ഇടത് തീവ്ര സ്വതന്ത്ര ചിന്ത സിരകളിൽ നിറഞ്ഞപ്പോൾ മുഹമ്മദ് റിൻഷാദ് റാഡിക്കൽ സ്റ്റുഡന്റ്സ് ഫോറത്തിന് രൂപം നൽകി; മുൻ എസ് എഫ് ഐ പ്രവർത്തകൻ മലപ്പുറം കോളേജിൽ തീവ്ര ചിന്തകളുടെ വിത്ത് വിതച്ച നേതാവ്; സംഘടനയ്ക്കുള്ള പ്രവർത്തനാനുമതി നിഷേധിച്ചത് ഇന്ത്യൻ ദേശീയത ജനങ്ങളുടെ സ്വാതന്ത്ര്യം ഹനിക്കുകയാണെന്ന നിലപാട് കാരണം; പുൽവാമയിലെ പോസ്റ്ററിൽ അറസ്റ്റിലായത് ദേശീയതയെ വെല്ലുവിളിച്ചതിന്; കുടുങ്ങുന്നത് കാശ്മീരിനും മണിപ്പൂരിനും ഫലസ്തീനും സ്വാതന്ത്ര്യം സ്വപ്നം കണ്ട നേതാവ്
എം പി റാഫി
മലപ്പുറം: പുൽവാമ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തിന്റെ അഖണ്ഡതയെ ബാധിക്കുന്ന പോസ്റ്റർ മലപ്പുറം ഗവ.കോളേജ് കാമ്പസിൽ പതിച്ചത് 'റാഡിക്കൽ സ്റ്റുഡന്റ്സ് ഫോറം (ആർ.എസ്.എഫ്) എന്ന സംഘടനയുടെ പേരിൽ. അറസ്റ്റിലായ രണ്ടാം വർഷ ബി.കോം വിദ്യാർത്ഥി പാണ്ടിക്കാട് പന്തല്ലൂർ സ്വദേശി മുഹമ്മദ് റിൻഷാദാണ് ഈ സംഘടനയുടെ മുന്നണി പോരാളി. പാണക്കാട് സ്വദേശി മുഹമ്മദ് ഹാരിസിലാണ് റിൻഷാദിൽ ഉറ്റ പങ്കാളിയെ കിട്ടിയത്. ഇവരോടൊപ്പം കസ്റ്റഡിയിലെടുത്ത രണ്ട് പെൺകുട്ടികളെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. പോസ്റ്റർ ഒട്ടിച്ച സംഭവത്തിൽ പെൺകുട്ടികൾക്ക് പങ്കില്ലാത്തതു കൊണ്ടായിരുന്നു ഇത്.
ആദ്യം എസ് എഫ് ഐ പ്രവർത്തകനായിരുന്നു റിൻഷാദ്. പിന്നീട് സ്വന്തം സംഘടന തന്നെ രൂപീകരിക്കുകയായിരുന്നു തീവ്ര ഇടത് ആശയങ്ങൾ അടങ്ങുന്ന രാജ്യസുരക്ഷയെ ബാധിക്കുന്ന സന്ദേശങ്ങളും കുറിപ്പുകളും റിൻഷാദിന്റെ ഫേസ്ബുക്ക്, വാട്സ് ആപ്പ് അടക്കമുള്ള സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്ന് പൊലീസ് കണ്ടെത്തി. മാവോയിസ്റ്റ് നേതാക്കളിൽ പലരുമായി റിൻഷാദ് കൂടിക്കാഴ്ച നടത്തിയതായി പൊലീസ് കണ്ടെത്തി. ലെഫ്റ്റ് എക്സ്ട്രീമിസ്റ്റ് ചിന്താഗതികളാണ് ഇവർ പ്രചരിപ്പിച്ചതെന്നും കൂടുതൽ അന്വേഷണം നടന്നു വരികയാണെന്നും മലപ്പുറം ഡിവൈഎസ്പി മറുനാടൻ മലയാളിയോടു പറഞ്ഞു. താൻ ഉൾകൊള്ളുന്ന ലെഫ്റ്റ് എക്സ്ട്രീമിസവും, ലെഫ്റ്റ് ഫ്രീഡം ഓഫ് തിങ്കിങ് തുടങ്ങിയ ആശയങ്ങളിൽ അടിയുറച്ച് നിൽക്കുകയും ആഴത്തിലുള്ള അവഗാഹവും അറസ്റ്റിലായ മുഹമ്മദ് റിൻഷാദിന് ഉണ്ടെന്ന് ചോദ്യം ചെയ്യലിന് നേതൃത്വം നൽകിയ ഉദ്യോഗസ്ഥർ പറയുന്നു.
ലെഫ്റ്റ് ഫ്രീഡം ഓഫ് തിങ്കിങ് ചൂണ്ടിക്കാട്ടി രാജ്യസുരക്ഷയെ ബാധിക്കുന്ന തരത്തിൽ തന്റേതായ വ്യാഖ്യാനങ്ങളും നിലപാടുകളും രൂപപ്പെടുത്തുകയായിരുന്നു രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥിയായ റിൻഷാദ്. കാമ്പസിൽ എത്തിയത് മുതൽ തന്നെ തീവ്ര ആശയം റിൻഷാദിനുണ്ടായിരുന്നു. മറ്റു വിദ്യാർത്ഥികളിലേക്ക് ആശയം പകരാൻ ശ്രമിച്ചെങ്കിലും ആരും ഉൾകൊള്ളാൻ തയ്യാറായിരുന്നില്ല. ഇതോടെ സ്വന്തമായി 'റാഡിക്കൽ സ്റ്റുഡന്റ്സ് ഫോറം (ആർ.എസ്.എഫ്) എന്ന സംഘടനക്ക് രൂപം നൽകിയായിരുന്നു കടന്നുവരവ്.
രണ്ട് മാസം മുമ്പ് ആർ.എസ്.എഫ് രൂപീകരിച്ച് പ്രിൻസിപ്പലിന്റെ അനുമതിക്കായി അപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും പിൻസിപ്പൽ അപേക്ഷ തള്ളി. ബൈലോ എത്തിക്കാൻ പ്രിൻസിപ്പൽ ആവശ്യപ്പെട്ടു. ശേഷം ബൈലോ തയ്യാറാക്കിയിരുന്നെങ്കിലും പ്രവർത്തിക്കാൻ അനുമതി നൽകിയിരുന്നില്ല. മറ്റു സംഘടനകളാന്നും ശരിയല്ലെന്നും ജനങ്ങളുടെ സ്വാതന്ത്ര്യത്തിനായി പോരാടുകയാണ് ലക്ഷ്യമെന്നും ഇന്ത്യൻ ദേശീയത ജനങ്ങളുടെ സ്വാതന്ത്ര്യം ഹനിക്കുകയാണ് തുടങ്ങിയ കാര്യങ്ങളാണ് സംഘടന മുന്നോട്ടു വെയ്ക്കുന്ന ആശയങ്ങൾ.
മറ്റു സംഘടനയിൽ പ്രവർത്തിക്കുന്നവരെയും സംഘടയില്ലാത്തവരെയും വലവീശുന്നതിനായി റിൻഷാദിന്റെ നേതൃത്വത്തിൽ കാമ്പസിനുള്ളിൽ വിവിധചർച്ചകളും സെമിനാറുകളും സംഘടിപ്പിച്ചു. ഇതിൽ ഏതാനും പേർ സംഘടനയിൽ ചേർന്നതായാണ് പൊലീസ് നൽകുന്ന വിവരം. മാവോയിസ്റ്റ് നേതാക്കളുമായി നിരന്തരം റിൻഷാദ് കൂടിക്കാഴ്ച നടത്തിയിരുന്നതായി പൊലീസ് കണ്ടെത്തി. ആർ.എസ്.എഫിന്റെ പ്രവർത്തനം കാമ്പസിനുള്ളിൽ രഹസ്യമായി നടത്തുന്നതിനിടെയാണ് പുൽവാമയിൽ സൈനികർക്കു നേരെ ഭീകരാക്രമണമുണ്ടാകുന്നത്. പുൽവാമ ആക്രമണത്തിനു ശേഷം കാശ്മീരികൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങൾക്കെതിരെ പ്രതിഷേധിക്കുവാൻ ആവശ്യപ്പെട്ടായിരുന്നു റിൻഷാദിന്റെ നേതൃത്വത്തിൽ പ്രചാരണം നടത്തിയത്.
സമാന ആശയക്കാരനും റിൻഷാദിന്റെ പ്രവർത്തനങ്ങളിൽ സഹായിക്കുന്ന ആളുമാണ് ഒന്നാം വർഷ വിദ്യാർത്ഥിയായ ഹാരിസ്. ഇരുവരും ചേർന്ന് കാമ്പസിൽ പോസ്റ്റർ ഒട്ടിച്ചതോടെയാണ് കോളേജ് അധികൃതരും ഞെട്ടിയത്. ഉടനെ കോളേജ് പ്രിൻസിപ്പൽ പൊലീസിൽ വിവരമറിയിക്കുകയും പരാതി നൽകുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ രാജ്യദ്രോഹക്കുറ്റം ചുമത്തി ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.ഇവരോടൊപ്പം രണ്ട് പെൺകുട്ടികളെയും കസ്റ്റഡിയിലെടുത്തിരുന്നു. ചോദ്യം ചെയ്ത ശേഷം ഇവരെ വിട്ടയക്കുകയായിരുന്നു.
മുഹമ്മദ് റിൻഷാദ് ആണ് സംഭവത്തിന്റെ സൂത്രധാരനെന്ന് പൊലീസ് പറഞ്ഞു. 'പുൽവാമ ആക്രമണത്തിന് ശേഷം ഇന്ത്യയിൽ കശ്മീരികൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങളിൽ പ്രതിഷേധിക്കുക' എന്ന പോസ്റ്റർ ഇരുവരും ചേർന്ന് കോളേജ് ക്യാമ്പസിൽ പതിപ്പിക്കുകയായിരുന്നു. 'ഫ്രീഡം ഫോർ കാശ്മീർ, ഫ്രീഡം ഫോർ ഫലസ്തീൻ, ഫ്രീഡം ഫോർ മണിപ്പൂർ ' എന്ന പോസ്റ്ററും ഒട്ടിച്ചു. ഇന്ത്യൻ ദേശീയത ജനങ്ങളുടെ സ്വതന്ത്ര്യ ജീവിതത്തിന് എതിരാണെന്നുമുള്ള സന്ദേശങ്ങൾ ഉൾകൊള്ളുന്നതാണ് പോസ്റ്റർ.
Stories you may Like
- മുഹമ്മദ് സുധാകരനല്ല ജനിച്ചത് സുധാ ഫാത്തിമയാണ്..
- കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും തടവുചാടിയ ഹർഷാദ് കേരളം വിട്ടെന്ന് സൂചന
- ഹർഷാദ് കാമുകിക്കൊപ്പം ഫ്ളാറ്റിൽ നയിച്ചത് ആഡംബര ജീവിതം
- പ്രതി രക്ഷപ്പെടാൻ ഉപയോഗിച്ച ബെംഗളൂരു രജിസ്ട്രേഷനുള്ള ബൈക്ക് കണ്ണൂരിലെത്തിച്ചു
- ഹർഷാദ് വ്യാജ പാസ്പോർട്ടുണ്ടാക്കാൻ ശ്രമിച്ചിരുന്നുവെന്ന് സുഹൃത്തിന്റെ മൊഴി
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍