പാലായിലെ കേസിൽ സുനിയെ പൊക്കിയതും ആക്ഷൻ ഹീറോ ബൈജു പൗലോസ്; മുതിർന്ന നടിയേയും ന്യൂജെൻ നടിയേയും തട്ടിക്കൊണ്ട് പോയത് അന്നും സിഐക്ക് മുന്നിൽ പൾസർ സമ്മതിച്ചിരുന്നു; കൊച്ചിയിലെ നടിയെ ആക്രമിച്ചതിൽ അന്വേഷണം ദിലീപിലേക്ക് എത്തിച്ചതും 2013ലെ മോഷണക്കേസ് തന്നെ; പൾസറിന്റെ ജയിലിലെ വെളിപ്പെടുത്തൽ നിർണ്ണായകമാതിന് പിന്നലെ രഹസ്യം ഇങ്ങനെ
പ്രകാശ് ചന്ദ്രശേഖർ
കൊച്ചി: മുതിർന്ന നടിയേയും യുവ നടിയേയും താൻ തട്ടിക്കൊണ്ട് പോയെന്ന കുറ്റസമ്മതം പൊലീസിന് മുന്നിൽ പൾസർ സുനി നടത്തിയത് മൂന്ന് കൊല്ലം മുമ്പ്. എന്നാൽ സിനിമാക്കാരുടെ ഡ്രൈവറായ സുനി കള്ളം പറയുകയാണെന്നായിരുന്നു പൊലീസ് പോലും കരുതിയത്.
പാലായിലെ മോഷണക്കേസിൽ തൃപ്പുണ്ണിത്തുറ സിഐ ആയിരിക്കെ ബിജു പൗലോസ് തന്നെയായിരുന്നു പൾസറിനെ അന്നും പിടികൂടിയത്. അതിന് ശേഷം പാലാ പൊലീസിന് കൈമാറി. പിടിയിലായ സുനിയെ ചോദ്യം ചെയ്തപ്പോഴാണ് താൻ മുതിർന്ന നടിയേയും യുവ നടിയേയും തട്ടിക്കൊണ്ടു പോയിട്ടുണ്ടെന്ന് പൾസർ ബിജു പൗലോസിന് മുന്നിൽ പറഞ്ഞത്. എന്നാൽ അന്ന് ഇതു സംബന്ധിച്ച തെളിവൊന്നും കിട്ടാത്തതു കൊണ്ട് തന്നെ അന്വേഷണം അതിലേക്ക് നീണ്ടില്ല. പൾസർ മോഷണക്കേസിലെ പ്രതി മാത്രമായി.
വർഷങ്ങൾക്ക് ശേഷം നടിയെ ആക്രമിച്ച കേസിലെ പ്രതി പൾസർ സുനിയായെന്ന് അറിഞ്ഞപ്പോൾ തന്നെ ബൈജു പൗലോസിന് ഇയാളുടെ മുൻ വെളിപ്പെടുത്തൽ തെളിഞ്ഞു വന്നു. ഇത് മനസ്സിൽ വച്ചാണ് ഈ കേസിലും ഗൂഢാലോചനയ്ക്ക് പുറകേ ബൈജു പൗലോസ് നീങ്ങിയത്. അത് ഫലം കാണുകയും ചെയ്തു. പൾസർ സുനി മൂന്നുവർഷം മുമ്പു തന്നെ കൊടുംകുറ്റവാളി ആയിരുന്നെന്നു തെളിയുന്നു.
ദിലീപുമായി ആദ്യം ഗൂഢാലോചന നടത്തിയതിനു ശേഷം പട്ടാപ്പകൽ പാലാ കിടങ്ങുരിൽ നാടിനെ നടുക്കിയ വൻ കവർച്ചയ്ക്കു നേതൃത്വം നൽകി മുങ്ങി. സുനിക്കെതിരേ 2015 - ൽ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. മാസങ്ങളോളം ഒളിവിലായിരുന്ന സുനിയെ അറസ്റ്റ് ചെയ്തു കോടതിയിൽ കുറ്റപത്രം നൽകുകയും ചെയ്തു. അന്ന് തന്നെ സിനിമാക്കാരുടെ പ്രിയപ്പെട്ടവനാണ് പൾസറെന്ന് പൊലീസ് തിരിച്ചറിഞ്ഞിരുന്നു.
നടിയെ ആക്രമിക്കാൻ എറണാകുളം കുന്നത്തുനാട് ഇളംപള്ളിക്കരയിൽ നെടുവേലിക്കുടി വീട്ടിൽ സുനിൽ ദിലീപിന്റെ ക്വട്ടേഷൻ ഏറ്റെടുക്കുന്നത് 2013ന്റെ അവസാനമാണെന്നാണു പൊലീസ് പറയുന്നത്. ആ സമയം നടൻ മുകേഷിന്റെ ഡ്രൈവറായിരുന്നു സുനിൽ. ഇതിനു ശേഷമായിരുന്നു പൾസർ കൊടുംകുറ്റവാളിയെന്ന് തെളിയിക്കുന്ന സംഭവമുണ്ടായത്. 2014 മെയ് മൂന്നിനു കെ.എസ്.ആർ.ടി.സി. ബസ് യാത്രക്കാരനെ ആക്രമിച്ചു നാലു ലക്ഷം രൂപ കവർന്നു.
പാലായിൽ നിന്ന് കോട്ടയത്തേക്ക് പോകുകയായിരുന്ന ബസിലെ യാത്രക്കാരനെ വൈകിട്ട് 4:30 നു കിടങ്ങൂർ ബസ് ബേയിൽ വച്ച് കണ്ണിൽ കുരുമുളക് സത്ത് സ്പ്രേ ചെയ്തു തുക തട്ടിയെടുത്തു സുനിലും സംഘവും രക്ഷപ്പെട്ടെന്നാണു കേസ്. ഇത് ആരോ നൽകിയ ക്വട്ടേഷൻ ആണെന്ന് പൊലീസിന് അന്നേ സംശയമുണ്ടായിരുന്നു. ഈ കേസിലും പൾസറിനെ പിടികൂടിയത് ബൈജു പൗലോസായതാണ് നടിയെ ആക്രമിക്കപ്പെട്ട കേസിൽ നിർണ്ണായകമായത്. ദിലീപുമായി അടുത്ത ബന്ധം പൾസറിനുണ്ടെന്ന് അന്ന് തന്നെ പൊലീസ് തിരിച്ചറിഞ്ഞിരുന്നവെന്നാണ് സൂചന.
2015- ൽ സുനിക്കെതിരേ പാലാ ഡിവൈ.എസ്പി. പടം സഹിതം ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു്. ഒളിവിലായിരുന്ന സുനിയടക്കം എട്ടു പ്രതികൾ പിന്നീട് പൊലീസിൽ കീഴങ്ങി. ഇവർക്കെതിരെ കേസന്വേഷിച്ച ഡിവൈ. എസ്പിയുടെ നേതൃത്വത്തിൽ കുറ്റപത്രം നൽകി. ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷമാണ് സുനിൽ സിനിമാ രംഗത്തെ പ്രമുഖരുടെ ഡ്രൈവറും മനഃസാക്ഷി സൂക്ഷിപ്പുകാരനുമായത്. യു.ഡി.എഫ്. ഭരണകാലത്തായിരുന്നു ഈ കേസുണ്ടായത്.
ജാമ്യത്തിലിറങ്ങി വിലസി നടന്ന സുനിലിന്റെ കേസൊതുക്കാൻ മുന്നണിയിലെ ചില ഉന്നത നേതാക്കൾ ഇടപെട്ടിരുന്നെന്ന സംശയം ശക്തമാണ്. നടിയെ ആക്രമിച്ചകേസിൽ അറസ്റ്റിലായതോടെയാണ് ഇതിനു പഴയ കവർച്ചാക്കേസുമായി സമാനസ്വഭാവമുണ്ടെന്നു പൊലീസ് തിരിച്ചറിഞ്ഞത്. ഈ കേസുമായി അടുത്ത് ഇടപെട്ടിരുന്നു ബൈജു പൗലോസ്. അതുകൊണ്ട് കൂടിയാണ് ആലുവ ജയിലിൽ വച്ച് സുനി നടത്തിയ വെളിപ്പെടുത്തലുകളെ ഗൗരവത്തോടെ എടുത്തത്.
മുതിർന്ന നടിയെ തട്ടിക്കൊണ്ട് പോയതും ന്യൂജെൻ നടിയെ ആക്രമിച്ചതും ശരിയാണോ എന്ന് ബൈജു പൗലോസ് തിരക്കി. ഇതിലെ സത്യം മറനീക്കി പുറത്തുവന്നു. സുനിയെ പലരും സിനിമയിൽ ഇത്തരെ ക്വട്ടേഷന്‍ ഉപയോഗിച്ചതായി തിരിച്ചറിഞ്ഞു. അങ്ങനെയാണ് ദിലീപിനെ ബ്ലാക് മെയിൽ ചെയ്യാൻ ശ്രമിച്ചുവെന്ന ആരോപണത്തിലെ അന്വേഷണം മറ്റൊരു തലത്തിലേക്ക് നീങ്ങിയത്. സിനിമയിലെ കള്ളക്കളികൾ സുനിയിൽ നിന്ന് തന്നെ ബൈജു പൗലോസ് നേരത്തെ തിരിച്ചറിഞ്ഞിരുന്നു. കാവ്യയും പൾസറുമായുള്ള അടുപ്പം പോലും അതീവ രഹസ്യമായി മനസ്സിലാക്കി.
അതിന് ശേഷമാണ് ദിലീപിലേക്ക് അന്വേഷണം നീണ്ടതും അറസ്റ്റിലേക്ക് കാര്യങ്ങളെത്തിയതും. ദിലീപിനെ ഗൂഢാലോചനക്കേസിൽ പൂട്ടാനുള്ള തെളിവെല്ലാം ബൈജു പൗലോസിന്റെ കൈയിലുണ്ടെന്നാണ് സൂചന. എന്നാൽ അത് എന്താണെന്ന് എഡിജിപി ബി സന്ധ്യയ്ക്കും ഐജി ദിനേന്ദ്ര കശ്യപിനും മാത്രമേ അറിയാവൂവെന്നതാണ് വസ്തുത.ദിലീപിനെതിരെ 169 രേഖകളും 223 തെളിവുകളും 15 രഹസ്യമൊഴികളും ഉണ്ടെന്ന് പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ മഞ്ചേരി ശ്രീധരൻ നായർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതെല്ലാം ശേഖരിച്ചത് ബൈജു പൗലോസിന്റെ നേതൃത്വത്തിലായിരുന്നു.
ദിലീപ് ഒരു വലിയ നുണയനാണ് (കിങ് ലയർ) കേസിലെ പ്രധാന തെളിവായ മൊബൈലും സിം കാർഡും നശിപ്പിച്ചതായി പ്രതികൾ പറയുന്നത് കള്ളത്തരമാണ്. ദിലീപിന്റെ പരാതി ഡിജിപിക്കു ലഭിക്കും മുൻപു തന്നെ കേസിൽ ദിലീപിന്റെ പങ്കു സംബന്ധിച്ച ശക്തമായ തെളിവുകൾ അന്വേഷണ സംഘത്തിനു ലഭിച്ചിരുന്നു. ദിലീപിനെതിരായ മൊഴികളും അതിനു മുൻപു ലഭിച്ചു. ദിലീപിന്റെ ക്വട്ടേഷൻ സംബന്ധിച്ചു തൃശൂർ സ്വദേശിയോടു സുനിൽ വെളിപ്പെടുത്തി. നടിയുടെ അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ പ്രതി സുനിൽ ആവർത്തിച്ചു ശ്രമിച്ചിരുന്നു.
ഒടുവിൽ ഗോവയിൽ വച്ചും അതിനു ശ്രമിച്ചതായി മൊഴിയും തെളിവുമുണ്ട്. സൂത്രശാലിയായ ദിലീപ് കൃത്യം നടത്താൻ മികച്ച 'കളിക്കാരനെ'തന്നെയാണ് കളത്തിൽ ഇറക്കിയതെന്നും ദിലീപിന്റെ ജാമ്യ ഹർജി വാദത്തിൽ ഹൈക്കോടതിയെ പ്രോസിക്യൂഷൻ അറിയിച്ചിട്ടുണ്ട്. ദിലീപിന് കോടതി ജാമ്യം നിഷേധിക്കുമെന്ന് തന്നെയാണ് പൊലീസിന്റെ വിലിയിരുത്തൽ. ജാമ്യ ഹർജിയിലെ വിധി വന്നാലുടൻ കുറ്റപത്രം തയ്യാറാക്കാനും ബൈജു പൗലോസും സംഘവും തുടങ്ങുമെന്നാണ് സൂചന. ദിലീപ് അഴിക്കുള്ളിൽ നിന്ന് പുറത്തിറങ്ങിയാൽ സാക്ഷികളെല്ലാം കൂറുമാറുമെന്ന വിലയിരുത്തൽ പൊലീസിനുണ്ട്.
എല്ലാ വിവരങ്ങളും കേസ് ഡയറിയിൽ വ്യക്തമാക്കിയിട്ടുണ്ട്. അത് മുദ്രവച്ച കവറിൽ കോടതിക്കു പരിശോധിക്കാൻ സമർപ്പിക്കുന്നു. അന്വേഷണം പൂർത്തിയാവാത്ത ഈ ഘട്ടത്തിൽ എല്ലാ കാര്യങ്ങളും തുറന്ന കോടതിയിൽ വെളിപ്പെടുത്താൻ കഴിയില്ല. നടി ഉപദ്രവിക്കപ്പെട്ട സംഭവത്തിന്റെ തുടക്കത്തിൽ തന്നെ ദിലീപിന്റെ പങ്ക് അന്വേഷണ സംഘത്തിന് വ്യക്തമായിരുന്നുവെന്നും പ്രോസിക്യൂഷൻ പറയുന്നു.
Stories you may Like
- കമ്പനിയെ നയിക്കാൻ പ്രാപ്തിയില്ല, ബൈജു രവീന്ദ്രനെ ഡയറക്ടർ ബോർഡിൽ നിന്നും മാറ്റണം
- ബൈജു രവീന്ദ്രനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വോട്ട് ചെയ്ത് പ്രമുഖ നിക്ഷേപകർ
- ജയിലിൽ കിടന്ന് കോടീശ്വരനായ ആദ്യ മലയാളി! കൊടി സുനിയുടെ ജീവിത കഥ
- ബൈജൂസിൽ സ്ഥാപകൻ ബൈജു രവീന്ദ്രനെ പുറത്താക്കാൻ നീക്കം
- കണ്ണൂരു നിന്നുള്ള ശതകോടീശ്വരൻ ഊരാക്കുടുക്കിൽ
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍