Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പുഷ് ശ്രീകുമാർ അമ്മയുടെ മരണം അറിയിക്കാൻ വിളിച്ചപ്പോൾ തെറി പറഞ്ഞതിൽ തുടങ്ങിയ വൈരാഗ്യം; കോടിയേരിയുടെ മകനെ ബോളിവുഡ് നടനാക്കാമെന്ന് പറഞ്ഞ് ദിലീപിനെ കുരുക്കാൻ ഒരുക്കിയ തിരക്കഥ; 1000 കോടി മുതൽമുടക്കുള്ള രണ്ടാമൂഴും മോഹൻലാലിനെ പറ്റിക്കാൻ മാത്രമുള്ള ഒരു കെട്ടുകഥ; കാവ്യയുടെ ജാമ്യഹർജി മഞ്ജുവിനെതിരായ യുദ്ധ പ്രഖ്യാപനമോ? ജയിലിൽ നിന്ന് പുറത്തിറങ്ങിയാൽ ദിലീപ് വിവാഹ മോചന രഹസ്യം വെളിപ്പെടുത്തും

പുഷ് ശ്രീകുമാർ അമ്മയുടെ മരണം അറിയിക്കാൻ വിളിച്ചപ്പോൾ തെറി പറഞ്ഞതിൽ തുടങ്ങിയ വൈരാഗ്യം; കോടിയേരിയുടെ മകനെ ബോളിവുഡ് നടനാക്കാമെന്ന് പറഞ്ഞ് ദിലീപിനെ കുരുക്കാൻ ഒരുക്കിയ തിരക്കഥ; 1000 കോടി മുതൽമുടക്കുള്ള രണ്ടാമൂഴും മോഹൻലാലിനെ പറ്റിക്കാൻ മാത്രമുള്ള ഒരു കെട്ടുകഥ; കാവ്യയുടെ ജാമ്യഹർജി മഞ്ജുവിനെതിരായ യുദ്ധ പ്രഖ്യാപനമോ? ജയിലിൽ നിന്ന് പുറത്തിറങ്ങിയാൽ ദിലീപ് വിവാഹ മോചന രഹസ്യം വെളിപ്പെടുത്തും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പരസ്യചിത്ര സംവിധായകനായ ശ്രീകുമാർ മേനോനും ദിലീപിനെതിരായ ഗൂഢാലോചനയിൽ പങ്കുണ്ടാകാൻ സാധ്യതയുണ്ട്. മഞ്ജു വാര്യരുമായുള്ള വിവാഹമോചനത്തിൽ ഇയാൾക്കു പങ്കുണ്ടെന്നു ദിലീപ് വ്യക്തമാക്കിയ ശേഷം ശ്രീകുമാർ മേനോന് അദ്ദേഹത്തോടു ശത്രുതയുണ്ട്. ഇതിനൊപ്പം പ്രധാന നേതാവിന്റെ മകനും-മുൻകൂർ ജാമ്യഹർജിയിൽ കാവ്യാ മാധവൻ വിശദീകരിച്ച കാര്യങ്ങളാണ് ഇവ. ദിലീപിന്റെ ഭാര്യയാണെന്ന ഒറ്റക്കാരണത്താൽ തന്നേയും കേസിൽപ്പെടുത്തി ദ്രോഹിക്കാൻ ശ്രമിക്കുകയാണെന്നു കാവ്യാ മാധവൻ. കേസിലുൾപ്പെട്ട മാഡം താനാണെന്ന തരത്തിൽ പൾസർ സുനി പ്രചാരണം നടത്തുന്നു. ഇതിനു പൊലീസ് മൗനാനുവാദം നൽകുകയാണെന്നും കാവ്യ ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നു. സിനിമാ ലോകത്ത് ഏറെ ചർച്ചയായ പ്രതികാര കഥയാണ് കാവ്യ പറയാതെ പറയുന്നത്. ഇതിന്റെ സിനിമാ ലോകത്തെ ഈ ഗോസിപ്പ് കഴിഞ്ഞ മാസം മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. സിനിമാ രംഗത്തെ ദിലീപ് അനുകൂലിയായ പ്രമുഖൻ മറുനാനെ ഫോണിലൂടെ അറിയിച്ചതാണ് ഇത്.

രണ്ടാമൂഴത്തിൽ പ്രധാന വേഷം നൽകാമെന്ന് പറഞ്ഞ് രാഷ്ട്രീയ നേതാവിന്റെ മകനെ തെറ്റിധരിപ്പിച്ച് നടത്തുന്ന നീക്കമാണ് ജനപ്രിയ നായകന്റെ അറസ്റ്റിന് പിന്നിലെന്ന് സിനിമയിലെ ദിലീപ് അനുകൂലികൾ പറയുന്നത്. നടിയെ ആക്രമിച്ച കേസിൽ ദിലീപിന് പങ്കില്ലെന്ന് അവരും കരുതുന്നു. എന്നാൽ എങ്ങനെ ദിലീപിനെ രക്ഷിക്കുമെന്ന് ആർക്കും അറിയില്ല. പുഷ് ശ്രീകുമാർ എന്ന ശ്രീകുമാർ മേനോന്റെ അമ്മയുടെ മരണമാണ് ദിലീപിന് ഈ ദുർഗതിയുണ്ടാക്കിയതെന്നാണ് അവർ പറയുന്നത്. ഈ ആരോപണത്തിലെ വിശദാംശങ്ങളാണ് മറുനാടൻ നേരത്തെ പുറത്തു വിട്ടത്. ഇപ്പോഴിതാ മഞ്ജു വാര്യരുടെയും ദിലീപിന്റേയും വിവാഹമോചനത്തിലും ശ്രീകുമാർ മേനോന് പങ്കുണ്ടെന്ന് കാവ്യ ജാമ്യ ഹർജിയിലൂടെ വ്യക്തമാക്കുന്നു. അതിനിടെ ജയിൽ മോചതിനായെത്തുന്ന ദിലീപ് മഞ്ജുവുമായുള്ള വിവാഹ മോചനത്തിലെ പ്രശ്‌നങ്ങൾ തുറന്നു പറയുമെന്ന് സൂചനയുണ്ട്. തന്നെ അഴിക്കുള്ളിലടച്ചവരോട് പ്രതികാരം തീർക്കാനാണ് നീക്കം. മകൾ മീനാക്ഷിയുടെ അനുമതിയോടെയാകും ദിലീപ് എല്ലാം പറയുക. വിവാഹ മോചനത്തിനായി നൽകിയ അപേക്ഷയിലെ വിവരങ്ങളും പരസ്യപ്പെടുത്തും.

സിനിമയിലെ പ്രമുഖൻ കഴിഞ്ഞ ദിവസം മറുനാടനെ ഇങ്ങോട്ട് ബന്ധപ്പെട്ടാണ് ഈ കഥ പറഞ്ഞു തന്നത്്. രണ്ടാമൂഴത്തിന്റെ പേരു പറഞ്ഞ് കോടിയേരിയുടെ മകൻ ബിനീഷ് കോടിയേരിയെ ശ്രീകുമാർ വിശ്വാസത്തിലെടുത്തുവെന്നാണ് അയാൾ വിശദീകരിച്ചത്. പല സിനിമാക്കാരും ഈ കഥകൾ സജീവ ചർച്ചയാണെന്ന് സമ്മതിക്കുച്ചു. ദിലീപിന് അനുകൂലമായി പലരും നിലപാട് എടുക്കാൻ കാരണം ഈ കഥയുടെ സ്വാധീനം മൂലമാണെന്നും പറയുന്നു. രണ്ടാമൂഴം എന്ന 1000 കോടിയുടെ സിനിമയ്ക്ക് അർഹമായ മുന്നൊരുക്കങ്ങളൊന്നും നടക്കുന്നില്ല. സെറ്റു കാണലും മറ്റുമാണ് പുരോഗമിക്കുന്നത്. ബാഹുബലിക്ക് വേണ്ടി രാജമൗലി എടുത്ത എഫേർട്ട് എന്തുകൊണ്ട് രണ്ടാമൂഴത്തിനില്ലെന്നതും പലരേയും അത്ഭുതപ്പെടുത്തുന്നു. ഈ ചർച്ചകൾക്ക് പുതു തലം നൽകുന്നതാണ് കാവ്യയുടെ ജാമ്യ ഹർജിയിലെ പരാമർശങ്ങൾ.

ദിലീപിന്റെ കുടുംബ പ്രശ്നങ്ങൾ തന്നെയാണ്രേത ശ്രീകുമാർ മേനോനും ദിലീപും തമ്മിലെ കാരണം. എല്ലാം ദിലീപ് മുൻകൂട്ടി മനസ്സിലാക്കിയിരുന്നു. അതുകൊണ്ട് മാത്രമാണ് മകളും അച്ഛനൊപ്പമുള്ളത്. ഇതിനിടെയിലാണ് സംവിധായകന്റെ അമ്മയുടെ മരണമെത്തുന്നത്. ഇത് ദിലീപിനേയും ഇയാൾ വിളിച്ചു പറഞ്ഞു. എന്നാൽ കുടുംബ പ്രശന്ങ്ങൾ കാരണം മറ്റൊരു മാനസിക അവസ്ഥയിലായിരുന്നു ദിലീപ്. മരണ വാർത്തയോട് പൊട്ടിത്തെറിക്കുന്ന ഭാഷയിലായിരുന്നു ദിലീപിന്റെ പ്രതികരണം. സാഹചര്യങ്ങളുടെ സമ്മർദ്ദമായിരുന്നു ഇതിന് കാരണം. തെറി പോലും പറഞ്ഞുവത്രേ. അന്ന് തന്നെ ദിലീപിനെ സാമ്പത്തികമായും മാനസികമായും തകർക്കുമെന്ന് ഈ സംവിധായകൻ ശപഥം ചെയ്തു. ദിലീപിനോടും ഇത് പറഞ്ഞിരുന്നു. അടുത്ത ദിവസം മുതൽ ദിലീപ് പ്രശ്നങ്ങളിലേക്ക് നീങ്ങി. ഇതിന്റെ തുടർച്ചയാണ് അഴിക്കുള്ളിലാകലെന്നാണ് മറുനാടനോട് ഫോണിൽ സിനിമാ ലോകത്തെ പ്രമുഖൻ പറഞ്ഞിരുന്നത്. വിവാഹ മോചനത്തിന് ഇടയാക്കിയ കാര്യങ്ങളും വിശദീകരിച്ചു. എന്നാൽ വ്യക്തിപരമായ ഈ വിഷയങ്ങൾ മറുനാടൻ നൽകിയില്ല. അതിലേക്കുള്ള സൂചനയും കാവ്യയുടെ ജാമ്യ ഹർജിയിലുണ്ട്.

അടുത്ത വർഷം രണ്ടാമൂഴത്തിന്റെ ഷൂട്ടിങ്ങ് തുടങ്ങുമെന്ന് മോഹൻലാലിനോട് ശ്രീകുമാർ പറഞ്ഞിട്ടുണ്ട്. ഇതിനിടെയിൽ ഓടിയനും സംവിധാനം ചെയ്യും. ഇതെല്ലാം അവശ്വസനീയമായ കാര്യങ്ങളാണ്. രണ്ടാമൂഴത്തെ സീരിയസായി കാണുന്ന ആർക്കും ഓടിയൻ അതിനിടെയിൽ എടുക്കാനാകില്ല. ഇതിലെല്ലാം അസ്വാഭാവികതയുണ്ടെന്ന് സിനിമാ രംഗത്തെ പ്രമുഖർ മറുനാടനോട് പറയുന്നു. ഇതെല്ലാം ദിലീപിനെ കുടുക്കാനുള്ള തന്ത്രമാണോ എന്ന് കാലം തെളിക്കുമെന്നാണ് പൊതു അഭിപ്രായം. മുംബൈയിലാണ് എല്ലാ ഗൂഢാലോചനയുമെന്ന് ആദ്യമേ ദിലീപ് പറഞ്ഞതിൽ എന്തെങ്കിലും കാര്യങ്ങൾ ഉണ്ടാകുമെന്നും സിനിമോ ലോകം വിലയിരുത്തുന്നു.

ശ്രീകുമാർ മേനോന്റെ രണ്ടാമൂഴം മലയാളത്തിന് താങ്ങാനാവുന്നതല്ല. അതുകൊണ്ട് തന്നെ അത്തരമൊരു പ്രോജക്ട് ഒരിക്കലും നടക്കില്ല. മോഹൻലാലിനെ കൂടെ നിർത്താനും ദിലീപിന് സിനിമയിലുള്ള സ്വാധീനം കുറയ്ക്കാനുമുള്ള തന്ത്രങ്ങളിൽ പ്രധാനപ്പെട്ടതാണ് രണ്ടാമൂഴം സിനിമയെന്ന് കരുതുന്നവരും മലയാള സിനിമയിലുണ്ട്. 1000 കോടി രൂപയ്ക്ക് രണ്ടാമൂഴം മലയാളത്തിലെ സൂപ്പർതാരത്തെ വച്ചെടുക്കുന്നു. ബാഹുബലി പോലും ചെലവാക്കിയത് 450 കോടി രൂപയാണ്. പ്രഭാസിനെ പോലൊരു നായകനായിട്ടും ആദ്യ പതിപ്പ് നഷ്ടക്കച്ചവടമായി. രണ്ടാം ഭാഗത്തിലാണ് നേട്ടമുണ്ടായത്. രണ്ടാമൂഴത്തിന് ആകെയുള്ളത് എംടിയുടെ തിരക്കഥ മാത്രമാണ്-സിനിമാ ലോകത്തെ ദിലീപ് അനുകൂലികൾ പറയുന്നു.

അതുകൊണ്ട് തന്നെ രണ്ടാമൂഴം നടക്കുക പ്രായോഗികമല്ല. ദിലീപിനെതിരെ ആളുകളെ കൂട്ടാനുള്ള നീക്കമായിരുന്നു രണ്ടാമൂഴം. അതിന് അപ്പുറത്തേക്ക് ഒന്നുമില്ല. പൊലീസിനേയും സർക്കാരിനേയും സ്വാധീനിക്കാൻ പോലും ഇതിലൂടെ ചിലർ ശ്രമിച്ചു. അവരുടെ ഗൂഢാലോചനയാണ് ദിലീപിനെ അഴിക്കുള്ളിൽ നിർത്തുന്നത്. വ്യക്തമായ തിരക്കഥയാണ് എല്ലാത്തിനും പിന്നിൽ. മലയാളത്തിലെ മാധ്യമങ്ങളെ സ്വാധീനിക്കാനുള്ള കരുത്തും ഈ ഗ്രൂപ്പിനുണ്ട്. ഇവരുടെ ഇടപെടലാണ് ദിലീപിനെ അഴിക്കുള്ളിൽ കിടത്തുന്നത്. അതിനപ്പുറമൊന്നുമില്ലെന്ന് ദിലീപ് അനുകൂലികൾ പറയുന്നു. സിനിമയിലെ പ്രതിസന്ധിയുടെ ആഴം വലുതാണ്. അതിപ്പോൾ ഏല്ലാവരും ഉൾക്കൊള്ളുന്നു. പക്ഷേ എല്ലാം വൈകിപ്പോയി. വർഷങ്ങൾ എടുത്താലേ ഈ പേരുദോഷം സിനിമയെ വിട്ടകലൂവെന്നാണ് അവർ പറയുന്നത്. ഇതിനിടെയാണ് തുറന്നു പറച്ചിലുമായി കാവ്യയും എത്തുന്നത്. ഇതോടെ ദിലീപും ശ്രീകുമാർ മേനോനും തമ്മിലെ പ്രത്യക്ഷ ഏറ്റുമുട്ടലായി സംഭവം മാറുന്നു.

പൊലീസും ശ്രീകുമാർ മേനോനും ബിനീഷും തമ്മിലെ ഗൂഢാലോചനയാണെന്ന് കാവ്യ ആരോപിക്കുന്നു. എഡിജിപി ബി സന്ധ്യ മഞ്ജുവിന്റെ ആരാധികയാണ്. അതുകൂടെയായപ്പോൾ ദിലീപ് അകത്തായെന്നാണ് കാവ്യയുടെ വാദം. പൾസറുമായി യാതൊരു ബന്ധവിമില്ലെന്ന് ആവർത്തിക്കുന്നു. പൾസർ സുനി തന്റെ ഡ്രൈവറായിരുന്നെന്നും ഒരിക്കൽ തൃശൂരിൽ കല്യാണച്ചടങ്ങിൽ പങ്കെടുക്കാൻ തന്നെയും മാതാപിതാക്കളെയും സുനിയാണു കാറിൽ കൊണ്ടുപോയതെന്നുമാണു പൊലീസ് പറയുന്നത്. എന്നാൽ, രണ്ടു ഡ്രൈവർമാരുള്ള തനിക്ക് ഇത്തരമൊരാളെ ഡ്രൈവറായി വയ്‌ക്കേണ്ട സാഹചര്യമില്ലെന്ന് കാവ്യ പറയുന്നു.

ജീവിതത്തിൽ ഇന്നുവരെ സുനിയെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. വസ്ത്രശാലയായ ലക്ഷ്യയിൽ പൊലീസ് തുടർച്ചയായെത്തി ജീവനക്കാരെ ഭീഷണിപ്പെടുത്തുകയാണ്. ദിലീപ് ജീവിതത്തിൽ ഒരിക്കൽ പോലും പൾസർ സുനിയെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. പൾസർ സുനി തന്നെ ബന്ധപ്പെടാൻ ശ്രമിച്ചതും ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിച്ചതും ചൂണ്ടിക്കാട്ടി ഡിജിപിക്കു പരാതി നൽകിയതാണ്. എന്നിട്ടും ഇതവഗണിച്ചു ഗൂഢാലോചനക്കുറ്റം ചുമത്തി ദിലീപിനെ അറസ്റ്റ് ചെയ്തു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സിനിമയിൽ ശക്തരായ ഒരു വിഭാഗവും ചില മാധ്യമ പ്രവർത്തകരും ചേർന്നുള്ള ഗൂഢാലോചനയാണിതിനു പിന്നിൽ.

നടിയെ ആക്രമിച്ച സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്നു തനിക്കു നേരിട്ടറിയാമെന്ന മട്ടിൽ തുറന്നു പറഞ്ഞ നടിയുമായി എഡിജിപി ബി. സന്ധ്യക്ക് അടുത്ത ബന്ധമുണ്ടെന്നും കാവ്യ പറയുന്നു. ഇതിലൂടെ കാവ്യ ലക്ഷ്യം വയ്ക്കുന്നത് മഞ്ജുവിനെയാണ്. പിതാവിന്റെ ശ്രാദ്ധമൂട്ടൽ ചടങ്ങിനായി ആലുവ സബ് ജയിലിൽനിന്നു ദിലീപ് വീട്ടിലെത്തുന്നതു മാധ്യമങ്ങൾ ചിത്രീകരിക്കുന്നതു തടയണമെന്നു കുടുംബാംഗങ്ങൾ ആവർത്തിച്ചാവശ്യപ്പെട്ടെങ്കിലും അന്വേഷണ സംഘം തടഞ്ഞില്ല. നടപടിക്രമങ്ങളിൽ സുതാര്യത ഉറപ്പാക്കാൻ ചിത്രീകരണം അനുവദിക്കുന്നതാണു നല്ലതെന്ന നിലപാടാണു പൊലീസ് സ്വീകരിച്ചത്.

വീടിനുള്ളിൽ പ്രവേശിക്കാൻ മാധ്യമങ്ങളെ അനുവദിച്ചില്ലെങ്കിലും വീടിനു പുറത്തുനിന്നു ദൃശ്യങ്ങൾ പകർത്തി ലൈവ് ടെലികാസ്റ്റ് ചെയ്യാൻ പൊലീസ് സൗകര്യമൊരുക്കി. തികച്ചും സ്വകാര്യമായ ചടങ്ങ് ഇത്തരത്തിൽ പരസ്യമായി ചിത്രീകരിച്ച് അപമാനിച്ചെന്നും കാവ്യ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP