മുന്നണി മാറ്റത്തിനു കളമൊരുക്കി ആർഎസ്പി; ദേവസ്വം ബോർഡ് വിവാദം കത്തിക്കുന്നത് അതിനു തന്നെ; കോവൂർ കുഞ്ഞുമോനെ ഡെപ്യൂട്ടി സ്പീക്കറാക്കിയില്ലെങ്കിൽ മുന്നണി വിടും; തീരുമാനം ദേശീയ സമ്മേളനത്തിനു ശേഷം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവി യുഡിഎഫിനും കോൺഗ്രസിനും തലവേദനയായി തുടരും. ഈ മാസം 30 മുതൽ 17വരെ നിയമസഭാ സമ്മേളനം ചേരുന്നുണ്ട്. ഇതിൽ പ്രതിപക്ഷ ആക്രമണം രൂക്ഷമാക്കും.
ധനമന്ത്രി കെഎം മാണി രാജിവച്ചതിനാൽ സീസറിന്റെ ഭാര്യയെന്ന ഹൈക്കോടതി പരമാർശം ഉയർത്തി എക്സൈസ് മന്ത്രി കെ ബാബുവിനെ പ്രതിക്കൂട്ടിൽ നിർത്തും. ഇതിലെല്ലാം ഉപരി ആർഎസ്പിയുടെ നിലപാടും നിർണ്ണായകമാണ്. ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് ആർഎസ്പി അവകാശ വാദം ഉന്നയിച്ചിരുന്നു. എന്നാൽ ഏകപക്ഷീയ നടപടിയിലൂടെ ഡെപ്യൂട്ടി സ്പീക്കർ തീരുമാനം നീട്ടികൊണ്ട് പോവുകയാണ് ചെയ്തത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഈ പദവിക്കായുള്ള വാദം ആർഎസ്പി ശക്തമാക്കും. ആവശ്യം അംഗീകരിച്ചില്ലെങ്കിൽ മുന്നണി വിടുന്നതുൾപ്പെടെയുള്ള തീരുമാനങ്ങൾ എടുക്കാനാണ് നീക്കം. ഇതിന്റെ ഭാഗമായാണ് ദേവസം ബോർഡ് അംഗങ്ങളെ ഏകപക്ഷീയമായ നിയമിച്ച വിവാദം ചർച്ചകളിൽ കൊണ്ടുവരുന്നത്. മുന്നണി മാറ്റം രാഷ്ട്രീയ സദാചാരത്തിന് വിരുദ്ധമാണെന്ന് പറയുമ്പോഴും ഇടതു പക്ഷത്തെ തള്ളിപ്പറയാനും ആർഎസ്പി തയ്യാറുമല്ല.
ദേവസ്വംബോർഡ് അംഗങ്ങളുടെ നിയമനത്തിൽ വിവേചനമുണ്ടായെന്നും ഇങ്ങനെ തുടർന്നാൽ യു.ഡി.എഫിന്റെ കെട്ടുറപ്പ് തകരുമെന്നും ആർ.എസ്പി. നിയമനകാര്യത്തിൽ പാർട്ടിക്ക് കടുത്ത അതൃപ്തിയുണ്ടെന്നും ആർ.എസ്പി സംസ്ഥാന സെക്രട്ടറി എ. എ അസീസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞത് മാറ്റങ്ങളുടെ സൂചനയാണ്. അംഗങ്ങളെ നിയമിച്ചത് കൂടിയാലോചനയില്ലാതെ തികച്ചും ഏകപക്ഷീയമായിരുന്നു. ഈ നടപടി യു.ഡി.എഫിന്റെ പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. നിയമനനടപടി തിരുത്തണമെന്നാവശ്യപ്പെട്ട് പരാതിപ്പെട്ടിട്ടുണ്ട്. ഇക്കാര്യം യു.ഡി.എഫ് യോഗം ചേർന്ന് ചർച്ച ചെയ്യണം. മുന്നണി മര്യാദ പാലിക്കാതെയായിരുന്നു നിയമനം. ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിൽ പ്രാതിനിധ്യം ലഭിച്ചതുപോലും പ്രതിഷേധിച്ചപ്പോഴാണ്. ആർ.എസ്പി ' ചവറ' പാർട്ടിയല്ലെന്ന് ഓർക്കണമെന്നും അസിസ് പറഞ്ഞു.
അതൃപ്തിയുണ്ടെങ്കിലും മുന്നണി വിടില്ല. പാർട്ടിക്കെതിരെ വഞ്ചനാപരമായ നിലപാട് എടുത്തതിനാലാണ് ഇടതുമുന്നണി വിട്ടത്. രാഷ്ട്രീയ സദാചാരവിരുദ്ധമായതിനാൽ ഇടതുമുന്നണിയിലേക്ക് തിരികെ പോകില്ല. എങ്കിലും ആർ.എസ്പി എന്നും ഇടതുപക്ഷ പാർട്ടിയാണെന്നും എ.എ. അസീസ് പറഞ്ഞു. എന്നാൽ എൻകെ പ്രേമചന്ദ്രനും കോവൂർ കുഞ്ഞുമോനുമെല്ലാം ഇടതു പക്ഷത്തേക്ക് പോകണമെന്ന അഭിപ്രായക്കാരാണ് അടുത്ത മാസം നടക്കുന്ന ദേശീയ സമ്മേളനത്തോടെ ആർഎസ്പി ഇടതുപക്ഷത്ത് എത്തുമെന്നാണ് അവർ നൽകുന്ന സൂചന. യുവജന സംഘടനയായ ആർവൈഎഫും ഇത്തരമൊരു ആവശ്യം മുന്നോട്ട് വച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ മുന്നണി മാറ്റമെന്ന വിഷയത്തിൽ സംസ്ഥാന നേതൃത്വത്തിനുള്ളിൽ ചർച്ച നടക്കും. ഭൂരിപക്ഷം അനുകൂലിച്ചാൽ മുന്നണി വിടേണ്ടി വരും.
നിലവിൽ യുഡിഎഫിന് 73 അംഗങ്ങളുടെ പിന്തുണയാണുള്ളത്. ഇതിൽ ആർഎസ്പിയ്ക്കൊപ്പം മൂന്ന് എംഎൽഎമാരുണ്ട്. എന്നാൽ ഷിബു ബേബി ജോൺ യുഡിഎഫിൽ തന്നെ ഉറച്ചു നിൽക്കാനാണ് സാധ്യത. മൂന്നു പേരും ഒന്നിച്ചു ചാടിയാൽ യുഡിഎഫിന്റെ അംഗബലം 70 ആകും. അല്ലാത്ത പക്ഷം 71ഉം. അതുകൊണ്ട് തന്നെ ആർഎസ്പി കൂടുമാറിയാലും ഭരണം വീഴില്ല. എന്നാൽ വീരേന്ദ്ര കുമാറിന്റെ ജനതാദള്ളോ കേരളാ കോൺഗ്രസിലെ മാണി വിഭാഗമോ ജോസഫ് വിഭാഗമോ മുന്നണി വിട്ടാൽ ഉമ്മൻ ചാണ്ടി ഭരണം വീഴും. ഇതു മനസ്സിലാക്കിയാണ് ഡെപ്യൂട്ടി സ്പീക്കറിൽ സമ്മർദ്ദം മുറുക്കുന്നത്. പാർട്ടി തീരുമാനത്തിന് ഒപ്പം നിൽക്കാൻ ഷിബു ബേബി ജോണിനും സമ്മർദ്ദമുണ്ട്. ഇടതു പക്ഷം അധികാരത്തിൽ വന്നാലും മന്ത്രി സ്ഥാനം ഷിബു ബേബി ജോണിന് ഉറപ്പ് കൊടുത്താണ് നീക്കങ്ങൾ. എന്നാൽ ഇതിനോട് ഷിബു ബേബി ജോൺ അനുകൂലമായി പ്രതികരിച്ചിട്ടില്ല.
നിയമസഭാ സമ്മേളനം 30 മുതൽ ഡിസംബർ 17 വരെ വിളിച്ചു ചേർക്കാൻ ഗവർണറോടു മന്ത്രിസഭ ശുപാർശ ചെയ്തിട്ടുണ്ട്. നിയമ നിർമ്മാണത്തിനു മാത്രമായാണു സഭ വിളിച്ചു ചേർക്കുന്നത്. നിലവിലുള്ള ഓർഡിനൻസുകൾക്കു പകരമുള്ള ബില്ലുകളും പുതിയ ബില്ലുകളും അവതരിപ്പിക്കുന്നുണ്ട്. തദ്ദേശ തെരഞ്ഞടെുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പായിരുന്നു ഇത്. എന്നാൽ തദ്ദേശത്തിൽ ഇടതുമുന്നണിക്ക് മുൻതൂക്കം ലഭിക്കുകയും ബാർ കോഴയിൽ മാണി രാജിവയ്ക്കുകയും ചെയ്തതോടെ രാഷ്ട്രീയ സ്ഥിതി ആകം മാറി. ഈ സാഹചര്യത്തിൽ പ്രതിപക്ഷത്തോട് ചേർന്ന് പ്രവർത്തിക്കാനുള്ള സാധ്യതകളാണ് ആർഎസ്പി പരിശോധിക്കുന്നത്. ആർഎസ്പിയും ജെഡിയുവും ഇടതുപക്ഷത്തേക്ക് മടങ്ങണമെന്ന സിപിഐ(എം) ക്ഷണവും അവർക്ക് മുന്നിലുണ്ട്. ഈ സാഹചര്യത്തിലാണ് ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് നിലപാട് കടുപ്പിക്കുന്നത്.
നിയമസഭ 30ന് ചേർന്നാൽ ആദ്യ ദിവസങ്ങളിൽ തന്നെ കോവൂർ കുഞ്ഞുമോനെ ഡെപ്യൂട്ടി സ്പീക്കർ ആക്കണമെന്നാണ് ആവശ്യം. അല്ലാത്ത പക്ഷം മറിച്ചുള്ള തീരുമാനങ്ങൾ ഉണ്ടാകും. ഡിസംബർ 9മുതൽ 11വരെ ആർഎസ്പിയുടെ ദേശീയ സമ്മേളനമാണ്. പാർട്ടിയുടെ ദേശീയ നേതൃത്വത്തിന്റെ എതിർപ്പ് അവഗണിച്ചാണ് കേരള ഘടകം കോൺഗ്രസുമായി സഹകരിക്കുന്നത്. ഇതുമൂലം ആർഎസ്പിക്ക് നേട്ടമുണ്ടാക്കാനായില്ലെങ്കിൽ എന്തിന് സഹകരണമെന്ന ചോദ്യം കോവൂർ കുഞ്ഞുമോൻ ഉയർത്തിക്കഴിഞ്ഞു. യുഡിഎഫിലുണ്ടായിരുന്ന മന്ത്രി ഷിബു ബേബി ജോൺ ഇപ്പോൾ ആർഎസ്പിയുടെ ഭാഗമാണ്. ഷിബു ബേബി ജോണിനെ അനുകൂലിക്കുന്നവർക്ക് യുഡിഎഫിനോടാണ് താൽപ്പര്യം. എന്നാൽ ഇടതു പക്ഷത്ത് നിന്ന് വന്നവരെല്ലാം മറുവാദക്കാരും.
ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് മുൻതൂക്കം നൽകിയത് ആർഎസ്പിയുടെ വരവാണെന്നാണ് എൻകെ പ്രേമചന്ദ്രൻ പക്ഷത്തിന്റെ നിലപാട്. രണ്ട് എംഎൽഎമാർ യുഡിഎഫിലെത്തിയത് സർക്കാരിന്റെ ശക്തിയും കൂട്ടി. എന്നാൽ രണ്ട് എംഎൽഎമാർക്കും ഒന്നും ലഭിച്ചില്ല. ഇടതു പക്ഷത്ത് നിന്നപ്പോൾ ആർഎസ്പിയുടെ സീറ്റായിരുന്നു അരുവിക്കര. അവിടെ കാർത്തികേയന്റെ മരണത്തോടെ വന്ന ഉപതെരഞ്ഞെടുപ്പിലും ആർഎസ്പി കോൺഗ്രസിനായി വിട്ടുവീഴ്ച ചെയ്തു. പ്രേമചന്ദ്രനും കൂട്ടരും നിറഞ്ഞ് പ്രവർത്തിച്ചു. ശബരിനാഥൻ ജയിക്കുകയും ചെയ്തു. അന്ന് ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം നൽകാമെന്ന സൂചന മുഖ്യമന്ത്രി നൽകി. പക്ഷേ തെരഞ്ഞെടുപ്പ് ഫലം അനുകൂലമായതോടെ എല്ലാം മുഖ്യമന്ത്രി മറക്കുകയായിരുന്നുവെന്നാണ് ആക്ഷേപം. ഈ സാഹചര്യത്തിലാണ് വരുന്ന സമ്മേളനകാലത്ത് നിലപാട് കടുപ്പിക്കാൻ ആർഎസ്പി തയ്യാറെടുക്കുന്നത്.
ദേശീയ സമ്മേളനത്തിന് മുമ്പ് അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ പാർട്ടിയുടെ കേരള ഘടകം സമ്മർദ്ദത്തിലാകും. ഇടതു പക്ഷത്തേക്ക് മാറണമെന്ന അഭിപ്രായമാണ് ദേശീയ നേതൃത്വത്തിനുള്ളത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ കേരളത്തിലെ ഒരുമയ്ക്കായി സിപിഐ(എം) കേന്ദ്ര നേതൃത്വം ആർഎസ്പിയുടെ ദേശീയ നേതാക്കളുമായി ചർച്ച നടത്തുന്നുണ്ട്. സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി തന്നെയാണ് ഇതിന് നേതൃത്വം നൽകുന്നതും. പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും വി എസ് അച്യുതാനന്ദനും ഇതേ പക്ഷക്കാരാണ്. മൂവരും ആർഎസ്പിയുടെ വരവിനെ പരസ്യമായി സ്വാഗതം ചെയ്യുന്നുമുണ്ട്. അതുകൊണ്ട് തന്നെ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനവും കിട്ടിയില്ലെങ്കിൽ ദേശീയ നേതാക്കളുടെ സമ്മർദ്ദത്തിന് മുന്നിൽ പിടിച്ചു നിൽക്കാൻ പ്രേമചന്ദ്രൻ പക്ഷത്തിന് കഴിയില്ല.
ഷിബു ബേബി ജോൺ സമ്മതിച്ചാലും ഇല്ലെങ്കിലും ഇടതുപക്ഷത്തേക്ക് മടങ്ങണമെന്നാണ് ഭൂരിപക്ഷ നിലപാട്. കോവൂർ കുഞ്ഞുമോനും താൽപ്പര്യം സിപിഐ(എം) മുന്നണിയിലാണ്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനൊപ്പം നിന്നാൽ ആരും ജയിക്കില്ലെന്ന വിലയിരുത്തലുമുണ്ട്. വി എസ് അച്യൂതാനന്ദൻ ഇടതു പക്ഷത്ത് സജീവമാകുന്നതോടെ കൊല്ലത്ത് സിപിഎമ്മിന് കരുത്ത് കൂടും. ഇതിന്റെ സൂചനയാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ കാണുന്നത്. അതുകൊണ്ട് ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം കിട്ടിയില്ലെങ്കിലും കുഴപ്പമില്ലെന്ന വാദമാണ് കോവൂർ കുഞ്ഞുമോന്റേത്. എന്നാൽ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം കിട്ടിയാൽ മറ്റൊരു അനുകൂല സമയം വരെ മുന്നണി മാറ്റത്തിനായി കാത്തിരിക്കാമെന്ന നിലപാടാണ് പ്രേമചന്ദ്രനുള്ളത്.
ബാർ കോഴയാണ് തദ്ദേശത്തിലെ തോൽവിക്ക് കാരണമെന്ന ആർഎസ്പി സംസ്ഥാന സെക്രട്ടറി എഎ അസീസിന്റെ പ്രസ്താവനയും കരുതിക്കൂട്ടിയുള്ളതാണ്. അഴിമതിക്കാർക്കൊപ്പം നിന്നാൽ രാഷ്ട്രീയ തിരിച്ചടിയുണ്ടാകുമെന്ന് തന്നെയാണ് അസീസും വ്യക്തമാക്കുന്നത്. ഇതും മുന്നണി മാറ്റത്തിന്റെ ആദ്യ ചുവടായി കണക്ക് കൂട്ടുന്നു.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്