എന്റെ കൈയും കാലും വെട്ടാനേ അവർക്കു കഴിഞ്ഞുള്ളു; എന്നെ തോൽപ്പിക്കാനായിട്ടില്ല; സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും കേളീരംഗമായി മാറേണ്ട സ്ഥലങ്ങളാണ് വിദ്യാലയങ്ങൾ; അക്രമത്തിന്റെ മാർഗ്ഗത്തിലേക്ക് കുട്ടികളെ കൈപിടിച്ച് ഉയർത്തുന്നത് മത, രാഷ്ട്രീയ സംഘടനകളെ തീവ്രവാദികൾ എന്നുതന്നെ വിളിക്കും: പോപ്പുലർ ഫ്രണ്ടുകാർ കൈപ്പത്തി വെട്ടിമാറ്റിയതിന്റെ വേദന മറന്ന് അഭിമന്യുവിന്റെ കൊലപാതകത്തിനെതിരെ ശക്തമായി പ്രതികരിച്ച് മഹാരാജാസിലെ പൂർവവിദ്യാർത്ഥി കൂടിയായ ജോസഫ് മാഷ്
പ്രകാശ് ചന്ദ്രശേഖർ
മൂവാറ്റുപുഴ : എന്റെ കൈയും കാലും വെട്ടാനേ അവർക്കു കഴിഞ്ഞുള്ളു. പക്ഷേ എന്നേ തോൽപ്പിക്കാനായിട്ടില്ല. ഞാൻ ഇപ്പോഴും സന്തോഷത്തോടെ കഴിയുന്നു. എഴുന്നേറ്റ് നിന്ന് രണ്ടു കൈയും കാലും ചലിപ്പിച്ച് പുഞ്ചിരിയോടെ ഇതു പറയുബോൾ പ്രൊഫ. ജോസഫിന്റെ മുഖത്ത് പ്രകടമായത് വിജയത്തിളക്കം.
പോപ്പുലർ ഫ്രണ്ടിന്റെ വിദ്യാർത്ഥി വിഭാഗമായ ക്യാമ്പസ് ഫ്രണ്ട് കേരളത്തെ നടുക്കിക്കൊണ്ട് എറണാകുളം മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കൊലക്കത്തിക്ക് ഇരയാക്കിയതിന് പിന്നാലെയാണ് ജോസഫ് മാഷിന്റെ അടുത്ത് ഞങ്ങൾ എത്തുന്നത്. തന്റെ ജീവിതത്തെ മാറ്റി മറിച്ച ദുരന്ത ദിനത്തിന്റെ എട്ടാം വാർഷിക ദിനത്തിൽ കഴിഞ്ഞ സംഭവങ്ങളെയും ആനുകാലിക സംഭവ വികാസങ്ങളെയും കുറിച്ച് അദ്ദേഹം മറുനാടനോട് മനസ്സുതുറന്നു.
തൊടുപുഴ ന്യൂമാൻ കോളേജ് അദ്ധ്യാപകനായിരിക്കെ മതനിന്ദ ആരോപിച്ച് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പ്രെഫ. ജോസഫിന്റെ ഒരു കൈപ്പത്തി വെട്ടിമാറ്റുകയും മറ്റെ കൈയിലും കാലിലും വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്തിട്ട് ഇന്നേയ്ക്ക് എട്ടു വർഷം പൂർത്തിയായി. അതിജീവനത്തിന്റെ എട്ടുവർഷങ്ങൾ പിന്നിടുമ്പോഴും ഇപ്പോൾ അഭിമന്യു കൊലചെയ്യപ്പെട്ട മഹാരാജാസിൽ നിന്നുതന്നെ പഠിച്ചിറങ്ങിയ ജോസഫ് മാസ്റ്റർക്കും അന്നത്തെ സംഭവങ്ങൾ നടുക്കുന്ന ഓർമ്മയാണ്. കേരളം കണ്ട മതമൗലികവാദികളുടെ മറ്റൊരു ക്രൂരമായ ആക്രമണമാണ് എട്ടുവർഷം മുമ്പ് അരങ്ങേറിയത്.
അനുഭവിച്ച വേദനയുടെ പേരിൽ ഒരു സംഘടനയേയോ അതിലെ കുറച്ച് ആളുകളെയോ കുറ്റപ്പെടുത്താനില്ല. അവരോട് മനസ്സുകൊണ്ട് ക്ഷമിച്ചു കഴിഞ്ഞു. അന്നത്തെ കാര്യങ്ങളിൽ ഇനിയൊരു പ്രതികരണത്തിനും തയ്യാറല്ല. വെട്ടിമാറ്റിയ കൈയുടെ ചലനശേഷി ഒട്ടുമുക്കാലും വീണ്ടു കിട്ടി. ഇപ്പോൾ ഞാൻ അവശനാണെന്ന് ആരുടെ മുമ്പിലും അറിയിക്കാൻ ഇഷ്ടപ്പെടുന്നില്ല. മുറിവേറ്റ കൈ കാണിക്കാൻ പറയുന്നവരോടും ഇപ്പോൾ നോ പറയും.- പ്രൊഫ. ജോസഫിന്റെ പ്രതികരണം ഇങ്ങനെ.
വ്യത്യസ്ത രാഷ്ട്രീയ ആശയങ്ങളുള്ള സംഘടനകളിൽ പ്രവർത്തിക്കുന്ന വിദ്യാർത്ഥികൾ ആശയപരമായിട്ടാണ് ഏറ്റുമുട്ടേണ്ടത്. കയികമായി നേരിടുന്നത് ഒരു തരത്തിലും ന്യായികരിക്കാനാവില്ലെന്നും മഹാരാജാസിലെ വിദ്യാർത്ഥി അഭിമന്യുവിന്റെ കൊലപാതകത്തെ പരാമർശിച്ച് പ്രൊഫ. ജോസഫ് വ്യക്തമാക്കി.
അക്രമവാസന വളർത്തുകയും എതിരാളികളെ കായികമായി നേരിടുന്നത് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നവരെയാണ് ഭീകരവാദികൾ എന്ന് ഞാൻ വിളിക്കുന്നത്. മഹാരാജാസിൽ നിന്നും പഠിച്ചിറങ്ങിയ ആളാണ് ഞാൻ. അവിടുത്തെ രാഷ്ട്രീയ ആക്രമണത്തിന്റെ ബലിയാടായ സൈമൺ ബ്രിട്ടോ സുഹൃത്താണ്. അദ്ദേഹം പറഞ്ഞു. സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും കേളീരംഗമായി മാറേണ്ട സ്ഥലങ്ങളാണ് വിദ്യാലയങ്ങൾ. അവിടെ അക്രമങ്ങളും മനുഷ്യത്വത്തിന് നിരക്കാത്ത പ്രവർത്തനങ്ങളും വേദനാജനകമാണ്. ആശയപരമായ സമീപനമാണ് വിദ്യാർത്ഥികൾ സ്വീകരിക്കേണ്ടത്. അക്രമത്തിന്റെ മാർഗ്ഗത്തിലേക്ക് അവരെ കൈപിടിച്ച് ഉയർത്തുന്നത് മത സംഘടകളായാലും രാഷ്ട്രീയ സംഘടനകളായാലും അവരെ തീവ്രവാദികൾ എന്നുവിളിക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്.
മഹാരാജിസിൽ ഞാനും പഠിച്ചിരുന്നു .എന്റെ ജീവിതത്തിലെ ഏറ്റവും നല്ലതും മധുരമുള്ളതുമായ നാളുകൾ അതായിരുന്നു. ഇന്ന് ഇവിടെ നിന്നും കേൾക്കുന്ന കാര്യങ്ങൾ വേദനാജനകമാണ്. സഹജീവികളെ മുറിപ്പെടുത്തുന്ന, അവരുടെ ജീവന് തന്നെ ഹാനികരമാവുന്നതെന്തും കാമ്പസുകളിൽ നിന്നും തുടച്ച് മാറ്റപ്പെടണം. കുട്ടികളിൽ അക്രമവാസനകൾ വളർത്തുന്നവരെ തൂത്തെറിയണം. അവരുടെ മനസ്സിൽ നാമ്പെടുക്കുന്ന ഇത്തരം വാസനകളെ വേരൊടെ പിഴുതെറിയാൻ ഉത്തരവാദിത്വപ്പെട്ട സംഘടനാ നേതാക്കൾ തന്നെ തയ്യാറാവണം - അദ്ദേഹം ആവശ്യപ്പെട്ടു.
ആശയങ്ങൾകൊണ്ട് പൊരുതി തോൽക്കുന്നവരാണ് അക്രമം വളർത്തി വിജയം കൊയ്യാൻ ഇറങ്ങുന്നത്. ഇത്തരക്കാർ ആരായാലും അവർ തീവ്രവാദികൾ തന്നേ മാറ്റമില്ല. അദ്ദേഹം തുടർന്ന് പറഞ്ഞു. ആരെയെങ്കിലും ഭയപ്പെടുന്നതുകൊണ്ടാണോ ഒരു സംഘടനയുടെ പേരെടുത്തുപറയാൻ മടിക്കുന്നത് എന്ന് ചോദിച്ചപ്പോൾ ഞാൻ നേരത്തെയും ഭയപ്പെട്ടിരുന്നില്ലന്നും വരുന്നതെന്തും നേരിടാനുള്ള മനക്കരുത്തുമായിട്ടാണ് അക്രമം നേരിടുന്ന നാൾവരെ വീട്ടിൽ കഴിഞ്ഞതെന്നുമായിരുന്നു പ്രൊഫ.ജോസഫിന്റെ പ്രതികരണം.
പോപ്പുലർ ഫ്രണ്ട് അക്രമികളുടെ ആ വിളയാട്ടം നടന്നിട്ട് ഇന്നേക്ക് എട്ടുവർഷം
2010 ജൂലൈ നാലിനാണ് ജോസഫിന്റെ കൈകൾ തീവ്രവാദിസംഘം വീടിനു സമീപത്തുള്ള റോഡിൽ വെട്ടിയിട്ടത്. കൊച്ചിയിലെ സ്പെഷ്യലിസ്റ്റ് ആശുപത്രിയിൽ എത്തിച്ച് അദ്ദേഹത്തിന്റെ അറ്റുപോയ കൈപ്പത്തി തുന്നിച്ചേർക്കുകയും ചെയ്തു. പോപ്പുലർ ഫ്രണ്ട് തീവ്രവാദികൾ വെട്ടിമാറ്റിയ കൈ തുന്നിച്ചേർത്തെങ്കിലും ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ കഴിയാതെ ബുദ്ധിമുട്ടി തൊടുപുഴ ന്യൂമാൻസ് കോളേജിലെ മുൻ അദ്ധ്യാപകനായ പ്രൊഫ. ടി ജെ ജോസഫ്. ഒന്നിനു പിറകെ മറ്റൊന്നായി പ്രതിസന്ധികൾ അദ്ദേഹത്തെ തേടിയെത്തി.
കുപ്രചരണങ്ങളാലും മനോവിഷമത്താലും ഭാര്യ സലോമി ആത്മഹത്യ ചെയ്തു. അതിന് പിന്നാലെ തൊഴിൽപരമായ പ്രതിസന്ധികളും അദ്ദേഹം നേരിട്ടിരുന്നു. അർഹിച്ച അനൂകുല്യം നിഷേധിക്കുന്ന നിലപാടാണ് കോളേജ് അധികാരികൾ സ്വീകരിച്ചത്. ഇതിന് ശേഷം സർക്കാറുകളും ജോസഫ് മാഷിനോട് ക്രൂരത കാണിച്ചു. നിയമപരമായി കിട്ടേണ്ട ചികിത്സാസഹായത്തിന് സർക്കാർ കനിഞ്ഞില്ല. ചികിത്സയ്ക്കു ചെലവായ നാലുലക്ഷം രൂപയാണ് തൊടുന്യായങ്ങൾ പറഞ്ഞ് മാറിമാറിവരുന്ന സർക്കാരുകൾ നൽകിയില്ല. ആക്രമണത്തിനിരയായി ഏഴുവർഷം കഴിഞ്ഞിട്ടും ചികിത്സയ്ക്കായി സ്വന്തം പോക്കറ്റിൽനിന്നു ചെലവഴിച്ച നാലുലക്ഷം രൂപയുടെ ബിൽ പാസാക്കിക്കൊടുക്കാതെ ആയിരുന്നു പീഡനം.
കേരളത്തെ നടുക്കിയ സംഭവമായിരുന്നു പ്രവാചക നിന്ദ ആരോപിച്ച് അദ്ധ്യാപകന്റെ കൈ വെട്ടിമാറ്റിയ സംഭവം.2010 ജൂലൈ നാലിന് ഞായറാഴ്ച രാവിലെ 8.05ന് മൂവാറ്റുപുഴയിലെ വീടിനടുത്തുവച്ചായിരുന്നു നാടിനെ നടുക്കിയ ആക്രമണം നടന്നത്. വീടിനടുത്തുള്ള നിർമല മാതാപള്ളിയിൽ നിന്ന് കുർബാന കഴിഞ്ഞ് കാറിൽ മടങ്ങുമ്പോാഴാണ് പ്രൊഫ. ജോസഫ് ആക്രമിക്കപ്പെട്ടത്. മാരുതി ഓംനി വാനിൽ എത്തിയ എട്ടംഗസംഘം തോട്ടപൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അക്രമം നടത്തുകയായിരുന്നു. കാറിൽ ജോസഫിന്റെ അമ്മ ഏലിക്കുട്ടിയും സഹോദരി സിസ്റ്റർ മേരിസ്റ്റെല്ലയും ഉണ്ടായിരുന്നു.
ആനിക്കാട് പഞ്ചായത്തിലെ ഹോസ്റ്റൽ ജങ്ഷനിൽ നിർമല പബ്ലിക് സ്കൂളിന് മുൻവശത്തുള്ള റോഡിലായിരുന്നു സംഭവം. ഇവിടെ നിന്ന് 100 മീറ്റർ മുകളിലാണ് ജോസഫിന്റെ വീട്. തോട്ടപൊട്ടിച്ച് പുകമറ സൃഷ്ടിച്ച ശേഷം, ഡ്രൈവിങ് സീറ്റിലായിരുന്ന പ്രൊഫ. ജോസഫിനെ അക്രമിസംഘം റോഡിലേക്ക് വലിച്ചിട്ടു. കാറിന്റെ ചില്ലുകൾ തകർക്കുകയും ചെയ്തു. കൈകൾ ബലമായി പിടിച്ചുവെച്ച് മഴുപോലുള്ള ആയുധംകൊണ്ട് തുരുതുരാ വെട്ടി. അറ്റുവീണ കൈപ്പത്തി അടുത്ത വീടിന്റെ മുറ്റത്തേക്കെറിഞ്ഞു. അതു കണ്ട് നിലവിളിയോടെ ഇറങ്ങിവന്ന ഏലിക്കുട്ടിയേയും സിസ്റ്റർ മാരിസ്റ്റെല്ലയേയും സംഘം പിടിച്ചുതള്ളുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.
ബഹളംകേട്ട് ജോസഫിന്റെ ഭാര്യ സലോമിയും മകൻ മിഥുനും ഓടിയെത്തി. സംഘം ഇവരെ തോട്ടകാണിച്ച് ഭീഷണിപ്പെടുത്തി. മിഥുനെ സംഘം താഴെ സ്കൂൾ ഗ്രൗണ്ടിലേക്ക് തള്ളിയിടുകയും ചെയ്തു. തുടർന്ന് സംഘം രക്ഷപ്പെടുകയായിരുന്നു. ജോസഫിന്റെ അറ്റുപോയ വലതുകൈപ്പത്തിക്ക് മുകളിലും ഇടതുകൈയ്ക്കും കാലിനുമെല്ലാം ആഴത്തിൽ മുറിവേറ്റു. എറണാകുളം സ്പെഷലിസ്റ്റ്സ് ആശുപത്രിയിലെത്തിച്ച് ഉടൻതന്നെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. അറ്റുപോയ വലതു കൈപ്പത്തി തുന്നിപ്പിടിപ്പിക്കുകയായിരുന്നു. ടിജെ ജോസഫ് 2015ലാണ് സർവ്വീസിൽ നിന്നും വിരമിച്ചത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്