സെൻകുമാറിന്റെ ലക്ഷ്യം 'ന്യൂസ് മേക്കർ ഓഫ് ദി ഇയർ' എന്ന് ഉദ്യോഗസ്ഥരുടെ അടക്കംപറച്ചിൽ! സംഘർഷമുണ്ടാക്കി നേട്ടമുണ്ടാക്കാൻ അനുവദിക്കാതിരിക്കാൻ കരുതൽ; പരമാവധി സഹിക്കാൻ തച്ചങ്കരിക്ക് നിർദ്ദേശം; സർക്കാർ അനുകൂലികളെ മൂലക്കിരുത്തി കരുത്ത് തെളിയിച്ച് ഡിജിപിയും; പൊലീസ് ആസ്ഥാനത്തെ തമ്മിൽ തല്ല് തുടരുന്നു
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: പൊലീസ് മേധാവി ടിപി സെൻകുമാറും എഡിജിപി ടോമിൻ തച്ചങ്കരിയും തമ്മിലുള്ള യുദ്ധം പരിധി വിടുമ്പോൾ പൊലീസ് ആസ്ഥാനത്ത് സർവ്വത്ര ആശയക്കുഴപ്പം. സെൻകുമാർ ചുമതയേറ്റതിന്റെ അടുത്ത ദിവസം മുതൽ തന്നെ ഇരുവരും തമ്മിലെ പ്രശ്നങ്ങൾ തുടങ്ങിയിരുന്നു. സെൻകുമാർ ചുമതലയേൽക്കുന്നതിന് മുമ്പ് തന്നെ പൊലീസ് ആസ്ഥാനത്ത് എഡിജിപിയായി തച്ചങ്കരി ചുമതലയേറ്റിരുന്നു. പൊലീസ് മേധാവി അറിയാതെ തച്ചങ്കരി ജീവനക്കാരുടെ യോഗവും ചേർന്നു. എല്ലാ ഫയലും താൻ കാണണമെന്ന നിർദ്ദേശവും മുന്നോട്ട് വച്ചു. സെൻകുമാർ ഇക്കാര്യം മനസ്സിലാക്കി. ഇത് തച്ചങ്കലിയോട് ചോദിക്കുകയും ചെയ്തു. ഐജി ബൽറാം കുമാർ ഉപാദ്ധ്യായയുടെ സാന്നിധ്യത്തിലായിരുന്നു ഇത്.
ഇതിന് ശേഷം എഡിജിപി അറിയാതെ ചില ഉത്തരവുകൾ പുറത്തിറങ്ങി. ഇതിന് പകരമായി വാട്സ് ആപ്പ് ഗ്രൂപ്പ് തുടങ്ങിയാണ് തച്ചങ്കരി തിരിച്ചടിച്ചത്. ഓഫീസിലെ മുഴുവൻ ജീവനക്കാരേയും വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാക്കി. ഇതുവഴി അശയ പ്രചരണവും തുടങ്ങാനാണ് തീരുമാനം. സെൻകുമാറിനെ ഇതിൽ ഉൾപ്പെടുത്തിയതുമില്ല. ഇതോടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ പെട്ടവരെയെല്ലാം തച്ചങ്കരി പക്ഷമായി സെൻകുമാർ കണക്കാക്കുമോ എന്ന ഭയം ജീവനക്കാർക്കുണ്ട്. ഈ ഗ്രൂപ്പിൽ ചേർന്നില്ലെങ്കിൽ രണ്ട് മാസം കഴിഞ്ഞ് സെൻകുമാർ സ്ഥാനമൊഴിയുമ്പോൾ ജീവനക്കാരെ സർക്കാർ വിരുദ്ധരായി ചിത്രീകരിക്കുകയും ചെയ്യും. ഇത് ജീവനക്കാരെ അസ്വസ്ഥമാക്കുന്നു. സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ സെൻകുമാർ അധികാരത്തിലെത്തുമ്പോൾ ജീവനക്കാർ പ്രതീക്ഷയിലായിരുന്നു. സർക്കാരുമായി ഏറ്റുമുട്ടലുണ്ടാകില്ലെന്ന വിശ്വാസത്തിലായിരുന്നു ജീവനക്കാർ. എന്നാൽ തച്ചങ്കരിയുമായി വഴക്ക് സ്ഥിരമായതോടെ ജീവനക്കാർ ആശങ്കയിലുമായി.
പൊലീസ് ആസ്ഥാനത്തെ പ്രധാന തസ്തികകളിലെല്ലാം സർക്കാർ അനുകൂലികളാണ് ഉള്ളത്. സെൻകുമാറിന്റെ നിയമനത്തിന് തൊട്ടു മുമ്പ് തന്നെ ഇതിന് വേണ്ടതെല്ലാം സർക്കാർ ചെയ്തു. തച്ചങ്കരിയെ പൊലീസ് ആസ്ഥാനത്ത് എഡിജിപിയായും ബൽറാം കുമാർ ഉപാധ്യായയെ പൊലീസ് ആസ്ഥാനത്ത് ഐജിയായി നിയമിച്ചത് ഇതിന് വേണ്ടിയായിരുന്നു. ഹരിശങ്കറെയും പൊലീസ് ആസ്ഥാനത്ത് നിയമിച്ചു. സർക്കാരിന്റേയും ചീഫ് സെക്രട്ടറി നളിനി നെറ്റോയുടേയും അതിവിശ്വസ്തനായ രാഹുൽ ആർ നായരെ നിലനിർത്തുകയും ചെയ്തു. എന്നാൽ ഇവരൊന്നും അറിയാതെ കാര്യങ്ങൾ ചെയ്യാൻ തനിക്ക് കഴിയുമെന്ന് സെൻകുമാർ തെളിയിച്ചു. പൊലീസ് ആസ്ഥാനത്തെ നിർണ്ണായക സീറ്റിലെ സ്ഥലം മാറ്റങ്ങൾ ഇതിന് ബലമേകുന്നു. ഉത്തരവ് ഇറങ്ങിയ ശേഷമാണ് സർക്കാർ അറിയുന്നത്. ലോക്നാഥ് ബെഹ്റയെ വിജിലൻസ് കുരുക്കിലാക്കാനുള്ള പെയിന്റെ വിവാദം കുത്തിപൊക്കിയതും ആരും അറിഞ്ഞില്ല. ഇതോടെ സെൻകുമാറിനെ തളയ്ക്കാനുള്ള നീക്കങ്ങൾ പൊളിഞ്ഞുവെന്ന് തെളിയുകയും ചെയ്തു.
ഈ സാഹചര്യങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് സർക്കാരിൽ വ്യക്തതയില്ല. സെൻകുമാർ സ്ഥലം മാറ്റിയ ജീവനക്കാരിയുടെ പരാതി ചീഫ് സെക്രട്ടറിക്ക് കിട്ടിയിട്ടുണ്ട്. ഇതിൽ ഫയൽ നീക്കം തുടങ്ങി പൊലീസ് മേധാവിയോട് വിശദീകരണം തേടണമെന്ന് ആഗ്രഹം സർക്കാരിനുണ്ട്. എന്നാൽ തന്നോട് പകവീട്ടുന്നുവെന്ന ധാരണയുണ്ടാക്കിയെടുക്കാൻ ഈ നീക്കത്തിലൂടെ സെൻകുമാറിന് കഴിയും. മാധ്യമങ്ങളുടെ പിന്തുണയും പൊലീസ് മേധാവിക്കാണ്. ഇത്തരത്തിൽ ഇനിയും വിവാദമുണ്ടാക്കിയാൽ തിരിച്ചടി സർക്കാരിനാകുമെന്ന വിലയിരുത്തലും ഉയരുന്നുണ്ട്. മനോരമയുടെ ന്യൂസ് മേക്കർ പുരസ്കാരം ലക്ഷ്യമിട്ടാണ് സെൻകുമാർ നീങ്ങുന്നത്. അതുകൊണ്ട് വിവാദങ്ങളിൽപ്പെടുത്തി നേട്ടമുണ്ടാക്കാൻ അനുവദിക്കേണ്ടതില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെ പൊതുവികാരം. അതുകൊണ്ട് തന്നെ സെൻകുമാറിന്റെ വിരമിക്കൽ തീയതി വരെ ഒരു പ്രശ്നും ഉണ്ടാക്കില്ല.
ഇതിന് ഡിജിപി കസേരയിൽ സെൻകുമാറിനുള്ളത് നാൽപത് ദിവസത്തോളം മാത്രമാണ്. ഈ സാഹചര്യത്തിൽ പരമാവധി സംയമനം പാലിക്കും. എന്നാൽ പരിധി വിട്ടാൽ അത് കോടതിയുടെ ശ്രദ്ധയിലേക്ക് കൊണ്ടു വരികയും ചെയ്യും. അല്ലാതെ നേരിട്ടുള്ള ഏറ്റുമുട്ടൽ ഡിജിപിയുമായി സർക്കാർ നടത്തില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതൻ മറുനാടനോട് പറഞ്ഞു. സെൻകുമാറും തച്ചങ്കരിയും തമ്മിലെ പ്രശ്നങ്ങളും മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തിയിട്ടുണ്ട്. എന്നാൽ വിഷയങ്ങളിൽ സംയമനം കാട്ടാനാണ് തച്ചങ്കരിക്ക് നൽകിയിക്കുന്ന നിർദ്ദേശമെന്നാണ് സൂചന. അഴിമതി വിരുദ്ധ പ്രതിച്ഛായയുമായി സെൻകുമാർ നീങ്ങുന്ന സാഹചര്യത്തിൽ കൂടിയാണ് ഇത്. എന്നാൽ താൻ തന്റെ അധികാരം പ്രയോഗിക്കുക മാത്രേ ചെയ്യുന്നുള്ളൂവെന്നാണ് സെൻകുമാറിന്റെ പക്ഷം. ഡിജിപി ഓഫീസിനെ സാമൂഹ്യമാധ്യമങ്ങളുടെ സഹായത്തോടെ രണ്ട് ഗ്രൂപ്പാക്കാനുള്ള നീക്കത്തെ അനുവദിക്കാനാവില്ലെന്ന നിലപാടിലാണ് പൊലീസ് മേധാവി.
പൊലീസ് ആസ്ഥാനത്തെ ജീവനക്കാരുടെയും ഉദ്യോഗസ്ഥരുടെയും പുതിയ വാട്സ് ആപ് ഗ്രൂപ്പിൽ സെൻകുമാറിനു സ്ഥാനമില്ലാത്ത് ഗ്രൂപ്പ് കളിയുടെ ഭാഗമാണെന്നാണ് ആരോപണം. കഴിഞ്ഞ ദിവസമാണ് ആസ്ഥാനത്തെ 320 മിനിസ്റ്റീരിയൽ ജീവനക്കാരെയും ഉൾപ്പെടുത്തി വാട്സ് ആപ് ഗ്രൂപ്പ് ഉണ്ടാക്കിയത്. 'പിഎച്ച്ക്യൂ അഡ്മിൻ' എന്ന ഗ്രൂപ്പിന്റെ അഡ്മിൻ തച്ചങ്കരി തന്നെ. 256 ജീവനക്കാർ ചേർന്നതോടെ ഗ്രൂപ്പ് നിറഞ്ഞു. ഇപ്പോൾ രണ്ടാം ഗ്രൂപ്പ് ആരംഭിച്ചിരിക്കുകയാണ്. ചില ഉദ്യോഗസ്ഥർ അതിൽ ചേരാൻ വിസമ്മതിച്ചിട്ടുണ്ട്. ഹെഡ്ക്വാർട്ടേഴ്സ് ഐജി ബൽറാം കുമാർ ഉപാധ്യായ, ഹെഡ്ക്വാർട്ടേഴ്സിലെ മൂന്ന് എഐജിമാർ എന്നിവരും ഗ്രൂപ്പിലുണ്ട്. അതിനിടെ ഗ്രൂപ്പ് ഉണ്ടാക്കി തുടങ്ങിയതേ ഉള്ളൂവെന്നും സെൻകുമാറിനേയും അതിൽ ഉൾപ്പെടുത്തുത്തിൽ താൽപ്പര്യമേ ഉള്ളൂവെന്നും തങ്കച്ചരി വ്യക്തമാക്കുകയും ചെയ്തു. ഏറ്റുമുട്ടൽ വേണ്ടെന്ന സർക്കാർ നിലപാടിന്റെ പ്രതിഫലനമാണ് ഇത്.
ഹെഡ്ക്വാർട്ടേഴ്സ് ചുമതലക്കാരൻ എന്ന നിലയിൽ ജീവനക്കാരുമായി വേഗത്തിൽ ബന്ധപ്പെടാനും പ്രശ്നപരിഹാരത്തിനുമാണു ഗ്രൂപ്പ് ആരംഭിച്ചതെന്നാണു ജീവനക്കാരോടു തച്ചങ്കരി പറഞ്ഞത്. ജീവനക്കാരുടെ ഔദ്യോഗിക, ക്ഷേമകാര്യങ്ങൾ, പൊതുവിജ്ഞാനം എന്നിവയെക്കുറിച്ചു വാട്സ് ആപ്പിൽ സന്ദേശം അനുവദിച്ചിട്ടുണ്ട്. സർക്കാരിനെ വിമർശിക്കുന്നതോ വ്യക്തികളെ തേജോവധം ചെയ്യുന്നതോ അശ്ലീല ചിത്രമോ സന്ദേശമോ പാടില്ല. അടിയന്തര അവധി അപേക്ഷയും നൽകാം. ആസ്ഥാന ഫയൽ നീക്കവും ബന്ധപ്പെട്ട വിഷയങ്ങളും പ്രത്യേക സോഫ്റ്റ്വെയറിലൂടെയാണ്. അതിനാൽ, ആ വിവരങ്ങൾ ഇതിലുണ്ടാകില്ല. ആസ്ഥാനത്തെ ചെറിയ കാര്യങ്ങൾ പോലും അപ്പോൾ തന്നെ അറിയുന്നതിനാണ് ഇത്തരത്തിൽ വാട്സ് ആപ് ഗ്രൂപ്പ് തുടങ്ങിയതെന്നാണു ജീവനക്കാർ പറയുന്നത്. അതുകൊണ്ട് തന്നെ സെൻകുമാറും ഈ ഗ്രൂപ്പിനെ നിരീക്ഷിക്കുന്നുണ്ട്.
തിങ്കളാഴ്ച, തച്ചങ്കരി പൊലീസ് ആസ്ഥാനത്തെ അതീവ രഹസ്യവിഭാഗമായ ടി ബ്രാഞ്ച് അടക്കം 30 ബ്രാഞ്ചുകളും സന്ദർശിച്ച് ഉദ്യോഗസ്ഥരോടു നേരിട്ടു പ്രശ്നങ്ങൾ ചോദിച്ചു. ഫയൽ നീക്കത്തിന്റെ കാലതാമസത്തിനുള്ള കാരണം തേടി. സീനിയർ സൂപ്രണ്ട് മുതൽ ക്ലാർക്ക് വരെ എല്ലാവരെയും പരിചയപ്പെട്ടു. ശേഷം, മുഴുവൻ ജീവനക്കാരുടെയും യോഗം സഭാഹാളിൽ ചേർന്നു. യോഗത്തിലും സെൻകുമാറിനെ ക്ഷണിച്ചില്ല. ഇതിനെ സെൻകുമാർ ചോദ്യം ചെയ്യുകയും ചെയ്തു. ഇതിനിടെയാണ് ആരുമറിയാതെ ചില ഉത്തരവുകൾ സെൻകുമാർ പുറപ്പെടുവിച്ചതും ബെഹ്റയുടെ കാലത്തെ ചിലത് റദ്ദാക്കിയതും. ഇതിനിടെ സെൻകുമാറിന്റെ സ്ഥലംമാറ്റ നടപടിക്കെതിരെ പരാതിയുമായി പൊലീസ് ആസ്ഥാനത്തെ ജീവനക്കാരിയുമെത്തി. പൊലീസ് ആസ്ഥാനത്തെ അതീവ രഹസ്യവിഭാഗമായ ടി ബ്രാഞ്ച് മേധാവി സ്ഥാനത്തുനിന്നു നീക്കിയതിനെതിരെ കുമാരി ബീനയാണ് ചീഫ് സെക്രട്ടറിക്ക് പരാതി നൽകിയത്. മാനദണ്ഡങ്ങൾ പാലിക്കാതെയാണ് സ്ഥലംമാറ്റിയതെന്നാണ് ഇവരുടെ ആരോപണം.
സുപ്രീം കോടതിയിൽനിന്നും അനുകൂല വിധിനേടി സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തു തിരിച്ചെത്തിയശേഷം സെൻകുമാർ കൈക്കൊണ്ട ആദ്യ തീരുമാനങ്ങളിലൊന്നാണ് കുമാരി ബീനയെ സ്ഥലം മാറ്റിയ നടപടി.
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്