പൊലീസിൽ മറിയുന്നത് കോടികളുടെ ബജറ്റ് വിഹിതം; ആധുനികവൽക്കരണമെന്നത് അഴിമതിയുടെ അനന്ത സാധ്യതകളോ? കാക്കിക്കുളിലെ കള്ളന്മാരെ കുടുക്കാൻ ഡിജിപി തന്നെ നേരിട്ടിറങ്ങും; എട്ട് വാഗണറുകൾ എവിടെ പോയെന്നതിൽ അന്വേഷണം വരും; ജീപ്പുകളിലെ ജിപിഎസ് കേടായതിനും മറുപടി പറയണം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ആരും ചോദിക്കാനും പറയാനുമില്ലാത്ത വകുപ്പായി ഇനി ആരും പൊലീസിനെ കാണേണ്ട. കൃത്യമായി ചോദ്യം ചെയ്യാനും കള്ളത്തരം കണ്ടെത്താനും ഇപ്പോൾ ആളുണ്ട്. അത് തുടരുകയും ചെയ്യും. പൊലീസുകാരെ അഴിമതിക്കാരായി മാറാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കുകയാണ് ഡിജിപി സെൻകുമാർ. ഇലക്ട്രോണിക് ബീറ്റ് പദ്ധതി നടപ്പിലാക്കിയതിൽ 1.87 കോടി രൂപയുടെ അഴിമതി നടന്നതായാണ് കണ്ടെത്തൽ സെൻകുമാറിന്റെ തൊപ്പിയിലെ പൊൻ തൂവലാണ്. വാഹനങ്ങൾ വാങ്ങുന്നതിലെ തോന്ന്യവാസവും ഇനി നടപ്പാകില്ല. എല്ലാം നിരീക്ഷിക്കാൻ പൊലീസിനുള്ളിൽ തന്നെ വിജിലൻസ് സംവിധാനമുണ്ടാകും. നേരത്തെ കേസ് അന്വേഷണത്തിലെ കള്ളക്കളികൾ പുറത്തു കൊണ്ടു വരാൻ വിജിലൻസ് സംവിധാനത്തെ ഡിജിപി നിയോഗിച്ചിരുന്നു. അഴിമതിയ്ക്കെതിരായ അന്വേഷണത്തിനും അത്തരമൊരു സംവിധാനം ഉടൻ നിലവിൽ വരുമെന്നാണ് പൊലീസിലെ ഉന്നതർ നൽകുന്ന സൂചന.
ഇത്തവണ പൊലീസ് വകുപ്പിന് ബജറ്റിൽ നോൺ പ്ലാൻ വിഹിതമായി 3042.63 കോടി രൂപ വകയിരുത്തിയിത്. പൊലീസ് ഉദ്യോഗസ്ഥരുടെ കാര്യശേഷി വർദ്ധിപ്പിക്കൽ, പൊതുസേവനങ്ങളുടെ ഗുണമേന്മ മെച്ചപ്പെടുത്തൽ എന്നിവയ്ക്കായി നടപ്പുവർഷം ആഭ്യന്തര വകുപ്പിന് 26.50 കോടി രൂപയും നീക്കിവച്ചു. മുൻ വർഷങ്ങളിലും ഇത് തന്നെയാണ് അവസ്ഥ. എന്നാൽ ഇത് എങ്ങനെ ചെലവഴിക്കുന്നുവെന്നതിൽ കൃത്യമായ ഉത്തരം ആർക്കും പറയാനില്ല. ഇതെല്ലാം മനസ്സിലാക്കിയാണ് ഡിജിപിയുടെ ശുദ്ധീകരണ പ്രക്രിയ. കിട്ടുന്ന തുക മുഴുവൻ ചെലവഴിക്കാറുമുണ്ട്. എന്നാൽ പൊലീസിന്റെ കാര്യക്ഷമത കൂടുന്നുമില്ല. സേവനങ്ങൾ ഓൺലൈൻ ആക്കുന്നത് ഉൾപ്പെടെയുള്ള ആധുനിക വൽക്കണം അട്ടിമറിക്കപ്പെട്ടു. സുതാര്യയുണ്ടായാൽ അഴിമതിക്കുള്ള സാധ്യത കുറയും. ഇത് മനസ്സിലാക്കിയാണ് ഇപ്പോൾ പുറത്തു വന്ന അഴിമതിയെ ക്രൈംബ്രാഞ്ചിനെ കൊണ്ട് അന്വേഷിപ്പിക്കുന്നത്.
പൊലീസിന്റെ നവീകരണത്തിനെല്ലാം അഴിമതിയുടെ കഥകളാണ് പറയാനുള്ളതെന്നാണ് പൊലീസുകാർ തന്നെ നൽകുന്ന സൂചന. പക്ഷേ പൊലീസുകാരെ ചോദ്യം ചെയ്യാൻ ആരുമില്ല. അതുകൊണ്ട് തന്നെ ഒന്നും പേടിക്കാനുണ്ടായിരുന്നില്ല. ഈ സ്ഥിതിക്കാണ് സെൻകുമാർ എന്ന ഡിജിപി മാറ്റമുണ്ടാക്കിയത്. ഇലക്ട്രോണിക് ബീറ്റ് പദ്ധതിക്കായി സ്ഥാപിച്ച ഉപകരണങ്ങൾ ഉപയോഗ യോഗ്യമല്ലെന്നാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. പൊലീസ് ആസ്ഥാനത്തെ ഉന്നത ഉദ്യോസ്ഥരുടെ മേൽനോട്ടത്തിലുള്ള പദ്ധതിയിലാണ് അഴിമതി നടന്നത്. ബീറ്റ് കേന്ദ്രങ്ങളിൽ പൊലീസുകാർ എത്തുന്നു എന്ന് ഉറപ്പാക്കാനുള്ള പുസ്തകങ്ങൾ ഒഴിവാക്കി ഇലക്ട്രോണിക് ബീറ്റ് സമ്പ്രദായം ഏർപ്പെടുത്താനുള്ള പദ്ധതിയിലാണ് അഴിമതി നടന്നത്. ഈ മാതൃകയിലെ തട്ടിപ്പ് പൊലീസിനുള്ളിൽ പതിവാണെന്നാണ് കണ്ടെത്തൽ. വാഹനങ്ങൾ വാങ്ങുന്നതിലെ അഴിമതിയാണ് ഡിജിപി ഇനി അന്വേഷിക്കുക.
ബജറ്റിൽ പൊലീസ് നവീകരണത്തിന് കോടികളാണ് നീക്കി വയ്ക്കാറുള്ളത്. ഇത് ഏതാണ്ട് മുഴുവനായി ചെലവാക്കുകയും ചെയ്യും. എന്നാൽ പൊലീസിന് ഗുണം ഉണ്ടാവുകയുമില്ല. ജീപ്പുകളും ബൈക്കുകളും വാങ്ങുന്നതിൽ വലിയ തട്ടിപ്പാണത്രേ നടക്കുന്നത്. ബീറ്റ് പൊലീസുകാർക്കായി ഹീറോ ഹോണ്ടയുടെ സിഡി ഡോൺ വൻ തോതിൽ വാങ്ങി. കോടികളുടെ ഇടപാടാണ് നടന്നത്. എന്നാൽ കേരളാ പൊലീസ് ഡോൺ ബൈക്ക് വാങ്ങിയ ശേഷം ആ മോഡൽ തന്നെ ഹീറോ ഹോണ്ട ഉൽപാദനം നിർത്തി. അതായത് ഉൽപാദനം നിർത്തുന്നതിന് മുമ്പ് കമ്പനിയിലുണ്ടായിരുന്ന വണ്ടികളാണ് കേരളാ പൊലീസ് വാങ്ങിയത്. ഇതിന് സമാനമായ കള്ളക്കളികൾ ജീപ്പുകൾ വാങ്ങുന്നതിലും നടക്കുന്നുണ്ടെന്നാണ് ആക്ഷേപം. ഇതും ഡിജിപി അന്വേഷണ വിധേയമാക്കും.
ഡിജിപിയും പൊലീസിലെ തന്നെ എസ്പി റാങ്കിലുള്ള മോട്ടോർ വെഹിക്കൾ ഉദ്യോഗസ്ഥനും മാത്രമാണ് ഇത്തരം ഇടപാടുകളിൽ അവസാന വാക്കാകുന്നത്. ഇതിലെവിടെയാണ് അഴിമതി നടക്കുന്നതെന്ന് കണ്ടെത്താനാണ് സെൻകുമാറിന്റെ നീക്കം. സംസ്ഥാന പൊലീസിന് 8 വാഗണർ കാറുകൾ സ്വന്തമായി ഉണ്ടെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ തന്നെ മറുനാടൻ മലയാളിയോട് പറഞ്ഞു. എന്നാൽ ഇതൊന്നും ഓടുന്നതെവിടെയെന്ന് ആർക്കും അറിയില്ല. ഈ കാറുകൾ രഹസ്യ സ്വഭാവത്തോടെ ഓടുന്നത് എന്തിനെന്നും മറുപടിയില്ല. ഈ 8 വാഗണർ ഉൾപ്പെടെയുള്ള വാഹനങ്ങളെ കുറിച്ചും അന്വേഷണം ഉടൻ തുടങ്ങും. പൊലീസ് വാഹനങ്ങളിൽ ജിപിഎസ് സംവിധാനം ഘടിപ്പിച്ചതിലും കള്ളക്കളിയുണ്ടത്രേ. കോടികൾ മുടക്കി സ്ഥാപിച്ച ജിപിഎസ് മാസങ്ങൾ മാത്രമേ പ്രവർത്തിച്ചുള്ളൂ.
എല്ലാ പൊലീസ് ജീപ്പുകളിലും ജിപിഎസ് ഉണ്ടെന്നാണ് വയ്പ്. വാഹനത്തിന്റെ യഥാർത്ഥ സ്ഥാനം ഇതിലൂടെ മനസ്സിലാക്കാൻ ഉന്നത ഉദ്യോഗസ്ഥർക്ക് കഴിയും. ജീപ്പുകളുടെ ദുരുപയോഗം തടയുകയായിരുന്നു ലക്ഷ്യം. പതിയേ ജീപ്പുകളിലും മറ്റും ഇത് പ്രവർത്തന രഹിതമായി. മേലുദ്യോഗസ്ഥർ ഫോണിൽ ബന്ധപ്പെടുമ്പോൾ കള്ളം പറയാൻ കഴിയാത്ത അവസ്ഥ ഇതിലൂടെ വന്നു. അതു തന്നെയാണ് ജിപിഎസ് സംവിധാനം അപ്രത്യക്ഷമാകാൻ കാരണമായതും. ഈ കള്ളക്കളിയിലൂടെ കോടികളാണ് ഖജനാവിൽ നിന്ന് നഷ്ടമായത്. ഇതെല്ലാം പൊതു മുതൽ നശീകരണമായി കണക്കാക്കേണ്ടി വരുമെന്ന നിലപാടിലാണ് ഇപ്പോൾ ഡിജിപി. വാഹനങ്ങളും കൃത്യമായി അറ്റകുറ്റപ്പണി നടത്തണമെന്നാണ് ആവശ്യം. പൊലീസ് കൺസ്ട്രക്ഷൻ കോർപ്പറേഷന്റെ ഇടപാടുകളും പരിശോധിക്കും.
സംസ്ഥാനത്തെ ഏഴ് പൊലീസ് ജില്ലകളിലായി തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിൽ ഇലക്ട്രോണിക് ബീറ്റ് സമ്പ്രദായം ഏർപ്പെടുത്താനുള്ള പദ്ധതിക്ക് 1.87 കോടി രൂപയാണ് സർക്കാർ അനുവദിച്ചത് പദ്ധതി നടപ്പിലാക്കാൻ ബാംഗ്ലൂർ ആസ്ഥാനമായ വൈഫിനിറ്റി ടെക്നോളജി എന്ന സ്ഥാപനത്തിനായിരുന്നു കരാർ. 650 ആർ എഫ് ഐ ഡി റീഡേർസും 7450 ടാഗുകളും സ്ഥാപിക്കുന്നതിനൊപ്പം പദ്ധതിക്കുള്ള സോഫ്റ്റ്വെയർ കൂടി നൽകണമെന്നായിരുന്നു കരാർ. പൊലീസ് ഉദ്യോഗസ്ഥർക്ക് മതിയായ പരിശീലനം നൽകണമെന്നും കരാറിൽ വ്യവസ്ഥ ചെയ്തിരുന്നു. എന്നാൽ കരാർ ഒപ്പുവച്ച് രണ്ട് വർഷമായിട്ടും പദ്ധതി പൂർത്തീകരിക്കപ്പെട്ടില്ല. ഇതാണിപ്പോൾ ഡിജിപിയുടെ ശ്രദ്ധയിലെത്തി അഴിമതിയായി പുറത്തുവന്നത്. സേനാ നവീകരണവുമായി ബന്ധപ്പെട്ട് ചെലവഴിച്ച തുകകളെല്ലാം പരിശോധിക്കാനാണ് ഡിജിപി ഒരുങ്ങുന്നതെന്നാണ് സൂചന.
സുതാര്യവും സുശക്തവും അഴിമതി മുക്തവുമായി സേനയാണ് താൻ ലക്ഷ്യമിടുന്നതെന്ന സന്ദേശം പൊലീസിലെ എല്ലാവരോടും സെൻകുമാർ പങ്കുവച്ചു കഴിഞ്ഞു. പൊലീസ് പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള ഗവേഷണവും വികസനവും സംബന്ധിച്ച് പ്രത്യേക ടീമുകളെ നിയോഗിക്കാനാണ് പദ്ധതി. പൊലീസ് സേനയിലുള്ള ക്യാമ്പ് ഫോളോവർമാർ മുതൽ എ.ഡി.ജി.പി വരെയുള്ള ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയാണ് ഈ ടീമുകൾ രൂപവൽക്കരികുന്നത്. ഈ ടീമിനെ അഴിമതിയ്ക്കെതിരായ പോരാട്ടത്തിന് ഉപയോഗിക്കാനാണ് ഡിജിപി ആലോചിക്കുന്നതെന്നാണ് സൂചന.
Stories you may Like
- ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചത് വെറും 58 മിനിറ്റുകളിൽ; വിമർശിച്ച് തരൂർ
- മോദി സർക്കാരിന് ഇത് മൂന്നാം വട്ടത്തിന്റെ ആത്മവിശ്വാസം തുളുമ്പുന്ന ബജറ്റ്
- ഈ ബജറ്റ് അവതരണം ചരിത്രത്തിലേക്ക്
- പ്ലാൻ ബി എന്നാൽ ബെവ്ക്കോ വിലകൂട്ടലോ? കേരളം അന്തംവിട്ട പ്രതിസന്ധിയിൽ!
- 2047ഓടെ ഇന്ത്യ വികസിത രാജ്യമാകുമെന്ന ഉറപ്പ് ബജറ്റ് നൽകുന്നുവെന്ന് പ്രധാനമന്ത്രി
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്