ഐസിസിന്റെ ഇന്ത്യൻ തലവൻ സജീർ അബ്ദുള്ള റൈറ്റ് തിങ്കേഴ്സ് വിട്ടത് 2015ൽ; ഗ്രൂപ്പിലുള്ള ചിലരുമായി ആശയവിനിമയം നടത്തിയതായും കണ്ടെത്തൽ; സമീറലിക്കും മുഹാജിറൂൻ ബ്ലോഗിനും പിന്നിൽ കോഴിക്കോട്ടുകാരൻ സജീർ തന്നെ; ഐസിസ് അനുഭാവമുള്ള മലയാളി ശൃംഖല വലുതെന്ന തിരിച്ചറിവിൽ എൻഐഎ
എംപി റാഫി
കോഴിക്കോട്: ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദം ഇന്ത്യയിൽ പ്രചരിപ്പിക്കുന്നതിന്റെ പ്രധാനി കോഴിക്കോട് സ്വദേശി അബ്ദുള്ളയുടെ മകൻ സജീർ മംഗലശേരി റൈറ്റ് തിങ്കേഴ്സ് ഗ്രൂപ്പിലെ സജീവ സാന്നിധ്യമായിരുന്നെന്ന് കണ്ടൈത്തൽ. ജിഹാദിലേക്ക് ആളുകളെ ക്ഷണിക്കുകയും ഐസിസ് ആശയങ്ങൾ പ്രചരിപ്പിച്ചും മലയാളത്തിൽ പോസ്റ്റുകളിട്ട സമീർ അലി എന്ന വ്യാജ്യ ഫേസ് ബുക്ക് ഐഡിക്കു പിന്നിലും സജീർ മംഗലശേരിയെന്ന് കണ്ടെത്തി.
കൂടാതെ ഐസിസിന്റെ മലയാളം വെബ്സൈറ്റായ അൽ മൂഹാജിറൂന് പിന്നിൽ സജീർ തന്നെയാണാന്നാണ് ദേശീയ അന്വേഷണ ഏജൻസി നൽകുന്ന സൂചന. എന്നാൽ ഇനിയും നിരവധി പേർ ഇതിനു പിന്നിലുണ്ടെന്നാണ് നിഗമനം. സോഷ്യൽ മീഡിയയിൽ വിവിധ ഐഡികളിലെത്തുന്ന സജീർ അതിവിദഗ്ദമായാണ് മലയാളികളെയടക്കമുള്ളവരെ ആകർഷിച്ചതും ഐസിസ് ആശയങ്ങൾ കുത്തിവച്ചിരുന്നതും. കോഴിക്കോട് സ്വദേശിയായ ഡ്രൈവറുടെ മകൻ സജീർ അബ്ദുള്ളയെ കുറിച്ച് രണ്ട് ദിവസം മുമ്പ് വാർത്ത പുറത്തു വന്നിരുന്നു.
പതിനായിരക്കണക്കിനു ആളുകളുള്ള റൈറ്റ് തിങ്കേഴ്സ് ഗ്രൂപ്പിലെ ചിലർ എൻ.ഐ.എയുടെ നിരീക്ഷണത്തിലാണിപ്പോൾ. 2015ന് മുമ്പായി സജീർ ഈ ഗ്രൂപ്പ് വിട്ടിരുന്നു. അന്ന് സ്വന്തം പേരിൽ തന്നെയുള്ള ഫേസ്ബുക്ക് ഐഡിയായിരുന്നു എത്തിയിരുന്നത്. കഴിഞ്ഞ കുറെ കാലമായി യൂ.എ.ഇയിലായിരുന്നു സജീർ ജോലി ചെയ്തിരുന്നത്. 2014 അവസാനത്തിൽ യു.എ.ഇയിൽ റൈറ്റ് തിങ്കേഴ്സ് ഗ്രൂപ്പ് സസംഘടിപ്പിച്ച കൂട്ടായ്മയിലും സജീർ പങ്കെടുത്തിട്ടുണ്ട്. റൈറ്റ് തിങ്കേഴ്സിൽ നിറഞ്ഞു നിൽക്കുന്ന പലരുമായും സജീർ നിരന്തരമായി ആശയവിനിമയം നടത്തിയതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇതിൽ ഐസിസ് സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിനും സംവദിക്കുന്നതിനുമായി ചിലരെ പ്രത്യേകം തെരഞ്ഞെടുക്കുകയും നിരന്തരം ആശയ വിനിമയം നടത്തുകയും ചെയ്തിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്.
ഈ തെളിവുകൾ ലഭിച്ച സാഹചര്യത്തിലാണ് എൻ.ഐ.ഐ റൈറ്റ് തിങ്കേഴ്സ് ഗ്രൂ്പ്പ് നിരീക്ഷണ വിധേയമാക്കിയതും ഇതിലെ ചില ഐഡികൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിരിക്കുന്നതും. റൈറ്റ് തിങ്കേഴ്സ് വഴിയായിരുന്നു മലപ്പുറം സ്വദദേശിയായ ജബ്ബാർ മാഷിനെതിരെ നിരന്തരം പോസ്റ്റുകൾ വന്നിരുന്നത്. യുക്തിവാദി സംഘടനയുടെ നേതാവായ ജബ്ബാൽ മാഷിനെതിരെ ജബ്ര എന്ന് പ്രയോഗിച്ചായിരുന്നു ഈ ഗ്രൂപ്പിൽ ചർച്ചകളും പോസ്റ്റുകളും നടന്നിരുന്നത്. പിന്നീട് ജബ്ബാർ മാഷിനെതിരെ ലേഖനങ്ങൾ ഐസിസിന്റെ മലയാളം ബ്ലോഗിൽ വരികയുണ്ടായി. മുഹാജിറൂൻ ബ്ലോഗും യുക്തിവാദികളെ ജബ്ര എന്ന പ്രയോഗമായിരുന്നു നടത്തിയിരുന്നത്. കനകമലയിൽ നിന്നും പിടിയിലായവർ ജബ്ബാർ മാഷെ വധിക്കാൻ പദ്ധതിയിട്ടിരുന്നതായും കണ്ടെത്തിയിരുന്നു.
സമീർ അലി എന്ന ഫേസ് ബുക്ക് അക്കൗണ്ടിനു പുറമെ നിരവധി വ്യാജ അക്കൗണ്ടുകൾ സജീറിന് ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതു കേന്ദ്രീകരിച്ചും അന്വേഷണം നക്കുന്നു. അൽ മുഹാജിറൂൻ ആദ്യം അടച്ചു പൂട്ടിയതിനു ശേഷം രണ്ടാമതും പുറത്തു വിട്ടത് സമീർ അലി എന്ന ഫേസ് ബുക്ക് അക്കൗണ്ട് വഴിയായിരുന്നു. ജിഹാദിന് ആഹ്വാനം ചെയ്യുന്നതും ഐസിസിലേക്ക് ക്ഷണിക്കുന്നതുമായ നിരവധി പോസ്റ്റുകൾ ഇതിൽ ഇട്ടിരുന്നു. അന്വേഷണ ഏജൻസികളെ വെല്ലുവിളിക്കും വിധം ആഴ്ചകളോളം ഈ അക്കൗണ്ട് നിലനിന്നിരുന്നു. 'സത്യദീനിന്റെ സന്ദേശ വാഹകരുടെ ഒരു ചെറിയ സംരംഭമാണിത്. വായിക്കുക പ്രചരിപ്പിക്കുക' എന്ന പോസ്റ്റോടുകൂടിയാണ് ആദ്യം സമീർ അലി മുഹാജിറൂൻ സൈറ്റിന്റെ ലിങ്കിട്ടുകൊണ്ടു വീണ്ടും രംഗത്തു വന്നത്. ഇതിനു പിന്നാലെ ടെലഗ്രാം ഐഡി പ്രസിദ്ധപ്പെടുത്തുകയും ഇന്ത്യയിലിരുന്നുകൊണ്ട് ജിഹാദ് ചെയ്യാൻ താൽപര്യമുള്ളവർ ബന്ധപ്പെടണമെന്നും പോസ്റ്റിട്ടു.
എത്രകാലം ഈ അക്കൗണ്ട് ഉണ്ടാകുമെന്ന് അറിയില്ലെന്നും എല്ലാം ഷെയർ ചെയ്യുന്നതിനു പകരം കോപ്പി പേസ്റ്റ് ചെയ്യണമെന്ന നിർദ്ദേശവും ഈ അക്കൗണ്ട് വഴി നൽകിയിരുന്നു. കണ്ണൂർ കനകമലയിൽ നിന്നും എൻ.ഐ.എ ഒക്ടോബർ രണ്ടിനു നടത്തിയ അറസ്റ്റിനു പിന്നാലെ കൂടുതൽ വെല്ലു വിളികളുമായി പോസ്റ്റുകൾ വന്നിരുന്നു. ജിഹാദിലുള്ള വ്യക്തികൾ കൊലചെയ്യപ്പെട്ടാക്കാം ജയിലിലടച്ചേക്കാം അതുകൊണ്ടൊന്നും ജിഹാദിനെ ഇല്ലാതാക്കാൻ പറ്റില്ല. ഒരാൾ പിൻവാങ്ങുമ്പോൾ മറ്റാളുകൾ രംഗത്തു വരും എന്ന കുറിപ്പോടുകൂടിയാണ് ഈ പോസ്റ്റ് ആരംഭിച്ചത്. ഇതിനു ശേഷം ഒരാഴ്ചക്കുള്ളിൽ തന്നെ ഈ അക്കൗണ്ട് സുരക്ഷാ ഏജൻസികൾ പൂട്ടിക്കുകയുണ്ടായി. ഇതോടൊപ്പം രണ്ടാമതു പുറത്തുവിട്ട അൽമുഹാജിറൂൻ ബ്ലോഗും പൂട്ടിയിരുന്നു.
എന്നാൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് സമീർ അലി ആരെന്ന് കണ്ടുപിടിക്കുന്നത് തലവേദനയുണ്ടാക്കി. അറസ്റ്റിലായ ആറു പേരെ പലതവണ ചോദ്യം ചെയ്തെങ്കിലും ഈ വ്യക്തിയെ നേരിൽ കണ്ടില്ലെന്നായിരുന്നു മറുപടി. എന്നാൽ നിരന്തരം ആശയ വിനിമയം നടത്തിയതായും എന്തെല്ലാം ആശയങ്ങൾ പരസ്പരം കൈമാറിയിരുന്നുവെന്നും എൻ.ഐ.എക്കു ലഭിച്ചു. അറസ്റ്റിലായവരിൽ നിന്നും ലഭിച്ച വിവരത്തെ തുടർന്നായിരുന്നു സുബ്ഹാനി മൊയ്തീൻ ഹാജയെ എൻ.ഐ.എ അറസ്റ്റു ചെയ്തത്. ഐസിസ് പരിശീലനം ലഭിച്ച സുബ്ഹാനിയുടെ അറസ്റ്റോടെ സജീർ അബ്ദുള്ളയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിച്ചു. കനകമലയിൽ നിന്നും അറസ്റ്റ് ചെയ്തവരുമായി ആശയ വിനിമയം നടത്തിയിരുന്നു. പ്രമുഖരെയടക്കം വധിക്കാൻ പദ്ധതിയിട്ടതിലും സജീർ പങ്കാളിയാണ്. കാസർകോഡ്, പാലക്കാട് എന്നിവിടങ്ങളിൽ നിന്നായി കുട്ടികളും സ്ത്രീകളുമടക്കമുള്ള 21 പേരടങ്ങുന്ന മലയാളി സംഘവുമായി സജീറിന് ബന്ധമുണ്ടായിരുന്നു. സോഷ്യൽ മീഡിയ വഴി അതിസമർത്ഥമായി ഐസിസിന്റെ ആശയങ്ങൾ സജീർ കുത്തിവച്ചിരുന്നതായും റിക്രൂട്ടിംങ്് നടത്തിയിരുന്നതായും ഉദ്യോഗസ്ഥർ പറയുന്നു.
ഐസിസ് അതീനതയിലുള്ള രാജ്യങ്ങളിലേക്ക് ചേക്കേറിയതോടെ സജീർ സ്വന്തം ഫേസ്ബുക്ക് ഐഡി ഡിലീറ്റ് ചെയ്ത് വ്യാജ ഐഡിയിലൂടെ രംഗ പ്രവേശനം ചെയ്യുകയായിരുന്നു. ഇന്ന് ഇന്ത്യയുടെ ചുമതലയുള്ള പ്രധാന വ്യക്തികളിലൊരാളാണ് സജീർ അബ്ദുള്ള. ഇപ്പോൾ അഫ്ഗാനിസ്ഥാനിലാണ് സജീർ ഉള്ളതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ നൽകുന്ന സൂചന. ഐസിസ് സ്വാധീന മേഖലയായ സിറിയ, ഇറാഖ്, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങൾ കേന്ദ്രീകരിച്ച് ഇന്ത്യൻ അന്വേഷണ ഏജൻസി അവിടത്തെ രഹസ്യാന്വേഷണ വിഭാഗങ്ങളുടെ സഹായത്തോടെ അന്വേഷണം നടത്തി വരുന്നുണ്ട്. വിവിധ രാജ്യങ്ങളിലെ രഹസ്യാന്വേഷണ ശൃംഖലയുടെ സഹായത്തോടെയാണ് എൻ.ഐ.എയുടെ അന്വേഷണം പുരോഗമിക്കുന്നത്.
ഇതിനായി ഇന്ത്യയിൽ നിന്നുള്ള അന്വേഷണ സംഘം ഈ രാജ്യങ്ങളിലെല്ലാം എത്തിയിട്ടുണ്ട്. ഇവിടെ നിന്നെല്ലാം സജീർ അബ്ദുള്ള ഇന്ത്യയുടെ ചുമതലയുള്ള ഐസിസ് പ്രചാരകനാനും പ്രധാനിയുമാണെന്നാണ് അന്വേഷണ സംഘത്തിനു ലഭിച്ച വിവരം. എന്നാൽ അന്വേഷണം പകുതി വരെ എത്തിയിട്ടില്ലാത്ത സാഹചര്യത്തിൽ ഐസിസുമായി ബന്ധപ്പെട്ട മലയാളി ശൃംഖല വലുതാണെന്നും ഇന്ത്യയിൽ നിന്നുള്ള പ്രധാനികളായ ചിലരെ കുറിച്ച് അന്വേഷിച്ചു വരികയാണെന്നുമുള്ള അന്വേഷണ സംഘത്തിന്റെ വെളിപ്പെടുത്തൽ ഏറെ ഗൗരവകരമാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍