ക്രൈസ്തവ കർഷകരെ പാർട്ടിയിൽ അടുപ്പിക്കാൻ റബ്ബർ സംഘം തുടങ്ങിയത് പിണറായി സഹകരണ മന്ത്രി ആയിരുന്നപ്പോൾ; 2009ലെ വായ്പാ കുടിശിക പ്രതിസന്ധിയായപ്പോൾ നിക്ഷേപ സമാഹരണത്തിന് ആഹ്വാനം ചെയ്തതും 2013ൽ പിണറായി എന്ന പാർട്ടി സെക്രട്ടറി; 'പിജെ' പല്ലും നഖവും ഉപയോഗിച്ച് എതിർത്തപ്പോൾ ലക്ഷ്യം കൈവരിക്കാതെ പദ്ധതി പാളി; ഇപിയെ ഇറക്കി പിരിച്ചിട്ടും കടം വീട്ടാനായില്ല; ഒടുവിൽ ഖജനാവിൽ നിന്ന് 238 കോടി നൽകി പരിഹാര ക്രിയ; റബ്കോയുടെ കടം തീർക്കൽ വെട്ടിലാക്കുന്നത് മുഖ്യമന്ത്രിയെ തന്നെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കേരളാ ബാങ്കിന്റെ രൂപീകരണത്തിന്റെ പേരിൽ സി പി എം നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനമായ റബ്കോ വരുത്തി വച്ച 238 കോടി കിട്ടാക്കടം ഏറ്റെടുക്കാനുള്ള സർക്കാരിന്റെ തിരുമാനം വൻ വിവാദത്തിലേക്ക്. കേരളാ ബാങ്കിന് അംഗീകാരം നൽകണമെങ്കിൽ സംസ്ഥാന സഹകരണബാങ്കിന്റെ കിട്ടാക്കടങ്ങൾ ഇല്ലാതാക്കണമെന്ന റിസർവ്വ് ബാങ്കിന്റെ നിർദ്ദേശത്തിന്റെ മറപിടിച്ചാണ് സി പി എം നിയന്ത്രണത്തിലുള്ള പ്രൈമറി സഹകരണ സംഘം മാത്രമായ റബ്കോയുടെ 238 കോടി കടം സർക്കാർ ഏറ്റെടുക്കാൻ തിരുമാനിച്ചത്. അതീവ രഹസ്യമായാണ് മന്ത്രിസഭ ഈ തീരുമാനം എടുത്തത്. രണ്ട് ദിവസം മുമ്പാണ് ഈ തീരുമാനം മന്ത്രിസഭ എടുത്തത്. അന്ന് പുറത്തു വിട്ട കുറിപ്പിൽ ഇത്തരമൊരു തീരുമാനത്തിന്റെ സൂചനകളുമില്ല. അതുകൊണ്ട് തന്നെ അതീവ രഹസ്യമായി എടുത്ത തീരുമാനമാണ് ചോർന്നത്.
മന്ത്രസഭയിൽ വില്ലന്മാരുണ്ടെന്നതിന് തെളിവാണിതെന്ന് മുഖ്യമന്ത്രി വിലയിരുത്തുന്നു. സഹകരണ സ്ഥാപനമായ റബ്കോ വരുത്തി വച്ച 238 കോടി കിട്ടാക്കടം വീട്ടുന്നതിനായി വായ്പ അനുവദിച്ചിരുന്നു. കഴിഞ്ഞ വർഷമായിരുന്നു ഇത്. ഈ വായ്പ ഇപ്പോൾ എഴുതി തള്ളിയെന്ന സൂചനയാണ് മറുനാടന്് കിട്ടുന്നത്. അഞ്ച് സഹകരണ ബാങ്കുകളുടെ കൺസോർഷ്യവും, സംസ്ഥാന സഹകരണ ബാങ്കും കൂടിയാണ് ഇത്രയും തുക കേവലം പ്രൈമറി ബാങ്കായ റബ്കോയ്ക് നൽകിയത്. ഒരു പൈസ പോലും പലിശയിനത്തിൽ തിരിച്ചടിച്ചില്ല. ഈ ബാധ്യതയാണ് സർക്കാർ ഏറ്റെടുക്കുന്നത്. അതിനിടെ തീരുമാനം ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും അതിൽ നിന്ന് ഉടൻ പിന്തിരിയണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇതോടെ വിവാദത്തിന് പുതിയ തലം വരികയാണ്.
സഹകരണ ഓഡിറ്റർ നടത്തിയ പരിശോധനയിലും റബ്കോയിൽ 330 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിലൊരു സ്ഥാപനത്തിൽ അതിന്റെ തലപ്പത്തിരിക്കുന്ന സി പി എം നേതാക്കളുടെ കെടുകാര്യസ്ഥതയിൽ ഉണ്ടായ വൻ നഷ്ടം സർക്കാർ ഏറ്റെടുക്കുന്ന നടപടി പൊതുഖജനാവിനെ കൊള്ളയടിക്കുന്നതാണെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. എന്നാലും തീരുമാനം പുനപരിശോധിക്കേണ്ടതില്ലെന്നാണ് സർക്കാർ നിലപാട്. എന്നാൽ കഴിഞ്ഞ മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തതെന്ന വാദം സർക്കാർ തള്ളിക്കളയുന്നുമുണ്ട്. കഴിഞ്ഞ വർഷമാണ് പണം അനുവദിച്ചതെന്നാണ് സർക്കാർ വാദം. എന്നാൽ അത് വായ്പയായിരുന്നുവെന്നും ആ വായ്പ ഇപ്പോൾ സർക്കാർ എഴുതി തള്ളിയെന്നുമാണ് പ്രതിപക്ഷ നിലപാട്. ഇതോടെ എ വേലപ്പൻ നായരെ സ്പെഷ്യൽ ലെയ്സൺ ഓഫീസറായി ഹൈക്കോടതിയിൽ ഒരു ലക്ഷത്തിന് നിയമിച്ചതിന് പിന്നാലെ പുതിയ ആരോപണവും സർക്കാരിനെ തിരിഞ്ഞു കുത്തുകയാണ്.
രൂപീകരണത്തിന് ശേഷം ഇന്നേവരെ ലാഭമുണ്ടാക്കാത്ത സ്ഥാപനമാണ് റബ്കോ. 1996ലെ നായനാർ സർക്കാരിന്റെ കാലത്ത് റബർ വിലയിടിവ് പ്രധാന പ്രശ്നമായപ്പോൾ, സഹകരണമന്ത്രി ഇടപെട്ടത്, റബറിന്റെ മൂല്യവർധിത ഉൽപ്പന്നങ്ങൾ യാഥാർഥ്യമാക്കാനും കർഷകരിൽനിന്ന് കൂടുതൽ വില നൽകി റബർ സംഭരിക്കാൻ സഹകരണമേഖലയെ പ്രാപ്തമാക്കാനുമാണ്. റബ്ബർ കർഷകരിൽ ഏറെയും ക്രൈസ്തവരാണ്. ഇവരെ പാർട്ടിയിലേക്ക് അടുപ്പിക്കാനായിരുന്നു ഈ നീക്കം. ആ ഇടപെടലിന്റെ സൃഷ്ടിയാണ് റബ്കോ എന്ന ബൃഹദ്സ്ഥാപനം. അന്ന് പിണറായി വിജയൻ എന്ന സഹകരണമന്ത്രിയായിരുന്നു. അതുകൊണ്ട് തന്നെ പിണറായി വിജയന്റെ നേട്ടമായി സിപിഎം റബ്കോയെ ഉയർത്തിക്കാട്ടി. ഇത്തരത്തിലൊരു സിപിഎം സഹകരണ സംഘത്തിനാണ് സർക്കാർ 238 കോടി അനുവദിച്ചതും. ഇത് പാർട്ടിക്കാരുടെ ധൂർത്തിന് കുടി പിടിക്കലാണെന്നാണ് ഉയരുന്ന ആരോപണം.
റബ്ബർ കർഷകർ ഏറെയുള്ളത് മധ്യ തിരുവിതാംകൂറിലാണ്. ഇവർ ഏറെയും ക്രൈസ്തവരാണ്. ഇതിനൊപ്പം കണ്ണൂരിലും കോഴിക്കോടും മലയോര മേഖലകളിലും റബ്ബർ കർഷകരുണ്ടായിരുന്നു. ഇവർ പരമ്പരാഗതമായി കോൺഗ്രസിനൊപ്പമാണ്. ഈ വോട്ടുകളെ സിപിഎമ്മിലേക്ക് അടുപ്പിക്കാനുള്ള തന്ത്രമായിരുന്നു റബ്കോയിലൂടെ പിണറായി മുമ്പോട്ട് വച്ചത്. എന്നാൽ കെടുകാര്യസ്ഥതയും ധൂർത്തും കാരണം റബ്ബർ കർഷകർക്ക് താങ്ങും തണലുമാകാൻ റബ്കോയ്ക്ക് കഴിഞ്ഞില്ല. ഇതോടെയാണ് പാർട്ടിക്ക് പ്രതിസന്ധിയായി റബ്കോ മാറിയത്. റബ്ബർ കർഷകർക്ക് സിപിഎമ്മിനോട് അടുക്കാൻ മനസ്സ് വരാത്തതും പ്രതിസന്ധി രൂക്ഷമായി. ഇതോടെ റബ്ബറിലെ സിപിഎമ്മിന്റെ സഹകരണ രാഷ്ട്രീയം വിലപോകാതെ പോകുന്നത്. അങ്ങനെ കടക്കെണിയിലേക്ക് ആഴുകയും ചെയ്തു. ഇതിനെയാണ് പിണറായി സർക്കാർ രക്ഷിച്ചെടുക്കാൻ ഇപ്പോൾ ശ്രമിക്കുന്നത്.
പ്രളയത്തിന് നടുവിൽ ജനങ്ങൾ ദുരിതം അനുഭവിക്കുമ്പോൾ ഇത്തരത്തിൽ നിരവധി ധൂർത്തുകളാണ് ആരും ശ്രദ്ധിക്കില്ലന്ന ധൈര്യത്തിൽ സർക്കാർ നടത്തുന്നതെന്ന വിമർശനം പ്രതിപക്ഷം ഉയർത്തുന്നു.മാർക്കറ്റ് ഫെഡിനും റബർമാർക്കിനും ഉള്ള 29 കോടി രൂപ കുടിശിക ഏറ്റെടുക്കാനുള്ള തീരുമാനം ഇതുമായി കൂട്ടിക്കുഴക്കുന്നത് ശരിയല്ല. കാരണം ഇവ രണ്ടും സഹകരണ ഫെഡറേഷനും, റബ്കോ ഒരു പ്രൈമറി സഹകരണ ബാങ്കുമാണ്. മാർക്കറ്റ് ഫെഡിനും, റബർമാർക്കിനും വിപണയിൽ ഇടപെടുന്നതിനും, കർഷകരെ സഹായിക്കുന്നതിനും വേണ്ടി സർക്കാർ കൊടുക്കാനുള്ള പണമാണ് അവരുടെ കുടിശിക ഇനത്തിൽ പെടുത്തി സർക്കാർ ഏറ്റെടുത്തത്. ഇതും സി പി എം നിയന്ത്രണത്തിലുള്ള , തുടങ്ങിയത് മൂതൽ നഷ്ടം മാത്രമുള്ള ഉൽപ്പാദക സ്ഥാപനമായ റബ്കോയും തമ്മിൽ ബന്ധപ്പെടുത്തുന്നത് തെറ്റാണെന്ന് രമേശ് ചെന്നിത്തല പറയുന്നു.
സി പി എം ഭരണത്തിൽ സർക്കാർ ഭീഷണിപ്പെടുത്തിയാണ് സഹകരണ ബാങ്കുകളെക്കൊണ്ട് ഇത്രയും തുക വായ്പയായി നൽകിയത്. സി പി എം നിയന്ത്രണത്തിലുള്ള ഈ സ്ഥാപനം കെടുകാര്യസ്ഥതയുടെ മകുടോദാഹരണമാണ്. കോടിക്കണക്കിന് രൂപ നഷ്ടം വരുത്തിയിട്ടും നൽകിയ കടത്തിൽ നിന്നും ഒരു രൂപ പോലും ഈടാക്കാൻ സംസ്ഥാന സഹകരണ ബാങ്കോ സർക്കാരോ ശ്രമിച്ചില്ല. റബ്കോ പുറത്തിറക്കുന്ന ഉൽപ്പന്നങ്ങൾക്ക് വിപണയിൽ കാര്യമായ ചലനങ്ങൾ ഉണ്ടാക്കാനും കഴിഞ്ഞിട്ടില്ല. അത്തരത്തിൽ സി പി എമ്മിന്റെ കെടുകാര്യസ്ഥത മൂലം തകർച്ച നേരിടുന്ന ഒരു സ്ഥാപനത്തിനെ രക്ഷിക്കാൻ പൊതുഖജനാവിലെ പണം പാർട്ടി ഫണ്ടു പോലെ ചിലവഴിക്കുന്ന രീതി അപകടകരമാണെന്ന് ചെന്നിത്തല പറയുന്നു.
സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ട റബ്കോയെ സഹായിക്കാൻ നിക്ഷേപ സമാഹരണം നടത്താനുള്ള സിപിഐ.എം സംസ്ഥാന കമ്മിറ്റി തീരുമാനം ഭൂരിപക്ഷം ജില്ലാകമ്മിറ്റികളും തള്ളിക്കളഞ്ഞതാണ്. 2013ലായിരുന്നു ഇത്തരമൊരു നീക്കം നടന്നത്. പാർട്ടി നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകളിൽ നിന്ന് റബ്കോയ്ക്ക് വായ്പ നൽകി പണം സമാഹരിക്കാനുള്ള തീരുമാനമാണ് ജില്ലാ കമ്മിറ്റികൾ അന്ന് എതിർത്തത്. കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജനും സംസ്ഥാന സമിതിയിൽ നിർദ്ദേശത്തെ എതിർത്തിരുന്നു. മിക്ക കമ്മിറ്റികളുടെയും എതിർപ്പ് അവഗണിച്ചായിരുന്നു സംസ്ഥാന കമ്മിറ്റി നേരത്തെ തീരുമാനമെടുത്തത്. അന്ന് സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനാണ് റബ്കോയ്ക്ക് പാർട്ടി നിയന്ത്രണത്തിലുള്ള സഹകരണ സംഘങ്ങൾ വായ്പ നൽകണമെന്ന നിർദ്ദേശം വെച്ചത്.
അന്ന് കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജനും ആലപ്പുഴ ജില്ലാ സെക്രട്ടറി സി.ബി.ചന്ദ്രബാബുവും ഉൾപ്പെടെയുള്ളവർ തീരുമാനത്തിലെ അപ്രായോഗിത ചോദ്യം ചെയ്ത് രംഗത്തെത്തിയെങ്കിലും തീരുമാനത്തിൽ മാറ്റമുണ്ടായില്ല. കമ്മിറ്റി കഴിഞ്ഞ് ഒരാഴ്ച്ചയ്ക്കകം തന്നെ ഓരോ ജില്ലയിലും പാർട്ടിക്ക് കീഴിലുള്ള സഹകരണസംഘങ്ങളുടെ വിവരവും അവയിൽ നിന്ന് നിക്ഷേപമായി സമാഹരിക്കേണ്ട തുകയുടെ പട്ടികയും റബ്കേയിൽ നിന്ന് ജില്ലാ സെക്രട്ടറിമാർക്ക് എത്തിച്ചുകൊടുത്തു. പണപ്പിരിവിന്റെ കാര്യം ചർച്ചയ്ക്ക് വന്നപ്പോൾ ഭൂരിപക്ഷം ജില്ലാകമ്മിറ്റികളിലും എതിർപ്പുയർന്നു. അതുകൊണ്ടുതന്നെ മിക്ക ജില്ലകളിലും പണപ്പിരിവ് നടന്നിട്ടില്ല. പിണറായിയുടെയും ഇ.പി.ജയരാജന്റെയും നേതൃത്വത്തിൽ യോഗം നടന്ന കണ്ണൂരിൽ മാത്രമാണ് പിരിവ് കാര്യമായി നടക്കുന്നത്.
പൂർണമായും സിപിഐ.എം നിയന്ത്രണത്തിലുള്ള റബ്കോ കെട്ടിട നിർമ്മാണത്തിലടക്കം ധൂർത്തും കെടുകാര്യസ്ഥതയും മൂലം സ്ഥാപനം അന്ന് മുതൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. 2013ൽ റബ്കോയ്ക്ക് വായ്പ നൽകി കടക്കെണിയിലായ കോട്ടയം,പാലക്കാട് ജില്ലാ സഹകരണ ബാങ്കുകളും പ്രതിസന്ധിയിലായതും ഏറെ ചർച്ചയായിരുന്നു. 2009ൽ വായ്പയെടുത്ത 25 കോടി രൂപയാണു കുടിശികയായത്. റബ്കോയുടെ പ്രധാന ഓഫീസ് കെട്ടിടവും 67.5 സെന്റ് സ്ഥലവും കോട്ടയം പാമ്പാടിയിലെ 10.68 ഏക്കർ സ്ഥലവും പണയപ്പെടുത്തിയാണു വായ്പയെടുത്തത്. സാമ്പത്തികപ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ റബ്കോയുടെ തലശേരി, വലിയവെളിച്ചം, ശ്രീകണ്ഠാപുരം ശാഖകളിലെ 700 തൊഴിലാളികളെ പിരിച്ചുവിടാനായിരുന്നു 2013ൽ മാനേജ്മെന്റ് തീരുമാനം. ഇതും വിവാദത്തിലായിരുന്നു.
കേരളബാങ്ക് രൂപീകരണത്തിന്റെ മറവിലാണ് പിണറായി താൽപ്പര്യമെടുത്ത് രൂപീകരിച്ച സിപിഎം നിയന്ത്രണത്തിലുള്ള റബ്കോ അടക്കമുള്ള സഹകരണ ഫെഡറേഷനുകളുടെ 306.75 കോടിയുടെ കടം സർക്കാർ അടച്ച് തീർത്തത്. സംസ്ഥാന സഹകരണ ബാങ്കിന് നൽകാനുള്ള തുകയാണ് സർക്കാർ ഏറ്റെടുത്ത് അടച്ചത്. തിരിച്ചടവിനെക്കുറിച്ച് ധാരണയുണ്ടാക്കാതെയാണ് കയ്യയച്ചുള്ള സഹായം. ജില്ലാ സഹകരണബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കിൽ ലയിപ്പിച്ചുള്ള കേരള ബാങ്ക് രൂപീകരണത്തിൽ ആർബിഐ ഉന്നയിച്ച പ്രധാന തടസ്സം സംസ്ഥാന സഹകരണ ബാങ്കിന്റെ വൻ കിട്ടാക്കടമായിരുന്നു. ഏറ്റവും വലിയ കടം റബ്കോയ്ക്ക്. പിന്നെ മാർക്കറ്റ് ഫെഡിനും റബ്ബർമാർക്കിനും. ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ ഭാഗമായി റബ്കോയുടെ 238 കോടിയും റബ്ബർമാർക്കിന്റെ 41 കോടിയും മാർക്കറ്റ് ഫെഡിന്റെ 27 കോടിയും സർക്കാർ അടക്കാൻ തീരുമാനിച്ചു.
മാർച്ചിൽ പണം നൽകിയ നടപടിക്ക് ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗം സാധൂകരണം നൽകി. 12 വർഷം കൊണ്ട് തിരിച്ചടയ്ക്കാമെന്ന നിർദ്ദേശം റബ്കോ സർക്കാരിന് മുന്നിൽ നേരത്തെ വെച്ചിരുന്നു. പക്ഷെ പ്രതിവർഷ തിരിച്ചടവ് തുകയെകുറിച്ച് ധാരണയിലെത്തിയിട്ടില്ല. പലിശയുണ്ടോയെന്ന് പോലും അറിയില്ല. ധാരണാപത്രം ഒപ്പിടാൻ പോകുന്നതേ ഉള്ളൂവെന്നാണ് റബ്കോ ചെയർമാൻ എൻ ചന്ദ്രന്റെ വിശദീകരണം. കർഷകരെ സഹായിക്കാനും വിപണിയിൽ ഇടപെടാനുമുള്ള സ്ഥാപനങ്ങളാണ് മാർക്കറ്റ് ഫെഡും റബ്ബർമാർക്കും. രണ്ടിനും കൂടി 29 കോടി കുടിശ്ശിക സർക്കാർ നൽകാനുമുണ്ട്. വിവിധ സംഘങ്ങൾ ചേർന്നുള്ള ഈ രണ്ട് ഫെഡറേഷനുകൾക്കൊപ്പം പാർട്ടി നിയന്ത്രണത്തിലുള്ള സഹകരണസംഘമായ റബ്കോയെ കൂടി ചേർത്ത് മൊത്തം കടം ഏറ്റെടുത്തതിലാണ് സർക്കാരിന്റെ അതിബുദ്ധി. റബ്കോയും റബ്ബർ സംഭരിക്കുന്നുണ്ടെങ്കിലും പ്രധാനമായും അത് അവർക്ക് വേണ്ടിയുള്ള ഉല്പന്നങ്ങൾ നിർമ്മിക്കാൻ മാത്രമാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്