ലണ്ടനിലെ പാർലിമെന്റ് ചത്വരത്തിൽ ഗാന്ധി പ്രതിമയെ സാക്ഷിയാക്കി സേവ് ശബരിമല കാമ്പയിനുമായി മലയാളികൾ ഉൾപ്പെടെ നിരവധി അയ്യപ്പ ഭക്തർ; നേതൃത്വം നൽകാൻ വനിതകളും; മഴയും തണുപ്പും ആവേശമായപ്പോൾ ആചാരം സംരക്ഷിക്കാൻ ലോകമെങ്ങും നാമജപത്തിനു ആഹ്വാനം
കെ ആർ ഷൈജുമോൻ
സെൻട്രൽ ലണ്ടൻ: രണ്ടു മാസമായി കേരളത്തിനൊപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ തിരയടിക്കുന്ന ശരണ നാമജപം ഒടുവിൽ ലണ്ടനിൽ പാർലമെന്റിനു മുന്നിലും. മലയാളികൾ ഉൾപ്പെടെ നിരവധി അയ്യപ്പ ഭക്തർ കയ്യടിച്ചു ശരണം മുഴക്കിയപ്പോൾ വിശ്വാസികളെ സംബന്ധിച്ചിടത്തോളം അതൊരു ചരിത്ര മുഹൂർത്തമായി മാറുകയായിരുന്നു. ലോകമൊട്ടാകെയുള്ള ഒട്ടേറെ രാഷ്ട്രീയ സമരങ്ങൾക്ക് പതിവ് വേദിയായി മാറുന്ന പാർലിമെന്റ് ചത്വരം ഇന്നലെ ഏറെക്കുറെ നിശബ്ദമായിരുന്നപ്പോൾ കേരളത്തിന്റെ പ്രതീകമായി ലോകം അറിയപ്പെടുന്ന ശബരിമല അയ്യപ്പ സ്വാമിയേ സ്തുതിച്ചു കൊണ്ടുള്ള ശരണ നാമജപത്താൽ മണിക്കൂറുകളോളം മുഖരിതമാക്കാൻ ബ്രിട്ടന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി അയ്യപ്പ ഭക്തരാണ് എത്തിച്ചേർന്നത്.
വടക്കൻ സംസ്ഥാനക്കാരായ അയ്യപ്പ ഭക്തർ ഫ്രണ്ട്സ് ഓഫ് ഇന്ത്യ സൊസൈറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സേവ് ശബരിമല പ്രചാരണ പരിപാടിയിൽ ഒട്ടേറെ മലയാളികളും പ്രതികൂല കാലാവസ്ഥയെ പരാജയപ്പെടുത്തി പങ്കെടുത്തത് ശ്രദ്ധ നേടി. താപനില പൂജ്യം ഡിഗ്രിയിലേക്കു താണപ്പോഴും സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ കൂട്ടം കൂടി ശരണം വിളിച്ചു തണുപ്പകറ്റുന്ന കാഴ്ചയാണ് ദൃശ്യമായത്.
ബ്രിട്ടനിലെ മലയാളികളായ ഹൈന്ദവരുടെ പൊതുവേദിയായ ഹിന്ദു സമാജങ്ങളെ പ്രതിനിധീകരിച്ചാണ് കൂടുതൽ ഭക്തരും എത്തിയത്. കേരള ഹിന്ദു ഹെറിറ്റേജ് നാഷണൽ കൗൺസിൽ പ്രതിനിധികളും സാന്നിധ്യമായി. പ്രധാന ഹിന്ദു സമാജങ്ങളായ മാഞ്ചസ്റ്റർ, ഈസ്റ്റ് മിഡ്ലാൻഡ്സ്, ക്രോയ്ഡോൻ, ഈസ്റ്റ് ലണ്ടൻ, കവൻട്രി, സട്ടൻ, വാറ്റ്ഫോർഡ് എന്നിവിടങ്ങളിൽ നിന്നൊക്കെ നാമജപത്തിൽ പങ്കെടുക്കാൻ അയ്യപ്പ ഭക്തർ എത്തിയിരുന്നു.
യുവതി പ്രവേശനവുമായി ബന്ധപ്പെട്ടു രൂപം കൊണ്ട ശബരിമല വിഷയത്തിൽ പാർലമെന്റ് ചത്വരത്തിലെ വേദിയിൽ നേതൃത്വം നൽകാനും യുവതികൾ തന്നെ രംഗത്തെത്തി എന്നതും ശ്രദ്ധേയമാണ്. പാർലമെന്റ് ചത്വരത്തിൽ നിന്നും വെസ്റ്റ് മിനിസ്റ്റർ റെയിൽ സ്റ്റേഷന് മുന്നിലെത്തി തെംസ് നദിക്കു കുറുകെ വെസ്റ്റ് മിനിസ്റ്റർ പാലത്തിലൂടെ നാമജപ റാലി നടത്തിയാണ് അയ്യപ്പ ഭക്തർ സേവ് ശബരിമല പ്രചാരണത്തിന് ലണ്ടനിൽ രൂപവും ഭാവവും പകർന്നത്.
തിരികെ പാർലമെന്റിനു മുന്നിലെ ഗാന്ധി സ്ക്വയറിൽ എത്തി വന്ദേമാതരം മുഴക്കി പാരമ്പര്യവും പൈതൃകവും സംസ്ക്കാരവും ചോദ്യം ചെയ്യാനുള്ള ഏതു നടപടിയും എതിർക്കാൻ ലോകത്തിന്റെ ഏതു കോണിൽ ആയാലും ഹൈന്ദവ വിശ്വാസികൾ ഒന്നിച്ചണിനിരക്കും എന്ന പ്രതിജ്ഞയോടെയാണ് പ്രചാരണ പരിപാടികൾ സമാപിച്ചത്. ലണ്ടൻ നഗരം കാണാൻ എത്തിയ അനേകം വിദേശികൾ ഉൾപ്പെടെയുള്ള കാഴ്ചക്കാരോട് എന്താണ് സേവ് ശബരിമല കാമ്പയിൻ എന്ന് വളണ്ടിയർമാർ വിശദമാക്കുകയും ചെയ്തു.
ഉച്ചക്ക് ഒരു മണിയോടെ ആരംഭിച്ച സേവ് ശബരിമല പ്രചാരണ പരിപാടി മൂന്നരയോടെയാണ് സമാപിച്ചത്. മുഴുവൻ സമയവും ചന്നം പിന്നം മഴയും അസ്ഥികൾ തുളച്ചു കയറും വിധം തണുപ്പും എത്തിയിട്ടും അതിനൊന്നും അയ്യപ്പ ഭക്തരുടെ നിശ്ചയ ദാർഢ്യം തെല്ലും കുറയ്ക്കാനായില്ല. അയ്യപ്പ ഭക്തർക്ക് ആവേശം പകരാൻ വീൽ ചെയറിൽ എത്തിയ ലക്ഷ്മി എന്ന ഭക്ത പോലും പ്രചാരണ പരിപാടിയിൽ ഉടനീളം സജീവമായിരുന്നു.
ലോകത്തെവിടെ നടക്കുന്ന രാഷ്ട്രീയ പ്രശ്നങ്ങൾക്കും സമര വേദിയാകുന്ന പാർലിമെന്റ് സ്ക്വയർ പ്രതികൂല കാലാവസ്ഥ മൂലം ഇന്നലെ ഏറെക്കുറെ നിശബ്ദമായപ്പോഴാണ് ക്രിസ്മസ് ആഘോഷങ്ങളുടെ ലഹരിയിൽ മുങ്ങിയ മഹാനഗരത്തിന്റെ ശ്രദ്ധ ആകർഷിച്ചു അയ്യപ്പ ഭക്തർ ശരണാരവം മുഴക്കി കേരളത്തിൽ വിശ്വാസ സംരക്ഷണത്തിന് മുന്നിൽ നിൽക്കുന്നവർക്ക് ഐക്യ ദാർഢ്യം പ്രഖ്യാപിച്ചത്.
ശബരിമല വിഷയത്തിൽ യുവതി പ്രവേശനം മാത്രമല്ല ഇപ്പോഴത്തെ പ്രശ്നമെന്നും ക്ഷേത്രത്തെ നശിപ്പിക്കാനും ഇല്ലാതാക്കാനുമുള്ള ഗൂഢ പദ്ധതികൾ അരങ്ങേറുന്നതായി സംശയിക്കുന്നതുകൊണ്ടാണ് സേവ് ശബരിമല പ്രചാരണ പരിപാടി ആരംഭിച്ചതെന്ന് ഫ്രണ്ട്സ് ഓഫ് ഇന്ത്യ സൊസൈറ്റി നേതാക്കളിൽ പ്രമുഖരായ ഹരേന്ദ്ര ജോധാ, വിജയ് ദേവ്, മധുരേഷ് മിശ്ര, സന്തോഷ് പാട്ടീൽ എന്നിവർ അയ്യപ്പ ഭക്തരെ അഭിസംബോധന ചെയ്യവേ അറിയിച്ചത്. ശബരിമലയുടെ പേരിൽ യുകെ മലയാളികളായ ഹൈന്ദവർ നടത്തുന്ന രണ്ടാം ഘട്ട പ്രക്ഷോഭമാണ് ഇന്നലെ ലണ്ടൻ സാക്ഷ്യം വഹിച്ചത്.
സുപ്രീം കോടതി വിധി എത്തിയ ഉടൻ തന്നെ കേരളത്തിൽ വേലിയേറ്റം സൃഷ്ടിച്ച സമരങ്ങൾക്കൊപ്പം ഡെഡ്ലി ബാലാജി ക്ഷേത്രം സാക്ഷിയാക്കിയും നൂറു കണക്കിന് മലയാളി ഭക്തരെ അണിനിരത്തി നാമജപ റാലി നടന്നിരുന്നു. ഇന്നലെ നടന്ന സേവ് ശബരിമല പ്രചാരണ പരിപാടിക്കു നാഷണൽ കൗൺസിൽ പ്രസിഡന്റ് ഗോപകുമാർ മാഞ്ചസ്റ്റർ, പ്രതിനിധികളായ വിപിൻ നായർ കെന്റ്, ഷിബു രാമകൃഷ്ണൻ കെന്റ്, സുനിൽ സോമൻ, സുഭാഷ് ഈസ്റ്റ് ഹാം എന്നിവർ നേതൃത്വം നൽകി. അതിനിടെ ശബരിമല വിഷയം ലിംഗ സമത്വം തേടിയുള്ള ഭരണ ഘടന അവകാശം ആണെന്നത് തെറ്റിദ്ധരിപ്പിക്കുന്നതാണെന്നു സേവ് ശബരിമല കാമ്പയിന് നേതൃത്വം നൽകാൻ എത്തിയ ലക്ഷ്മി പിള്ള ചൂണ്ടിക്കാട്ടി. ബ്രഹ്മചര്യയായ അയ്യപ്പ സ്വാമിയുടെ ക്ഷേത്രത്തിൽ പത്തിനും അമ്പതിനും ഇടയ്ക്കു പ്രായമുള്ള യുവതികൾക്ക് മാത്രം പ്രവേശനം ആചാരത്തിന്റെ പേരിൽ നിക്ഷേധിക്കുന്നത് എങ്ങനെ ലിംഗ നീതിക്കു എതിരാകുമെന്നു ലക്ഷ്മി ചോദിച്ചു.
പത്തിന് താഴെ പ്രായമുള്ള പെൺകുട്ടികളും അമ്പതിനു മുകളിൽ പ്രായമുള്ള സ്ത്രീകളും വനിതകൾ അല്ലേയെന്നു വ്യക്തമാക്കാൻ ലിംഗ സമത്വം ചൂണ്ടിക്കാട്ടി രംഗത്ത് വരുന്നവർ തയാറാകണമെന്നും ലക്ഷ്മി ചൂണ്ടിക്കാട്ടി. വിശ്വാസ സംരക്ഷണത്തിനും ആചാര അനുഷ്ടാനത്തിനുമായി ലോകത്തെവിടെയുമുള്ള ഹൈന്ദവ ജനത ഒരേ വിധം ചിന്തിക്കുമെന്നും അതിനായി പോരാടാൻ തയ്യാറാകുമെന്നും ഇവർ തുടർന്ന്. പ്രചാരണത്തിന് മുന്നിൽ നില്ക്കാൻ വീൽ ചെയറിൽ എത്തിയ ലക്ഷ്മി എന്ന യുവതിയും അയ്യപ്പ സ്വാമിയുടെ വിശ്വാസം കാത്തു രക്ഷിക്കാൻ കേരളത്തിലെ അമ്മമാരും സ്ത്രീകളും ജീവിച്ചിരിക്കുമ്പോൾ മറ്റാർക്കും മറിച്ചൊന്നും ചെയ്യാനാകില്ല എന്നും സൂചിപ്പിച്ചു.
ഹൈന്ദവ വിശ്വാസവും ആചാരവും ചോദ്യം ചെയ്യാനുള്ള കുൽസിത നീക്കം എന്ത് വില നൽകിയും എതിർക്കുമെന്ന് മാഞ്ചസ്റ്റർ ഹിന്ദു സമാജം പ്രധിനിധി കൂടിയായ ഗോപകുമാർ വ്യക്തമാക്കി. ലണ്ടനിൽ നടന്ന സേവ് ശബരിമല പ്രചാരണ പരിപാടികൾ ചരിത്രത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണെന്നാണ് ഈസ്റ്റ് മിഡ്ലാൻഡ്സ് സമാജം വക്താവ് ഷിബു രാമകൃഷ്ണൻ ചൂണ്ടിക്കാട്ടിയത്. ശബരിമലക്ക് വേണ്ടിയുള്ള പ്രക്ഷോഭം രാഷ്ട്രീയ പോരാട്ടമാക്കി മാറ്റുന്ന കേരള സർക്കാരിന്റെ ഗൂഢ ശ്രമം തുറന്നു കാട്ടാൻ കേരളത്തിലെ അയ്യപ്പ ഭക്തർക്കൊപ്പം തന്നെ യുകെ മലയാളികളായ ഹൈന്ദവരും ഉണ്ടാകുമെന്നു നാഷണൽ കൗൺസിൽ പ്രധിനിധി വിപിൻ നായർ അറിയിച്ചു.
ശബരിമല വിഷയത്തിൽ ശ്വാശ്വത പരിഹാരം കാണാൻ അനുകൂല നിലപാട് എടുക്കാൻ ഇനിയെങ്കിലും കേരള സർക്കാർ വിവേകം കാട്ടണമെന്നു സദ്ഗമയ വക്താവ് എ പി രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. ഹൈന്ദവ സംസ്ക്കാരം തകർക്കണം എന്ന ഗൂഢ ലക്ഷ്യമാണ് ശബരിമലയിൽ ചിലർ പ്രയോഗിക്കാൻ തയ്യാറാകുന്നതെന്നും ഒരു അയ്യപ്പ ഭക്തൻ എങ്കിലും അവശേഷിക്കും വരെ അത്തരം വ്യാമോഹങ്ങൾ നടക്കാൻ പോകില്ലെന്നും ഈസ്റ്റ് ലണ്ടൻ പ്രധിനിധി സുനിൽ സോമനും കൂട്ടി ചേർത്തു.
രണ്ടു മണിക്കൂർ നീണ്ട സേവ് ശബരിമല പ്രചാരണ പരിപാടികൾ ഗാന്ധി സ്ക്വയറിൽ കൂട്ട ശരണം വിളിയും വന്ദേമാതരം മുഴക്കിയുമാണ് സമാപിച്ചത്. ലോകത്തിന്റെ മുന്നിൽ ശബരിമലയെ കുറിച്ച് നിറം പിടിപ്പിച്ച പ്രചാരണവുമായി എത്തുന്ന മാധ്യമങ്ങൾക്കു മുന്നിൽ യാഥാർഥ്യം തുറന്നു കാട്ടാൻ വീണ്ടും സേവ് ശബരിമല പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുമെന്നും നേതൃത്വം അറിയിച്ചു. കൂടുതൽ സംഘടിതമായ പ്രചാരണ പരിപാടികൾ ഹിന്ദു സമാജങ്ങളെ കേന്ദ്രീകരിച്ചു രൂപം നൽകണമെന്നും പ്രചാരണ പരിപാടിക്ക് എത്തിയവർ ആവശ്യപ്പെട്ടു. ശരണ നാമജപ അടക്കമുള്ള വിശ്വാസ സംരക്ഷണ പ്രവർത്തനം ഏറ്റെടുക്കാൻ ലോകമെങ്ങും ഉള്ള മലയാളി ഹൈന്ദവർ തയ്യാറാകണമെന്നും സേവ് ശബരിമല പ്രചാരണത്തിന് നേതൃത്വം നൽകുന്നവർ അഭ്യർത്ഥിച്ചു.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്