക്കുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍