മാദ്ധ്യമപ്രവർത്തകരായാൽ സൈനികരഹസ്യകേന്ദ്രങ്ങളിൽ ആർക്കും കടക്കാം; ആർമിയോ മിലിറ്ററി ഇന്റലിജൻസോ നിങ്ങളെ തടയില്ല; മാദ്ധ്യമ പഠനകോഴ്സിൽ വ്യാജസർട്ടിഫിക്കറ്റുകാരൻ എത്തിയതിൽ സൈന്യത്തിന് പങ്കില്ലെന്ന് വിവരാവകാശ രേഖ
ബി രഘുരാജ്
കൊച്ചി: പ്രതിരോധ കേന്ദ്രങ്ങളിലെ ഫോട്ടോകൾക്ക് പോലും പൊന്നും വിലയാണ്. പല സൈനിക കേന്ദ്രങ്ങൾക്കും തൊട്ടടുത്തുള്ള വഴയിൽ സുരക്ഷാകാരണങ്ങളാൽ സാധാരണക്കാരെ പോലും പ്രവേശിപ്പിക്കില്ല. ഈ മേഖലയിലെ ഓരോ ചലനവും സൈനിക പൊലീസ് അരിച്ചു പറക്കും. ഇതുവഴി പോകുമ്പോൾ മൊബൈൽ ഫോണിൽ അറിയാതെ സംസാരിക്കുന്നവരെ പോലും സൈനിക പൊലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യും. അത്രയും കരുതലാണ് എടുക്കുന്നത്. എന്നാൽ മാദ്ധ്യമ പ്രവർത്തകനെന്ന ലേബലുണ്ടെങ്കിൽ ആർക്കും തന്ത്രപ്രധാന സൈനിക കേന്ദ്രങ്ങളിൽ പോലും നുഴഞ്ഞു കയറാം.
മാദ്ധ്യമ പ്രവർത്തകർക്കായി പ്രതിരോധ വകുപ്പ് മാദ്ധ്യമ പഠന കോഴ്സ് സംഘടിപ്പിക്കുന്നുണ്ട്. രാജ്യത്തെ 40 മാദ്ധ്യമ പ്രവർത്തകാരാണ് ഓരോ വർഷവും പ്രതിരോധ വകുപ്പിന് കീഴിലെ ഡയറക്ടറേറ്റ് ഓഫ് പബ്ലിക്ക് റിലേഷൻസ് വകുപ്പ് സംഘടിപ്പിക്കുന്ന കോഴ്സിൽ പങ്കെടുക്കുന്നത്. കേരളത്തിൽ നിന്നും വർഷാവർഷം ഒന്നോ രണ്ടോ പേർക്ക് ഇതിൽ അവസരം കിട്ടും. 35 വയസ്സിന് താഴെയുള്ള ഡിഗ്രി വിദ്യാഭ്യാസ യോഗ്യതയുള്ളവരെയാണ് കോഴ്സിൽ പങ്കെടുക്കുന്നത്.
സൈനിക കേന്ദ്രങ്ങളിലെ കോഴ്സിലേക്കുള്ള പ്രവേശനം കടുകട്ടിയാണെന്നും മറ്റുമാണ് പ്രോസ്പെക്ടസിലുള്ളത്. എന്നാൽ 2013ൽ സൈന്യത്തെ കബളിപ്പിച്ച് വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റുമായി കേരളത്തിലെ പ്രമുഖ മാദ്ധ്യമ പ്രവർത്തകൻ കോഴ്സിനെത്തി. അമൃതാ ടിവിയിലെ ദീപക് ധർമ്മടത്തിന്റെ കോഴ്സിന്റെ പ്രവേശനവുമായി ബന്ധപ്പെട്ട് അന്നു തന്നെ വിവാദങ്ങളെത്തി. അമൃതാ ടിവിയിൽ ഈ വിഷയം കലാപവുമായി. എന്നാൽ എല്ലാ വിദ്യാഭ്യാസ യോഗ്യതയും ദീപക്കിനുണ്ടെന്നായിരുന്നു മാനേജ്മെന്റിന്റെ വാദം.
ഇതെല്ലാം തെറ്റാണെന്ന് തെളിയുകയും ചെയ്തു. മാദ്ധ്യമ പഠനകോഴ്സിന് വ്യാജസർട്ടിഫിക്കറ്റുകാരൻ പങ്കെടുത്തതിൽ വ്യവസ്ഥാപിതമായി പ്രതിരോധവകുപ്പിന് പരാതിയും കിട്ടി. എന്നാൽ ഒന്നരവർഷമായിട്ടും ഈ സംഭവത്തിൽ സത്യം കണ്ടെത്താനുള്ള ശ്രമങ്ങൾ പ്രതിരോധ വകുപ്പ് നടത്തിയിട്ടില്ല. പ്രതിരോധ വകുപ്പിന് നൽകിയ മാർക്ക് ലിസ്റ്റും സർട്ടിഫിക്കറ്റും പരിശോധിച്ചാൽ സത്യം തെളിയും. എന്നിട്ടും അന്വേഷണം നീളുകയാണെന്നാണ് പ്രതിരോധ വകുപ്പിന്റെ ഡയറക്ടറേറ്റ് ഓഫ് പബ്ലിക് റിലേഷൻസിന്റെ നിലപാട്. ഇതുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവരാവകാശ രേഖകളിലാണ് മതിയായ പരിശോധനയില്ലാതെയാണ് മാദ്ധ്യമ പ്രവർത്തകരെ കോഴ്സിന് കൊണ്ടു പോകുന്നതെന്ന് വ്യക്തമായത്. എന്നാൽ വിവാദമാകുമെന്ന് ഉറപ്പായതോടെ തടിതപ്പുന്ന വിശദീകരണവും നൽകി.
ഡിഗ്രിയാണ് വിദ്യാഭ്യാസ യോഗ്യതയെന്ന് സമ്മതിക്കുന്ന പ്രതിരോധവകുപ്പ്, പക്ഷേ സമർപ്പിക്കുന്ന രേഖകളുടെ ആധികാരികത പരിശോധിക്കാറില്ല. ഈ പഴുത് സമർത്ഥമായി ഉപയോഗിച്ചാണ് അമൃതാ ടിവി ദീപക്കിനെ പ്രതിരോധ വകുപ്പിന്റെ കോഴ്സിന് അയച്ചതെന്ന് വ്യക്തം. തന്ത്രപ്രധാന കേന്ദ്രങ്ങളിലാണ് കോഴ്സ് നടക്കുന്നതെന്ന് പ്രതിരോധ വകുപ്പ് തന്നെ വിശദീകിരിക്കുന്നുണ്ട്. അപ്പോൾ കൂടുതൽ കരുതലോടെ പങ്കെടുക്കുന്ന വ്യക്തികളെ കുറിച്ച് പ്രതിരോധ വകുപ്പ് മനസ്സിലാക്കേണ്ടതല്ലേ എന്നതാണ് ഉയരുന്ന ചോദ്യം. പാസ്പോർട്ടിൽ ഇ.സി.എൻ.ആർ പതിച്ചതിന് വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് നൽകി കുടുങ്ങിയ വ്യക്തി കൂടിയാണ് ദീപക്. ഇതുസംബന്ധിച്ച് കേരളത്തിലെ പ്രമുഖ പത്രങ്ങളെല്ലാം വാർത്ത നൽകി. അതിലും പ്രതിരോധ വകുപ്പിന്റെ കോഴ്സിൽ പങ്കെടുത്ത സംഭവവും വിശദീകരിച്ചിരുന്നു. എന്നിട്ടും ദീപക് പ്രതിരോധ വകുപ്പിന് നൽകിയ ഡിഗ്രി സർട്ടിഫിക്കറ്റിന്റെ യാഥാർത്ഥ്യം മനസ്സിലാക്കാൻ പ്രതിരോധ വകുപ്പ് ഇനിയും ആത്മാർത്ഥമായി ശ്രമിച്ചിട്ടില്ല.
പരിശോധനകളില്ലാതെയാണ് ദീപക്കിനെ കോഴ്സിന് എത്തിച്ചതെന്ന വിവരാവകാശ രേഖ പ്രതിരോധവകുപ്പിനെ പ്രതിസന്ധിയിലാക്കി. ഈ മറുപടി ഉയർത്തി വീണ്ടും വിവരാവകാശം നൽകി. അപ്പോൾ തടിയൂരുന്ന നിലപാടാണ് സേന എടുത്തത്. ആരെകൊണ്ടു പോയാലും സൈനിക കേന്ദ്രങ്ങളിൽ എത്തിക്കുന്നതിന് മുമ്പ് മതിയായ പരിശോധന നടത്തുമെന്നതായിരുന്നു ആ വിശദീകരണം. ഈ വിഷയത്തിൽ എല്ലാ മുൻകരുതലും എടുത്തതായും പറയുന്നു. എന്നാൽ സൈനിക കേന്ദ്രങ്ങളിൽ നിന്ന് ദീപക് പകർത്തിയ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. വ്യാജ സർട്ടിഫിക്കറ്റുമായെത്തി പ്രതിരോധ കേന്ദ്രങ്ങളിലെ ഫോട്ടോ എടുത്തത് ഗൗരവത്തോടെ എടുക്കാൻ ഇനിയും പ്രതിരോധ വകുപ്പ് തയ്യാറായിട്ടില്ലെന്നാണ് വിമർശനം. അതുകൊണ്ടാണ് ദീപക്കിനെതിരായ അന്വേഷണം ഇഴഞ്ഞു നീങ്ങുന്നതെന്നതാണ് ആക്ഷേപം.
അതിനിടെ വ്യക്തമായ അറിവുണ്ടായിട്ടും ദീപക്കിനെ അമൃതാ ടിവിയുടെ സിഇഒയും എച്ച് ആർ ജനറൽ മാനേജരും ചേർന്ന് പ്രതിരോധ വകുപ്പിന്റെ കോഴ്സിന് അയയ്ക്കുകയായിരുന്നു. ഇതിനെതിരെ രേഖാമൂലം അമൃതാ ടിവിക്ക് മാദ്ധ്യമപ്രവർത്തകർ തന്നെ പരാതിയും നൽകിയിട്ടുണ്ട്. എന്നിട്ടും ദീപക്കിനെതിരെ അമൃതാ ടിവിയും ഒരു നടപടിയുമെടുത്തില്ല. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് സിഇഒയിൽ നിന്ന് ചാനലിന്റെ ഉടമസ്ഥരായ മാതാ അമൃതാനന്ദമയീ മഠം രാജി ചോദിച്ചു വാങ്ങി. പുതിയ നേതൃത്വത്തെ ഏൽപ്പിക്കുയും ചെയ്തു. ദീപക്കിനെതിരായ ആക്ഷേപങ്ങളിൽ ചാനൽ ഡയറക്ടർമാരായ മഹാദേവന്റേയും ജയകേശിന്റേയും നേതൃത്വത്തിൽ നടപടി തുടങ്ങിയിട്ടുമുണ്ട്.
ദീപക്കിനെ പുറത്താക്കണമെന്ന് ഡയറക്ടർമാരോട് അമൃതാനന്ദമയിയും നിർദ്ദേശിച്ചു കഴിഞ്ഞു. എന്നാൽ മുൻ സിഇഒയുടെ അടുപ്പക്കാരനായ ഹരികുമാർ, ദീപക്കിനെതിരായ നടപടി വൈകിപ്പിക്കാൻ നീക്കം സജീവമാക്കിയതായാണ് സൂചന. ദീപക് കുടുങ്ങിയാൽ സിഇഒയും ഹരികുമാറും പ്രതിരോധ വകുപ്പിന്റെ അന്വേഷണത്തിൽ കുടുങ്ങും. ഇത് ഒഴിവാക്കാൻ ഉന്നത തല ഗൂഡാലോചനയും സജീവമാണ്. പ്രതിരോധ വകുപ്പിലെ ചില ഉന്നതരുടെ സഹായത്തോടെ ദീപക്കിനെതിരായ കേസ് ഒതുക്കി തീർക്കാനാണ് നീക്കമെന്നാണ് സൂചന. എന്നാൽ അതിന് കഴയില്ലെന്ന ഉറച്ച നിലപാട് പ്രതിരോധ വകുപ്പിന്റെ ഡയറക്ടർ ഓഫ് പബ്ലിക്ക് റിലേഷൻസ് സ്വീകരിച്ചതായാണ് സൂചന. എത്രയും വേഗത്തിൽ കുറ്റക്കാർക്കെതിരെ നടപടി ഉണ്ടാകുമെന്നാണ് പ്രതിരോധവകുപ്പ് പങ്കുവയ്ക്കുന്ന പ്രതീക്ഷ.
(ക്രിസ്മസ് പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (25.12.2014) മറുനാടൻ മലയാളി അപ്ഡേറ്റ് ചെയ്യുന്നതല്ല. എല്ലാ വായനക്കാർക്കും ക്രിസ്മസ് ആശംസകൾ- എഡിറ്റർ)
Stories you may Like
- ധീര ബലിദാനി പരംവീരചക്ര ദീപകിന്റെ ഭാര്യ രേഖ ലെഫ്റ്റനന്റായി ലഡാക്കിലേക്ക്
- മുൻ മുഖ്യമന്ത്രി കൈലാഷ് ജോഷിയുടെ മകൻ ദീപക് ജോഷി ബിജെപി വിട്ട് കോൺഗ്രസിൽ
- സേവ് ദ ഡേറ്റ് വീഡിയോ പങ്കുവച്ച് ദീപക് പറമ്പോൽ
- സായ് ബ്രണ്ണൻ സിന്തറ്റിക് ട്രാക്ക് കായിക കേരളത്തിന് സമർപ്പിച്ചു
- 18കാരിയുടെ തല അടിച്ചുപൊട്ടിച്ച കാസ്റ്റിങ് ഡയറക്ടർ പിടിയിൽ
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍