എങ്ങനെയും കേസ് എടുക്കാൻ കർശന നിർദ്ദേശവുമായി ഋഷിരാജ് സിങ്; തൊട്ടതിനും പിടിച്ചതിനുമെല്ലാം ഷാപ്പുകൾക്കെതിരെയും ബാറുകൾക്കെതിരെയും കേസ്; ഷാപ്പുകളിൽ പഞ്ചസാര കൊണ്ട് വച്ചു കള്ളക്കേസ് എടുത്ത് തൊഴിലാളികൾ നടത്തുന്ന ഷാപ്പുകൾ പൂട്ടിക്കാൻ ഉദ്യോഗസ്ഥർ: പരാതി പേടിച്ച് പാർട്ടിക്കാരുടെ വിഷയത്തിൽ പോലും മന്ത്രി ഇടപെടില്ല
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഏറ്റവും കൂടുതൽ കുഴപ്പത്തിൽ ആയിരിക്കുന്നത് കള്ളുഷാപ്പു നടത്തുന്നവരാണ്. ലേലം വിളി നിർത്തി തൊഴിലാളികളെ ഷാപ്പ് ഏൽപ്പിച്ചിരുന്നു. തൊഴിലാളികളെ മനം മടുപ്പിച്ചു ഷാപ്പ് പൂട്ടിക്കാൻ ആണ് ശ്രമം. ലക്ഷ്യം തൊഴിലാളികൾ വേണ്ടന്ന് വച്ച് മുതലാളിമാർക്ക് കൊടുക്കാൻ ആണ്. ഋഷിരാജ് സിംഗിന്റെ മറവിൽ ഇത്തരം നീക്കം നടത്തുന്നത് ലോക്കൽ ഉദ്യോഗസ്ഥരാണ്. അവർ മിക്കയിടത്തും എത്തി പിരിവ് തുടങ്ങി. പണം കൊടുക്കാത്തവരുടെ പേരിൽ കേസ്. സ്വാധീനം ഉണ്ടെങ്കിലും ഊരാൻ പറ്റില്ല. പാർട്ടിക്കാർ നടത്തുന്ന ഷാപ്പുകളിൽ പോലും മന്ത്രി ഇടപെടില്ല. പാർട്ടിക്കാർ ചെന്നാൽ മൈൻഡ് ചെയ്യില്ല.
പുതിയ എക്സൈസ് കമ്മീഷണർ അബ്കാരി നിയമം നടപ്പാക്കുന്നതിൽ കർക്കശ നിലപാട് സ്വീകരിച്ചതോടെയാണ് എക്സൈസുകാർ വ്യാപക പിരിവ് തുടങ്ങിയത്. രാഷ്ട്രീയ നേതാക്കളുടെ സമ്മർദ്ദങ്ങൾ നടക്കില്ലെന്നതിനാൽ എക്സൈസ് കമ്മീഷണറുടെ കണ്ണിൽ പൊടിയിട്ട് പാവപ്പെട്ട തൊഴിലാളികളെ പീഡിപ്പിക്കുകയാണ് എക്സൈസുകാർ. ഋഷിരാജ് സിങ് വന്നതിന് ശേഷം ഗുണപരമായ ഏറെ തീരുമാനങ്ങൾ എടുത്തിരുന്നു. ഇതെല്ലാം തൊഴിലാളികൾ ഉടമകളായ കള്ളുഷാപ്പുകൾ നടപ്പിലാക്കുകയും ചെയ്തു. പുലർച്ചെ ഷാപ്പ് തുറന്ന് തലേ ദിവസത്തെ മിച്ചം വന്ന കള്ളു വിൽക്കുന്ന ഏർപ്പാട് നിർത്തലാക്കി. ഇപ്പോൾ മിച്ചം വരുന്ന കള്ള് കമിഴ്ത്തി കളയുകയാണ്. ബാറുകൾ അടച്ചതോടെ കള്ളുഷാപ്പുകളിൽ കച്ചവടം വർധിച്ചിരുന്നു. എക്സൈസ് കമ്മീഷണർ പിടിമുറുക്കിയതോടെ ഷാപ്പുകാരുടെ കൊയ്ത്തുകാലം അവസാനിച്ചു.
രാവിലെ ഒൻപത് മുതൽ രാത്രി ഒൻപത് വരെയാണ് കള്ളുഷാപ്പുകളുടെ പ്രവർത്തന സമയം. അതുപോലെ കള്ളുഷാപ്പുകളോടനുബന്ധിച്ച് ചാർത്ത് കെട്ടി അലങ്കരിച്ച് അതിനുള്ളിൽ നടത്തിയിരുന്ന കള്ളുവിൽപ്പനയും നിർത്തലാക്കി. ഇത്തരം കെട്ടിടങ്ങൾ അടച്ചുപൂട്ടി. ഷാപ്പിനോട് ചേർന്ന് ഹോട്ടലിനു സമാനമായ സൗകര്യങ്ങളോടു കൂടിയ സംവിധാനങ്ങൾ ഇല്ലാതായി. ലൈസൻസിൽ പറഞ്ഞിട്ടുള്ള കെട്ടിടത്തിൽ മാത്രമേ കള്ളുവിൽപ്പന പാടുള്ളൂ എന്നാണ് കമ്മീഷണറുടെ നിർദ്ദേശം. കള്ളു വരവിന്റെയും വിൽപ്പനയുടെയും ശരിയായ കണക്കും എഴുതി വയ്ക്കണമെന്നാണ് മറ്റൊരു കർശന നിർദ്ദേശം. ഉച്ചവരെ വിൽക്കുന്ന കള്ളിന്റെ കണക്ക് ഉച്ചയ്ക്കും വൈകുന്നേരം വരെ വിൽക്കുന്ന കണക്ക് ഷാപ്പ് അടയ്ക്കുന്നതിനു മുൻപും എഴുതി വയ്ക്കണം. അതുപോലെ വരവ് കള്ള് എത്രയെന്നും രേഖപ്പെടുത്തണം.
എക്സൈസ് ഉദ്യോഗസ്ഥർ ഏതു സമയത്തും പരിശോധനക്കു വരാമെന്നുള്ളതിനാൽ കൃത്യമായ കണക്ക് സൂക്ഷിക്കണം. കണക്ക് ശരിയല്ലെങ്കിലും ഇനി ലൈസൻസിക്കെതിരേ കേസെടുക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. ഇതെല്ലാം പാലിച്ചിട്ടും കള്ളു ഷാപ്പുകൾക്കെതിരെ കേസ് എടുക്കുകയാണ് എക്സൈസുകാർ. കമ്മീഷണർ നിയമം കടുപ്പിച്ചതോടെ പണപ്പിരിവിനുള്ള സാധ്യതകൾ എക്സൈസുകാർ പൊടിതട്ടിയെടുക്കുകയായിരുന്നു. വമ്പൻ മുതലാളിമാർക്ക് വേണ്ടിയാണെന്നാണ് വിമർശനം. ത്രീ സ്റ്റാർ ബാറുകൾ പൂട്ടിയതോടെ പല വിലയ അബ്കാരികൾക്കും കള്ളുഷാപ്പിനോട് താൽപ്പര്യം തുടങ്ങി. ഇത് മനസ്സിലാക്കിയാണ് എക്സൈസുകാർ പ്രവർത്തിക്കുന്നത്. ഷാപ്പുകളുടെ ചുമതലകൾ തൊഴിലാളികൾ വിട്ടാൽ വീണ്ടും ലേലം വരും. അപ്പോൾ ആർക്കുവേണമെങ്കിലും കള്ളു ഷാപ്പുകുളുടെ നടത്തിപ്പുകാരുമാകാം. ഇതിന് വേണ്ടിയാണ് കള്ളക്കേസുകളിൽ ഷാപ്പ് നടത്തുന്ന തൊഴിലാളികളെ പെടുത്തുന്നത്.
അപ്രായോഗികമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതും കള്ളു ഷാപ്പിൽ നിന്നും ആളുകളെ അകറ്റാനാണ്. പല കള്ളു ഷാപ്പുകളിലും നല്ല ആഹാരമാണ് നൽകുന്നത്. ഇത് കഴിക്കാൻ കുടുംബ സമേതം പോലും ആളുകളെത്തുമായിരുന്നു. ഇതില്ലാതാക്കി ഷാപ്പുകളുടെ വരുമാനം കുറയ്ക്കാനുള്ള കള്ളക്കളികളും സജീവമാണ്. ഇതെല്ലാം വൻകിട ബാറുടമകളുടെ ഷാപ്പുകളിന്മേലുള്ള കണ്ണ് മനസ്സിലാക്കിയുള്ള എക്സൈസുകാരുടെ കള്ളക്കളിയാണ്. വ്യാജമദ്യം ഒഴിവാക്കാനായി ഋഷിരാജ് സിങ് എടുത്ത മുൻകരുതലുകളിൽ വെള്ളം ചേർത്ത് വൻകിടക്കാരെ വളർത്താനാണ് ഇവരുടെ ശ്രമം. ഇതിനെതിരെയാണ് എതിർപ്പ് ശക്തമാകുന്നത്. എക്സൈസ് ഓഫീസർമാരുെട കാര്യക്ഷമത ഉറപ്പാക്കാൻ എല്ലാ ദിവസം കേസുകളുണ്ടാക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും ഋഷിരാജ് സിങ് നിർദ്ദേശിച്ചിരുന്നു. എന്നാൽ കള്ളക്കേസുകളെടുത്ത് കമ്മീഷണറുടെ തീരുമാനത്തെ അട്ടിമറിക്കുകയാണ് ബഹുഭൂരിപക്ഷം ഉദ്യോഗസ്ഥരും. ചെറുകിട ബാറുകൾക്കെതിരെയും അനവധി കേസുകളാണ് നടത്തുന്നത്.
ഇന്നലെ പത്തനംതിട്ടയിലെ ഷാപ്പിൽ എത്തിയ എക്സൈസ് ഉദ്യോഗസ്ഥർ ഷാപ്പു നടത്തുന്ന തൊഴിലാളിയെ കസ്റ്റഡിയിൽ എടുത്തു കൊണ്ടു പോയി. പരിശോധന നടത്തിയവർക്ക് മായം കലർന്നതോ പഴയതോ ആയ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിലും കള്ള് കുടിക്കാൻ വന്ന ഒരാൾ വീട്ടിൽ കൊണ്ടു പോകാൻ വാങ്ങി കൊണ്ടു വന്ന രണ്ട് കിലോ പഞ്ചസാര എടുത്തു കൊണ്ടു പോയി കേസ് എടുക്കുക ആയിരുന്നു. തൊഴിലാളി പ്രതിനിധിയായി ഷാപ്പു നടത്തി കൊണ്ടിരുന്ന യുവാവിനെ ഇന്നലെ രാത്രി മുഴുവൻ എക്സൈസുകാർ തടവിൽ വച്ചു. റാന്നി എംഎൽഎ രാജു എബ്രഹാം അടക്കമുള്ളവർ ഇടപെട്ടെങ്കിലും റാന്നി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ രാജു വഴങ്ങിയില്ല. ഇന്ന് രാവിലെ മാത്രമാണ് വിട്ടയച്ചത്. കഴിഞ്ഞ ദിവസം പരിശോധനക്കെത്തിയ എക്സൈസ് ഉദ്യോഗസ്ഥർക്ക് കൈക്കൂലി കൊടുക്കാതിരുന്നതിന്റെ വാശിയിലാണ് ഇന്നലെ പ്രത്യേക റെയഡ് നടത്തിയതെന്നാണ് സൂചന. അനധികൃതമായി ഒന്നും ചെയ്യാത്തതുകൊണ്ട് കൈക്കൂലി നൽകുന്നത് എന്തിനാണ് സാറെ എന്നു ഷിചോദിച്ചതിനുള്ള പ്രതികാരമായാണ് ഇപ്പോഴത്തെ നടപടിയെന്ന് പിടിയിലായ യുവാവിന്റെ സുഹൃത്തുക്കൾ പറയുന്നു.
ഋഷിരാജ് സിംഗിന്റെ കർക്കശത്തിന്റെ പേരിൽ ഷാപ്പ് നടത്തിപ്പുകാരെ ബുദ്ധിമുട്ടിക്കുന്നത് ശീലമായതോടെ ഷാപ്പുകൾ അടഞ്ഞു തുടങ്ങിയിട്ടുണ്ട്. ഇതോടെ ഷാപ്പുകൾ പഴയത് പോലെ ലേലം ചെയ്തു ബാറുകളുടെ കയ്യിൽ തന്നെ എത്തുമെന്നാണ് സൂചന. ബാറുകൾ അടഞ്ഞതോടെ ഷാപ്പുകളിൽ ചെലവ് കൂടിയതാണ് പഴയ ബാറുകളെ വീണ്ടും കള്ള് കച്ചവടത്തിലേക്ക് ആകർഷിക്കുന്നത്. തൊഴിലാളികളുടെ കയ്യിൽ നിന്നും കിട്ടുന്ന നക്കാപ്പിച്ചയേക്കാൾ നല്ലത് റേഞ്ച് പിടിക്കുന്ന ബാറുകളാണ് എന്ന തിരിച്ചറിവാണ് ഉദ്യോഗസ്ഥർക്കും രാഷ്ട്രീയക്കാർക്കും. അതിലേക്കുള്ള വഴിയായി മാറുകയാണ് ഋഷിരാജ് സിംഗിന്റെ ഇപ്പോഴത്തെ റെയ്ഡ് നാടകങ്ങൾ.
Stories you may Like
- ബെനാമി കള്ളുഷാപ്പ് ഇടപാടിന് കൂട്ടു നിന്നത് യൂണിയൻ നേതാക്കൾ മുതൽ ഉദ്യോഗസ്ഥർ വരെ
- കണ്ണേറ്റുമുക്കിൽ 'കഞ്ചാവ് മാഫിയ' കുടുങ്ങുമ്പോൾ
- എക്സൈസ് സംഘത്തിന് നേരെ തോക്ക് ചൂണ്ടി, കത്തിവീശി പ്രതി രക്ഷപ്പെട്ടു
- പത്തനംതിട്ടയിൽ 1.11 കിലോ കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ
- 'എൽഎസ്ഡി' പരിശോധനാ ഫലം എക്സൈസ് മൂടിവച്ചത് ഒന്നര മാസം
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്