ബ്ലേഡ് മാഫിയയുമായി ബന്ധവും പാടില്ലെന്ന പ്ലീനം തീരുമാനത്തിന് പുല്ലുവില; സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടറി മകളെ കെട്ടിച്ചുവിട്ടത് ബ്ലേഡ് കമ്പനി മുതലാളിയുടെ വീട്ടിലേക്ക്; പള്ളിയിൽ നടന്ന വിവാഹത്തിൽ ആശിർവാദം ചൊരിഞ്ഞ് നിരണം ഭദ്രാസനാധിപൻ; ഒരു ജീവൻ പൊലിഞ്ഞ കോടിയേരിയുടെ 'എസ്കോർട്ട് യാത്ര'യും സജി ചെറിയാൻ ഒരുക്കിയ ആഡംബര കല്യാണത്തിൽ പങ്കെടുക്കാൻ; ലെഗ്ഗിൻസ് ധരിച്ചതിന് പ്രതിഭാ ഹരിയെ ശാസിച്ച പാർട്ടി നേതൃത്വത്തിന് ഇപ്പോൾ സ്വന്തം കാര്യം സിന്ദാബാദ്!
മറുനാടൻ മലയാളി ബ്യൂറോ
ആലപ്പുഴ: മദ്യപാനശീലം, ബ്ലേഡ്, ഭൂ മാഫിയ ബന്ധം എന്നിങ്ങനെയുള്ള തെറ്റായ പ്രവണകൾ വെച്ചുപുലർത്തുന്നവർക്ക് ശക്തമായ താക്കീതായിരുന്നു പാലക്കാട്ടെ പ്ലീനത്തിലൂടെ സി.പി.എം നൽകിയത്. ഇത് ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാൻ തന്നെ ലംഘിച്ചുവെന്നാണ് ഇപ്പോൾ സിപിഎമ്മിലെ ചർച്ചാ വിഷയം. പാർട്ടി സമ്മേളനത്തിൽ വിഷയം ചർച്ചയാക്കാനാണ് ആലപ്പുഴയിലെ തോമസ് ഐസക് പക്ഷം ഒരുങ്ങുന്നത്. സജി ചെറിയാനുമായി പഴയ അടുപ്പം ജി സുധാകരനുമില്ല. അതുകൊണ്ട് തന്നെ മകളുടെ വിവാഹ വിഷയം സജി ചെറിയാന് വിനയാകും. വീടിന്റെ പാലുകാച്ചിന് ഗണപതി ഹോമം നടത്തിയ പ്രവർത്തകനെതിരെ പോലും പാർട്ടി നടപടിയെടുത്തിരുന്നു. ബേഡകത്തെ ഈ ഇടപെടൽ പരുമല പള്ളിയിൽ മകളുടെ കല്യാണം നടത്തിയ സജി ചെറിയാനെതിരെ ഉണ്ടാകുമോ എന്നാണ് ഉയരുന്ന ചോദ്യം.
ചെങ്ങന്നൂരിലെ പ്രമുഖ വ്യവസായിയും ശതകോടീശ്വരനുമായ കണ്ണാട് അരുൺ ഫിനാൻസ് ഉടമ അരുൺ തോമസിന്റെ മകൻ അലൻ തോമസാണ് ജി ചെറിയാന്റെ മരുമകൻ. ഓർത്തഡോക്സ് സഭാ നിരണം ഭദ്രാസനാധിപൻ യൂഹാനോൻ മാർ ക്രിസോസ്റ്റമോസാണ് അലൻ തോമസ്-നിത്യ എസ് ചെറിയാന്റേയും വിവാഹം ആശിർവദിച്ചത്. അത്യാഡംബര പൂർണ്ണം നടത്തിയ സമ്മേളനത്തിൽ കോടിയേരിയും എൽഡിഎഫ് കൺവീനർ വൈക്കം വിശ്വനും മന്ത്രിമാരും രമേശ് ചെന്നിത്തലയുമെല്ലാം അതിഥികളായി. വീട്ടുകാർ തമ്മിൽ പറഞ്ഞുറപ്പിച്ചതായിരുന്നു സജി ചെറിയാന്റെ മകളുടെ കല്ല്യാണം. അറിയപ്പെടുന്ന ധനകാര്യസ്ഥാപനമാണ് കണ്ണാട് അരുൺ ഫിനാൻസ്. ബ്ലേഡ് കമ്പനിയെന്ന വിലയിരുത്തലുള്ള സ്ഥാപനം. അത്തരത്തിലൊരു സ്ഥാപനവുമായി സി.പി.എം ജില്ലാ സെക്രട്ടറി ബന്ധുത്വമുണ്ടാക്കിയത് ശരിയാണോ എന്നതാണ് ഉയരുന്ന ചോദ്യം. കുടുംബകാര്യം വരുമ്പോൾ പ്ലീന തീരുമാനങ്ങൾ നേതാക്കൾ മറക്കുന്നു. ഇത് അംഗീകരിക്കാനാകില്ലെന്ന് സിപിഎമ്മിലെ വി എസ് പക്ഷം പറയുന്നു.
കോടികളുടെ ആസ്തിയാണ് കണ്ണാട്ട് അരുൺ ഫിനാൻസ് ഗ്രൂപ്പിനുള്ളത്. സജി ചെറിയാനെതിരെ നേരത്തെയും ബ്ലെഡ് മാഫിയാ ബന്ധം ആരോപണമായി ഉയർന്നിരുന്നു. ഇത് ശരിവയ്ക്കുന്ന തരത്തിലാണ് പ്രമുഖ സ്വർണ്ണ പണയ ഗ്രൂപ്പായ കണ്ണാട്ട് ഫിനാൻസുമായുള്ള സജി ചെറിയാന്റെ വിവാഹ ബന്ധുത്വം. മകളുടെ വിവാഹത്തിൽ കമ്മ്യൂണിസ്റ്റുകാരൻ പാലിക്കേണ്ട സാമാന്യ തത്വം പോലും ലംഘിക്കപ്പെട്ടുവെന്നാണ് ആരോപണം. അതുകൊണ്ട് തന്നെ ഈ വിവാഹം പാർട്ടി സമ്മേളനത്തിലും ചർച്ചയാകും. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അകമ്പടി പോയ പൊലീസ് വാനും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് വാനിലുണ്ടായിരുന്ന പൊലീസുകാരൻ മരിച്ചിരുന്നു. ഇതോടെയാണ് സജി ചെറിയാൻ മകളുടെ വിവാഹത്തിന് കോടിയേരി പോയത് ചർച്ചയായത്. സജി ചെറിയാന്റെ മകളുടെ വിവാഹത്തിൽ പങ്കെടുത്ത് പരുമല പള്ളിയിൽ നിന്ന് കോടിയേരി ബാലകൃഷ്ണൻ ആലപ്പുഴയിലേക്ക് മടങ്ങുമ്പോഴാണ് അകമ്പടിയായ കെ.എൽ. 01 ബി.കെ. 5370 രജിസ്ട്രേഷനിലുള്ള പൊലീസ് വാൻ അപകടത്തിൽപ്പെട്ടതെന്ന വാർത്തയാണ് വിഷയം പാർട്ടിയിലെ സാധാരണ പ്രവർത്തകരുടെ അടുത്തെത്തിച്ചത്.
ലെഗ്ഗിൻസ് ധരിച്ച് പൊതുവേദികളിലെത്തുന്ന ഇടത് എംഎൽഎയെ അംഗീകരിക്കാൻ പോലും തയ്യാറാവാത്തവരാണ് ആലുപ്പഴയിലെ സി.പി.എം ഔദ്യോഗിക നേതൃത്വം. ഇതിന്റെ പേരിൽ കായംകുളം എംഎൽഎ പ്രതിഭാ ഹരിക്കെതിരെ വിമർശനവും പാർട്ടിക്കുള്ളിൽ കുറ്റപ്പെടുത്തലുമുണ്ടായി. ഇതോടെ പ്രതിഭാഹരി തന്നെ ഫേസ്ബുക്ക് പോസ്റ്റിലൂടെ രൂക്ഷമായി പ്രതികരിച്ചതോടെ സംഭവം വലിയ ചർച്ചയായി. വനിതകൾ എങ്ങനെ പ്രവർത്തിക്കുന്നു എന്നതല്ല, അവർ എന്തു വേഷം ധരിക്കുന്നു എന്നാണ് ചർച്ചയാകുന്നത് എന്ന് അവർ പറഞ്ഞു. താൻ ചുരീദാർ ധരിച്ച് നിയമസഭയിൽ പോയതാണ് ചിലർക്ക് വാർത്തയായതെന്ന് പ്രതിഭാ ഹരിക്ക് പ്രതികരിക്കേണ്ടിയും വന്നു. പാലക്കാട് പ്ലീനത്തിന്റെ പേരിൽ പ്രതിഭാ ഹരിയെ വെട്ടി നിരത്താനൊരുങ്ങിയ പാർട്ടി ഘടകത്തിന്റെ നേതാവാണ് മകളുടെ ആഡംബ വിവാഹത്തിൽ ഇപ്പോൾ പ്രതിക്കൂട്ടിൽ നിൽക്കുന്നത്. അതുകൊണ്ട് തന്നെ ബ്ലേഡ് കമ്പനി മുതലാളിയുമായുള്ള സജി ചെറിയാന്റെ ബന്ധുത്വം പാർട്ടി സമ്മേളനത്തിൽ ചർച്ചയാക്കാനാണ് മറുപക്ഷത്തിന്റെ തീരുമാനം.
ലളിത ജീവിതമാകണം സിപിഎമ്മുകാരുടെ മുഖമുദ്രയെന്നായിരുന്നു പാലക്കാട്ടെ പ്ലീനം മുന്നോട്ട് വച്ച ആശയം. ഇത് നടപ്പാക്കാൻ ഏതറ്റം വരേയും പോകുമെന്നും പറഞ്ഞു. മതവിശ്വാസത്തെ തള്ളിപ്പറയാതിരിക്കുമ്പോൾ തന്നെ കൃത്യമായ നിർദ്ദേശങ്ങൾ പ്ലീനം മുന്നോട്ട് വച്ചു. അഢംബരജീവിതത്തോട് പാർട്ടി നേതാക്കൾ കാണിക്കുന്ന താത്പര്യവും ഭൂമി- ക്വാറി മാഫിയകളുമായി ചില നേതാക്കൾക്ക് ഉള്ളതായി പറയപ്പെടുന്ന ബന്ധങ്ങളുമാണ് പാലക്കാട് പ്ലീനം പ്രധാനമായും ചൂണ്ടിക്കാട്ടിയത്. ഇതോടൊപ്പം സംഘടനാരംഗത്ത് പതുരക്തം കുറവാണെന്ന ആക്ഷേപവും പ്ലീനത്തിൽ ഉയർന്നിരുന്നു. കേരളത്തിലെ വിഭാഗീയത തന്നെയായിരുന്നു അന്നു ചൂണ്ടിക്കാണിക്കപ്പെട്ട മറ്റൊരു വിഷയം. വിഭാഗീയതയ്ക്ക് ഏതാണ്ട് അറുതി വന്നിട്ടുണ്ടൈങ്കിലും നേതാക്കളുടെ ജീവിതശൈലിയും വഴിവിട്ട രഹസ്യ കച്ചവടബന്ധങ്ങളും മാറിയിട്ടില്ലെന്ന ആക്ഷേപവും ഉയർത്തിക്കാട്ടി. കൊൽക്കത്തയിലെ പ്ലീനവും ഇക്കാര്യങ്ങൾ ചർച്ച ചെയ്തു.
ഈ നിർദ്ദേശങ്ങൾ സജി ചെറിയാൻ ലംഘിച്ചുവെന്നാണ് ആക്ഷേപം. ഇതിന് കുടപിടിക്കാൻ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും എത്തി. പരുമല പള്ളയിലെ വിവാഹവും അടിപൊളി ആഘോഷവും വേണ്ടെന്ന് വയ്ക്കാൻ സജി ചെറിയാനോട് പാർട്ടി സെക്രട്ടറിയും പറഞ്ഞില്ല. ഇതാണ് ആലപ്പുഴയിൽ പാർട്ടി സമ്മേളനകാലത്ത് ചർച്ചയാക്കാൻ വി എസ് അച്യുതാനന്ദൻ പക്ഷം തയ്യാറെടുക്കുകയാണ്. നയ വ്യാതിയാനും വരുത്തിയില്ലെങ്കിൽ കർശന നടപടിയുണ്ടാകുമെന്ന് പാലക്കാട് പ്ലീനം വ്യക്തമാക്കിയിരുന്നു. ഇത്തരക്കാർക്ക് ഇതിനകം തന്നെ താക്കീത് നൽകിയിട്ടുണ്ട്. അത്തരക്കാർ ഇനിയും തിരുത്താൻ തയാറാകുന്നില്ലെങ്കിൽ കർശന നടപടി ഉണ്ടാകും എന്നതായിരുന്നു പ്ലീനം മുന്നോട്ട് വച്ച സന്ദേശം. സജി ചെറിയാൻ മകളുടെ വിവാഹത്തിൽ ഇതെല്ലാം അട്ടിമറിക്കപ്പെട്ടു.
സിപിഎമ്മിന്റെ സംഘടനാ സമ്മേളനങ്ങൾക്ക് ഈയാഴ്ച കൊടി ഉയരുകയാണ്. കാൽക്കത്തയിൽ 2015ലെ സംഘടനാ പ്ലീനം നിർദ്ദേശിച്ചതുപോലെ കൂടുതൽ യുവവനിതാ പ്രാതിനിധ്യം പാർട്ടി കമ്മിറ്റികളിൽ ഉറപ്പാക്കാനാണു സംസ്ഥാന കമ്മിറ്റി തീരുമാനം. ഇതു വ്യക്തമാക്കി സർക്കുലർ കീഴ്ഘടകങ്ങളിലെത്തി. കാര്യക്ഷമതയോടെ പ്രവർത്തിക്കാത്തവർക്കും കമ്മിറ്റികളിൽ സ്ഥാനമുണ്ടാവില്ല. മുസ്ലിം, ക്രൈസ്തവ പ്രാതിനിധ്യത്തിലും ശ്രദ്ധ കൊടുക്കും. ബ്രാഞ്ച് മുതൽ സംസ്ഥാന കമ്മിറ്റി വരെ കാര്യമായ മാറ്റത്തിന്റെ സൂചനയാണ് ഇതെല്ലാം നൽകുന്നത്. ഇതിനിടെയാണ് ആലപ്പുഴ ജില്ലാ സെക്രട്ടറിയുടെ മകളുടെ വിവാഹം ചർച്ചയാക്കുന്നത്.
Stories you may Like
- ആലപ്പുഴയിലെ ഹീറോ സജി ചെറിയാൻ; സിപിഎം അച്ചടക്ക നടപടിയിൽ നേട്ടമാർക്ക്?
- മുന്തിരി വാറ്റും രോമാഞ്ചവും മാപ്പു പറയലാകും?
- 'വീഞ്ഞും കേക്കും' പരാമർശം പിൻവലിക്കുന്നു; രാഷ്ട്രീയ നിലപാടിൽ മാറ്റമില്ല'
- ബിഷപ്പുമാർക്കെതിരായ സജി ചെറിയാന്റെ മോശം പരാമർശം മുഖ്യമന്ത്രിയുടെ അറിവോടെ
- നവകേരള സദസിൽ മോദിയുടെ ക്രിസ്തുമസ് വിരുന്നിനെ വിമർശിച്ച് മുഖ്യമന്ത്രി
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- നെസ്ലെയുടെ സെറിലാക്കിൽ അമിത അളവിൽ പഞ്ചസാര; ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളിൽ വിൽക്കുന്നതിന്റെ ചേരുവയും വികസിത രാജ്യങ്ങളിലെ ചേരുവയും വ്യത്യസ്തം; യുകെയിലും യുഎസിലും മികച്ച ബേബിഫുഡ് നൽകുമ്പോൾ വികസ്വര രാജ്യങ്ങളിൽ മോശം ഉൽപ്പന്നം
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍