ശബരിമലയിൽ രക്തച്ചൊരിച്ചിൽ ഉണ്ടാകരുതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം; വിശ്വാസികളെ ക്രിമിനലുകളെ പോലെ കൈകാര്യം ചെയ്യുന്നതിൽ കടുത്ത അതൃപ്തി; കേരളത്തിലെ പൊലീസ് രാഷ്ട്രീയ വൽക്കരിക്കപ്പെട്ടുവെന്ന സൂചനകളുമായി ഐബി റിപ്പോർട്ട് കേന്ദ്രസർക്കാരിന് മുന്നിൽ; കലാപമുണ്ടായാൽ മുതിർന്ന ഉദ്യോഗസ്ഥർ മറുപടി പറയേണ്ടി വരുമെന്ന മുന്നറിയിപ്പുമായി കേന്ദ്രം; ഡിജിപിയെ രാജ്നാഥ് സിങ് അതൃപ്തി അറിയിച്ചെന്ന് റിപ്പോർട്ട്; ശബരിമലയിൽ നിലപാട് കടുപ്പിച്ച് മോദി സർക്കാർ
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ശബരിമലയിൽ കേന്ദ്ര സർക്കാരിന്റെ ഇടപടെൽ ഉറപ്പായി. ശബരിമലയെ രക്തചൊരിച്ചിലിന്റെ വേദിയാക്കി മാറ്റരുതെന്ന നിലപാടാണ് കേന്ദ്ര സർക്കാരിനുള്ളത്. കേരളാ പൊലീസിലെ ഉന്നതനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തന്നെ ഇക്കാര്യം അറിയിച്ചതായാണ് സൂചന. കേരളത്തിലെ പൊലീസിനെ രാഷ്ട്രീയ വൽകരിക്കാൻ നീക്കം നടക്കുന്നുവെന്നും ശബരിമലയിൽ അതിന്റെ പ്രതിഫലനങ്ങളുണ്ടെന്നുമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിലയിരുത്തൽ. ഇക്കാര്യം കേരളത്തിലെ പൊലീസിനെ ആഭ്യന്തരമന്ത്രാലയം അറിയിച്ചു കഴിഞ്ഞു. ശബരിമലയുടെ പേരിൽ കലാപമുണ്ടായാൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ അതിശക്തമായ നടപടിയെടുക്കുമെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നിലപാട്. ഇക്കാര്യത്തിലും എല്ലാ മുതിർന്ന ഉദ്യോഗസ്ഥർക്കും സൂചനകൾ നൽകി കഴിഞ്ഞു.
വിശ്വാസികളെ ക്രിമിനലുകളായി പൊലീസ് ചിത്രീകരിക്കുന്നതിലാണ് കേന്ദ്രത്തിന് എതിർപ്പ്. സുപ്രീംകോടതി വിധിയുടെ പേരിൽ വിശ്വാസ വേട്ടയാണ് നടക്കുന്നത്. ഇതിൽ കേന്ദ്രം കടുത്ത പ്രതിഷേധത്തിലാണ്. ഇന്ന് രാവിലെ ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥരുമായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് കാര്യങ്ങൾ വിലയിരുത്തി. കേരളാ പൊലീസിന്റെ നടപടികളിൽ കടുത്ത അമർഷമാണ് രാജ്നാഥ് സിംഗിനുള്ളത്. കേന്ദ്ര സർക്കാരിന്റെ നിലപാട് കേന്ദ്രത്തെ അറിയിക്കാനും ചുമതലപ്പെടുത്തി. ക്രമസമാധാന പാലനമാണ് പൊലീസിന്റെ ജോലി. പ്രശ്നമുണ്ടാക്കാൻ കൂട്ടു നിൽക്കരുതെന്നാണ് പൊലീസിനോട് കേന്ദ്രം ആവശ്യപ്പെടുന്നത്. കാര്യങ്ങൾ കേന്ദ്ര സർക്കാർ നിരീക്ഷിക്കുന്നുണ്ട്. ആവശ്യമെങ്കിൽ വിഷയത്തിൽ രാജ്നാഥ് സിങ് നേരിട്ട് ഇടപെടും. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം ശബരിമലയിൽ സജീവമാണ്. തീർത്ഥാടകർക്ക് മേൽ അനാവശ്യ നിയന്ത്രണങ്ങൾ പൊലീസ് ഏർപ്പെടുത്തുന്നുവെന്നാണ് കേന്ദ രഹസ്യന്വേഷണ വിഭാഗത്തിന്റെ വിലയിരുത്തൽ. ഇത് കൂടി പരിഗണിച്ചാണ് കേന്ദ്രം ഉറച്ച നിലപാട് എടുക്കുന്നത്.
ശബരിമലയിൽ കേന്ദ്ര സംഘവും എത്തിയിട്ടുണ്ട്. തൽസമയ വിവരങ്ങൾ ഈ സംഘം കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് നൽകിയിട്ടുണ്ട്. മാധ്യമങ്ങളെ അടക്കം നിയന്ത്രിച്ച് അജണ്ട നടപ്പാക്കാൻ പൊലീസ് ശ്രമിക്കുന്നതായാണ് കേന്ദ്ര സംഘം വിലയിരുത്തുന്നത്. ഇത് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് അപ്പോഴപ്പോൾ പരിശോധിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ഒരു നടപടിയും എടുക്കാൻ കേന്ദ്രത്തിന് കഴിയില്ല. സുരക്ഷയൊരുക്കേണ്ടത് കേരളാ സർക്കാരിന്റെ ഉത്തരവാദിത്തമാണ്. എങ്കിലും പ്രശ്നക്കാരായി മാറുന്ന ഐപിഎസുകാർക്കെതിരെ നടപടിയെടുക്കാൻ കേന്ദ്ര സർക്കാരിന് കഴിയുമെന്നാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ നിലപാട്. ഇത് ഉപയോഗിക്കുമെന്ന മുന്നറിയിപ്പാണ് കേരളത്തിലെ നേതാക്കൾക്ക് ആഭ്യന്തര മന്ത്രാലയം നൽകുന്നത്. പ്രധാനമന്ത്രി മോദിയും സ്ഥിതി ഗതികൾ തൽസമയം വിലയിരുത്തുന്നുണ്ട്. ഡിജിപി ബെഹ്റയെ കേന്ദ്രം അതൃപ്തി അറിയിച്ചതായി സൂചനയുണ്ട്.
തുലമാസ പൂജയ്ക്കായി നട തുറന്നപ്പോൾ നാമജപ സമരക്കാരും പൊലീസും തമ്മിൽ ഏറ്റ് മുട്ടിയിരുന്നു. പിന്നീട് നിരോധനാജ്ഞ ഉൾപ്പടെ പ്രഖ്യാപിക്കേണ്ട അവസ്ഥയുമുണ്ടായി. സമരം ശക്തമാകാനുള്ള സാധ്യത മുന്നിൽകണ്ട് കനത്ത പ്രഹരശേഷിയുള്ള ആയുധങ്ങളാണ് പൊലീസ് എത്തിക്കുന്നത്. സമരത്തെ വിരട്ടിയോടിക്കുക എന്ന തന്ത്രം തന്നെയാണ് പൊലീസ് പ്രയോഗിക്കുക എന്ന് തന്നെയാണ് സജ്ജീകരണങ്ങളിൽ മനസ്സിലാകുന്നത്. കർശന പരിശോധനകൾ നടത്തിയാണ് പൊലീസ് ഭക്തർക്ക് പവേശനം അനുവദിച്ചത്. ഇരുമുടി കെട്ട് പോലും പരിശോധിക്കുന്ന സാഹചര്യമുണ്ടായി. മരത്തിനായി എത്തുന്നവരെ വിരട്ടിയോടിക്കാൻ ടിയർ ഗ്യാസ് ആണ് പൊലീസ് സാധാരണയായി ഉപയോഗിക്കുന്നത്. എന്നാൽ ഇവിടെ എത്തിക്കു വീര്യം കൂടിയ ടിയർ ഗ്യാസുകളാണ്. സാധാരണടിയർ ഗ്യാസുകൾ കണ്ണിന് അൽപ്പനേരത്തെ എരിച്ചിലാണ് ഉണ്ടാക്കുക. എന്നാൽ സമരക്കാരെ വിരട്ടിയോടിക്കാനായി എത്തിക്കുന്ന ടിയർ ഗ്യാസുകൾ രണ്ട് കിലോമീറ്ററോളം സൂം ചെയ്ത് ഉപയോഗിക്കാൻ പറ്റുന്നവയാണ്. ഇതിന്റെ പ്രഹരശേഷി മറ്റ് ടിയർ ഗ്യാസുകളെ അപേക്ഷിച്ച് പതിന്മടങ്ങാണ്.
ഇതിന്റെ പ്രഹരം ഏറ്റാൽ മണിക്കൂറുകളോളം കണ്ണ് തുറക്കാൻ പോലും കഴിയുകയില്ലെന്നാണ് വിവരം.ടിയർ ഗ്യാസ് വർഷിക്കുന്ന വജ്ര, ജലപീരങ്കിയായ വരുൺ എന്നിവയും പൊലീസിന്റെ ആയുധശേഖരത്തിലുണ്ടാകും. നിലയ്ക്കൽ മുതൽ സന്നിധാനം വരെ കർശന സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. നിരോധനാജ്ഞ പ്രഖ്യാപിച്ചത് കൂടാതെയാണ് ഈ മുൻകരുതലുകൾ. ിലയ്ക്കലിൽ കഴിഞ്ഞ മാസം പൊലീസുമായി ഏറ്റുമുട്ടിയ പ്രക്ഷോഭക്കാരെ ലാത്തിയുപയോഗിച്ചാണ് വിരട്ടിയോടിച്ചത്. എന്നാൽ സുപ്രീം കോടതി വിധി നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ച സ്ഥിതിയിലാണ് കൂടുതൽ സൗകര്യങ്ങൾ ഒരുക്കി സുരക്ഷ ശക്തമാക്കുന്നത്.മണ്ഡലകാലത്തിന് മുൻപ് നട തുറക്കുന്ന സമയമായിതിനാൽ തന്നെ അധികം ഭക്തന്മാർ എത്തില്ലെന്ന കണക്ക്കൂട്ടലിൽ യുവതികൾ എത്താനുള്ള സാധ്യത അയ്യപ്പഭക്തർ തള്ളിക്കളയുന്നില്ല. സാങ്കേതിക സംവിധാനങ്ങളുൾപ്പെടെയുള്ള സന്നാഹങ്ങളുമായി പൊലീസ് ശക്തമായ മുൻകരുതലാണൊരുക്കുന്നത്. കനത്ത പൊലീസ് വലയത്തിലാണ് ശബരിമല. കമാൻഡോകളടക്കം 1850 പൊലീസുകാരെയാണു സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. ഇതെല്ലാം ഭക്തരോടുള്ള അതിരുവിട്ട സമീപനമാണെന്ന് കേന്ദ്രം ആരോപിക്കുന്നു. വണ്ടി വന്നാൽ കേരള സർക്കാരുമായി നേരിട്ട് ഈ വിഷയം കേന്ദ്രം ചർച്ച ചെയ്യും.
ശബരിമലയിൽ തന്ത്രിയുടെ മുറിക്ക് സമീപം മൊബൈൽ ജാമർ വച്ചതും കേന്ദ്രത്തിനെ ചൊടിപ്പിച്ചിട്ടുണ്ട്, സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമെന്നാണ് ഇക്കാര്യത്തിൽ വിശദീകരണം. കൂടാതെ, തന്ത്രിയേയും മേൽശാന്തിമാരെയും മാധ്യമങ്ങളോട് സംസാരിക്കുന്നതിൽ നിന്ന് പൊലീസ് വിലക്കിയിരിക്കുകയാണ്. നിരോധനാജ്ഞയുടെ വ്യവസ്ഥകൾ പാലിക്കണമെന്നാണ് ഇക്കാര്യത്തിൽ പൊലീസിന്റെ വിശദീകരണം. ഇതോടെ പ്രതികരിക്കാനില്ലെന്ന് കണ്ഠര രാജീവര് വ്യക്തമാക്കി. രാവിലെ തന്നെ കണ്ഠര് രാജീവര് പമ്പയിലെത്തിയിരുന്നു. അതിന് ശേഷം സന്നിധാനത്തേക്ക് പോയി. ഇത്തരം നിയന്ത്രണങ്ങൾ തീർത്ഥാടന സ്ഥലത്ത് ഏർപ്പെടുത്തുന്നത് ദുരൂഹമാണെന്ന് കേന്ദ്രം വിലയിരുത്തുന്നു. ചിത്തിര ആട്ടവിശേഷത്തിനായി ശബരിമല നട തുറക്കാനിരിക്കെ പുണ്യ പൂങ്കാവനം കാക്കിപ്പട കയ്യടടക്കിയെന്നാണ് ബിജെപി നിലപാട്.
ഇതോടെ നിത്യപൂജയുള്ള നിലയ്ക്കൽ, പമ്പ ക്ഷേത്രങ്ങളിലും ഭക്തർക്ക് ആരാധനയ്ക്ക് വിലക്ക് ഏർപ്പെടുത്തി. ശനിയാഴ്ച മുതൽ വൻ തോതിൽ പൊലീസെത്തി പമ്പ പാതയിൽ ഇലവുങ്കലിന് സമീപം ബാരിക്കേട് തീർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. ഇതോടെ അട്ടത്തോട്, നിലയ്ക്കൽ പ്രദേശങ്ങളിലെ വനവാസികൾ അടക്കമുള്ള ജനങ്ങളും ദുരിതത്തിലായിയെന്ന് ബിജെപി പറയുന്നു. ബിജെപി സംസ്ഥാന നേതൃത്വവും ഇക്കാര്യങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. . നിത്യപൂജയുള്ള പമ്പ ഗണപതി ക്ഷേത്രത്തിലും നിലയ്ക്കൽ മഹാദേവർ ക്ഷേത്രത്തിലും ഭക്തർക്ക് ആരാധന നടത്തണമെങ്കിൽ പൊലീസ് സംവിധാനങ്ങൾ പിന്മാറുന്നതു വരെ കാത്തിരിക്കണമെന്നതാണ് സ്ഥിതി.
പമ്പ ക്ഷേത്രത്തിൽ ദിവസവും നിരവധി ഭക്തരാണ് ദർശനത്തിന് എത്താറ്. വനവാസികളടക്കമുള്ള ഭക്തർ നിത്യവും ദർശനം നടത്തുന്ന ക്ഷേത്രമാണ് നിലയ്ക്കലിലേത്. ഇവിടെയും ആരാധന നടത്താൻ ഭക്തർക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. ഇതിന് പുറമെ പ്രദേശവാസികളുടെ സഞ്ചാരസ്വാതന്ത്ര്യവും പൊലീസ് നിഷേധിച്ചത് വ്യാപക പ്രതിഷേധത്തിനും ഇടയാക്കിയിട്ടുണ്ട്. അട്ടത്തോട് മേഖലയിൽ അധിവസിക്കുന്നവരെയടക്കം പൊലീസ് ചോദ്യം ചെയ്യുന്നുമുണ്ട്. ഇതെല്ലാം കേന്ദ്രത്തെ ബിജെപി സംസ്ഥാന നേതൃത്വം അറിയിച്ചിട്ടുണ്ട്.
Stories you may Like
- ശബരിമലയിൽ വേണ്ടത് മക്ക മോഡൽ വികസനമോ?
- ശബരിമലയുമായി ബന്ധപ്പെട്ട വിവാദ വീഡിയോ റീൽസായി പ്രചരിക്കുന്നു
- ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവം; ഒരുക്കമെല്ലാം പൂർത്തിയായതായി ദേവസ്വംമന്ത്രി
- ശബരിമലയിൽ പതിനെട്ടാം പടികയറുന്നതിനിടെ തീർത്ഥാടകന് പൊലീസ് മർദനം
- ശബരിമല; സുരക്ഷിത തീർത്ഥാടനത്തിനായി വിപുലമായ ആരോഗ്യ സേവനങ്ങൾ: മന്ത്രി വീണാ ജോർജ്
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്