വള്ളിക്കാവ് ആശ്രമത്തിന്റെ ഭാഗമെങ്കിൽ ആരും തൊടില്ലെന്ന അവസ്ഥയ്ക്ക് മാറ്റമായോ? വയൽ നികത്തി അനുമതിയില്ലാതെ കെട്ടിടങ്ങൾ പണിതിട്ട് നികുതി പോലും ഈടാക്കാൻ പഞ്ചായത്തിന് മടി; ഡി വൈ എഫ് ഐ നേതാവ് പരാതിക്കാരൻ ആയപ്പോൾ അമൃതാ എഞ്ചിനിയറിങ് കോളേജിൽ റെയ്ഡ് നടത്തി വിജിലൻസ്
കരുനാഗപ്പള്ളി: കൊല്ലം വള്ളിക്കാവ് എഞ്ചിനീയറിങ്ങ് കോളേജിൽ വിജിലൻസ് റെയ്ഡ്. പഞ്ചായത്ത് ചട്ടം ലംഘിച്ച് അനധികൃതമായി നിലം നികത്തുകയും കെട്ടിടങ്ങൾക്ക് പഞ്ചായത്ത് ഒത്താശ ചെയ്ത് അനുമതി നൽകുകയും ചെയ്തു എന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.
ഏക്കറുകണക്കിന് വയലുകൾ നികത്തി നിരവധി കെട്ടിടങ്ങളാണ് അമൃത എഞ്ചിനീയറിങ്ങ് കോളേജ് മാനേജ്മെന്റ് നിർമ്മിച്ചിരിക്കുന്നത്. 2009-ൽ ചട്ടം ലംഘിച്ച് നിർമ്മിച്ച കെട്ടിടങ്ങളുടെ നികുതി മാനേജ്മെന്റ് പഞ്ചായത്തിലേക്ക് അടക്കുന്നില്ല എന്ന് കാട്ടി ക്ലാപ്പനയിലെ ഡിവൈഎഫ്ഐ നേതാവ് വിജേഷ് വിജിലൻസിൽ പരാതി നൽകിയിരുന്നു. അന്വേഷണ റിപ്പോർട്ടിനെ തുടർന്ന് കോടതി നികുതി ഈടാക്കുവാൻ ഉത്തരവ് നൽകി. എന്നാൽ 2015ൽ ക്ലാപ്പന പഞ്ചായത്ത് അധികൃതർ നികുതിയിൽ ഇളവ് നൽകി മാനേജ്മെന്റിനെ സഹായിച്ചു. ഇതിനെതിരെയും വിജിലൻസ് അന്വേഷണം നടന്നു വരികയാണ്.
ഇതിന്റെ ഭാഗമായി ഇന്നലെ ക്ലാപ്പന പഞ്ചായത്തിൽ വിജിലൻസ് സി.ഐ പ്രദീപിന്റെ നേതൃത്വത്തിൽ റെയ്ഡ് നടത്തിയിരുന്നു. റെയ്ഡിൽ നിരവധി രേഖകൾ പിടിച്ചെടുത്തു. തുടർന്നാണ് അനധികൃത കെട്ടിട നിർമ്മാണം നടത്തിയ അമൃത കോളേജിലേക്ക് വിജിലൻസ് സംഘം റെയ്ഡിനായി പോയത്. വിജിലൻസ് റെയ്ഡിനായി എത്തുന്നതറിഞ്ഞ് പല രേഖകളും മാനേജ്മെന്റ് മാറ്റിയതായാണ് മറുനാടന്‍ ലഭിച്ച വിവരം. ഉച്ചക്ക് തുടങ്ങിയ റെയ്ഡ് വൈകിട്ട് ആറുമണി വരെ നീണ്ടു. ഇന്ന് വീണ്ടും കൂടുതൽ തെളിവുകൾ കണ്ടെടുക്കാൻ വിജിലൻസ് സംഘം കോളേജിലെത്തും.
വർഷങ്ങളായി ക്ലാപ്പനയിലെ അമൃതാന്ദമയി മഠം നികുതി അടയ്ക്കാതിരിന്നു സാഹചര്യത്തിലാണ് സിപിഐ(എം) പ്രവർത്തകനായ വിജേഷ് നിയമ പോരാട്ടത്തിന് ഇറങ്ങുന്നത്. മഠം നടത്തിയ അഴിമതിക്കെതിരെ സധൈര്യം പോരാടിയ വിജേഷിന് പറയാനുള്ളത് രാഷ്ട്രീയക്കാർ ഒത്താശ ചെയ്തതിന്റെ കഥകളാണ്. മഠം അധികൃതർ പ്രദേശത്തെ യുഡിഎഫ് പ്രവർത്തകരെ വിലയ്ക്കെടുത്താണ് ഇത്രയും കാലം സംസ്ഥാനത്തെ കബളിപ്പിച്ചതെന്നാണ് വിജേഷ് പറയുന്നത്. അമൃതാനന്ദമയി മഠംത്തിന്റെ ആസ്ഥാനമായ കൊല്ലത്ത് ക്ലാപ്പനയിൽ വർഷങ്ങളായി തുടർന്ന് പോരുന്ന നികുതി വെട്ടിപ്പിനും അനധിക്യത നിർമ്മാണങ്ങൾക്കുമെതിരെ നിയമ നടപടികളും പ്രക്ഷോഭവുമായി മുന്നോട്ട് പോയി വിജയം കണ്ട വിജേഷ് വിജയാനന്ദൻ എന്ന പൊതു പ്രവർത്തകൻ താൻ നടത്തിയ സമരത്തെ കുറിച്ചും അതിലേക്ക് നയിച്ച സംഭവ വികാസങ്ങളെ കുറിച്ചും മറുനാടൻ മലയാളിയോട് നേരത്തെ തുറന്ന് പറഞ്ഞിരുന്നുു. മാവേലിക്കര എംഎൽഎ ആർ രാജേഷുമൊത്ത് ഹരിപ്പാട് പികെഎംഎം കോളേജിൽ വച്ച് എസ്എഫ്ഐ പ്രവർത്തനത്തിലൂടെയാണ് വിജേഷ് പൊതുരംഗത്തേക്ക് കടന്നു വരുന്നത്.
ഈ ആരോപണം ഉയരുമ്പോൾ യുഡിഎഫ് നേതൃത്വം നൽകുന്ന ഭരണസമിതിയാണ് ക്ലാപ്പന പഞ്ചായത്ത് ഭരിച്ചിരുന്നത്്. മഠത്തിന്റെ അനധികൃത ഇടപാടുകൾക്ക് സഹകരിക്കാത്ത ഇടതുപക്ഷ രാഷ്ട്രീയത്തെ പ്രദേശത്ത് നിന്നും ഇല്ലായ്മ്മ ചെയ്യുന്നതിനുള്ള സഹായം നൽകുന്നതിന്റെ പ്രത്യുപകാരമെന്നോണമാണ് യുഡിഎഫ് മഠത്തെ സഹായിച്ചതെന്നും വിജേഷ് ആരോപിച്ചിരുന്നുു. വിവരാവകാശ നിയമം വഴി ഓഡിറ്റ് റിപ്പോർട്ടിന്റെ പകർപ്പ് നേടുകയും തൊഴിൽ കരം ഈടാക്കുന്നുണ്ടായിരുന്നെങ്കിലും സ്ഥാപനം പക്ഷെ നികുതി അടയ്ക്കുന്നില്ലെന്ന് കണ്ടെത്തിയതോടെയാണ് വിജേഷ് നിയമ പോരാട്ടം ആരംഭിക്കുന്നത്.
തുടർന്ന് പഞ്ചായത്ത് ഓഫീസിൽ തിരക്കിയെങ്കിലും കൃത്യമായ മറുപടി ലഭിച്ചിരുന്നില്ല. പിന്നീട് പഞ്ചായത്ത് ഓഫീസ് ഉപരോധം ഉൽപ്പടെയുള്ള പ്രക്ഷോഭ പരിപാടികൾ നടത്തിയെങ്കിലും ഫലമുണ്ടാകാത്തതിനെതുടർന്നാണ് കോടതിയെ സമീപിച്ചത്. പഞ്ചായത്ത് സെക്രട്ടറിയെ യും പഞ്ചായത്ത് പ്രസിഡന്റിനേയും ഒന്നും രണ്ടും പ്രതികളായി ഓംബുട്സ്മാൻ കേസ് ഫയൽ ചെയ്തു. തുടർന്ന് കോടതി നിർദ്ദേസമനുസരിച്ചാണ് അമൃതാന്ദമയി മഠത്തെയും കേസിൽ ഉൾപ്പെടുത്തിയത്. ഇതിനിടെ സംസ്ഥാനത്ത് ഭരണം മാറിയപ്പോൾ മാതാ അമൃതാനന്ദമയിക്കും അടിതെറ്റി തുടങ്ങി. ഒരിക്കൽ പോലും മഠം സന്ദർശിക്കാത്ത പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്ത് എത്തിയതോടെ സർക്കാറിൽ നിന്നും ഇളവു ലഭിക്കുമെന്ന പ്രതീക്ഷയില്ലാതെ മഠം പണം അടച്ച് തടിതപ്പി. സംസ്ഥാന സർക്കാറിന്റെ ശക്തമായ സമർദ്ദത്തിന്റെ ഫലമായാണ് മഠം നികുതി നികുതി കുടിശ്ശിക തീർത്തത്.
കോടതിയിൽ കേസ് വാദിച്ചതും വിജേഷ് തന്നെയാണ്. സുഹൃത്തും അഭിഭാഷകനുമായ വി ഹരിലാലാണ് ആവശ്യമായ നിയമസഹായം നൽകിയത്. തുടർന്ന് കേസ് വിചാരണ നടക്കുന്ന വേളയിൽ 5 കെട്ടിടങ്ങൾ മാത്രമാണ് ഉള്ളതെന്ന രീതിയിൽ 17 ലക്ഷം രൂപ മഠം പഞ്ചായത്തിൽ നികുതി അടച്ചു. ഇത്രയും നികുതി അടച്ച രസീതിന്റെ പകർപ്പ് കോടതിയിൽ സമർപ്പിച്ച ശേഷം കേസ് പിൻവലിക്കണമെന്ന് അപേക്ഷിക്കുകയും ചെയ്തിരുന്നു. എന്നാൽ 5 കെട്ടിടങ്ങളല്ലെന്നും 15 ഏക്കർ നികത്താനുള്ള അനുമതിയിൽ 46 ഏക്കറോളം നികത്തിയതായി ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു. തുടർന്ന് ചീഫ് ടൗൺ പ്ലാനറുടെ ഉത്തരവ് പ്രകാരം എഞ്ചിനീയറിങ്ങ് വിഭാഗത്തിന്റെ ഒരു അന്വേഷണ കമ്മീഷനെ നിയമിക്കുകയും നികത്തിയ 46 ഏക്കറിൽ അനുമതിയുള്ള 15 ഏക്കർ ഏതെന്നു കണ്ടെത്താനും പറയുകയായിരുന്നു.
കൊല്ലം ക്ലാപ്പന പഞ്ചായത്തിൽ മാത്രം ഒരു എഞ്ചിനീയറിങ് കോളേജ്, ഏഴു ബോയ്സ് ഹോസ്ററൽ കെട്ടിടങ്ങൾ, അഞ്ചു വർക്ക്ഷോപ്പ് കെട്ടിടങ്ങൾ, തൊഴിലാളികൾക്ക് താമസിക്കാൻ നിപതി കെട്ടിടങ്ങൾ,എട്ട് ഗോഡൗണുകൾ,നാല് ഗേൾസ് ഹോസ്ററലുകൾ ,ഒരു സബ്സ്റ്റേഷൻ,രണ്ടു മെസ്സ്,രണ്ടു പവർ ഹൗസ് ബിൽഡിങ്, ഒരു ടി ബി ഐ(ടെക്നോളജി ബിസിനസ്സ് ഇന്ക്യുബെറ്റർ) കെട്ടിടം എന്നിങ്ങനെ അമ്പതോളം കെട്ടിടങ്ങൾ അനധികൃതമായി നിർമ്മിച്ചതായി വർഷങ്ങൾക്ക് മുമ്പ് തന്നെ കണ്ടത്തിയിരുന്നു. 46 ഏക്കറോളം ഭൂമിയിൽ പ്രവർത്തിക്കുന്ന മഠം സ്ഥാപനങ്ങൾ നിലം നികത്തിയ ഭൂമിയിലാണ് കെട്ടിപൊക്കിയിരിക്കുന്നത്. ഇതിൽ തന്നെ 15 ഏക്കറിന് മാത്രമാണ് സർക്കാർ അനുമതി നൽകിയിട്ടുള്ളത്.
അമൃതാനന്ദ മയി മഠം ഒരുകോടി സർക്കാറിലേക്ക് അടയ്ക്കുന്നതിൽ നിർബന്ധിതനാക്കിയ വിജേഷ് തന്റെ പോരാട്ടങ്ങൾ അവിടം കൊണ്ടും അവസാനിപ്പിച്ചില്ല. അമൃതാനന്ദമയി മഠത്തിന്റെ അനധികൃത നിർമ്മാണങ്ങൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വിജേഷ് സംസ്ഥാന വിജിലൻസ് മേധാവി ജേക്കബ് തോമസിന് പരാതി നൽകിയിട്ടുണ്ട്. ബന്ധപ്പെട്ട രേഖകൾ സഹിതമാണ് വിജേഷ് പരാതി നൽകിയിയത്. ഈ പരാതിയാണ് വിജിലൻസ് കാര്യമായെടുത്ത് നടപടിയെടുക്കുന്നത്. ഭയപ്പാട് ഏതുമില്ലാതെയാണ് വിജേഷ് അമൃതാനന്ദമയി മഠത്തിനെതിനെ നിയമപോരാട്ടം നടത്തിയത്.
2011 ലാണ് ഇതു സംബന്ധിച്ച് ഹൈക്കോടതിയിൽ കേസ് ഹർജിക്കാർ കേസ് ഫയൽ ചെയ്തത് മുതലുള്ള സമ്മർദ്ദങ്ങളൈ അദ്ദേഹം അതിജീവിക്കുകയും ചെയ്തു. കേസ് അട്ടിമറിക്കാൻ മഠം പഠിത്ത പണി പതിനെട്ടും നോക്കിയിട്ടും വിജേഷ് പോരാട്ട മുഖത്തിൽ നിന്നു പിന്മാറിയില്ല. ഒരു അന്വേഷണ കമ്മീഷനെ വച്ചാൽ നിയമലംഘനത്തിന്റെ മറ്റ് ചിത്രങ്ങൾ കൂടി വ്യക്തമാകുമെന്നാണ് വിജേഷ് പറയുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു; ജൂത വംശജരായ രണ്ട് വിദേശ വനിതകൾക്കെതിരെ കേസ്; പോസ്റ്റർ പതിച്ചത് ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം; കേസെടുത്തത് എസ്ഐഒയുടെ പ്രതിഷേധത്തിന് ഒടുവിൽ
- പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- കാറിൽ മറ്റൊരാൾക്കൊപ്പം ഭാര്യയെ കണ്ടത് പ്രകോപനമായി; ചില്ല് തകർത്ത് യുവതിയെ കാറിൽനിന്ന് വലിച്ചിറക്കി ഭർത്താവിന്റെ ക്രൂരമർദനം; ബേസ് ബോൾ ബാറ്റ് ഉപയോഗിച്ച് തല്ലിച്ചതച്ചു; വീഡിയോ ദൃശ്യങ്ങൾ പുറത്ത്
- തോരാമഴയിലും കാറ്റിലും താറുമാറായി യുഎഇയിലെ ജനജീവിതം; കാറുകൾ വെള്ളത്തിൽ മുങ്ങി; 500 ഓളം വിമാനങ്ങൾ റദ്ദാക്കി; സ്കൂളുകൾ അടച്ചു; സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം; യുഎഇയിൽ റെഡ് അലർട്ട്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍