ജയറാം തന്ന രണ്ട് ലക്ഷത്തിന്റെ ചെക്ക് കളക്ടറെ ഏൽപ്പിച്ചു; സുരേഷ് ഗോപി ഒരു കമ്പിളിയും ആശുപത്രിയിൽ കിടന്ന മുറിയിൽ എസിയും വാങ്ങി തന്നതല്ലാതെ പണം ഒന്നും തന്നില്ല; എന്റേയും കളക്ടറുടേയും ജോയിന്റ് അക്കൗണ്ടിൽ നിന്നും ഒരു രൂപ പോലും പിൻവലിച്ചില്ല; രാജേശ്വരി മറുനാടനോട് പറഞ്ഞത് ശരിയെങ്കിൽ ആ 29 ലക്ഷം അടിച്ചു മാറ്റിയത് ആര്?
പ്രകാശ് ചന്ദ്രശേഖർ
പെരുമ്പാവൂർ: കളക്ടറുടെയും തന്റെയും പേരിലുള്ള ബാങ്ക് അക്കൗണ്ടിൽ നിന്നും താൻ ഒരുരൂപ പോലും പിൻവലിച്ചിട്ടില്ലന്ന് കൊല്ലപ്പെട്ട ജിഷയുടെ മാതാവ് രാജേശ്വരി. ബാങ്ക് അക്കൗണ്ടിൽ നിന്നും 29 ലക്ഷം രൂപ പിൻവലിച്ചെന്ന വിവരാവകാശ രേഖയുടെ പശ്ചാത്തലത്തിൽ പുറത്തുവന്ന വാർത്ത ശ്രദ്ധയിൽപ്പെടുത്തിയപ്പോഴായിരുന്നു ഇത് സംമ്പന്ധിച്ച് രാജേശ്വരി പ്രതികരിച്ചത്.
എസ് റ്റി വകുപ്പ് നൽകിയ എട്ടേകാൽ ലക്ഷം രൂപയിൽ നിന്നും ആവശ്യത്തിന് പണം എടുത്തിട്ടുണ്ട്. എന്റെ ആവശ്യത്തിന് ചിലവഴിച്ചോളാൻ പറഞ്ഞാണ് ഈ തുക അവർ തന്നത്. വീടിന്റെ മതിൽ നിർമ്മിക്കാനും വീടിന് മുകളിൽ മഴനയാതെ മേയാനും എന്റെ ചെലവിനുമൊക്കെയായിട്ടാണ് പിൻവലിച്ച പണം ഉപയോഗിക്കുന്നത്. ആദ്യം ഒരുതവണ പെൻഷൻകിട്ടി. പിന്നെ ഇതുവരെ കിട്ടിയിട്ടില്ല. ബാങ്കിൽ നിന്നും പലിശയിനത്തിൽ പന്തിരായിരം രൂപ ലഭിക്കുന്നുണ്ട്.രോഗീയയായ എന്റെ ചികത്സക്കും ചെലവിനും വേണ്ടിയാണ് ഈ തുക വിനയോഗിക്കുന്നത്. ഒരു രുപ പോലും അനവശ്യമായി ചിലവഴിച്ചിട്ടില്ല.രാജേശ്വരി വ്യക്തമാക്കി.
നടൻ ജയറാം നൽകിയ രണ്ടുലക്ഷം രൂപയുടെ ചെക്ക് രാജമാണിക്യത്തെ ഏൽപ്പിച്ചിട്ടുണ്ടെന്നും സുരേഷ് ഗോപി ആശുപത്രിയിൽ താൻകിടന്നിരുന്ന മുറിയിൽ ഏ സി വാങ്ങി വയ്ക്കുകയും ഒരു കമ്പിളി സമ്മാനിക്കുകയും ചെയ്തതല്ലാതെ പണം നൽകിയിട്ടില്ലന്നും രാജേശ്വരി തുടർന്ന് പറഞ്ഞു. തുക പിൻവലിക്കലിനെക്കുറിച്ച് നിരവധി ആഭ്യൂഹങ്ങൾ വ്യാപമായിക്കെ രാജേശ്വരി ഇതുസംബന്ധിച്ച് നൽകിയ പ്രതികരണം മുൻ ജില്ലാ കളക്ടർ രാജമാണിക്യത്തെയും ഒപ്പമുള്ളവരെയും സംശയത്തിന്റെ നിഴലിൽ എത്തിച്ചിരിക്കുകയാണെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.
രാജമാണിക്യത്തിന്റെയും രാജേശ്വരിയുടെയും ജോയിന്റ് അക്കൗണ്ടിലാണ് സർക്കാരും മറ്റ് നിരവധി പ്രമുഖരും നൽകിയ സഹായധനം നിക്ഷേപിച്ചിരുന്നത്.ഈ അക്കൗണ്ടിൽ നിന്നും കഴിഞ്ഞ ഡിസംമ്പർ 20 വരെ 29 ലക്ഷം രൂപ പിൻവലിച്ചെന്നാണ് വിവരാവകാശ രേഖവഴി പുറത്തുവന്ന വിവരം.ഈ അക്കൗണ്ടിൽ ഉണ്ടായിരുന്ന 39,11,308 രൂപയിൽ 28,74,654 പിൻവലിക്കപ്പെട്ടതായിട്ടാണ് ബാങ്ക് വിവരാവകാശ രേഖയിൽ സാക്ഷ്യപ്പെടുത്തിയിട്ടുള്ളത്. രാജേശ്വരി തുകയെടുത്തിട്ടില്ലന്ന് വ്യക്തമാക്കിയതോടെ ഈ പണം ആര് പിൻവലിച്ചു എന്ന് വെളിപ്പെടുത്തേണ്ടത് രാജമാണിക്യത്തിന്റെ ബാദ്ധ്യതയായി പരിണമിച്ചിരിക്കുകയാണെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.
പെരുമ്പാവൂരിൽ കൊല്ലപ്പെട്ട ജിഷയുടെ അമ്മയും സഹോദരിയും തമ്മിൽ കൈയാങ്കളിയുണ്ടായെന്നും തടയാനെത്തിയ വനിത കോൺസ്റ്റബിളിന് സംഭവത്തിൽ പരിക്കേറ്റുവെന്നും കഴിഞ്ഞ ദിവസം പൊലീസുകാരെ ഉദ്ദരിച്ച് മറുടാൻ റിപ്പോർട്ട് ചെയ്തിരുന്നു. ജിഷ കൊല്ലപ്പെട്ടതിനെതുടർന്ന് ലഭിച്ച പണത്തിന്റെ പേരിലാണ് രാജേശ്വരിയും ദീപയും തമ്മിൽ വാക്കേറ്റവും തുടർന്ന് കയ്യാങ്കളിയുമുണ്ടായതെന്നായിരുന്നു റിപ്പോർട്ട്. ജിഷയുടെ മുടക്കുഴയിലെ വീട്ടിൽ ചൊവ്വാഴ്ച നടന്ന സംഭവത്തിൽ കോതമംഗലം സ്വദേശിനിയായ വനിത സിവിൽ പൊലീസ് ഉദ്യോഗസ്ഥയ്ക്കാണ് നടുവിന് പരിക്കേറ്റത്. മണിക്കൂറുകൾ നീണ്ട വാക്കേറ്റത്തിന് ശേഷമാണ് കയ്യാങ്കളി തുടങ്ങിയത്. രാജേശ്വരിയെ ദീപ കസേര കൊണ്ട് അടിക്കുന്നതിനിടെ പിടിച്ചുമാറ്റാനുള്ള ശ്രമത്തിനിടെയാണ് കസേരയുടെ അടിയേറ്റതെന്നായിരുന്നും പൊലീസിൽ നിന്ന് മറുനാടന്‍ ലഭിച്ച സൂചന. ഇതാണ് ദീപ നിഷേധിക്കുന്നത്. എന്നാൽ പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് സമ്മതിക്കുകയും ചെയ്യുന്നു. അതിന് പുതിയ ന്യായങ്ങളും നിരത്തുന്നു. അമ്മയുടെ ഭഗത്തെ പ്രശ്നങ്ങളാണ് ആശയക്കുഴപ്പത്തിന് കാരണമെന്നാണ് ദീപ പറയുന്നത്.
ആനുകൂല്യങ്ങളെ ചൊല്ലി രാജേശ്വരിയും ദീപയും തമ്മിൽ നേരത്തേയും തർക്കങ്ങൾ നടന്നിരുന്നു. ദീപയ്ക്ക് സർക്കാർ ജോലി വാഗ്ദാനം ചെയ്തപ്പോൾ ആ ജോലി തനിക്ക് വേണമെന്ന വാശിയിലായിരുന്നു രാജേശ്വരി. തനിക്ക് ജോലി കിട്ടിയില്ലെങ്കിൽ ദീപയ്ക്കും ജോലി വേണ്ടെന്നായിരുന്നു അന്ന് രാജേശ്വരിയുടെ നിലപാട്. ജിഷ കൊല്ലപ്പെട്ടതിനെ തുടർന്ന് ദീപയ്ക്ക് ജോലിയും വീടും പത്ത് ലക്ഷം രൂപയും അമ്മയ്ക്ക് 5000 രൂപ പെൻഷനും സർക്കാർ നൽകിയിരുന്നു. ജിഷയുടെ പേരിലുള്ള ആനൂകൂല്ല്യങ്ങൾ ദീപയ്ക്ക് നൽകരുതെന്നും ഉദ്യോഗസ്ഥരോട് രാജേശ്വരി പറഞ്ഞിരുന്നു. രാജേശ്വരിക്ക് ലഭിച്ച തുകയുടെ അവകാശത്തെ ചൊല്ലി, പിതാവ് പാപ്പുവും കോടതിയെ സമീപിച്ചു.
സർക്കാരിൽ നിന്ന് ലഭിച്ച തുകയ്ക്ക് പുറമേ, നിരവധി വ്യക്തികളും സംഘടനകളും സിനിമ താരങ്ങളും ഇവരെ നേരിട്ടെത്തി സാമ്പത്തിക സഹായം ചെയ്തിരുന്നു. പട്ടികജാതിക്കാരനായ തന്റെ മേൽവിലാസത്തിൽ ലഭിക്കുന്ന പണം രാജേശ്വരിയും ദീപയും ആർഭാട ജീവിതത്തിനായി ഉപയോഗിക്കുന്നുവെന്നും പാപ്പു നേരത്തെ പറഞ്ഞിരുന്നു. ഈ വിവാദം ആളിക്കത്തുന്നതിനിടെയാണ് ബാങ്കിൽ നിന്ന് കാശ് പിൻവലിച്ച വാർത്തകളും സജീമായത്. തുക പിൻവലിച്ചതു സംബന്ധിച്ചു ദുരൂഹതകളുണ്ടെന്ന് ജിഷയുടെ മറ്റു ബന്ധുക്കൾ ആരോപിക്കുന്നു. ഈ വാവദങ്ങൾക്കൊന്നും കൃത്യമായ ഉത്തരം നൽകാൻ ദീപയ്ക്കും കഴിയുന്നില്ല.
നേരത്തെ സർക്കാർ സൗജന്യമായി നൽകിയ ഒറ്റ നില വീട്ടിൽ സൗകര്യങ്ങൾ ഇല്ലെന്നും അതിനാൽ മുകളിൽ ഉടനെ നില സർക്കാർ ചെലവിൽ എടുത്ത് നൽകണമെന്നും രജേശ്വരി നേരത്തെ ആവശ്യപ്പെട്ടത് വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇതിനിടെയാണ് അക്കൗണ്ടിൽ നിന്ന് പണം പിൻവലിച്ചതിൽ തനിക്കൊന്നും അറിയില്ലെന്ന് രാജേശ്വരി പറയുന്നത്.
Stories you may Like
- 16 കാരനെ അമ്മയും കാമുകനും മുത്തശ്ശിയും തല്ലിച്ചതച്ചതിന് പിന്നിൽ
- റിയൽ എസ്റ്റേറ്റ് ഉടമയെ മയക്കി കിടത്തി യുവതിയുടെ കവർച്ച
- ജിഷ വധം, ആറ്റിങ്ങൽ ഇരട്ടക്കൊല എന്നിവയിലെ വധശിക്ഷ പുനഃപരിശോധിക്കുന്നു
- അയർലൻഡിലെ മലയാളി ചാർട്ടേഡ് അക്കൗണ്ടന്റിന്റെ കൊലപാതകം; ഭർത്താവ് റിമാൻഡിൽ
- ജയലളിതയുടെ വീടിനായി സഹോദരന്റെ മക്കൾ തമ്മിൽ തർക്കം; സ്വാതന്ത്ര്യ ദിനത്തിൽ സംഭവിച്ചത്
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍