റോബിൻ ചോദിക്കുന്നത് ലക്ഷങ്ങൾ; അമിത് വർമ്മയെ കൂട്ടിനും വേണം; കേരളാ ക്രിക്കറ്റിന്റെ നായകനാകാൻ വിലപേശലുമായി ഐപിഎല്ലിലെ സൂപ്പർ ഹീറോ; ഉത്തപ്പയുടെ കാര്യത്തിൽ ആശയക്കുഴപ്പം തുടരുന്നു; പാതി മലയാളിയെ ചാക്കിലാക്കാൻ വിദർഭയും സജീവം; സഞ്ജു കളിക്കുക കേരളത്തിന് തന്നെ
അരുൺ ജയകുമാർ
തിരുവനന്തപുരം: കേരളാ ക്രിക്കറ്റ് ടീമിന്റെ നായകനാവാൻ മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ എത്തുന്ന കാര്യത്തിൽ അനിശ്ചിതത്വം. കർണ്ണാടകത്തിൽ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങിയ റോബിൻ ഉത്തപ്പ, കേരളത്തെ തീരുമാനം അറിയിച്ചിട്ടില്ല. ഒരു വർഷം കേരളത്തിനായി കളിക്കാൻ വൻ തുകയാണ് റോബിൻ ചോദിക്കുന്നതെന്നാണ് വിവരം. കോച്ച് ഡേവ് വോട്മോറിന് കൊടുക്കുന്നതിനേക്കാൾ തുകയാണ് ഇത്. ശ്രീലങ്കയെ ലോക ചാമ്പ്യന്മാരാക്കിയ കോച്ചാണ് വാട്മോർ. ലോകോത്തര പരിശീലകൻ. അതുകൊണ്ട് തന്നെ വാട്മോറിനേക്കാൾ തുക ഉത്തപ്പയ്ക്ക് കൊടുക്കുന്നതിൽ രണ്ടഭിപ്രായമുണ്ട്. ഇതിനൊപ്പം മുൻ കർണാടക താരം അമിത് വർമ്മയേയും ടീമിലെടുക്കണമെന്ന് ഉത്തപ്പ ആവശ്യപ്പെടുന്നു. ഇതും കേരളാ ക്രിക്കറ്റ് അസോസിയേഷന്റെ തീരുമാനം നീളാൻ കാരണമാണ്.
കർണാടകയുടെ മുൻ താരമാണ് അമിത് വർമ്മ. മികച്ച ബാറ്റ്സ്മാനാണ്. എന്നാൽ കർണ്ണാടക ടീമിൽ നിന്ന് പുറത്തായ അമിത് വർമ്മ കഴിഞ്ഞ സീസണിൽ അസമിന് വേണ്ടിയാണ് കളിച്ചത്. അമിത് വർമ്മയോട് അസമിന് താൽപ്പര്യവുമില്ല. ഈ സാഹചര്യത്തിലാണ് റോബിൻ ഉത്തപ്പയുടെ കൂടെ കേരളത്തിലേക്ക് എത്താനുള്ള ശ്രമം. നിലവിൽ മൂന്ന് അന്യസംസ്ഥാന കളിക്കാരെ മാത്രമേ ടീമിൽ ഉൾപ്പെടുത്താൻ കേരളത്തിന് കഴിയൂ. കഴിഞ്ഞ സീസണിൽ കളിച്ച ജലജ് സക്സേനയെ കേരളം നിലനിർത്തി. ഈ സാഹചര്യത്തിൽ റോബിൻ ഉത്തപ്പ എത്തിയാൽ ഒരാളെ കൂടി കളിപ്പിക്കാം. എന്നാൽ ബാറ്റ്സ്മാനായ അമിത് വർമ്മയെ ടീമിലെടുത്താൽ അത് സന്തുലിതാവസ്ഥയെ ബാധിക്കും. ഇതാണ് കേരളത്തെ കുഴക്കുന്നത്. അതിനിടെ സഞ്ജു വി സാംസൺ ഈ സീസണിൽ കേരളത്തിന് തന്നെ കളിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. സഞ്ജുവിന് എല്ലാ പിന്തുണയും കേരളം വാഗ്ദാനം ചെയ്തിട്ടുണ്ട്. നേരത്തെ സഞ്ജുവിനെ രാഹുൽ ദ്രാവിഡ് കർണ്ണാടകയിൽ എത്തിക്കുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാൽ മാതൃ സംസ്ഥാനത്ത് തന്നെ തുടരാൻ സഞ്ജു തീരുമാനിക്കുകയായിരുന്നു.
കഴിഞ്ഞ സീസണിൽ രഞ്ജി ട്രോഫിയിൽ റോഹൻ പ്രേമാണ് കേരളത്തെ നയിച്ചത്. ഏകദിനത്തിൽ സച്ചിൻ ബേബിയും. സാധാരണ സീസണിന്റെ തുടക്കത്തിൽ തന്നെ ക്യാപ്ടനെ നിശ്ചയിക്കുകയാണ് പതിവ്. എന്നാൽ റോബിൻ ഉത്തപ്പയുടെ കാര്യത്തിൽ തീരുമാനം എടുക്കാത്തതിനാൽ ക്യാപ്ടനെ പ്രഖ്യാപിച്ചിട്ടില്ല. പാതി മലയാളിയായ റോബിനുമായി കേരളാ ക്രിക്കറ്റ് അസോസിയേഷന്റെ മുൻ പ്രസിഡന്റായ ടിസി മാത്യു പലവട്ടം ചർച്ച ചെയ്തിരുന്നു. കഴിഞ്ഞ സീസണിലെ അവസാന മത്സരങ്ങളിൽ റോബിനെ കർണ്ണാടക കളിപ്പിച്ചില്ല. ഇതിന്റെ വേദനയുമായാണ് കർണ്ണാടകം വിടാൻ റോബിൻ തീരുമാനിച്ചത്. ഇത് മലയാള ബന്ധങ്ങളുള്ള റോബിനെ കേരളത്തിലെത്തിക്കുമെന്ന തോന്നലുണ്ടാക്കി. ഇതിനെടയാണ് വിദർഭ ഉത്തപ്പയെ സ്വന്തമാക്കാൻ എത്തിയത്. ഇതോടെ ഡിമാൻഡും കൂടി.
രഞ്ജി ട്രോഫിയിൽ മോശം പ്രകടനമായിരുന്നുവെങ്കിലും ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മിന്നും താരമായി റോബിൻ. ഫോമിലേക്ക് മടങ്ങിയെത്തിയതോടെയാണ് റോബിന് വേണ്ടി വിദർഭയും രംഗത്ത് വന്നത്. ഇപ്പോൾ കേരളാ ക്രിക്കറ്റ് അസോസിയേഷൻ റോബിനുമായി ബന്ധപ്പെടുന്നുണ്ട്. താരം വിദേശത്താണെന്നാണ് സൂചന. ഇപ്പോഴും ശുഭ പ്രതീക്ഷയിലാണ് കേരളം. റോബിന് എന്തും ചെയ്തു കൊടുക്കാം. എന്നാൽ അമിത് വർമ്മയുടെ ആവശ്യം കേരളത്തിനില്ല. സഞ്ജു വി സാംസൺ, റോഹൻ പ്രേം, സച്ചിൻ ബേബി, തുടങ്ങി ശക്തമായ ബാറ്റിങ് നിരയാണ് കേരളത്തിനുള്ളത്. അതുകൊണ്ട് തന്നെ അമിത് വർമ്മ കേരളത്തിന് ബാധ്യതയാകും. ഈ സാഹചര്യത്തിലാണ് മറ്റൊരു അന്യസംസ്ഥാനക്കാരനെ കൂടി ബാറ്റ്സ്മാനായി കളിപ്പിക്കാൻ മടിക്കുന്നത്. മലയാളിയായ സുനിൽ സാമിനെ കേരളത്തിൽ കളിപ്പിക്കണമെന്ന ആവശ്യം ശക്തമാണ്. തമിഴ്നാടിന്റെ രഞ്ജി ടീമംഗമായ സുനിൽ സാമും കേരളത്തിന്റെ പരിഗണനയിലാണ്. സുനിലിനെ എടുക്കാനുള്ള തീരുമാനവും അമിത് വർമ്മ കാരണം നീളുകയാണ്.
മറ്റു സംസ്ഥാനങ്ങൾക്ക് വേണ്ടി കളിക്കാനുള്ള എൻഒസി ഉത്തപ്പക്ക് കർണാടക ക്രിക്കറ്റ് അസോസിയേഷൻ കഴിഞ്ഞ ദിവസം നൽകിയിരുന്നു. ഇതോടെ കർണാടക ടീമുമായി 15 വർഷത്തോളം നീണ്ടു നിന്ന ബന്ധം അവസാനിപ്പിച്ചു. 2002ൽ 17-ാം വയസിലാണ് ഫസ്റ്റ്ക്ല ാസ് ക്രിക്കറ്റിൽ അരങ്ങേറിയ ഉത്തപ്പ അന്നുമുതൽ കർണാടകയ്ക്കായാണ് പാഡണിഞ്ഞത്. താരവുമായി കരാർ നീട്ടാൻ കർണാടക ക്രിക്കറ്റ് അസോസിയേഷൻ ശ്രമിച്ചെങ്കിലും ഉത്തപ്പ താത്പര്യം കാണിച്ചില്ല. കഴിഞ്ഞ രഞ്ജി സീസണിൽ കർണാടകയ്ക്ക് വേണ്ടി ആറു മത്സരം മാത്രമാണ് ഉത്തപ്പ കളിച്ചത്. അതാണ് ഉത്തപ്പ കർണാടക ടീം വിടാനുള്ള കാരണമായി വിലയിരുത്തപ്പെടുന്നത്. കരുൺ നായർ, കെ.എൽ.രാഹുൽ തുടങ്ങിയ താരങ്ങൾ കർണാടക ടീമിൽ എത്തിയതോടെ ഉത്തപ്പയ്ക്ക് അവസരം കുറയുകയായിരുന്നു.
130 ഫസ്റ്റ്ക്ല ാസ് മത്സരങ്ങളിൽ നിന്നായി 8793 റൺസ് നേടിയ ഉത്തപ്പ 21 സെഞ്ചുറിയും 48 അർധസെഞ്ചുറിയും നേടിയിട്ടുണ്ട്. 2014/15 സീസണിൽ കർണാടക രഞ്ജി ചാമ്പ്യന്മാരായതും ഉത്തപ്പയുടെ മികവിലായിരുന്നു. സീസണിൽ മൂന്ന് സെഞ്ചുറികളും ആറ് അർധ സെഞ്ചുറികളും നേടിയ ഉത്തപ്പ 50.34 ശരാശരിയിൽ 1,158 റൺസ് അടിച്ചുകൂട്ടിയിട്ടുണ്ട്. പത്താമത് സീസണിൽ കൊൽക്കത്ത നൈറ്റ്റൈഡേഴ്സും ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സും തമ്മിൽ നടന്ന മത്സരത്തിനിടെ കെ.സി.എ. മുൻ പ്രസിഡന്റ് കെ.സി. മാത്യു ഉത്തപ്പയുമായി അനൗദ്യോഗിക ചർച്ച നടത്തിയിരുന്നു. കേരളത്തിനു വേണ്ടി കളിക്കാൻ ഉത്തപ്പ അന്നു താൽപര്യം പ്രകടിപ്പിച്ചിരുന്നു. പത്താമത് സീസണിൽ നൈറ്റ്റൈഡേഴ്സിനു വേണ്ടി 388 റണ്ണെടുക്കാൻ ഉത്തപ്പയ്ക്കായി. മലയാളം അറിയാവുന്ന ഓപ്പണർക്കു വേണ്ടി കെ.സി.എ. അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ് ഉത്തപ്പയുടെ പേര് ഉയർന്നു വന്നത്.
മൂന്ന് അന്യസംസ്ഥാന താരത്തെ ഒരു സീണണിൽ കളിപ്പിക്കാൻ കേരളത്തിന് കഴിയും. ഡേവ് വാട്മോറാണ് ഇത്തവണ കേരളത്തിന്റെ പരിശീലകൻ. വാട്മോർ എല്ലാ കളികൾക്കും കേരളത്തിനൊപ്പം ഉണ്ടായിരിക്കും എന്നും കെസിഎ ഉറപ്പിച്ചിട്ടുണ്ട്. മറ്റ് ഉത്തരവാദിത്തങ്ങൾ മാറ്റി വച്ച് വാട്മോർ മുഴുവൻ സമയ പരിശീകരനാകാമെന്ന് ്സന്നദ്ധ അറിയിച്ചതിനെ പ്രതീക്ഷയോടെയാണ് കേരളാ ക്രിക്കറ്റ് അസോസിയേഷൻ കാണുന്നത്. രഞ്ജി ട്രോഫിയിൽ എലൈറ്റ് ഗ്രൂപ്പിലേക്ക് എത്തുകയാണ് കേരളത്തിന്റെ ലക്ഷ്യം. ഇത്തവണ 3 അന്യസംസ്ഥാന താരങ്ങളെ അണിനിരത്തിയിട്ടും ടെസ്റ്റ്. ഏകദിന, ട്വന്റി ട്വിന്റെ ഫോർമാറ്റിലെല്ലാം കേരളത്തിന് സമ്പൂർണ്ണ പരാജയമായിരുന്നു. ടീമിനുള്ളിലെ ഭിന്നതയും ചർച്ചായായി. ബാറ്റ് അടിച്ചൊടിച്ച് ടീമിനെ വിട്ടുപോയ സഞ്ജു വി സാംസൺ വലിയ പ്രതിസന്ധിയിലുമായി. കോച്ചായിരുന്ന ബാലചന്ദ്രനെ ഇടയ്ക്കു വച്ച് മാറ്റി. ടിനു യോഹന്നാനെ കോച്ചാക്കിയിട്ടും ടീമിനെ മുന്നോട്ട് കൊണ്ടു പോകാനായില്ല. ഈ സാഹചര്യത്തിലാണ് ലക്ഷങ്ങൾ പ്രതിഫലമായി കൊടുത്ത് വാട്മോറിനെ പരിശീലകനായി എത്തിച്ചത്.
വാട്മോറിനെ പോലൊരു കോച്ചിന് മികച്ച ക്യാപ്ടനെ നൽകാനും തീരുമാനമായി. അങ്ങനെയാണ് റോബിൻ ഉത്തപ്പിയിലേക്ക് ചർച്ചകളെത്തിയത്. പാതി മലയാളിയായ ഉത്തപ്പ ആദ്യ റൗണ്ട് ചർച്ചകളിൽ ശുഭ സൂചനയാണ് നൽകിയത്. മലയാളിയെന്ന പരിഗണന എന്നും ഉത്തപ്പയ്ക്ക് കേരളം നൽകിയിരുന്നു. 2007ലെ പ്രഥമ ട്വന്റി ട്വന്റി ലോക കിരീടം നേടി ഇന്ത്യൻ ടീമിൽ ഉത്തപ്പയും അംഗമായിരുന്നു. ഈ വിജയത്തിൽ ശ്രീശാന്തും പങ്കാളിയായിരുന്നു. മലയാളിയുടെ അഭിമാനമായി മാറിയ ശ്രീശാന്തിന് അഞ്ച് ലക്ഷം രൂപയാണ് സർക്കാർ അന്ന് സമ്മാനമായി നൽകിയത്. അന്ന് കർണ്ണാടകത്തിൽ സ്ഥിര താമസമാക്കിയ ഉത്തപ്പയേയും കേരളം ആദരിച്ചു.
മൂന്ന് ലക്ഷം രൂപയാണ് ഉത്തപ്പയ്ക്ക് നൽകിയത്. ശ്രീശാന്തുമായി ചേർന്ന് ചില ബിസിനസ്സുകളും ഉത്തപ്പ കേരളത്തിൽ നടത്തിയിരുന്നു. കേരളാ ടിമിലെ റൈഫി വിൻസന്റ് ഗോമസ് ഉത്തപ്പയുടെ അടുത്ത സുഹൃത്തും. റൈഫിയുടെ വിവാഹ നിശ്ചയത്തിന് പോലും തിരിക്കുകൾ മാറ്റി വച്ച് ഉത്തപ്പ എത്തിയിരുന്നു.
Stories you may Like
- പാളിലെ 'മസിൽ കാട്ടൽ' സഞ്ജുവിന് ക്രിക്കറ്റ് ജീവിതം തുടരാനുള്ള ജീവവായു!
- പ്രതിസന്ധികൾ വിഴിഞ്ഞത്തെ പ്രതിഭയ്ക്ക് പുത്തരിയല്ല; സഞ്ജു 'ദി മാൻ ഓഫ് ദി മാച്ച്'
- ഞാൻ എങ്ങനെ നിർഭാഗ്യവാനായ ഒരു ക്രിക്കറ്ററാകും? സഞ്ജു
- ശ്രീശാന്തിന് മറുപടിയുമായി നെൽസൻ ജോസഫ്
- ഏഷ്യൻ ഗെയിംസിനും മലയാളിയില്ല; സന്ദീപ് ദാസിന്റെ കുറിപ്പ് വൈറലാകുമ്പോൾ
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്