മതം തലയ്ക്ക് പിടിച്ച ഇസ്ലാമിക മൗലികവാദികൾ മഹാനായ കലാമിനെയും വെറുതെവിടുന്നില്ല; മരണപ്പെട്ട കാഫറുടെ പരലോക മോക്ഷത്തിന് വേണ്ടി പ്രാർത്ഥിക്കരുതെന്ന് മലയാളി ഭീകരന്റെ ഫേസ്ബുക്ക് പോസ്റ്റ്; വിവാദ പോസ്റ്റ് പിൻവലിച്ചിട്ടും റൈറ്റ് തിങ്കേഴ്സ് ഗ്രൂപ്പിനെതിരെ ജനവികാരം പൊട്ടിയൊഴുകുന്നു
കെ വി നിരഞ്ജൻ
കോഴിക്കോട്: മുൻരാഷ്ട്രപതി എ.പി.ജെ അബ്ദുൽകലാം മരിച്ചതിന്റെ ഞെട്ടലിൽനിന്ന് രാജ്യം മുക്തമാവന്നതിനുമുമ്പ് അദ്ദേഹത്തെ അപമാനിച്ച് കേരളത്തിലെ ഇസ്ലാമിക മൗലികവാദികൾ രംഗത്ത്. ഫേസ്ബുക്കിലെ റൈറ്റ് തിങ്കേഴ്സ് ഗ്രൂപ്പിലാണ് ലോകം ആരാധിക്കുന്ന കലാമിന്റെ വ്യക്തിത്വത്തെ അവഹേളിച്ചു കൊണ്ട് പോസ്റ്റുകൾ നടക്കുന്നത്. ഇന്ത്യയിലെ മറ്റൊരു മുസ്ലിംമിനും എത്തിപ്പിടിക്കാൻ സാധിക്കാത്ത പദവിയിൽ എത്തിയ അബ്ദുൽകലാമിനെ ഇസ്ലാമിന്റെ രക്ഷകർ ചമഞ്ഞവർ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു ഈ ഗ്രൂപ്പിൽ.
കലാം കാഫിറാണെന്നും അയാളുടെ പരലോകമോക്ഷത്തിനു വേണ്ടി പ്രാർത്ഥിക്കുക നിരോധിക്കപ്പെട്ടതാണെന്നും പറഞ്ഞുകൊണ്ടാണ് റൈറ്റ് തിങ്കേഴ്സ് ഗ്രൂപ്പിലെ ഒരു അംഗമായ മൗലികവാദി ആദ്യം പോസ്റ്റിട്ടത്. പിന്നീട് ഇതിന്റെ ചുവടു പിടിച്ച് അദ്ദേഹത്തെ അവഹേളിക്കുന്ന പോസ്റ്റുകൾ വ്യാപിക്കുകയായിരുന്നു. പോസ്റ്റ് വൻ വിവാദവും പ്രതിഷേധവും ഉണ്ടാക്കിയതോടെ പിൻവലിക്കപ്പെട്ടെങ്കിലും സോഷ്യൽ മീഡിയകളിൽ ചർച്ചതുടരുകയാണ്. ഈ പോസ്റ്റ് നൽകിയ ആവേശത്തിൽ റെറ്റ് തിങ്കേഴ്സിലെ മതമൗലികവാദികൾ ശക്തിയുക്തം അദ്ദേഹത്തെ അവഹേളിക്കുകയാണ്.
സമീർ അലിയെന്ന ആളാണ് ഫേസ്ബുക്കിൽ കലാമിനെ അപകീർത്തിപ്പെടുത്തിത്. മലേഷ്യയിൽ ജോലി ചെയ്യുന്ന ഇയാൾ ഈ ഗ്രൂപ്പിലെ സജീവ സാന്നിധ്യമാണ്. ഗ്രൂപ്പിൽ നിന്നും ഈ പോസ്റ്റ് മാറ്റിയെങ്കിലും സമീറിന്റെ ഫേസ്ബുക്ക് വാളിൽ ഇപ്പോഴും ഈ അവഹേളന വാക്കുകൾ അതേപടിയുണ്ട്.
എ.പി.ജെ കലാം മഹാനായിരക്കാം, പക്ഷേ ജീവിതകാലം മുഴുവൻ ഇസ്ലാം എന്തെന്ന് അറിയാതെയാൺ അദ്ദേഹം ജീവിച്ചതെന്ന് പോസ്റ്റിൽ കുറ്റപ്പെടുത്തുന്ന പോസ്റ്റായിരുന്നു ആദ്യം വന്നത്. ചെറുപ്പംമുതലെ ക്ഷേത്രങ്ങളുമായി ചുറ്റിപ്പറ്റി ജീവിക്കുന്നതുകൊണ്ടാവം വിഗ്രഹാരാധനയും ആൾദൈവങ്ങളെ ആരാധിക്കയും ഒന്നും അങ്ങേക്കുവിഷയമായിരുന്നില്ലല്ലോ? എന്നും പോസ്റ്റ് ഓർമ്മിപ്പിക്കുന്നു. ഒപ്പം ദുർഗാപൂജചെയ്യുന്ന എ.പി.ജി യുടെ ചിത്രവും കൊടുത്തിട്ടുണ്ട്. പോസ്റ്റിനെതിരെ ഇസ്ലാമിക ലോകത്തുനിന്നുതന്നെ കടുത്ത എതിർപ്പാണ് ഉണ്ടായത്. ലോകം മുഴുവൻ ആദരിക്കുന്ന ഒരു വ്യക്തിയെ ഈ രീതിയിൽ ചിത്രീകരിക്കുന്നത് തെറ്റാണെന്ന് പലരും ചൂണ്ടിക്കാട്ടുന്നുണ്ട്. എല്ലാം മതങ്ങളെയും സ്നേഹിച്ചിരുന്ന തികഞ്ഞ മതേതര വാദിയായ വ്യക്തിയായിരുന്നു കലാമെന്നത് മറക്കരുതെന്ന് മുസ്ലിം സമുദായത്തിലെ ചില ചെറുപ്പക്കാർ തന്നെ ചൂണ്ടിക്കാട്ടുന്നു.
ഈ പോസറ്റ് കൂടാതെ കലാം ബിജെപി അനുഭാവിയാണെന്ന വിധത്തിലുള്ള വ്യാപക പ്രചരണങ്ങളും റൈറ്റ് തിങ്കേഴ്സ് ഗ്രൂപ്പിലുണ്ട്. കലാം സായിബാബയ്ക്കും അമൃതാനന്ദമയിക്കും ഒപ്പമുള്ള ചിത്രങ്ങൾ സഹിതമാണ് അദ്ദേഹത്തെ അവഹേളിക്കുന്നത് തുടരുന്നത്. കേരളത്തിലെ ഇസ്ലാമിക പണ്ഡിതന്മാർ പോലും കലാമിന്റെ വിയോഗത്തിൽ അതീവദുഃഖം രേഖപ്പെടുത്തുമ്പോഴാണ് ഇസ്ലാമിന്റെ രക്ഷകർ ചമഞ്ഞെത്തുന്നവർ ലോകം ബഹുമാനാക്കുന്ന വ്യക്തിത്വത്തെ അവഹേളിക്കുന്നത്.
അതേസമയം ഇസ്ലാമിന്റെ പേരിൽ തീവ്രവാദികളുടെ അഴിഞ്ഞാട്ടത്തിന് ക്ഷമചോദിച്ച് നിരവധി മുസ്ലിം ചെറുപ്പക്കാരും രംഗത്തുണ്ട്. ലോകത്തിന് പുതു ചിന്ത നൽകിയ, യുവാക്കളിൽ ആവേശം വിതരിയ മഹത് വ്യക്തിത്വത്തെ അവഹേളിച്ചതിന്റെ പേരിൽ അള്ളാഹു പോലും ഇവരോട് പൊറുക്കില്ലെന്നാണ് ഇവർ അഭിപ്രായപ്പെടുന്നത്. ഗ്രൂപ്പിൽ കലാമിനെ അവഹേളിച്ചുള്ള പോസ്റ്റുകൾ പെരുകുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ച് അംഗങ്ങളായ മറ്റുള്ളവരും രംഗത്തെത്തിയിട്ടുണ്ട്.
ഗ്രൂപ്പിലെ അനാരോഗ്യപ്രവണതയെ കുറിച്ച് അംഗമായ എകെഎം മാടായി ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെയാണ്:
ഗ്രൂപ്പിന്റെ ഇപ്പോഴത്തെ പോക്ക് ആശങ്ക ഉളവാക്കുന്നു ,ഗ്രൂപ്പിനെ കീഴടക്കി കൊണ്ടിരിക്കുന്ന പ്രത്യേഗ ചിന്താ ധാരയിൽ നിന്ന് ഗ്രൂപ്പിന് ഇനി ഒരു തിരിച്ചു പോക്ക് സാധ്യമാണോ? ഗ്രൂപ്പിലെ ആദ്യ കാല മെമ്പറും ,കുറെ കാലം അഡ്മിൻ ആയി ഇരുന്ന ആളും എന്ന നിലയിൽ ഇപ്പോഴത്തെ അവസ്ഥ വേദനപ്പിക്കുന്നതാണ്, പ്രത്യേകിച്ച് ഒന്നും പറയുന്നില്ല ,കാര്യങ്ങൾ എല്ലാം വ്യക്തമാണ്, ഗ്രൂപ്പിലെ സ്ഥാപക അംഗവും ,ദീർഘ കാലം അഡ്മിനും ആയിരുന്ന ഒരു വ്യക്തി സഹികെട്ട് ഇന്നു ഗ്രൂപ്പ് ലീവ് ചെയ്തു പോയി ,എനിക്ക് മെസ്സേജ് അയച്ചു വിഷമം പങ്കുവച്ചു,
വിവാദമാവുന്ന പരാമർശങ്ങൾ അടങ്ങുന്ന പോസ്റ്റ് കുറെ നേരം നിർത്തി വേണ്ട വിധം ചര്‍ച്ച കഴിഞ്ഞതിനു ശേഷം അത് ഡിലീറ്റ് ചെയ്തു എന്ത് പ്രയോജനം ? അതിന്റെ impact അപ്പോഴേക്കും സ്പ്രെഡ് ആയി കഴിഞ്ഞിരിക്കും, തുടക്കം തന്നെ ഡിലീറ്റ് ചെയ്താൽ ഗ്രൂപ്പിനും ,അതോടൊപ്പം പോസ്റ്റ് ഇട്ട വ്യക്തിക്കും കേള്‍ക്കുന്ന പഴി ഒഴിവാക്കുകയും ചെയ്യാം ,മരിച്ച മനുഷ്യന്റെ ഗുണമല്ലാതെ ദോഷങ്ങൾ പറയരുത് എന്ന ഇസ്ലാമിക അദ്ധ്യാപനം പോലും അഡ്മിൻസിന് അന്യമാണോ? സംസ്ക്കാര ചടങ്ങുകൾ കഴിയുവോളം ,ഒരു ദിവസമെങ്കിലും അത്തരം പൊങ്കൊലകൽ അനുവദിക്കാതിരിക്കാമായിരുന്നു ,പരേതനെ പോസ്റ്റ് മോര്‍ട്ടം ചെയ്യാൻ പിന്നെയും അവസരങ്ങൾ ഉണ്ടല്ലോ , ഇനി ഇപ്പോൾ ഈ ഗ്രൂപ്പിനെ പടച്ചവൻ രക്ഷിക്കട്ടെ എന്ന്പ്രാർതിക്കുകയെ നിർവാഹമുള്ളൂ.
കഴിഞ്ഞ കൂറെക്കാലമായി എന്തിനും എതിനും വർഗീയ പ്രചാരണവുമായി ഇസ്ലാമിക മൗലികവാദികൾ അഴിഞ്ഞാടുന്ന ഗ്രൂപ്പായി മാറുകയാണ് റൈറ്റ് തിങ്കേഴ്സ് ഗ്രൂപ്പ്. ഈ ഗ്രൂപ്പ് നിരോധിക്കണമെന്നുവരെ പലതവണ പരാതി കിട്ടിയിട്ടും നടപടിയുണ്ടായിട്ടില്ല. നേരത്തെ കോഴിക്കോട്ടെ യുക്തിവാദിയായ ഒരു ഡോക്ടർ മരണാനന്തരം തന്റെ ശരീരം മെഡിക്കൽ കോളജിന് ദാനംചെയ്തപ്പോൾ ആ മരണത്തെപോലും പരിഹസിച്ചുകൊണ്ട് ആർ.ടി ഗ്രൂപ്പിൽ പോസ്റ്റ് വന്നിരുന്നു. ഐസിസിന്റെ കൂട്ടക്കെലകളെ ന്യായീകരിച്ചുംമറ്റും പലതവണ ഇതിൽ ചെറുപ്പക്കാർവരെ പോസ്റ്റ് ഇടാറുണ്ട്. കാശ്മീർ ഇന്ത്യയുടെ ഭാഗമല്ലെന്നും അവർക്ക് സ്വാതന്ത്ര്യം വേണമെന്നും പറയുന്ന കടുത്ത ഇന്ത്യാവിരുദ്ധ പോസ്റ്റുകളും ഇതിൽ കാണാം.
യുക്തിവാദികളും സ്വതന്ത്ര ചിന്തകരും അണിനിരക്കുന്ന ഫ്രീ തിങ്കേഴ്സ ഗ്രൂപ്പിന് സമാന്തരമായി ഉണ്ടാക്കിയ ഈ ഗ്രൂപ്പിലൂടെ കടുത്ത വർഗീയ പ്രചാരണമാണ് നടക്കുന്നുത്.എതാണ്ട് മൂന്നാല് മാസങ്ങൾക്കു മുമ്പ് ദൈവത്തിന്റെ അസ്തിത്വവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് ഫ്രീ തിങ്കേഴ്സ് ഗ്രൂപ്പുമായി നടന്ന സംവാദത്തിൽ ഇവർ അതി ദയനീയമായി പരാജയപ്പെട്ടിരുന്നു. എഫ്.ടിയെ പ്രതിനിധീകരിച്ച് എഴുത്തുകാരനും പ്രഭാഷകനീമായ രവിചന്ദ്രനും, ആർ.ടിയെ പ്രതിനിധീകരിച്ച് നവാസ് ജാനെയുമാണ് സംവാദത്തിൽ പങ്കെടുത്തത്. എന്നാൽ തന്റെ വാദങ്ങൾ ഒന്നൊന്നായി പരാജയപ്പെട്ട് നാണംകെട്ടുപോയ നവാസ് ജാനെ പിന്നീട് കടുത്ത മതമൗലികവാദ നിലപാടുമായി കുറച്ചുകാലത്തനുശേഷം സജീവമാവുകയായിരുന്നു.
അതേസമയം മറ്റു ചില ഗ്രൂപ്പുകളിലും കലാമിന്റെ നിലപാടുകളോട് വിയോജിച്ചുകൊണ്ടുള്ള പോസ്റ്റുകൾ വന്നിട്ടുണ്ട്. എന്നാൽ, ഇവർ ആരും തന്നെ മതത്തിന്റെ പേര് പറഞ്ഞ് കലാമിനെ അവഹേളിക്കാൻ തയ്യാറായിരുന്നില്ല.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍