വനിതാ ജീവനക്കാരിയോട് മോശമായി പെരുമാറിയ സീരിയൽ തിരക്കഥാകൃത്ത് ചില്ലറക്കാരനല്ല; വനിതകളുടെ പരാതി മാത്രം കേൾക്കേണ്ട വനം വകുപ്പിന്റെ വനിതാ പരിഹാര സെല്ലിൽ നിന്നും വാർത്തയുടെ ഉറവിടം തേടി മറുനാടന് നോട്ടീസ് അയപ്പിച്ച് ലതീഷ് കുമാർ; ഐഎഫ്എസുകാരിയുടെ നിയമവിരുദ്ധ നോട്ടീസിൽ ഇരയുടെ പേരും വെളിപ്പെടുത്തി; ഏഷ്യാനെറ്റും സൂര്യയും അടക്കമുള്ള ചാനലുകളുടെ സീരിയലുകളിലെ അണിയറക്കാരൻ വേണ്ടി നിയമങ്ങൾ വളയുന്നത് ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: തൊഴിലടങ്ങളിലെ പീഡന പരാതികളിൽ ഇരയുടെ സുരക്ഷിതത്വം ഉറപ്പാക്കാനാണ് വനിതാ പരിഹാര സെല്ലുകൾ. സ്ത്രീകളുടെ പരാതിയിലെ സത്യം കണ്ടത്തേണ്ട സംവിധാനം. എന്നാൽ പീഡന കുറ്റം ആരോപിക്കപ്പെട്ട പുരുഷന്റെ പരാതിയിലും നടപടിയെടുക്കുകയാണ് സംസ്ഥാന വനം വകുപ്പിലെ വനിതാ പരിഹാര സെൽ. ഏഷ്യാനെറ്റ്, സൂര്യ ടിവി, തുടങ്ങിയ ചാനലുകളിൽ ഉൾപ്പെടെ ഏകദേശം ഒരു ഡസനിലധികം സീരിയലുകൾക്ക് തിരക്കഥാ രചന നടത്തിയ പ്രമുഖ തിരക്കഥാകൃത്തും വനം വകുപ്പ് ഉദ്യോഗസ്ഥനുമായ ലതീഷ് കുമാറിനെ പീഡന പരാതിയെ തുടർന്ന് സസ്പെൻഡുചെയ്തിരുന്നു. ഇത് വാർത്തയാക്കിയ മറുനാടൻ മലയാളിയോട് ഉറവിടം വെളിപ്പെടുത്താൻ ആവശ്യപ്പെടുകയാണ് വനംവകുപ്പ്.
വനം വകുപ്പ്് ആസ്ഥാനത്തെ വർക്കിങ് പ്ളാൻ റിസർച്ച വിംഗിലാണ് ലതീഷ്കുമാർ ജോലി നോക്കുന്നത്. മലയാളത്തിലെ ഏറ്റവും സൂപ്പർ ഹിറ്റായ സ്ത്രീ ഹൃദയം എന്ന സീരിയലിന് പിന്നിലെ എഴുത്തും ലതീഷ് കുമാറിന്റേതായിരുന്നു. വനം വകുപ്പ് ആസ്ഥാനത്ത് ഉന്നത പിടിപാടുകൾ ഇയാൾക്കുണ്ട്. സസ്പെന്റ് ചെയ്തെങ്കിലും എല്ലാ ദിവസവും വനം വകുപ്പ് ആസ്ഥാനത്ത് ലതീഷ് കുമാർ എത്താറുണ്ട്. വനിതാ ജീവനക്കാരിയുടെ പരാതിയിൽ മൊഴിയെടുക്കൽ നടപടികളും തുടങ്ങി. ഇതിനിടെ വനിതാ പരിഹാര സെല്ലിന് ലതീഷ് കുമാർ വിചിത്രമായ പരാതി നൽകി. മറുനാടൻ മലയാളിയിൽ വന്ന വാർത്തയുടെ ഉറവിടത്തെ കുറിച്ച് അന്വേഷിക്കണമെന്നായിരുന്നു ഇത്. ഇതോടെ വനിതാ പരിഹാര സെൽ ഉറവിടം വെളിപ്പെടുത്തണമെന്ന ആവശ്യവുമായി മറുനാടന് കത്തയയ്ക്കുകയും ചെയ്തു. ലതീഷിന്റെ പരാതിയിൽ നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമാണിതെന്നാണ് വിശദീകരണം. ഇത് ലതീഷിന്റെ സ്വാധീനത്തിന് തെളിവാണെന്ന ആക്ഷേപം വനം വകുപ്പിൽ സജീവമാവുകയാണ്.
വനം വകുപ്പിലെ ഡെപ്യൂട്ടി കൺസർവേറ്ററും വനിതാ ഐഎഫ്എസ് ഓഫീസറുമായ മായയാണ് പരാതി പരിഹാര സെല്ലിന്റെ അധ്യക്ഷ. ഈ ഉദ്യോഗസ്ഥയാണ് നിയമങ്ങൾ കാറ്റിൽ പറത്തുന്ന നോട്ടീസ് മറുനാടന് നൽകിയത്. ഈ നോട്ടീസിൽ ഇരയുടെ പേരും ജോലിയും അടക്കമുള്ള വിശദാംശങ്ങളും ചൂണ്ടിക്കാട്ടുന്നു. പീഡന പരാതികളിൽ ഇരയുടെ പേര് പുറത്ത് പറയരുതെന്നാണ് നിയമം. ഇതാണ് ഐഎഫ്എസ് ഓഫീസർ കാറ്റിൽ പറത്തുന്നത്. വാർത്തകളുടെ ഉറവിടം കോടതികളിൽ പോലും മാധ്യമങ്ങൾക്ക് വെളിപ്പെടുത്തേണ്ടതില്ല. ഇത് പോലും മനസ്സിലാക്കാതെയാണ് ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്ററുടെ നടപടി. മറുനാടൻ വാർത്ത ശരിയാണെന്ന് സ്ഥിരീകരിച്ചാണ് നോട്ടീസെന്നതും ശ്രദ്ധേയമാണ്. സത്യസന്ധമായ വാർത്തയുടെ ഉറവിടം തേടി ലതീഷ് കുമാറിനെ സഹായിക്കാനാണ് ശ്രമം നടക്കുന്നതെന്ന വാദമാണ് ഇത് സജീവമാണ്.
നോട്ടീസിൽ ഇരയുടെ പേര് ചൂണ്ടിക്കാട്ടിയതും ഗുരുതര നിയമ ലംഘനമാണ്. വനിതകളുടെ പ്രശ്നം പരിഹരിക്കാനുള്ള സമിതിക്ക് ലതീഷിന്റെ പരാതിയിൽ നടപടിക്ക് കഴിയുമോ എന്നതും ചോദ്യമായി അവശേഷിക്കുന്നു. രാജ്യദ്രോഹ കേസുകളിൽ മാത്രമേ മാധ്യമങ്ങളോട് ഉറവിടം കോടതി പോലും തേടു എന്നരിക്കെയാണ് ഫോറസ്റ്റ് കൺസർവേറ്ററുടെ വിചിത്ര നടപടി. ഇതിലൂടെ ലതീഷിന് ഓഫീസിലുള്ള സ്വാധീനമാണ് വ്യക്തമാകുന്നത്. കഴിഞ്ഞ ദിവസവും വനം വകുപ്പ് ഓഫീസിൽ ലതീഷ് സജീവമായി ഉണ്ടായിരുന്നു. പരാതിക്കാരേയും സാക്ഷികളേയും സ്വാധീനിക്കാനും നീക്കം നടക്കുന്നു. വനം വകുപ്പ് ആസ്ഥാനത്തെ ഇടത് സംഘടന പോലും ലതീഷിന് എതിരാണ്. എന്നിട്ടും സീരിയലുകളിലെ ഗ്ലാമർ ഉയർത്തി വനം വകുപ്പ് ആസ്ഥാനത്ത് താരമായി തുടരുകയാണ് ലതീഷ് കുമാർ. ഇതാണ് ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്ററുടെ ഉറവിടം തേടിയുള്ള യാത്രയിലേക്ക് കാര്യങ്ങളെത്തിക്കുന്നത്.
ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർക്ക് പുറമേ ഡെപ്യൂട്ടി മേയർ രാഖി രവികുമാർ ഉൾപ്പെടെ അഞ്ച് പേർ വനിതാ പരിഹാര സെല്ലിൽ അംഗമാണ്. വഴുതക്കാട് വാർഡ് മെമ്പർ എന്ന നിലയിലാണ് രാഖി രവികുമാർ സമിതിയിൽ എത്തുന്നത്. അതിനിടെ രാഖി രവികുമാർ തന്റെ ബന്ധുവാണെന്നും അതുകൊണ്ട് തന്നെ അന്വേഷണത്തിൽ തനിക്ക് ഒന്നും സംഭവിക്കില്ലെന്നുമുള്ള പ്രചരണം ലതീഷ് കുമാർ വനംവകുപ്പ് ആസ്ഥാനത്ത് പ്രചരിപ്പിക്കുന്നുണ്ട്. ഡിസിഎഫ് ആയ ശ്യാം മോഹൻലാൽ, എഒ സൂസൻ ഗോപി, സീനിയർ ക്ലാർക്ക് സ്വാതി സുരേഷ് എന്നിവരും അന്വേഷണ സമിതിയിലുണ്ട്. ഡെപ്യൂട്ടി മേയർ അടക്കമുള്ളവർ അംഗങ്ങളായ സമിതിയുടെ ചെയർമാനാണ് ഇരയുടെ പേരടക്കം വെളിപ്പെടുത്തി മാധ്യമങ്ങൾക്ക് കത്തെഴുതിയിരിക്കുന്നത്.
കേരള യൂണിവേഴ്സിറ്റി മുൻ രജിസ്റ്റാറുടെ മകനായ ലതീഷിനെതിരെ നേരത്തെയും വനം വകുപ്പിൽ ആക്ഷേപങ്ങൾ ഉയർന്നു വന്നുവെങ്കിലും ആദ്യമായാണ് ഒരു സഹ പ്രവർത്തക രേഖാമൂലം പരാതി നൽകുന്നതും നടപടി സ്വീകരിക്കുന്നതും. ലതീഷിന്റെ സഹ പ്രവർത്തകയായ യുവതിയെ നിരന്തരം അപമാനിച്ച ഇദ്ദേഹം അവർക്കെതിരെ ഇല്ലാകഥകൾ കൂടി പ്രചരിപ്പിച്ചു. വല്ലപ്പോഴുമാണ് ലതീഷ് ഓഫീസിൽ എത്തിയിരുന്നതെങ്കിലും വരുന്ന ദിവസങ്ങളിൽ ഈ യുവതിയെ തിരഞ്ഞു പിടിച്ച് കളിയാക്കുക, അപമാനിക്കുക, ഒരു സ്ത്രീയോടു പറയാൻ പാടില്ലാത്തത് പറയുക, മോശക്കാരിയാക്കി ചിത്രീകരിക്കുക ഇതായിരുന്നു കക്ഷിയുടെ പ്രധാന വിനോദം.
ലതീഷിന്റെ മാനസിക പീഡനത്തിൽ മനം നൊന്ത് പലപ്പോഴും ഓഫീസിൽ ഇരുന്ന് കരയുന്ന യുവതിയെ സഹപ്രവർത്തകർ ആണ് സമാധാനിപ്പിച്ച്് വിട്ടിരുന്നത്. ചില ജീവനക്കാർ ലതീഷിനെ വിലക്കിയപ്പോൾ അവരെയും പ്രതികൂട്ടിലാക്കാനാണ് ഇയാൾ ശ്രമിച്ചത്. കഴിഞ്ഞ ആഴ്ചയിലും യുവതിയെ അപമാനിച്ച് ലതീഷ് സംസാരിച്ചു ഓഫീസിൽ സഹപ്രവർത്തകർ കേൾക്കെ ആയിരുന്നു കണ്ണീർ സീരിയലുകളുടെ സൃഷ്ടാവിന്റെ അഴിഞ്ഞാട്ടം. ഇടതു പക്ഷ യൂണിയൻ പ്രവർത്തകൻ കൂടി ആയതിനാൽ ലതീഷിനെതിരെ മിണ്ടാൻ ആർക്കു ധൈര്യമുണ്ടായില്ല. എന്നാൽ അപമാനിക്കപ്പെട്ട യുവതി സഹപ്രവർത്തകരുടെ പിന്തുണയോടെ കാര്യങ്ങൾ വിവരിച്ച് വകുപ്പ് മേധാവിക്ക് പരാതി നൽകി.
ഇതോടെ പീഡകനെതിരെ ശക്തമായ നിലപാട് വേണമെന്ന ആവശ്യത്തിലേക്ക് സിപിഎം അനുകൂല സംഘടനയും നീങ്ങി. തൊഴിലിടങ്ങളിലെ പീഡനങ്ങളും പരാതികളും പരിശോധിക്കുന്ന സമിതിക്ക് മുൻപാകെ പരാതി എത്തുകയും ചെയതു. വനം വുപ്പ് ആസ്ഥാനത്തെ വനിത ഓഫീസ് അസിസ്റ്റന്റിന്റെ കൈവശം സമിതി ലതീഷിനുള്ള നോട്ടീസ് കൊടുത്തു വിടുകയും ചെയ്തു. നോട്ടീസുമായി എത്തിയ വനിത ഓഫീസ് അസിസ്റ്റന്റിനെ അപമാനിച്ച് അയച്ച ലതീഷ് നോട്ടീസ് കൈപറ്റിയില്ല , പകരം ഭീക്ഷണി മുഴക്കുകയും ചെയ്തു. നോട്ടീസും കൊടുക്കാനാവാതെ കരഞ്ഞു കണ്ണീർ വാർത്തു വന്ന ഓഫീസ് അസിസ്റ്റന്റിനെ സമിതി അംഗങ്ങളായ ചില ഉദ്യോഗസ്ഥർ തന്നെ വകുപ്പ് മേധാവിക്ക് മുന്നിലെത്തിച്ചു, കാര്യങ്ങൾ വിശദമായി കേട്ട അഡീഷണൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ അമിത് മല്ലിക് ഉടൻ തന്നെ ലതീഷിനെ സസ്പെൻഡുചെയ്തു കൊണ്ട് ഉത്തരവിടുകയായിരുന്നു.
ഉത്തരവ് കൈപറ്റിയ ലതീഷ് ജീവനക്കാരടോ പറഞ്ഞത് കുറഞ്ഞത് ആറു മാസമെങ്കലും കിട്ടിയാലെ സസ്പെൻഷന് ഗുണമുണ്ടാകു എന്നാണ് .... അതായത് ശമ്പളത്തിന്റെ അറുപത് ശതമാനം ലഭിക്കുന്നതിനൊപ്പം സീരിയൽ രചനയും തുടരാം.... അതായത് ഉർവ്വശി ശാപം ഉപകാരമായെന്നാണ് ലതീഷ് പറയുന്നത്. ഇതിനിടെയാണ് മറുനാടൻ മലയാളി ഇക്കാര്യം വിശദമായി വാർത്തിയാക്കിയത്. ഇതോടെ ലതീഷും പരാതിയുമായി ചെന്നു. ഇതിൽ അതിവേഗ നടപടിയുണ്ടാവുകയും ചെയ്തു. എന്നാൽ വനിതാ സഹ പ്രവർത്തകയുടെ പരാതി അധികൃതർ ഇതുവരെ പൊലീസിന് കൈമാറിയിട്ടില്ല.
Stories you may Like
- യുവ കർഷകൻ കിണറ്റിൽ മരിച്ച സംഭവം: വിചാരണ തുടങ്ങുന്നു
- ഗുസ്തി താരങ്ങളുടെ സമരത്തിൽനിന്ന് പിന്മാറിയെന്ന റിപ്പോർട്ടുകൾ തള്ളി സാക്ഷി മാലിക്
- നേരമംഗലത്തെ കടത്തുകാർ രക്ഷപ്പെട്ടേക്കും
- നേര്യമംഗലം ഫോറസ്റ്റ് റേഞ്ചിലെ അനധികൃത മരംമുറിയിൽ അന്വേഷണം
- 'ഗുസ്തി ഉപേക്ഷിക്കുന്നു': പൊട്ടിക്കരഞ്ഞ് കടുത്ത തീരുമാനവുമായി സാക്ഷി മാലിക്
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്