വാടക നൽകിയില്ലെങ്കിൽ ജപ്തി വിമാനത്തിലും പതിക്കും! നോട്ടീസ് വലിച്ചു കീറിയാൽ പ്രോസിക്യൂഷനും; ഷൈസൺ തോമസിന്റെ എയർ പെഗസ്സസിനെ ഷെഡിൽ കയറ്റിയത് എലിക്സ് അസറ്റിന്റെ 'റീ പൊസെഷൻ' നടപടി; മലയാളി വ്യവസായി നേരിടുന്നത് കടുത്ത വെല്ലുവിളി
മറുനാടൻ മലയാളി ബ്യൂറോ
ബംഗലുരു: മലയാളിയായ ഷൈസൺ തോമസിന്റെ എയർ പെഗസ്സസ് വിമാനക്കമ്പിനിയുടെ സർവ്വീസുകൾ റദ്ദാക്കിയത് ജപ്തി നടപടികളെ തുടർന്ന്. വിമാനം വാടകയ്ക്ക് എടുത്താണ് എയർ പെഗസ്സസ് സർവ്വീസുകൾ നടത്തിയിരുന്നത്. വാടക നൽകുന്നതിൽ വീഴ്ച വന്നതോടെ ഷൈസൺ തോമസിനായി പറന്നിരുന്ന വിമാനങ്ങളിൽ അതിന്റെ ഉടമസ്ഥരായ എലിക്സ് അസറ്റിനായി തിരിച്ചേറ്റടുക്കൽ നോട്ടീസ് പതിച്ചു. എയർ പെഗസ്സസുമായുണ്ടാക്കിയ കരാറിലെ വ്യവസ്ഥ പ്രകാരമായിരുന്നു ഇത്. വിമാനങ്ങളിൽ ഇതിനുള്ള നിയമപരമായ നോട്ടീസ് പതിച്ചതാണ് സർവ്വീസുകൾ റദ്ദാക്കാൻ കാരണം. എയർ പെഗസ്സിലുള്ള വിശ്വാസം നഷ്ടമായതിനാൽ എലിക്സ് അസറ്റ് ഇനി വിമാനങ്ങൾ വാടകയ്ക്ക് കൊടുക്കാൻ ഇടയില്ല. ഇതോടെ മലയാളിയുടെ വ്യോമയാന കമ്പനി പ്രവർത്തനം നിർത്തേണ്ടി വരുമെന്നാണ് സൂചന.
വാടകകുടിശ്ശിഖ വരുത്തിയാൽ പാട്ടത്തിന് നൽകിയ വിമാനം ഏറ്റെടുക്കാനുള്ള വകുപ്പ് ഉൾപ്പെടുത്തിയാണ് കരാർ ഉണ്ടാക്കിയിരുന്നത്. ഇത് അനുസരിച്ച് നിയമപരമായ നോട്ടീസ് വിമാനത്തിൽ ഒട്ടിച്ചാൽ വാടകക്കാരന് അത് ഉപയോഗിക്കാൻ കഴിയില്ല. നോട്ടീസ് വലിച്ചു കീറിയാൽ പോലും വ്യോമയാന നിയമങ്ങൾ പ്രകാരം പ്രോസിക്യൂഷൻ നടപടികൾ നേരിടേണ്ടി വരും. കരാറിലെ ഈ വകുപ്പ് ഉപയോഗിച്ചാണ് എയർ പെഗസ്സിന്റെ വിമാനങ്ങൾ എലിക്സ് ഏറ്റെടുത്തത്. വാടക കുടിശിഖ തീർക്കാനുള്ള തീയതി ജൂലൈ 21നായിരുന്നു. എന്നാൽ അപ്പോഴും കുടിശിഖ നൽകാത്ത സാഹചര്യത്തിലാണ് വിമാനങ്ങൾ ഏറ്റെടുത്തത്. നോട്ടീസ് പതിച്ചാൽ ഉടമസ്ഥന്റെ അനുമതിയോടെ മാത്രമേ വിമാനം പറത്താൻ പോലും കഴിയൂ. നോട്ടീസ് പതിച്ച വിമാനത്തിന്റെ മേൽനോട്ടത്തിന് സുരക്ഷാ ഉദ്യോഗസ്ഥരേയും എലിക്സ് നിയോഗിച്ചിട്ടുണ്ട്. എയർ പെഗസ്സുമായി ഇനിയൊരു ഒത്തുതീർപ്പില്ലെന്നാണ് എലിക്സ് നൽകുന്ന സൂചന.
കഴിഞ്ഞ വർഷം ഏപ്രിലിൽ ആരംഭിച്ച എയർ പെഗസ്സസ് തിരുവനന്തപുരവും കൊച്ചിയുമടക്കം ഏഴു ദക്ഷിണേന്ത്യൻ നഗരങ്ങളിലേക്കാണു ബംഗളൂരുവിൽ നിന്നു സർവീസ് നടത്തിയിരുന്നത്. ഇന്ത്യയിലെ 11 വിമാനത്താവളങ്ങളിൽ ഗ്രൗണ്ട് ഹാൻഡ്ലിങ് രംഗത്തു പ്രവർത്തിക്കുന്ന ഡെകോർ എവിയേഷൻ ആണ് എയർ പെഗസ്സസ് എന്ന ഉപകമ്പനി രൂപീകരിച്ചു വ്യോമയാന രംഗത്തേക്കു കടന്നത്. ഷൈസൺ തോമസ് ആയിരുന്നു മാനേജിങ് ഡയറക്ടർ. സാമ്പത്തിക പ്രതിസന്ധിയിലായ കമ്പനിയുടെ ചില സർവീസുകൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നു വ്യോമയാന ഡയറക്ടർ ജനറൽ (ഡിജിസിഎ) കണ്ടെത്തിയിരുന്നു. അഞ്ചു പൈലറ്റുമാരെ ഡിജിസിഎ സസ്പെൻഡ് ചെയ്യുകയുമുണ്ടായി. ചട്ടങ്ങൾ പാലിച്ചില്ലെങ്കിൽ സർവീസ് നടത്താൻ അനുവദിക്കില്ലെന്നു കമ്പനിക്കു മുന്നറിയിപ്പും നൽകിയിരുന്നു. ഇതോടെയാണ് എർ പെഗസ്സിന്റെ കഷ്ടകാലം തുടങ്ങിയത്. യാത്രക്കാർ സർവ്വീസിനോട് താൽപ്പര്യം കാട്ടാതെ വന്നതോടെ കമ്പനി നഷ്ടത്തിലായി. ഇതോടെ വിമാനങ്ങളുടെ വാടക കൊടുക്കാൻ പോലും കഴിയാത്ത അവസ്ഥയായി.
വിമാന സർവീസുകൾ താൽകാലികമായാണ് റദ്ദാക്കിയതെന്നാണ് എയർ പെഗസ്സസിന്റെ ബംഗളൂരു ഓഫിസിലെ ജീവനക്കാർ പറയുന്നത്. എന്നാൽ വിമാനം തിരിച്ചെറ്റെടുക്കാനുള്ള നോട്ടീസ് പതിച്ചതിന്റെ തെളിവുകൾ മറുനാടൻ പുറത്തുവിടുന്നതോടെ എർ പെഗസ്സിന്റെ പ്രതിസന്ധിയും വ്യക്തമാവുകയാണ്. പ്രവർത്തനമാരംഭിച്ച് അധികം വൈകാതെ എയർ പെഗസ്സസ് നഷ്ടമില്ലാത്ത അവസ്ഥയിൽ എത്തിയ വിമാനക്കമ്പനിക്കെതിരെ വമ്പൻ ഗൂഢാലോചന നടന്നുവെന്നാണ് സൂചന. എറണാകുളം പറവൂർ സ്വദേശിയായ ഷൈസൺ തോമസ് തൃശൂർ സെന്റ് തോമസ് കോളജിൽ നിന്ന് എംകോം ബിരുദം നേടിയ ശേഷമാണ് ബംഗലുരുവിൽ എത്തുന്നത്. ഫെഡറൽ ബാങ്കിൽ ഓഫീസറായിരിക്കെ സിഎ പാസായി ചാർട്ടേഡ് അക്കൗണ്ടന്റായി. പ്രാക്ടീസിനിടെ 1998 ൽ വിമാനങ്ങളുടെ ഗ്രൗണ്ട്ഹാൻഡ്ലിങ് സർവീസിനായി ഡെക്കോർ ഏവിയേഷൻ ലിമിറ്റഡ് സ്ഥാപിച്ചു. 8,00 ലേറെ ജീവനക്കാരുള്ള ഡെക്കോർ ഏവിയേഷൻ 11 വിമാനത്താവളങ്ങളിൽ ഇന്ത്യയിലും വിദേശത്തുമുള്ള 21 വിമാനക്കമ്പനികൾക്ക് ഗ്രൗണ്ട് ഹാൻഡ്ലിങ് സേവനം നൽകിവരുന്നു.
ഈ രംഗത്തെ പരിചയമാണ് സ്വന്തമായൊരു വിമാനക്കമ്പനി എന്ന സ്വപ്നത്തിലേക്ക് ഷൈസൺ തോമസിനെ നയിച്ചത്. എട്ടു വർഷത്തെ ദീർഘമായ തയ്യാറെടുപ്പിന് ശേഷം 2015 മാർച്ച് 25 ന് എയർ ഓപറേറ്റർ പെർമിറ്റ് ലഭിച്ചു. ഏപ്രിൽ 12 മുതൽ എയർ പെഗസ്സസ് സർവീസ് തുടങ്ങി. സ്വന്തമായി ഗ്രൗണ്ട് ഹാൻഡ്ലിങ് വിഭാഗമുള്ളതിനാൽ എയർ പെഗസ്സസിന് കുറഞ്ഞ പ്രവർത്തനച്ചെലവേയുണ്ടായിരുന്നുള്ളൂ. ഇത് തന്നെയാണ് വമ്പന്മാരുടെ കണ്ണിലെ കരടാക്കിയതും. ലീസിന് എടുത്ത മൂന്ന് എടിആർ വിമാനങ്ങളാണ് സർവീസിന് ഉപയോഗിച്ചിരുന്നത്. 72 സീറ്റുകളുള്ള വിമാനം ഇന്ത്യൻ സാഹചര്യങ്ങൾക്കനുസരണമായി 66 സീറ്റായി ക്രമീകരിച്ചു. ഇന്ത്യയിലെ ഒരു വിമാനത്താവളത്തിലും എടിആർ വിമാനങ്ങൾക്ക് ലാൻഡിങ്, പാർക്കിങ് ഫീസ് ഇല്ലെന്നുള്ളതും കമ്പനിക്ക് നേട്ടമായി. എയർ പെഗസ്സസിന്റെ ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത് 1,234 രൂപയിലും. കമ്പനിയുടെ ഓരോ വിമാനത്തിലെയും 10 ശതമാനം സീറ്റുകൾ 1,234 നിരക്കിൽ മാറ്റിവയ്ക്കുകയായിരുന്നു. അടുത്ത സ്ലാബ് 2,500 രൂപയുടേതാണ്. മൂന്നാമത്തെ സ്ലാബ് 2850-3000 നിരക്കിലുമായിരുന്നു. ശരാശരി 3000 രൂപ വരുമാനം ലഭിക്കത്തക്ക രീതിയിലാണ് ടിക്കറ്റ് നിരക്കുകൾ നിർണയിച്ചത്. ഇതെല്ലാം വമ്പൻ കമ്പനികളുടെ കൊള്ളലാഭമെന്ന ലക്ഷ്യത്തെ തകർക്കുന്നതായിരുന്നു.
ദക്ഷിണേന്ത്യയിൽ ചുവടുറപ്പിച്ച ശേഷം രാജ്യത്തിന്റെ വടക്കും കിഴക്കും പടിഞ്ഞാറും മേഖലയിലേക്ക് സർവീസുകൾ വ്യാപിപ്പിക്കാനായിരുന്നു ഷൈസൺ തോമസിന്റെ ലക്ഷ്യം. പ്രധാന എയർപോർട്ടുകൾ ഒഴിവാക്കി പ്രാദേശിക എയർപോർട്ടുകൾ കേന്ദ്രമാക്കിയുള്ള വിമാന സർവീസുകളാണ് എയർ പെഗസ്സസിന്റെ വളർച്ചാതന്ത്രം. ഇതിന് കേന്ദ്ര സർക്കാർ നയത്തിന്റെ പിന്തുണ ഉണ്ടാകുമെന്നും തിരിച്ചറിഞ്ഞു. ഷൈസൺ തോമസിന്റെ ദീർഘവീക്ഷണം കേന്ദ്രം അംഗീകരിക്കുന്ന ഘട്ടത്തിലാണ് എയർ പെഗസ്സസ് വമ്പൻ പ്രതിസന്ധിയിലേക്കും അടച്ചുപൂട്ടലിലേക്കും പോകുന്നത്. അതുകൊണ്ട് തന്നെ ആഭ്യന്തര വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചുള്ള ചെറുകിട സർവ്വീസുകളുടെ കുത്തകയും വമ്പൻ കമ്പനികളിലേക്ക് വരുമെന്ന് ഉറപ്പാണ്.
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍