എംവി ജയരാജനെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചതും പാർട്ടിക്കും സർക്കാരിനും ഇടയിലെ സൗഹൃദ പാലമാകാൻ; കണ്ണൂർ സെക്രട്ടറിയായി സഖാവ് മടങ്ങുമ്പോൾ ഇരു ചെവി അറിയാതെ മുൻ ഇൻകംടാക്സ് കമ്മിഷണറുടെ നിയമനം; പാർട്ടിക്കാരനല്ലാത്ത ആർ മോഹനൻ എങ്ങനെ മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തിയെന്നതിന് കോടിയേരിക്കും ഉത്തരമില്ല; പൊലീസിലെ അഴിച്ചു പണിയേയും ഹാരിസണിനേയും എതിർത്ത നളിനി നെറ്റോയെ പുറത്താക്കാൻ നടന്നത് ആസൂത്രിത നീക്കങ്ങൾ; പിണറായിയുടെ ഓഫീസിലെ പുതിയ നിയമനം വിവാദത്തിൽ
പ്രവീൺ സുകുമാരൻ
തിരുവനന്തപുരം. ലോക്സഭാ തെരെഞ്ഞടുപ്പിന് സ്ഥാനാർത്ഥികളെ നിശ്ചയിച്ചതു പോലും ഏകാധിപത്യ പരമായാണ് എന്ന വിമർശനം കമ്മിററികളിൽ ഉന്നയിക്കാതെ നേതാക്കൾ അടക്കം പറയുന്നതിനിടെയാണ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ പാർട്ടിക്കുള്ളിൽ നിന്നും തന്നെ അമർഷം പുകയുന്നത്. സി പി എം സ്ഥാനാർത്ഥികളുടെ ലിസ്റ്റ പിണറായി കൊണ്ടു വന്നു ചർച്ചകൾക്ക് ഇടം കൊടുക്കാതെ നടപ്പിലാക്കിയതു കൊണ്ട് തന്നെ വിജയ പ്രതീക്ഷയുണ്ടായിരുന്ന പലരും പട്ടികയിൽ ഇടം പിടിക്കാതെ പോയത് പാർട്ടി കീഴ്ഘടകങ്ങളിലും ചർച്ചയായിട്ടുണ്ട്. ഇതിനിടെയാണ് പുതിയ വിവാദം തല പൊക്കിയിരിക്കുന്നത്. മുൻ ഇൻകംടാക്സ് കമ്മിഷണർ ആയ ആർ.മോഹനെ മുഖ്യമന്ത്രിയുടെ പുതിയ പ്രൈവറ്റ് സെക്രട്ടറിയായി നിയോഗിച്ചത് പാർട്ടിയിൽ ചർച്ചചെയ്തിട്ടില്ല.
മാത്രമല്ല മുതിർന്ന നേതാക്കാളുമായും കൂടിയാലോചന പോലും നടത്തിയിട്ടില്ലന്ന് ഒരു ഉന്നത നേതാവ് പ്രതികരിച്ചു. സാധാരണ ഗതിയിൽ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സ്റ്റാഫുകളെ നിശ്ചയിക്കുന്നത് പാർട്ടി സെക്രട്ടറിയേറ്റ് തീരുമാനം എടുത്താണ്. ആർ മോഹനന്റെ കാര്യത്തിൽ ഇതും ലംഘിക്കപ്പെട്ടു. പാർട്ടി സെന്ററിൽ ഉള്ളവർ പോലും നിയമനം അറിഞ്ഞത് ചാനലുകളിൽ ഫ്ളാഷ് ന്യൂസ് വന്നപ്പോഴാണ്. അതു കൊണ്ട് തന്നെ പ്രമുഖ നേതാക്കളിൽ പലരും അതൃപ്തരുമാണ്. തെരെഞ്ഞടുപ്പായതിനാൽ അതൃപ്തി പുറത്തു കാട്ടി ചർച്ചക്കിടകൊടുത്താൽ അത് ദോഷമാകുമെന്ന വിലയരുത്തലും ചില നേതാക്കൾ വെച്ചു പുലർത്തുന്നു. അതിനാൽ പാർട്ടിക്ക് പുറത്ത് ഇത് ഒരു ചർച്ചയായി വരാൻ നേതാക്കൾക്കാർക്കും താല്പര്യവും ഇല്ല. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പോലും എന്തിന് വേണ്ടിയാണ് ആർ മോഹനനെ നിയമിച്ചതെന്ന് അറിയില്ല.
സഹോദരനെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കുമ്പോൾ നളിനി നെറ്റോ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയായി തുടരുന്നതിലെ ഔചിത്യക്കുറവുകൊണ്ടാണ് രാജിവച്ചതെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിച്ചത്. അല്ലാതെ നളിനി നെറ്റോയ്ക്ക് ആരുമായും തർക്കമില്ലെന്ന് പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. എന്നാൽ മോഹനൻ എത്തിയാൽ നളിനി നെറ്റോ പോകുമെന്ന് മുഖ്യമന്ത്രിക്ക് നന്നായി അറിയാമായിരുന്നു. ഇത് മനസ്സിലാക്കിയാണ് മോഹനനെ ഓഫീസിൽ നിയമിച്ചത്. കോയമ്പത്തൂരിൽ ഇൻകം ടാക്സ് കമിഷണറായിരിക്കെ സ്വയം വിരമിച്ചു വ്യക്തിയാണ് മോഹനൻ. അതിന് ശേഷം തിരുവനന്തപുരം ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിനാൻസ് ആൻഡ് ടാക്സേഷനിൽ സീനിയർ കൺസൾടന്റും സിഡി.എസിൽ വിസിറ്റിങ് ഫെലോയുമാണ്. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായതിനെ തുടർന്ന് എം വി ജയരാജൻ പ്രൈവറ്റ് സെക്രട്ടറി സ്ഥാനം രാജിവെച്ച സാഹചര്യത്തിലാണ് പുതിയ നിയമനം.
കഴിഞ്ഞ വി എസ് സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സ്റ്റാഫുകളുടെ മുഴുവൻ നിയമനവും നടത്തിയത് അന്നത്തെ പാർട്ടി സെക്രട്ടറി പിണറായി വിജയനായിരുന്നു. അന്ന് പാർട്ടിക്ക് വിധേയനാകാത്ത വി എസിനെ വിമർശിച്ച് വരുതിയിലാക്കിയ പിണറായിയാണ് ഇന്ന് മുഖ്യമന്ത്രി കസേരയിലിരുന്ന് ഏകാധിപതിയെ പോലെ പെരുമാറുന്നതെന്നാണ് നേതാക്കൾ പറയുന്നത്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പിൾ സെക്രട്ടറിയായിരുന്ന നളിനി നെറ്റോയെ സമ്മർദ്ദത്തിലാക്കി രാജിവെയ്പ്പിക്കുകയായിരുന്നു വെന്നാണ്വിവരം. അടുത്ത കാലത്തായി പ്രധാന ഫയലുകളൊന്നും നളിനി നെറ്റോക്ക് നല്‍കാതിരുന്നത് മുഖ്യമന്ത്രിയുടെ അറിവോടെയാണന്നാണ് സൂചന. അതിൽ മനം മടുത്തിരുന്ന നളിനി നെറ്റോയെ പുറത്തു ചാടിക്കാനാണ് ആർ മോഹനനെ പ്രൈവറ്റ് സെക്രട്ടറി ആക്കിയതെന്നാണ് വിവരം.
മോഹനനും നളിനി നെറ്റോയും സഹോദരങ്ങളാണെങ്കിലും ചെറിയ പ്രശ്നങ്ങളുണ്ട്. അങ്ങനെയുള്ളവർ ഒരുമിച്ചു ജോലി ചെയ്താൽ ഉണ്ടാകാവുന്ന പ്രശ്നങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു ഉന്നതൻ നെറ്റോയെ ധരിപ്പിച്ചിരുന്നു. എം വി ജയരാജന് പകരം ഒരു പാർട്ടി നേതാവ് ചുമതലയേൽക്കേണ്ട പോസ്റ്റിൽ ആർ മോഹനനെ കൊണ്ടു വന്നത് തന്നെ നളിനി നെറ്റോ സ്വയം ഒഴിയാനാണന്നാണ് സൂചന. ചില വിവാദ ഫയലുകളിൽ മുഖ്യമന്ത്രിയുടെ താല്പര്യത്തിന് വിരുദ്ധമായി നളിനിനെറ്റോ നോട്ട് എഴുതിയതാണ് മുഖ്യമന്ത്രിയുടെയും വിശ്വസ്തരുടെയും നീരസത്തിന് വഴി വെച്ചത് എന്നു കരുതുന്നു. പൊലീസിലെ നിയമനവും മറ്റും തെരഞ്ഞെടുപ്പിന് ശേഷം മതിയെന്ന് നളിനി നെറ്റോ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. ഇതിനൊപ്പം ഹാരിസണുമായുള്ള പ്രശ്നങ്ങളും ചർച്ചയാക്കി.
പിണറായി സർക്കാർ അധികാരമേറ്റ് ഒരു വർഷം പിന്നിടും മുൻപ് തന്നെ മുഖ്യമന്ത്രി ഓഫീസിനെയും ചില മന്ത്രിമാരുടെ ഓഫീസിനെയും പറ്റി പാർട്ടി കമ്മിറ്റികളിൽ പരാതി ഉയർന്നിരുന്നു. പാർട്ടി സഖാക്കൾ പൊതു ആവിശ്യങ്ങളുമായി സമീപിക്കുമ്പോൾ പ്രൈവറ്റ് സെക്രട്ടറിമാർ മോശമായി പെരുമാറുന്നു വേണ്ട പരിഗണന നല്‍കുന്നില്ല ഇങ്ങനെയൊക്കെയായിരുന്നു വിമർശനം. പരാതി മിക്കവാറുമുള്ള ജില്ലാ കമ്മിറ്റികളിൽ നിന്നും വന്നപ്പോൾ പിണറായി വിജയൻ തന്നെ അദ്ധ്യക്ഷനായി ഇരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ആയി സി പി എം സംസ്ഥാന കമ്മിറ്റി അംഗത്തെയും സഹകരണം, ആരോഗ്യം വ്യവസായം തുടങ്ങിയ വകുപ്പ് മന്ത്രി മാരുടെ പ്രൈവറ്റ് സെക്രട്ടറിമാരായി കുറഞ്ഞത് പാർട്ടി ഏര്യാ കമ്മിറ്റി അംഗമെങ്കിലും വേണം എന്നു തീരുമാനം എടുത്തു. അതിന്റെ ഭാഗമായാണ് എം വി ജയരാജനെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിയമിച്ചത്.
ജയരാജന് ഒപ്പം മന്ത്രി കടകം പള്ളി സുരേന്ദ്രന്റെ ഓഫീസിൽ കല്ലറ മധുവും മന്ത്രി കെ കെ ഷൈലജയുടെ ഓഫീസിൽ അഡ്വ. സന്തോഷും മന്ത്രി ഇ പി ജയരാജന്റെ ഓഫീസിൽ പ്രകാശൻ മാസ്റ്ററും നിയമിതനാവുന്നത്. ഇവരുടെയൊക്കെ പ്രവർത്തനത്തിൽ പാർട്ടിക്ക് വലിയ മതിപ്പ് ഉണ്ടായരിക്കെയാണ് എം വി ജയരാജൻ കണ്ണൂർ ജില്ലാ സെക്രട്ടറി ആയി പോകുന്നത്. പകരം ഒരു പാർട്ടിക്കാരൻ തന്നെ പിണറായിയുടെ സെക്രട്ടറിയാവുമെന്ന് നേതാക്കൾ പ്രതീക്ഷിച്ചിരുന്നു. അതാണ് തെറ്റിയത്. നളിനി നെറ്റോയെ പുകച്ചു പുറത്തു ചാടിക്കാനാണ് മോഹനനെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിയോഗിച്ചതെന്ന അടക്കം പറച്ചിൽ സെക്രട്ടറിയേറ്റിലെ തന്നെ ഭരണ പക്ഷ യൂണിയൻകാർക്കിടയിലുണ്ട്
മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രധാനപ്പെട്ട അധികാര കേന്ദ്രമായിരുന്നു സർവീസിൽ നിന്നും വിരമിച്ച നളിനി നെറ്റോ. നേരത്തെ ചീഫ് സെക്രട്ടറി ആയിരുന്നു ഇവർ. വിരമിച്ച ഉടനെ തന്നെ മിടുക്കിയായ ഉദ്യോഗസ്ഥയെ മുഖ്യമന്ത്രിയുടെ ഓഫീസിലെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി പദവിയിൽ അവരെ നിയമിക്കുകയായിരുന്നു. പിണറായി വിജയൻ മുഖ്യമന്ത്രി പദവി ഏറ്റെടുത്ത ശേഷം നടത്തിയ പ്രധാന നിയമനങ്ങളിൽ ഒന്നായിരുന്നു നളിനി നെറ്റോയുടേത്. ആദ്യംകാലങ്ങളിൽ പ്രധാനപ്പെട്ട പല ഫയലുകളും കൈകാര്യം ചെയ്ത നളിനി നെറ്റോയക്ക് പക്ഷെ പിന്നീട് മുഖ്യമന്ത്രിയുടെ ഓഫീസിൽ പിടി അയഞ്ഞു തുടങ്ങിയിരുന്നു.ചില ഉദ്യോഗസ്ഥരുമായുള്ള പ്രശ്നമായിരുന്നു ഇതിന് കാരണം. ഇതോടെ ഫയലുകൾ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ അടുത്തേക്ക് എത്താതായി.
ഇങ്ങനെ തർക്കങ്ങൾ ഉടലെടുത്തതോടെ മുഖ്യമന്ത്രിയുടെ ഓഫീസിലെ തർക്കങ്ങൾ പലപ്പോഴും പരിഹരിച്ചടിരുന്നത് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും സിപിഎം നേതാവുമായ എം വി ജയജയരാജനായിരുന്നു. എന്നാൽ, ജയരാജൻ ഇപ്പോൾ രാജിവെച്ച് കണ്ണൂർ ജില്ലാ സെക്രട്ടറി പദവി ഏറ്റെടുത്തതും കണ്ണൂരിലേക്ക് പോയതും നളിനി നെറ്റോയുടെ തീരുമാനം വേഗത്തിലാക്കിയെന്ന അഭിപ്രായവും സെക്രട്ടറിയേറ്റിൽ പറഞ്ഞു കേൾക്കുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍