നിങ്ങളുടെ സ്വന്തം അക്കൗണ്ടിൽ മൂന്ന് തവണയിൽ കൂടുതൽ കാശിട്ടാലും എസ് ബി ഐ 50 രൂപ പിടിക്കും; അഞ്ച് തവണയിൽ കൂടുതൽ പണം പിൻവലിച്ചാലും ഫീസ്; മിനിമം ബാലൻസ് ഇല്ലെങ്കിൽ ഈടാക്കുന്നത് എത്രയെന്ന് ഉപഭോക്താവ് പോലും അറിയുന്നില്ല; മറ്റ് ബാങ്കുകൾ പണം നിക്ഷേപിക്കുന്നതിനും പിൻവിലിക്കുന്നതിനും ഫീസ് ഈടാക്കാത്തപ്പോൾ കൊള്ള നടത്തുന്നത് എസ് ബി ഐ മാത്രം;ഒരു ഉപഭോക്താവും ബാങ്ക് ജീവനക്കാരനും തമ്മിലുള്ള വാട്സാപ്പിൽ വൈറലായ സോഷ്യൽ മീഡിയ സംഭാഷണത്തിന്റെ പിന്നാമ്പുറം തേടി പോയപ്പോൾ അറിഞ്ഞത്
എം മനോജ് കുമാർ
തിരുവനന്തപുരം: ഇന്ത്യൻ ബാങ്കിങ് രംഗത്തെ ഭീമൻ ആരെന്നു ചോദിച്ചാൽ ലഭിക്കുന്ന ഉത്തരം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നാണ്. വില്ലൻ ആരെന്നു ചോദിച്ചാലും ലഭിക്കുന്ന ഉത്തരം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്ന് തന്നെയാകും. ഇടപാടുകാരുടെ അക്കൗണ്ടിൽ നിന്ന് അവരറിയാതെ കാശ് ചോർത്തുന്നതിൽ ഇന്ത്യയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് എസ്ബിഐ തന്നെയാണ്. മിനിമം ബാലൻസ് ഇല്ലാത്തതിന്റെ പേരിൽ മാത്രം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാത്രം 2017-18 സാമ്പത്തിക വർഷം പിഴ ഇനത്തിൽ ഈടാക്കിയത് 2,400 കോടിയാണ്. സേവിങ്സ് ബാങ്ക് അക്കൗണ്ടിൽ നിന്നും ഇടപാടുകാർ അറിയാതെ ചോർത്തിയ തുകയുടെ കണക്കാണിത്.
നിരന്തരം ഇടപാടുകളുടെ ചാർജിൽ മാറ്റം വരുത്തുകയാണ് എസ്ബിഐ. ഇങ്ങിനെ വരുത്തുന്ന മാറ്റം ഉപഭോക്താക്കൾ അറിയുന്നുമില്ല. നൽകുന്ന സേവനത്തിന് ചാർജ് നിശ്ചയിക്കാൻ ബാങ്കുകൾക്ക് അനുമതി നൽകിക്കൊണ്ട് റിസർവ് ബാങ്ക് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവ് ആണ് എസ്ബിഐയുടെ ഏറ്റവും വലിയ ആയുധം. ഈ ഉത്തരവ് എസ്ബിഐ ദുരുപയോഗിക്കുന്നതിനാലാണ് ഉപഭോക്താക്കൾ എസ്ബിഐയുടെ അക്കൗണ്ട് ഒഴിവാക്കി ജീവനുംകൊണ്ടോടുന്നത്. ഉപഭോക്താക്കൾ വലിയ രീതിയിൽ എസ്ബിഐയെ കയ്യൊഴിയുകയാണ്. സോഷ്യൽ മീഡിയയിൽ എസ്ബിഐയുടെ ബാങ്കിങ് ചൂഷണം വ്യക്തമാക്കി വലിയ പ്രചാരണം നടന്നുവരുകയാണ്. ഇത്തരമൊരു വാട്ട്സ് ആപ്പ് സന്ദേശം പിന്തുടർന്നാണ് എസ്ബിഐ നടത്തുന്ന ചൂഷണം ശരിയാണോ എന്ന് മറുനാടൻ അന്വേഷണം നടത്തിയത്.
ഉപഭോക്താക്കൾക്ക് താങ്ങാൻ കഴിയാത്ത വിധത്തിലുള്ള ചുങ്കമാണ് സേവനങ്ങൾക്കു എസ്ബിഐ ഈടാക്കുന്നത്. ഇടപാടുകാരോട് എസ്ബിഐ എങ്ങിനെ ഇടപെടുന്നു എന്ന് ഈ ഒരൊറ്റ കാര്യം കൊണ്ട് വ്യക്തമാകു ന്നു. ഇപ്പോൾ മിനിമം മൂന്നു തവണ മാത്രമേ എസ്ബിഐ ഉപഭോക്താക്കൾക്ക് സ്വന്തം അക്കൗണ്ടിൽ സൗജന്യമായി പണം നിക്ഷേപിക്കാൻ കഴിയൂ. മൂന്നു തവണ കഴിഞ്ഞാൽ ഓരോ ഇടപാടിനും 50 രൂപയും ഒപ്പം ജിഎസ്ടിയും ഈടാക്കും. ഏപ്രിൽ ഒന്നുമുതൽ തന്നെ ഈ തുക എസ്ബിഐ ഈടാക്കി തുടങ്ങിയിട്ടുണ്ട്. .ഇടപാടുകാർക്ക് ഒരു മുന്നറിയിപ്പും ഈ കാര്യത്തിൽ എസ്ബിഐ നൽകാറുമില്ല. ഡെബിറ്റ് കാർഡിൽ നിന്നും ഒരു ദിവസം പിൻവലിക്കാൻ കഴിയുന്ന തുക 20000 രൂപയാക്കി നിജപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ മറ്റു ബാങ്കുകൾ ഈ കാര്യത്തിൽ മാറ്റം വരുത്തിയിട്ടില്ല. മറ്റൊരു പൊതുമേഖലാ ബാങ്ക് ആയ കാനറാ ബാങ്കിൽ നിങ്ങൾക്ക് എത്ര തവണ വേണമെങ്കിലും അക്കൗണ്ടിൽ പണം നിക്ഷേപിക്കാം. ഒരു പ്രത്യേക ചാര്‍ജും ഈ കാര്യത്തിൽ കാനറാ ബാങ്ക് ഈടാക്കുന്നില്ല. എസ്ബിഐ എടിഎം കൗണ്ടർ അഞ്ചു തവണ മാത്രമേ ഒരു മാസം സൗജന്യമായി ഉപയോഗിക്കാൻ കഴിയൂ. അതിനു ശേഷം 20 രൂപ ചാർജ് ഈടാക്കും. കാനറാ ബാങ്ക് എടിഎം ഉപഭോക്താക്കൾക്ക് എത്ര വേണമെങ്കിലും ഉപയോഗിക്കാം. മറ്റു ബാങ്കുകളുടെ എടിഎം ആണെങ്കിൽ അഞ്ചു തവണ ഫ്രീയായി ഉപയോഗിക്കാം. പ്രൈവറ്റ് സെക്ടർ ബാങ്കുകൾ എടുത്താൽ ഫെഡറൽ ബാങ്കിൽ പണം അടക്കുന്നതിൽ ഒരു നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ല. എത്ര തവണ വേണമെങ്കിലും ഉപഭോക്താക്കൾക്ക് പണം അടക്കാം. എച്ച്ഡിഎഫ്സി ബാങ്കിൽ 200000 രൂപ വരെ ഉപഭോക്താക്കൾക്ക് ഒരു മാസം അകൗണ്ടിൽ അടയ്ക്കാം.
രണ്ടു ലക്ഷം രൂപയ്ക്ക് മുകളിൽ അടച്ചാൽ ആയിരം രൂപയ്ക്ക് രണ്ടര രൂപ വീതം ഈടാക്കും. സൗത്ത് ഇന്ത്യൻ ബാങ്കിൽ ഒരു ലക്ഷം രൂപ വരെ ഒരു മാസം ഉപഭോക്താക്കൾക്ക് അക്കൗണ്ടിൽ നിക്ഷേപിക്കാം. അതിനു മുകളിൽ വരുന്നത് തുകയ്ക്ക് 1000 രൂപയ്ക്ക് മൂന്ന് രൂപ സർവീസ് ചാർജ് ഈടാക്കും. എല്ലാം ഓരോ ബാങ്കും സ്വകാര്യമായി നടപ്പിലാക്കുന്ന തീരുമാനങ്ങൾ ആണ്. നൽകുന്ന സേവനത്തിന് ചാർജ് നിശ്ചയിക്കാൻ ബാങ്കുകൾക്ക് അനുമതി നൽകിക്കൊണ്ടുള്ള റിസർവ് ബാങ്കിന്റെ തീരുമാന പ്രകാരമാണ് ഓരോ ബാങ്കും തീരുമാനങ്ങൾ കൈക്കൊള്ളുന്നത്/ പക്ഷെ ഇതിൽ ഏറ്റവും വലിയ വില്ലൻ റോളിൽ പ്രത്യക്ഷപ്പെടുന്നത് പൊതുമേഖലാ ബാങ്ക് ആയ എസ്ബിഐ ആണ് എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം. പല ന്യായങ്ങൾ ആണ് എസ്ബിഐ അധികൃതർ നിരത്തുന്നത്. ഒന്ന് ബാങ്കിന്റെ പ്രവർത്തന നഷ്ടം. 201718ൽ ബാങ്കിന്റെ പ്രവർത്തന നഷ്ടം 6,547 കോടി രൂപയാണ്. കിട്ടാക്കടം ആണ് ബാങ്കിങ് വൃത്തങ്ങൾ കാരണമായി പറയുന്നത്. രണ്ടാമത് നോട്ടുനിരോധനം. നോട്ടുനിരോധനത്തിൽ എസ്ബിക്ക് വൻ നഷ്ടമുണ്ടായിട്ടുണ്ട്.
ബാങ്ക് ജനങ്ങൾക്ക് നോട്ട് മാറ്റി നൽകി. ഇപ്പോഴും എസ്ബിഐയുടെ വിവിധ ശാഖകളിൽ പഴയ നോട്ടുകൾ ചാക്കുകൾ ആയി സൂക്ഷിച്ചിട്ടുണ്ട്. കുറെയൊക്കെ റിസർവ് ബാങ്ക് മാറ്റി നൽകി. ഇനിയും എത്രയോ കോടി മാറ്റി നൽകാനുണ്ട്. നഷ്ടമാകുന്നത് ബാങ്കിന്റെ പണമാണ്. ഈ നഷ്ടം റിസർവ് ബാങ്കോ കേന്ദ്ര സർക്കാരോ ഇതുവരെ നികത്തിയിട്ടില്ല. കിട്ടാക്കടം അത് മറ്റു ബാങ്കുകളെ അപേക്ഷിച്ച് എസ്ബിഐയിൽ കുമിഞ്ഞു കൂടിയിട്ടുണ്ട്. വിവിധ വ്യക്തികളിൽ നിന്നു രാജ്യത്തെ ബാങ്കുകൾക്കു കിട്ടാനുള്ളത് 5.44 ലക്ഷം കോടി രൂപയാണ്. ഡിമാൻഡ് ഡ്രാഫ്റ്റ് സംവിധാനത്തിനു ഇപ്പോൾ ഏകദേശം അന്ത്യമായിട്ടുണ്ട്. ഡിഡി വഴി വൻ കമ്മീഷനാണ് ബാങ്കുകൾക്ക് ലഭിച്ചിരുന്നത്. ഇപ്പോൾ ഡിഡി സംവിധാനം അന്യം നിന്നിരുന്നു. ഇടപാടുകാർ ഓൺലൈൻ ട്രാൻസാക്ഷൻ ആണ് കൂടുതലായി നടത്തുന്നത്. അതിൽ ബാങ്കുകൾക്ക് കമ്മീഷൻ വരുന്നില്ല. ഇങ്ങിനെ കമ്മീഷൻ വരുന്ന ഒട്ടുവളരെ മാർഗങ്ങൾ ബാങ്കുകൾക്ക് മുന്നിൽ അടഞ്ഞിട്ടുണ്ട്. ലോൺ ആയി നൽകുന്ന തുക ഉപഭോക്താക്കൾ അടയ്ക്കുന്നില്ല എന്നും ബാങ്കിങ് വൃത്തങ്ങൾ പറയുന്നു.
പക്ഷെ എസ്ബിഐയെ അപേക്ഷിച്ച് മറ്റു ബാങ്കുകൾ ഉപഭോക്താക്കൾക്ക് സഹായകരമായ നിലപാടാണ് കൈക്കൊള്ളുന്നത്. പൊതുമേഖലാ ബാങ്ക് ആയ കാനറാ ബാങ്ക് ഉദാഹരണം. പ്രൈവറ്റ് സെക്ടർ ബാങ്ക് ആയ എച്ച്ഡിഎഫ്സിപോലും ഉപഭോക്താക്കളെ പിഴിയുന്നതിനു വലിയ രീതിയിൽ എതിര് നിൽക്കുകയാണ്. എസ്ബിഐയുടെ മുന്നിലുള്ള പ്രവർത്തന നഷ്ടം അത് ഉപഭോക്താക്കളിൽ നിന്നും ഒരു ലജ്ജയും ഇല്ലാതെ ഈടാക്കാനുള്ള തീരുമാനമാണ് ഉപഭോക്താക്കൾ ഭയപ്പെടുന്ന ബാങ്കായി എസ്ബിഐയെ മാറ്റുന്നത്. പക്ഷെ ബാങ്കിങ് വൃത്തങ്ങൾ ഒരു സൂചന കൂടി നൽകുന്നുണ്ട്. ആദ്യം തീരുമാനങ്ങൾ നടപ്പിലാക്കുക എസ്ബിഐ യാണ്. എസ്ബിഐ ഒരു തീരുമാനം നടപ്പിലാക്കിക്കഴിഞ്ഞാൽ അതിന്റെ മറപിടിച്ച് മറ്റു ബാങ്കുകളിലും ഇതേ തീരുമാനം നടപ്പിലാകും. എസ്ബിഐ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന കർശന നിയന്ത്രണങ്ങൾ ഇപ്പോൾ മറ്റു ബാങ്കുകൾ നടപ്പിലാക്കുന്നില്ല. പക്ഷെ നാളെ മറ്റു ബാങ്കുകളും ഈ തീരുമാനങ്ങൾ നടപ്പിലാക്കും-ബാങ്കിങ് വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍