ഇരുത്താൻ അറിയാമെങ്കിൽ ഇറക്കാനും അറിയാമെന്ന് പറഞ്ഞത് പകയായി; പ്രതികാരത്തിൽ ഷാജി വെട്ടൂരാനും തുഷാറും അടിച്ച് ഫിറ്റായി മുറിയിൽ കയറി ശാശ്വതീകാനന്ദയെ മർദ്ദിച്ചു; ദുബായിൽ നിന്ന് ഡൽഹി വഴി തിരുവനന്തപുരത്തേക്ക് പറന്നിറങ്ങിയത് അടികൊണ്ട പാടുകളുമായി; ഈഴവ മഹാസഭയെ ലൈവാക്കിയത് വെള്ളാപ്പള്ളിക്ക് പണികൊടുക്കാൻ; കൊന്നത് തലയ്ക്ക് അടിച്ച് വീഴ്ത്തി; ബോധം പോയപ്പോൾ പെരിയാറ്റിൽ തള്ളി; ശാശ്വതീകാനന്ദയുടെ 'ജല സമാധിയിൽ' പോരാട്ടത്തിന് വീണ്ടും ബിജു രമേശ്
എം മനോജ് കുമാർ
തിരുവനന്തപുരം: എസ്എൻഡിപി യോഗത്തിന്റെ ജീവാത്മാവും പരമാത്മാവുമായ വെള്ളാപ്പള്ളി നടേശനും ഒരു കാലത്ത് വിശ്വസ്തനായിരുന്ന സുഭാഷ് വാസുവും തമ്മിൽ ഇടഞ്ഞപ്പോൾ വെള്ളാപ്പള്ളിക്ക് വീണ്ടും തലവേദനയായി മാറുകയാണ് ശാശ്വതീകാനന്ദസ്വാമികളുടെ ദുരൂഹമരണം. ശാശ്വതീകാനന്ദയുടെ മരണം മുങ്ങിമരണം എന്ന രീതിയിൽ കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് ഫയൽ ക്ലോസ് ചെയ്തപ്പോൾ വിവാദത്തിന്റെ അതിരുകൾ കടന്നു ഈ മരണം സിബിഐ അന്വേഷണത്തിലേക്ക് എത്തിയതുമില്ല. ഇന്നും ദുരൂഹതയുടെ കരിനിഴൽ മൂടിക്കിടക്കുകയാണ് ശാശ്വതീകാനന്ദയുടെ മരണം.
ശാശ്വതീകാനന്ദയുടെ ദുരൂഹമരണം നടന്നപ്പോൾ ശക്തമായ വാദമുഖങ്ങളുമായി ഒരറ്റത്ത് നിലയുറപ്പിച്ചത് പ്രമുഖ വ്യവസായി ബിജു രമേശ് ആയിരുന്നു. ശാശ്വതീകാനന്ദയുടെ മരണം ഒരിക്കലും മുങ്ങിമരണമല്ല, അതുകൊലപാതകമാണ്. അതിനു പിന്നിലുള്ളത് എസ്എൻഡിപിയോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മകനും ബിഡിജെഎസ് സംസ്ഥാന അധ്യക്ഷനുമായ തുഷാർ വെള്ളാപ്പള്ളിയുമാണ്. ഈ മരണത്തിനു പിന്നിലെ കരങ്ങൾ വെള്ളാപ്പള്ളിയുടേതാണ്-ബിജു രമേശ് മറുനാടൻ മലയാളിയോട് പറഞ്ഞു.
ബിജു രമേശ് നൽകുന്ന വിശദീകരണം
ശാശ്വതീകാനന്ദയുടെ മരണം അങ്ങിനെ മൂടിപ്പോകില്ല. അത് പൊങ്ങിപ്പൊങ്ങി വരും. വെള്ളാപ്പള്ളിയുടെ സ്വാധീനം കൊണ്ടാണ് ഇതുവരെ അതു മുങ്ങി പോയത്. അത് എന്തായാലും തെളിയും. അതാണ് സത്യം. പലരുടെയും രാഷ്ട്രീയ സ്വാധീനം കൊണ്ടാണ് അത് മുങ്ങിപ്പോയത്. ഞങ്ങൾ ഒരു സമയത്ത് അന്വേഷണം എന്ന ആവശ്യവുമായി ബഹളം വെച്ചുകൊണ്ടിരിക്കെ അന്ന് ആഭ്യന്തര മന്ത്രിയായിരിക്കെ രമേശ് ചെന്നിത്തലയാണ് ഈ കേസ് ഒതുക്കിത്തീർത്തത്. ആദ്യം അന്വേഷണം ക്രൈംബ്രാഞ്ച് മുന്നോട്ടു നീക്കിയപ്പോൾ പിന്നീട് ഇവർ നിലപാട് മാറ്റി. മുകളിൽ നിന്നും നല്ല പ്രഷർ ഉണ്ടെന്നാണ് കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘം പറഞ്ഞത്. ഇത് തന്നെയാണ് ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ടിലും വന്നത്. അവർ മരണം മുങ്ങിമരണമായി തീർപ്പ് കൽപ്പിച്ച് ഫയൽ ക്ലോസ് ചെയ്യുകയായിരുന്നു.
ആരാണോ ശാശ്വതീകാനന്ദയെ വധിച്ചത് അവർ തന്നെയാണ് ഈ കേസിൽ സിബിഐ അന്വേഷണം വേണം എന്ന് പറഞ്ഞു കോടതിയിൽ പോയത്. വെള്ളാപ്പള്ളിയുമായി ബന്ധപ്പെട്ട ആളുകൾ, വെള്ളാപ്പള്ളി ഏർപ്പെടുത്തിയ ആളുകൾ തന്നെയാണ് ഈ വിഷയത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതിയിൽ ഹർജി വരുമ്പോൾ കേസ് അന്വേഷണം നല്ല രീതിയിൽ നടക്കുന്നു എന്ന് സർക്കാർ കോടതിയിൽ പറയും. ശാശ്വതീകാനന്ദ വധത്തിൽ സിബിഐ അന്വേഷണം വരരുത് എന്ന ലക്ഷ്യത്തോടെയാണ് വെള്ളാപ്പള്ളിയുമായി ബന്ധപ്പെട്ടവർ ഹൈക്കോടതിയിൽ ഹർജി നൽകിയത്.
ഇങ്ങിനെയാണ് ശാശ്വതീകാനന്ദയുടെ മരണത്തിൽ സിബിഐ അന്വേഷണം ഒഴിവായത്. വെള്ളാപ്പള്ളി അഡ്വാൻസ് ആയി കളിച്ച കളിയാണ് വിജയിച്ചത്. വെളിയിൽ നിന്ന് മറ്റാരും വരാതിരിക്കാൻ വേണ്ടി അഡ്വാൻസ് ആയി കളിച്ച കളിയായിരുന്നു ഇത്. വാദി തന്നെ നിലവിലെ അന്വേഷണം മതി എന്ന് പറയുന്ന ഒരവസ്ഥയാണിത്.
മരണത്തിനു പിന്നിലെ കഥ ഇങ്ങനെ
ശാശ്വതീകാനന്ദ സ്വാമിയാണ് എസ്എൻഡിപിയിലേക്കും എസ്എൻ ട്രസ്റ്റിലേക്കും വെള്ളാപ്പള്ളി നടേശനെ എത്തിക്കുന്നത്. അന്ന് ഒരു മുതലാളി എന്ന രീതിയിലാണ് വെള്ളാപ്പള്ളി നിലയുറപ്പിച്ചത്. എസ്എൻ ട്രസ്റ്റിലെ പണവുമായി ബന്ധപ്പെട്ടാണ് അന്നും പ്രശ്നം വരുന്നത്. ട്രസ്റ്റിൽ വരുന്ന പണം നമ്മുടെ ആളുകൾക്ക് നൽകണം. നമ്മുടെ കൂടെയുള്ളവരെ സാമ്പത്തികമായി ബലപ്പെടുത്തണം. അതിനു ഈ പണം ഇവരുടെ സാമ്പത്തിക അവസ്ഥ നന്നാക്കാൻ ഉപയോഗപ്പെടുത്തണം. എല്ലാവർക്കും എസ്എൻ ട്രസ്റ്റിൽ മെമ്പർഷിപ്പ് നൽകുക. എസ്എൻഡിപിയിൽ ഇവരെ ഡയരക്ടർമാർ ആക്കി മാറ്റുക. ഇതാണ് ശാശ്വതീകാനന്ദ നിർദ്ദേശിച്ചത്.
ആദ്യം വെള്ളാപ്പള്ളി സ്വാമി പറഞ്ഞത് പോലെയൊക്കെ ചെയ്തു. പക്ഷെ പണം വരവ് മനസിലായപ്പോൾ വെള്ളാപ്പള്ളിയുടെ ഭാവം മാറിത്തുടങ്ങി. വെള്ളാപ്പള്ളിയുടെ ലൈൻ മാറിത്തുടങ്ങിയിരുന്നു. പണത്തിന്റെ ലഭ്യത അനുസരിച്ച് സ്ഥാപനങ്ങളിലേക്ക് പണം പോകാത്ത കാര്യം മനസിലായപ്പോൾ സ്വാമി ചോദ്യം ചെയ്തു തുടങ്ങി. ഇത് സംസാരവും വഴക്കുമായി. ദുബായിൽ വച്ചാണ് ഇത് സംസാരമാകുന്നത്. ഇത് വഴക്കായി മാറി. വെള്ളാപ്പള്ളി വളരെ മോശമായാണ് സ്വാമിയോട് പെരുമാറിയത്. നടേശനെ ഇരുത്താൻ അറിയാമെങ്കിൽ നടേശനെ ഇറക്കാനും എനിക്ക് അറിയാം എന്നാണ് സ്വാമി വെള്ളാപ്പള്ളിയോട് പറഞ്ഞത്.
വെള്ളാപ്പള്ളി ചൂടായപ്പോൾ സ്വാമിയും തിരിച്ച് ചൂടാവുകയായിരുന്നു. ഇതോടെ വെള്ളാപ്പള്ളിക്ക് കാര്യം മനസിലായി. വെള്ളാപ്പള്ളി വെള്ളാപ്പള്ളിയുടെ മുറിയിലേക്കും സ്വാമി സ്വാമിയുടെ മുറിയിലേക്കും പോയി. അടുത്ത് ബഹറിനിലേക്ക് പോകാൻ ഇരിക്കുകയായിരുന്നു.
തുഷാർ അടിച്ച് ഫിറ്റായിട്ട് സ്വാമിയെ മർദ്ദിക്കുന്നു
അന്ന് വൈകീട്ട് ഷാജി വെട്ടൂരാനും തുഷാറും അടിച്ച് ഫിറ്റായിട്ട് സ്വാമിയുടെ മുറിയിൽ കയറി ശാശ്വതീകാനന്ദയെ മർദ്ദിച്ചു. അടികൊണ്ട സ്വാമി പെട്ടിയെടുത്ത് എയർപോർട്ടിൽ വന്ന് ഫ്ളൈറ്റിൽ ഡൽഹിയിൽ എത്തി പിന്നെ തിരുവനന്തപുരത്ത് എത്തി. എന്നിട്ട് എസ് ആർ എമ്മിന്റെ , ബസുകൾ ഒക്കെയുള്ള ജോയിസണിനോട് പറഞ്ഞു.
ജോയിസൺ സ്വാമിയുടെ അടുത്ത ആളായിരുന്നു. സന്തത സഹചാരിയായിരുന്നു. ജോയിസണിന്റെ അടുത്താണ് തുഷാർ മർദ്ദിച്ച പാടുകൾ സ്വാമി കാണിക്കുന്നത്. ഈ ഘട്ടത്തിൽ തന്നെയാണ് ഈഴവ മഹാസഭയെ സ്വാമി ലൈവ് ആക്കുന്നത്. വെള്ളാപ്പള്ളിയോട് അകൽച്ച ഉണ്ടായിരുന്നവർ സ്വാമിക്ക് ഒപ്പം നിന്നു. മരണത്തിനു ആറുമാസം മുന്പ് തന്നെ പാരലൽ ഓപ്പറേഷൻ സ്വാമി സ്റ്റാർട്ട് ചെയ്തിരുന്നു. വെള്ളാപ്പള്ളിക്ക് ഇത് മനസിലായി. തുഷാർ സ്വാമിയെ മർദ്ദിച്ചതോടെ കാര്യങ്ങൾ കൈവിട്ടു പോയെന്നു വെള്ളാപ്പള്ളി മനസിലാക്കിയിരുന്നു.
ഉടക്കിയത് മാത്രമല്ല അടിക്കുകയും ചെയ്തത് വലിയ പ്രശ്നമായി തന്നെ വെള്ളാപ്പള്ളി കണ്ടു. ഇതോടെയാണ് സ്വാമിയെ വകവരുത്താൻ ഒരുക്കങ്ങൾ തുടങ്ങിയത്. സൂക്ഷ്മാനന്ദയ്ക്ക് കാര്യങ്ങൾ അറിയാം. ഇതിന്റെ ഓപ്പറേഷന് ഒരു വലിയ പങ്കു വഹിച്ചത് സൂക്ഷ്മാനന്ദയാണ്. ശാശ്വതീകാനന്ദ ആലുവയിലേക്ക് വരുമ്പോൾ വഴിയിൽ വെച്ച് സൂക്ഷ്മാനന്ദ കൂടി കാറിൽ കയറിയിരുന്നു. കേശവദാസപുരത്ത് വച്ചാണ് സൂക്ഷ്മാനന്ദ കയറുന്നത്. ഈ യാത്രയിലും വെള്ളാപ്പള്ളിക്ക് എതിരെയുള്ള പല നീക്കങ്ങളും സ്വാമി നടത്തുകയായിരുന്നു. പ്രിയൻ അടക്കമുള്ള മൂന്നു പേർ കൂടിയാണ് സ്വാമിയെ കൊല്ലുന്നത്.
ഒരാൾ മുങ്ങിമരിച്ചാൽ പടിക്കെട്ടിൽ രക്തം തളംകെട്ടുമോ?
ആലുവ പെരിയാറിലെ പടികളിൽ രക്തം തളംകെട്ടി കിടന്നിരുന്നു. ഒരാൾ വെള്ളത്തിൽ മുങ്ങി മരിച്ചാൽ അയാളുടെ രക്തം എങ്ങിനെ പടിയിൽ തളംകെട്ടി നിൽക്കും. തലയ്ക്ക് അടിച്ച് വീഴ്ത്തി. ബോധം പോയപ്പോൾ എടുത്ത് വെള്ളത്തിൽ തള്ളി. കൊലപാതകം നടന്നത് കരയിൽ വെച്ച്. സ്വാമിയുടെ പെട്ടി എടുത്തയാൾ മിസ്സിങ് ആയിരുന്നു. സൂക്ഷ്മാനന്ദ ഇയാളെ മാറ്റി നിർത്തിയിരുന്നു. അവനെ ക്രൈംബ്രാഞ്ച് നുണ പരിശോധനയ്ക്ക് വിധേയനാക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു. അതിനു കഴിയില്ലെന്ന് പറഞ്ഞപ്പോൾ ഹൈക്കോടതിയിൽ അവനു വേണ്ടി ഹാജരായത് മുതിർന്ന അഭിഭാഷകരാണ്.
തികച്ച് നൂറു രൂപ എടുക്കാൻ ഇല്ലാത്ത ചെറുക്കനാണ്. അവനുവേണ്ടിയാണ് ലക്ഷങ്ങൾ പ്രതിഫലം വാദിക്കുന്ന അഭിഭാഷകർ എത്തിയിരിക്കുന്നത്. ഞങ്ങൾ എല്ലാം ചെല്ലുമ്പോൾ പൈസയില്ലാ എന്ന് പറയുമ്പോൾ ഞങ്ങൾ ഒക്കെയാണ് ഇവന് പണം നൽകിയിരുന്നത്. കൂടെ നിന്നവൻ ആണ് അവൻ. എന്ത് പരിശോധനയ്ക്ക് വേണമെങ്കിലും വിധേയനാകാൻ എന്ന് പറയുന്ന ഘട്ടത്തിലാണ് നുണ പരിശോധനയ്ക്ക് വിധേയമാകില്ലെന്ന് അവൻ ക്രൈംബ്രാഞ്ചിനു മുൻപാകെ മൊഴി നൽകിയത്. ഇത് എന്ത്കൊണ്ടാണ്? ഊഹിക്കാമല്ലോ? പിന്നെയും അവൻ മിസ്സിങ് ആയി. സ്വാമിയുടെ സഹോദരി പരാതി കൊടുത്ത സമയത്താണ് ആണിത്. അപ്പോഴും ഇവർ അവനെ മാറ്റിക്കളഞ്ഞു.
കണ്ണൂർ തുറന്ന ജയിലിൽ കഴിഞ്ഞ ഒരു പ്രതി പരോളിൽ ഇറങ്ങിയ സമയത്ത് പറഞ്ഞത് ഞങ്ങൾ മൂന്നു പേർ കൂടിയാണ് സ്വാമിയെ കൊന്നത് എന്നാണ് പറഞ്ഞത്. അതിന്റെ വാർത്ത കൈരളി സംപ്രേഷണം ചെയ്തതാണ്. ഒരു പ്രതി പരോളിൽ ഇറങ്ങി ചാനൽ മുൻപാകെ പറയുകയാണ്. ഞങ്ങൾ മൂന്നു പേർ കൂടിയാണ് സ്വാമിയെ കൊന്നത് എന്ന്. ഡിവൈഎസ്പിയുടെ ഷാജിയുടെ ഭാര്യയുമായി ബന്ധം എന്ന് പറഞ്ഞു ഒരാളെ കൊന്നു കളഞ്ഞിരുന്നു. ഇവൻ വെള്ളം അടിച്ചു അവിടെയും ഇവിടെയും പലതും പറയുന്നു എന്ന് പറഞ്ഞതിനാണ് ഇവർ അവനെ കൊന്നുകളഞ്ഞത്. ഷാജിയും പ്രിയനും ചേർന്നാണ് ഇവനെ കൊല്ലുന്നത്. പ്രിയനുവേണ്ടി കോടതിയിൽ ഇറക്കിയത് രാമൻപിള്ള സാറിനെയാണ്.
നൂറു ശതമാനം കൊലപാതകമാണ് ശാശ്വതീകാനന്ദയുടെ മരണം. ഇത് തെളിയണം. ഒരാളെ തല്ലിക്കൊന്നു കളഞ്ഞാൽ ആരും ചോദിക്കാനില്ല എന്ന അവസ്ഥ വരുന്നത് വളരെ മോശമാണ്. മതത്തിന്റെയും ജാതിയുടെയും തലപ്പത്ത് ഇരുന്നാൽ എല്ലാത്തിനും സംരക്ഷണം എന്ന് പറയുന്നത് ശരിയാണോ? ഇവരെ സംരക്ഷിക്കാൻ രാഷ്ട്രീയക്കാരും-ബിജു രമേശ് പറയുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്