മംഗളത്തിലെ പണി തെറിച്ചപ്പോൾ മാണിയെ സോപ്പിട്ട് റിട്ടയർമെന്റ് ഇല്ലാത്ത വകുപ്പ് തലവനായി; ഡിപ്ലോമ പോലും ഇല്ലാത്തയാൾക്ക് ജേർണലിസ്റ്റ് പ്രൊഫസർ പദവി; എം ജി യൂണിവേഴ്സിറ്റിയുടെ വകുപ്പ് തലവനായി വിലസുമ്പോഴും കെ എം മാണിയുടെ മാസികയുടെ പത്രാധിപരായി; യോഗ്യതകൾ തൊട്ടുതീണ്ടിയിട്ടില്ലാത്ത പ്രൊഫ. മടവന ബാലകൃഷ്ണനെ തൊടാൻ ആർക്കാണ് പേടി?
കോട്ടയം: മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ ജേർണലിസം ഡിപ്പാർട്ട്മെന്റിൽ അഡ്മിഷൻ കിട്ടിയാൽ ജേർണലിസം പഠിക്കാൻ ആഗ്രഹിക്കുന്ന ഏതെങ്കിലും ഒരു വിദ്യാർത്ഥി പോവാതിരിക്കുമോ? എന്നാൽ കേട്ടോളൂ.. എംജി യൂണിവേഴ്സിറ്റി ക്യാമ്പസിൽ പ്രവർത്തിക്കുന്നു എന്നതും യൂണിവേഴ്സിറ്റി സർട്ടിഫിക്കറ്റ് നൽകുന്നു എന്നതുമല്ലാതെ ഇവിടെ പുഠിക്കുന്നതുകൊണ്ട് ഒരു കാര്യവുമില്ല. ഒരു സ്വകാര്യ ട്യൂഷൻ സെന്ററിന് അപ്പുറത്തേയ്ക്ക് ഒരു വിലയും ഇല്ലാത്ത ഒരു സ്ഥാപനം ആണിത്. യൂണിവേഴ്സിറ്റിയുടെ ആയതിനാൽ സർക്കാർ സ്ഥാപനം എന്നു ജനത്തെ തെറ്റിദ്ധരിപ്പിച്ച് പ്രവർത്തിക്കുന്ന ഒരു സ്വാശ്രയ സ്ഥാപനം.
മറുനാടൻ ഇന്നലെ പുറത്തുകൊണ്ടുവന്ന തിരിമറികളുടെ ഈ കേന്ദ്രത്തിന്റെ നടത്തിപ്പുകാർക്ക് സർവ്വകലാശാല അദ്ധ്യാപകൻ ആകാനുള്ള പിഎച്ച്ഡി പോയിട്ട് ഒരു പോസ്റ്റ് ഗ്രാജുവേറ്റ് പോലുമില്ല. ജേർണലിസത്തിൽ ഡിപ്ലോമ പോലും ഇല്ലാത്തയാളാണ് വകുപ്പ് തലവനും റിട്ടയർമെന്റ് ഇല്ലാത്ത ആജീവനാന്ത ഡയറക്ടറും. അപ്പോൾ പിന്നെ അദ്ധ്യാപകരുടെ കാര്യം പറയേണ്ടതുണ്ടോ? വിദ്യാർത്ഥികളെ പറ്റിച്ച് കഴിയുന്ന ഈ സ്വാശ്രയ സ്ഥാപനം കോടതി വിധികളെ പോലും ലംഘിച്ചാണ് സർക്കാർ സ്ഥാപനം എന്ന ലേബലിൽ വിലസുന്നത്. അദ്ധ്യാപകനായും 'ആയുഷ്കാല' ഡയറക്ടറായുമുള്ള മാടവനയുടെ യോഗ്യത തേടി പോയവരും അതിനെതിരേ സമരം ചെയ്തവരുമെല്ലാം ഒടുവിൽ കുമ്പിടുകയായിരുന്നു. കാരണം ഉന്നതങ്ങളിലെ പിടിപാടുതന്നെ. ഇടതു വലതു മുന്നണികളിൽ മാറിമാറി ചേക്കേറി ജേണലിസത്തെ ജീർണലിസമാക്കി മാറ്റിയിരിക്കുകയാണ് ഇവിടെ. തരം പോലെ സമുദായ രാഷ്ട്രീയ കാർഡുകളിറക്കുന്ന ജേണലിസം വകുപ്പിൽ ചാതൂർവർണ്യം കൊടികുത്തിവാഴുന്നു.
ദലിത് സംവരണം ഇവിടെ കേട്ടുകേൾവി പോലുമില്ല, മൂസ്ലീം സമുദായവും പിൻബഞ്ചിൽ. സർവകലാശാലയുടെ കീഴിലുള്ള ജേണലിസം വകുപ്പ് റെഗുലറൈസ് ചെയ്യണമെന്ന് 2004 ലെ കോടതി ഉത്തരവുണ്ട്. പക്ഷേ അത് പ്രാബല്യത്തിൽ വന്നില്ല. കാരണം, കോടതി വിധി നടപ്പായാൽ അക്കാദമിക യോഗ്യതയില്ലാത്ത ഡയറക്ടർക്കായിരിക്കും ആദ്യം കസേര ഒഴിയേണ്ടി വരിക. കൂടാതെ യുജിസി മാനദണ്ഡം പാലിച്ച് നിയമനം നടത്തണം. എം ഫില്ലും നെറ്റും, പ്രായോഗിക പരിചയവമുള്ള അദ്ധ്യാപകരെ നിയമിക്കണം. വിരമിക്കൽ പ്രായം കഴിഞ്ഞവർക്കു തുടരാനാവില്ല. അതുകൊണ്ടു മാടവന സ്കൂൾ ഓഫ് ജേണലിസത്തിൽ അത് നടപ്പായില്ല. ഇരിക്കുന്ന കൊമ്പ് മാടവന മുറിക്കുമോ. ജാതി പറഞ്ഞുള്ള കളിയാക്കലും പരിഹസിക്കലും ഇവിടെ പതിവാണ്. വാചക കസർത്താണ് മാടവനയക്ക് ദൈവം കനിഞ്ഞു നൽകിയ വരദാനം. മാടവനയുടെ യോഗ്യതയെപ്പറ്റിയും എഴുപതുകഴിഞ്ഞും തുടരുന്ന സേവനത്തെപ്പറ്റിയും എല്ലാം വെളിച്ചത്തുകൊണ്ടുവരാൻ ജുഡീഷ്യൽ അന്വേഷണം വേണമെന്നാണ് വിദ്യാർത്ഥികളുടെ പക്ഷം. ചുരുക്കിപ്പറഞ്ഞാൽ ഡയറക്ടർക്കുവേണ്ടി മാത്രമായി നടത്തുന്ന കോഴ്സ്.
35 സീറ്റാണ് ജേണലിസം ബിരുദാന്തര ബിരുദത്തിന് ഇവിടെയുള്ളത്. ഒരു വർഷം 40,000 രൂപ ഫീസ്. അടിസ്ഥാന സൗകര്യം ഒന്നും തന്നെയില്ല. നവയുഗമാണെങ്കിലും ഇന്റർനെറ്റില്ല. ആവശ്യത്തിന് കംപ്യൂട്ടറില്ല. ഇത്തരം ആശയവിനിമത്തിലൊന്നും ഡയറക്ടർ വിശ്വസിക്കുന്നുമില്ല. പേനയും പേപ്പറും തന്നെ ധാരാളം. പിന്നെ കാളമൂത്രം പോലെ പോരും. വിഷ്വൽ കമ്യൂണിക്കേഷൻ പഠിപ്പിക്കാൻ സ്റ്റുഡിയോ ഇല്ല. ക്യാമറ കുട്ടികൾ കണികണ്ടിട്ടില്ല. സിലബസുപോലും കാലാനുസൃതമായി പരിഷ്കരിച്ചിട്ടില്ല. എട്ടു കേസും സാമ്പത്തിക ക്രമക്കേട് ആരോപിച്ച് ഒരു വിജിലൻസ് കേസുമാണ് ഇതുവരെ മാടവനയ്ക്ക് എതിരായി വന്നത്. എല്ലാം വിരട്ടിയും സമ്മർദം ചെലുത്തിയും തേച്ചുമാച്ചു. മാടവന സർവവ്യാപിയാണ്. രാഷ്ട്രീയം കാര്യസാധ്യത്തിനുള്ള ഉപാധി മാത്രം.
കോട്ടയത്തെ മാദ്ധ്യമസർക്കിളുകളിൽ ആദ്യം മാടവന പരിചയപ്പെടുത്തിയിരുന്നതുകൊട്ടാരക്കര പിള്ള ഫാമിലിയുടെ ബന്ധുവെന്നാണ്. സ്കൂപ്പുകളുടെ രാജാവെന്നാണ് സ്വയം അറിയപ്പെടാൻ ഇഷ്ടം. ദോഷം പറയരുതല്ലോ, ദീപികയുടെ ഒന്നാം പേജിൽ ഒറ്റക്കോളത്തിൽ, യു ആർ അനന്തമൂർത്തി എം ജി വൈസ് ചാൻസലറാകുമെന്ന സ്കൂപ്പടിച്ചത് മാടവനയെന്ന ബ്യൂറോ ചീഫായിരുന്നു. കേരളാ കോൺഗ്രസിലെ പിള്ളയുഗത്തിന് അസ്തമനമായെന്ന് തോന്നിയതോടെ രണ്ടില തളിർക്കുന്ന മാണിഗ്രൂപ്പിലേക്ക് കുടിയേറി. കോട്ടയത്ത് പാർട്ടിയുടെ മുഖപത്രമായ പ്രതിച്ഛായ നന്നാക്കലായി ജോലി. സർവകലാശാല ശമ്പളം വാങ്ങുന്നതിനിടെ പാർട്ടി പത്രത്തിൽ പണിയാകാമോ എന്നു സംശയിച്ചാൽ രക്ഷയില്ല. കാരണം ഇത് മാടവനയാണ്. അവിടെ പത്തുവർഷത്തോളം സേവനം ചെയ്തു.
ഡോ. കുര്യാസ് കുമ്പളക്കുഴി തിരിച്ചു വന്നതോടെ മാടവന അടുത്ത ലാവണം തേടി. പാലായിൽ ചെന്ന് കാലുപിടിച്ച് സർവകലാശാല സിൻഡിക്കേറ്റ് അംഗമായി. യുഡിഎഫ് സർക്കാരിന്റെ അവസാനകാലത്തായിരുന്നു അത്. പക്ഷേ ഇടതു സിൻഡിക്കേറ്റ് അംഗങ്ങളുടെ എതിർപ്പുകാരണം സിൻഡിക്കേറ്റ് ചേർന്നില്ല. ഇടയ്ക്ക് ഒരു മണിക്കൂറോളം സിൻഡിക്കേറ്റ് ചേർന്നു. അങ്ങനെ മാടവന സിൻഡിക്കേറ്റ് അംഗമായി. ഇടതുസർക്കാർ സിൻഡിക്കേറ്റ് അഴിച്ചു പണിതതോടെ മാടവന പുറത്തായി. അപ്പോഴാണ് ഭരണകാറ്റിന് അനുസൃതമായി ചിന്താഗതി പോകണമെന്ന് ചിന്ത ബലപ്പെട്ടത്. മാടവന കേരളാ കോൺഗ്രസ് എം കുപ്പായം അഴിച്ചു വച്ചു. അല്ലെങ്കിലും കേരളാ കോൺഗ്രസ എം ഇപ്പോൾ ചേരിചേരാ നയത്തിലാണല്ലോ. മാടവന പക്ഷേ വ്യക്തമായി ചേരി ചേർന്നു. സിപിഎമ്മിലെ ഉന്നതനും അയൽവാസിയുമായ നേതാവിനെ കണ്ട് പരിചയവും ലോഹ്യവും പുതുക്കി.
പ്രതിച്ഛായയുടെ പത്രാധിപരായിരിക്കെ കോൺഗ്രസിനെതിരെ ആവത് എഴുതിയതാണ് പിള്ള. ബാർകേസിൽ പ്രതിച്ഛായയിൽ വന്ന ലേഖനങ്ങളുടെ കർത്താവ് പിള്ളയാണെന്നാണ് സംസാരം. അതുകൊണ്ട് കോൺഗ്രസിനോട് ഇഷ്ടം കൂടാൻ പിള്ള പോയിട്ടില്ല. പിള്ള സിൻഡിക്കേറ്റിൽ ഇല്ലെങ്കിലും അദ്ദേഹത്തിന്റെ സ്വന്തം ആൾ ഉണ്ടെന്നാണ് സംസാരം. അതുകൊണ്ടു തന്നെ എതിരായ ഒന്നും അജണ്ടയിൽ പോലും എത്തില്ല. ഇപ്പോൾ ഇടത് നേതാവാണ് സ്വന്തം. സ്വന്തം സ്ഥാപനത്തിൽ മുസ്ലീം ദലിത് സംവരണം ഇല്ലെങ്കിൽ ആപത്തിൽ ആരുടെയും തുണയാകാമല്ലോ. കൂടാതെ ചങ്ങനാശേരിയുടെ കറകളഞ്ഞ സമുദായ നേതാവിന്റെ ഏറ്റവും അടുത്തബന്ധുവായ സിൻഡിക്കേറ്റ് അംഗവും മാടവനയുടെ സ്വന്തം ആളാണ്. പിന്നെ പോരെ പൂരം!
മാടവന ബാലകൃഷ്ണപിള്ളയ്ക്ക് പ്രായം എഴുപതായെങ്കിലും അദ്ദേഹത്തിന്റെ നെറ്റ് മേൽവിലാസമായ ബ്ളോഗിൽ ചെറുചെറുപ്പം. നെറ്റിൽ സെർച്ച് ചെയ്താൽ ലഭിക്കുക ഇതാണ് പ്രഫ. അഡ്വ. മാടവന ബാലകൃഷ്ണപിള്ള. പ്രൊഫസറാണ് അഭിഭാഷകനുമാണ്. എന്നാൽ ജേണലിസത്തിൽ എന്തുണ്ട് അക്കാദമിക്ക് യോഗ്യത. ബ്ളോഗിൽ അരച്ചുപരതിയാലും ഒന്നും കിട്ടില്ല. ജേണലിസം മേഖലയിൽ നാലുപതിറ്റാണ്ടു പൂർത്തിയാക്കിയെന്നാണ്. കാരണം ബിഎസ് സി ബിരുദമാണ് അടിസ്ഥാന യോഗ്യത. ഇടയ്ക്ക് പുറത്തെ സർവകലാശാലയിൽ എംഎ ജേണലിസത്തിന് ചേർന്നെങ്കിലും വാചകമടിയല്ല പരീക്ഷ എന്നു മനസിലായതോടെ സമർഥമായി പിന്മാറി. പിന്നെ കൈമുതലായുള്ളത് മംഗളത്തിലും ദീപികയിലും വർഷങ്ങളോളം എഴുതിയെന്ന് അവകാശപ്പെടുന്ന കോളങ്ങളാണ്. ഈ കോളങ്ങളാണ് എംജി സർവകലാശാലയുടെ ജേണലിസം വകുപ്പ് തലപ്പത്ത് വാണരുളാൻ അവസരമൊരുക്കിയത്.
26 വർഷമായി അവിടെ കഴിയുന്നു. റിട്ടയർമന്റില്ല. സ്ഥലം മാറ്റമില്ല. സ്ഥാനചലനമില്ല. നിയമങ്ങളെല്ലാം മാടവനയ്ക്ക് ഇവിടെ സല്യൂട്ട് അടിക്കുന്നു. 26 വർഷം മുമ്പ്, അദ്ധ്യാപകനാകും മുമ്പ്, 13 വർഷമെങ്കിലും അദ്ധ്യാപനപരിചയമില്ലാതെ പ്രൊഫസർ മാടവന എന്നു വച്ചതെങ്ങനെയെന്നു ചോദിച്ച് മനോരമ പത്രം അന്നു വാർത്ത കൊടുത്തിരുന്നു. കരയുന്നവർക്കു മുമ്പിൽ മനസലിയുന്ന മാത്തുക്കുട്ടിച്ചായനുണ്ടായിരുന്നതിനാൽ ഉത്തരം കിട്ടിയില്ല. ചുക്കില്ലാത്ത കഷായമില്ലെന്ന് പറഞ്ഞപോലെയാണ് മാടവനയുടെ കഥ. കോട്ടയത്ത് എതു പൊതുപരിപാടി സംഘടിപ്പിച്ചാലും മാടവനയുണ്ടാകും. ഇതേക്കുറിച്ച് തമാശകഥകളാണ് അധികവും. ഇരിക്കാൻ ഇടം കിട്ടിയാൽ എങ്ങനെയും അധ്യക്ഷനാവും. സമാനയോഗ്യതയുള്ള ചിലരാണ് ഇദ്ദേഹത്തിന്റെ കൂട്ടുകാർ.
പ്രായം പിന്നിട്ടിട്ടും സ്ഥാപനതലപ്പത്ത് അള്ളിപ്പിടിച്ചിരിക്കുന്ന ചിലർ. പ്രസ്ക്ളബിന്റെ മുൻ ഭാരവാഹിയാണെങ്കിലും അവിടെ അധികം വിലസാൻ മാടവന പോകാറില്ല.അധികം വിളിക്കാറുമില്ല. അവിടെ അദ്ധ്യാപനവും ഇല്ല. കാരണം രക്തം രക്തത്തെ തിരിച്ചറിയുമല്ലോ. ഇനി മാടവനയ്ക്ക് ആഗ്രഹം വിസി പദമാണെന്നാണ് അണിയറ സംസാരം. അതിനായി കഴിഞ്ഞ ഭരണകാലത്ത് ശ്രമിച്ചതാണ്. പക്ഷേ നടന്നില്ല. ആ ആഗ്രഹം സിൻഡിക്കേറ്റിൽ ഉടഞ്ഞു വീണു. ഇക്കുറി അതിനു കഴിയുമോ എന്നാണ് നോട്ടം. പരിശ്രമം ചെയ്യുകിൽ എന്തിനേയും വശത്തിലാക്കാമെന്നുള്ള കവി വാക്യത്തിൽ ഉറച്ചുവിശ്വസിക്കുന്ന മാടവന സാർ അതും നേടുമെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്