ജോസ് കെ മാണിയുടെ നേതൃത്വത്തിൽ ചേർന്നത് ഔദ്യോഗിക യോഗം തന്നെ; മൂന്നിലൊന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടാൽ സംസ്ഥാന കമ്മിറ്റി വിളിച്ചു കൂട്ടണം; നോട്ടീസ് കിട്ടി 15 ദിവസത്തിനുള്ളിൽ ചെയർമാൻ യോഗം വിളിച്ചില്ലെങ്കിൽ നോട്ടീസിൽ ഒപ്പിട്ട ആർക്കും യോഗം വിളിക്കാം; ജോസ് കെ മാണിയെ ചെയർമാനായി നിയമിച്ചത് തെറ്റെന്ന ജോസഫിന്റെ വാദങ്ങൾ നിലനിൽക്കില്ലെന്ന് വ്യക്തമാക്കുന്ന കേരളാ കോൺഗ്രസ് ഭരണഘടനയുടെ പകർപ്പ് മറുനാടന്; പാർട്ടി പിടിക്കാനുള്ള പോരാട്ടത്തിൽ മുൻതൂക്കം നേടി ജോസ് കെ മാണി വിഭാഗം
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയുടെ ഭരണഘടനയെ കുറിച്ച് മലയാളികൾ സജീവമായി ചർച്ച ചെയ്യേണ്ട സാഹചര്യം വല്ലപ്പോഴുമേ മലയാളികൾക്ക് ഉണ്ടാകാറുള്ളൂ. എന്നാൽ, കെ എം മാണിയുടെ മരണ ശേഷം കേരളാ കോൺഗ്രസ് പാർട്ടി പിടിക്കാൻ വേണ്ടി നടക്കുന്ന ശ്രമങ്ങൾക്കൊടുവിൽ വീണ്ടും പാർട്ടി ഭരണഘടനയെ കുറിച്ച് മലയാളികൾ ചർച്ചചെയ്തു തുടങ്ങി. പി ജെ ജോസഫും ജോസ് കെ മാണിയും നേരിട്ടാണ് പാർട്ടി പിടിക്കാൻ വേണ്ടി രംഗത്തുള്ളത്. ഇന്ന് കോട്ടയത്ത് യോഗം ചേർന്ന് ജോസ് കെ മാണി വിഭാഗം ജോസിനെ ചെയർമാനായി തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇത് സമാന്തര യോഗമാണെന്നും കേരളാ കോൺഗ്രസിന്റെ ഭരണഘടന പ്രകാരം ഇത് അംഗീകരിക്കാൻ സാധിക്കില്ലെന്നുമാണ് പി ജെ ജോസഫിന്റെ വാദം. ഈ സാഹചര്യത്തിലാണ് കേരളാ കോൺഗ്രസിന്റെ ഭരണഘടനയിൽ പറയുന്നത് എന്താണെന്ന് മറുനാടനും തിരക്കിയത്.
ഇതോടെ പാർട്ടി ഭരണഘടനയുടെ പകർപ്പും മറുനാടന് ലഭിച്ചു. കേരളാ കോൺഗ്രസിന്റെ ഈ ഭരണഘടന പ്രകാരം കോട്ടയത്തു ചേർന്ന ഇന്നത്തെ സംസ്ഥാന കമ്മിറ്റി യോഗം സമാന്തര യോഗമായി മാറുമോ എന്നതാണ് പരിശോധിച്ചത്. എന്നാൽ, കുറച്ചു കാലമായി കേരളാ കോൺഗ്രസിലെ അധികാര വടംവലിയുടെ കാര്യം പരിശോധിച്ചാൽ ഇന്നത്തെ യോഗത്തിൽ നിയമപ്രശ്നം ഇല്ലെന്നാണ് വ്യക്തമാകുക.
പാർട്ടിയുടെ ഭരണഘട പ്രകാരം മുന്നിലൊന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടാൽ സംസ്ഥാന കമ്മിറ്റി വിളിച്ചു കൂട്ടണം. ഇത് സംബന്ധിച്ച അറിയിപ്പു കിട്ടിയാൽ 15 ദിവസത്തിനുള്ളിൽ പാർട്ടി ചെയർമാൻ ചുമതല വഹിക്കുന്നയാൾ യോഗം വിളിക്കണം എന്നാണ് നിഷ്ക്കർഷിക്കുന്നത്. ഇങ്ങനെ വിളിക്കാൻ ചെയർമാൻ കൂട്ടാക്കിയില്ലെങ്കിൽ നോട്ടീസിൽ ഒപ്പിട്ട ആർക്കും യോഗം വിളിക്കൻ സാഘിക്കും. ഭരണഘടനയിലെ ഈ അനുച്ഛേദമായാണ് ജോസ് കെ മാണിക്ക് ഗുണകരമായി മറുന്നത്. അതുകൊണ്ട് നിയമപ്രകാരം ജോസ് കെ മാണി വിളിച്ച യോഗം ശരിയാണെന്നാണ് അദ്ദേഹത്തിന്റെ അനുകൂലികൾ വാദിക്കുന്നത്.
2005 മുതലാണ് രാഷ്ട്രീയ പാർട്ടികൾ അവരുടെ ഭരണഘടന കേന്ദ്ര തെരതെരഞ്ഞെടുപ്പു കമ്മീഷന് കാലാകാലങ്ങളായി പുതുക്കി നൽകണമെന്ന് നിഷ്ക്കർഷിച്ചത്. കൂടാതെ ഭേദഗതികളും കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനെ അറിയിക്കണം എന്നും വ്യക്തമാക്കിയിരുന്നു. കേരളാ കോൺഗ്രസിന് വേണ്ടി പാർട്ടി ജനറൽ സെക്രട്ടറി ജോയി എബ്രഹാം 2013 ഒക്ടോബറിലാണ് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ മുമ്പിൽ ഭറണഘടനന ഫയൽ ചെയ്തിരിക്കുന്നതാണ്. കേരളാ കോൺഗ്രസിന്റെ ഭരണഘടനയിൽ 24 പേജുകളും 32 വകുപ്പുകളുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇംഗ്ലീഷിലാണ് ഈ ഭരണഘടന കുറിച്ചിരിക്കുന്നത്. ഈ ഭരണഘടനയുടെ 10ാം വകുപ്പും 12ാം വകുപ്പും പ്രകാരം ചെയർമാനെയും വർക്കിങ് ചെയർമാനെയും തെരഞ്ഞെടുക്കേണ്ടത് സംസ്ഥാന കമ്മിറ്റി തന്നെയാണെന്ന് നിഷ്ക്കർഷിക്കുന്നു. ഇതിന് പാർട്ടി ജനറൽ സെക്രട്ടറിമാർ അടക്കം വേണമെന്ന് മാത്രം.
2010ലാണ് പി ജെ ജോസഫുമായി മാണി വിഭാഗം കൈകോർക്കുന്നത്. അന്ന് പാർട്ടി ലയനമല്ല സംഭവിച്ചത്. ചില നേതാക്കൾ മാണി ഗ്രൂപ്പിൽ ചേരുകയായിരുന്നു. പഴയ ജോസഫ് ഗ്രൂപ്പുകാർ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന് നൽകിയ പല രേഖകളിലും കൃത്രിമം നടത്തയെന്നും ഒക്കെയുള്ള വ്യക്തമാക്കിയതുള്ള ഉത്തരവ് നേരത്തെ നിലവിലുള്ളതാണ്. പുതിയ പാർട്ടി പിളർത്തൽ യുദ്ധത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്റെ ഈ ഉത്തരവാകും ജോസഫ് വിഭാഗത്തിന് പ്രതികൂലമായി ബാധിക്കുക.
6.3.2012ൽ തെരഞ്ഞെടുക്കപ്പെട്ട കേരളാ കോൺഗ്രസിന്റെ പാർട്ടി ഭാരവാഹികൾ പുതിയ ഭരണഘടനാ പ്രകാരം നടത്തപ്പെടുന്ന തിരഞ്ഞെടുപ്പു വരെ തുടരുകയെന്നും അതിനിടെ ആരെങ്കിലും തെരഞ്ഞെടുക്കണെങ്കിൽ അതാതു കമ്മിറ്റികളിൽ ചർച്ച ചെയ്തു ആ സ്ഥാനങ്ങൾ നികത്തുകയെന്നും പാർട്ടി ഭരണഘടനയുടെ 31ാം വകുപ്പിൽ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, പുതിയ ഭരണഘടന പ്രകാരം 20.4.2018ൽ പുതിയ സംസ്ഥാന ഭാരവാഹികളുടെ തെരഞ്ഞെടുപ്പു നടത്തി കഴിഞ്ഞാൽ 31ാം വകുപ്പ് ഇപ്പോൾ പ്രസക്തമല്ല. ഭരണഘടനയുടെ 11ാം വകുപ്പു പ്രകാരം സംസ്ഥാന കമ്മിറ്റിയുടെ നാലിലൊന്ന് അംഗങ്ങൾ എത്തുകയോ ആവശ്യപ്പെടുകയോ ചെയ്താൽ ചെയർമാൻ ഭരണഘടനാപരമായി യോഗം വിളിച്ചു കൂട്ടിയിരിക്കണം. പത്ത് ദിവസത്തെ നോട്ടീസ് വേണമെന്നുണ്ടെങ്കിലും അടിയന്തര സാഹചര്യത്തിൽ സമയപരിധി ഒഴിവാക്കിയും മീറ്റിങ് വിളിക്കാമെന്നും കേരളാ കോൺഗ്രസ് ഭരണഘടന വ്യക്തമാക്കുന്നു.
നോട്ടീസ് എന്നാൽ കത്തു മുഖേന തന്നെ ആയിരിക്കണമെന്ന നിർദ്ദേശമൊന്നും ഭരണഘടനയിൽ പറയുന്നില്ല. ഇത് ഇമെയിലും വഴിയും ആകാമെന്നതാണ് ചുരുക്കം. 16.6.19ന് കോട്ടയത്ത് നടന്ന സംസ്ഥാന കമ്മിറ്റി യോഗത്തിന്റെ അറിയിപ്പ് തനിക്ക് ഇമെയിൽ ആയി കിട്ടി എന്ന് പി ജെ ജോസഫ് തന്നെ അറിയിച്ചിട്ടുണ്ട്. അതുകൊണ്ട് ഇന്നത്തെ യോഗം സമാന്തരമാണെന്ന് പറയാൻ ജോസഫിന് പോലും സാധിക്കാക്ക അവസ്ഥയിട്ടില്ല. ഭരണഘടനയുടെ 24ാമത്തെ പേജിൽ ജോയി എബ്രഹാമിന്റെ കൈയക്ഷരത്തിൽ നൽകിയ ഭരണഘടന കേരളാ കോൺഗ്രസിന്റെ ഭരണഘടനയല്ലെന്ന് പറയാൻ ജോയി എബ്രഹാമിനും പറ്റില്ല. നോമിനേറ്റ് ചെയ്യേണ്ടത് ചെയർമാൻ തന്നെയാണ്. പാർട്ടിയുടെ ഓഫീസ് ചാർജ്ജുള്ള സംസ്ഥാന ജനറൽ സെക്രട്ടറിയെ പറ്റി പാർട്ടി ഭരണഘടന ഒറിടത്തും പറയുന്നില്ല.
സംസ്ഥാന കമ്മിറ്റിയെ നാലിൽ ഒന്ന് അംഗങ്ങൾ അവകാശപ്പെട്ടിട്ടും സംസ്ഥാന കമ്മിറ്റി വിളിച്ചു ചേർക്കാൻ ചെയർമാൻ വിസമ്മതിച്ചാൽ എന്തു സംഭവിക്കുമെന്നും പാർട്ടി ഭരണഘടനയിൽ ഒന്നും പറയുന്നില്ല. പാർട്ടി നേതാക്കൾക്കെതിരെയുള്ള അവിശ്വാസ പ്രമേയത്തെ പറ്റി പറയുന്ന 27ാം വകുപ്പിൽ മീറ്റംഗ് നടത്തിയില്ലെങ്കിൽ എന്താണ് അനന്തര നടപടികളെന്നു ഭരണഘടന വരളെ വ്യക്തമായി നിർവ്വചിക്കുന്നുണ്ട്. മൂന്നിലൊന്ന് അംഗങ്ങൾ ആവശ്യപ്പെട്ടാൽ സംസ്ഥാന കമ്മിറ്റി വിളിച്ചു കൂട്ടണം. നോട്ടീസ് കിട്ടിയാൽ 15 ദിവസത്തിനകം സിറ്റിങ് വിളിച്ചു കൂട്ടിയിരിക്കണം. 15 ദിവസത്തിനകം മീറ്റിങ് വിളിച്ചു കൂട്ടിയില്ലെങ്കിൽ നോട്ടീസിൽ ഒപ്പിട്ട ആർക്കും മീറ്റിങ് വിളിച്ചു കൂട്ടി ഭൂരിപക്ഷ തീരുമാനം കൈക്കൊള്ളാം. കമ്മിറ്റിയിൽ പെട്ട ആർക്കും ഇതിനെ അധ്യക്ഷത വഹിക്കാമെന്നു നിഷ്ക്കർഷിക്കുന്നു.
ഇതോടെ പാർട്ടി ഭരണഘടനയിൽ നിന്നും ഒരു കാര്യം വ്യക്തമാണ്. ഇന്നത്തെ സംസ്ഥാന കമ്മിറ്റി യോഗത്തിൽ നടപടിക്രമങ്ങൾ പാലിച്ചു തന്നെയാണ് ജോസ് കെ മാണി യോഗം വിളിച്ചതും പാർട്ടി ചെയർമാനെ തെരഞ്ഞെടുത്തതും. ഭരണഘടന ചൂണ്ടിക്കാട്ടി ഇന്നത്തെ കേരളാ കോൺഗ്രസ് സംസ്ഥാന കമ്മിറ്റി യോഗം ഒരു ഔദ്യോഗിക യോഗം തന്നെയാണെന്നും നിയമവിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. ഈ ഭരണഘടനയിലെ ഭാഗങ്ങൾ തന്നെയാകും തുടർന്നുള്ള നിയമ പോരാട്ടത്തിൽ ജോസ് കെ മാണി ആയുധമാക്കുക.
നേരത്തെ ജോസ് കെ.മാണിയെ പാർട്ടി ചെയർമാനായി തെരഞ്ഞെടുത്തത് വെറും ആൾക്കുട്ടമാണെന്ന് വർക്കിങ് ചെയർമാൻ പി.ജെ ജോസഫ് അഭിപ്രായപ്പെട്ടിരന്നു. ഇന്നു നടന്നത് അനധികൃത യോഗമാണെന്നും യോഗത്തിൽ പങ്കെടുത്ത ജോസ്.കെ മാണി ഉൾപ്പടെയുള്ളവർ പാർട്ടിക്ക് പുറത്തായെന്നും ജോസഫ് പറഞ്ഞു. പാർട്ടിയുടെ ഭരണഘടന അനുസരിച്ചേ എല്ലാവർക്കും പ്രവർത്തിക്കാൻ കഴിയുള്ളുവെന്നും സംസ്ഥാന കമ്മറ്റി വിളിക്കണമെങ്കിൽ പത്ത് ദിവസം മുൻപേ നോട്ടീസ് വേണമെന്നും തെരഞ്ഞെടുപ്പിന് റിട്ടേർണിങ് ഓഫീസർ ഉണ്ടായിരുന്നില്ലെന്നും പി.ജെ ജോസഫ് കുറ്റപ്പെടുത്തി. യോഗത്തിൽ പങ്കെടുത്തവരിൽ ബഹുഭൂരിപക്ഷവും സംസ്ഥാന കമ്മറ്റി അംഗങ്ങളല്ല. ആൾക്കൂട്ടമാണ് ജോസ്.കെ മാണിയെ ചെയർമാനായി തിരഞ്ഞെടുത്തത്. ഇത് കേരള കോൺഗ്രസിന്റെ ചരിത്രത്തിൽ ഉണ്ടായിട്ടില്ലെന്നും ജോസഫ് പറഞ്ഞു. എന്നാൽ, ജോസഫിന്റെ വാദങ്ങൾ തെറ്റാണെന്ന് മറുവിഭാഗവും ചൂണ്ടികാട്ടുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്