Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മനുഷ്യൻ ദാഹിക്കുമ്പോൾ ആണ് വെള്ളം കുടിക്കാർ പതിവ്; അല്ലാതെ വെള്ളം കൂടുതൽ കാണുമ്പോൾ കുറെ നാളേക്ക് കുടിക്കാറില്ല; ഒട്ടകത്തിന് വെള്ളത്തിന്റെ കാര്യത്തിലും, പട്ടിക്ക് ലൈംഗികതയുടെ കാര്യത്തിലും ഈ കഴിവ് ദൈവം കൊടുത്തിട്ടുണ്ട്! പാസ്റ്റർ ഷമീറിനെ ന്യായീകരിക്കാൻ പട്ടിക്കഥയുമായി എത്തിയ ഫാൻസുകാരെ വെട്ടിലാക്കി എഫ് ഐ ആർ പുറത്ത്; വനിതാ പൊലീസുകാരിയോട് റേറ്റ് ചോദിച്ച് പാസ്റ്റർ കുടുങ്ങിയത് പെന്തകോസ്ത് സഭ ചർച്ചയാക്കുമ്പോൾ

മനുഷ്യൻ ദാഹിക്കുമ്പോൾ ആണ് വെള്ളം കുടിക്കാർ പതിവ്; അല്ലാതെ വെള്ളം കൂടുതൽ കാണുമ്പോൾ കുറെ നാളേക്ക് കുടിക്കാറില്ല; ഒട്ടകത്തിന് വെള്ളത്തിന്റെ കാര്യത്തിലും, പട്ടിക്ക് ലൈംഗികതയുടെ കാര്യത്തിലും ഈ കഴിവ് ദൈവം കൊടുത്തിട്ടുണ്ട്! പാസ്റ്റർ ഷമീറിനെ ന്യായീകരിക്കാൻ പട്ടിക്കഥയുമായി എത്തിയ ഫാൻസുകാരെ വെട്ടിലാക്കി എഫ് ഐ ആർ പുറത്ത്; വനിതാ പൊലീസുകാരിയോട് റേറ്റ് ചോദിച്ച് പാസ്റ്റർ കുടുങ്ങിയത് പെന്തകോസ്ത് സഭ ചർച്ചയാക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: തനിക്കെതിരെ നടക്കുന്നത് വ്യാജ പ്രചരണമാണെന്ന പെന്തകോസ്ത് പാസ്റ്റർ ഫാൻസുകാരുടെ ആരോപണം തെറ്റെന്ന് തെളിയിച്ച് പൊലീസ് എഫ് ഐ ആർ. വനിതാ പൊലീസിനോട് കിന്നാരം പറഞ്ഞതിന് ഐപിസി 354 വകുപ്പ് ഇട്ട് കേസെടുത്തതിന്റെ എഫ് ഐ ആർ ആണ് പുറത്തു വരുന്നത്. ഷമീറിനെ വെള്ള പൂശാൻ നിരവധി പിണിയാളുകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു. ഷമീറിന് സംരക്ഷണമൊരുക്കി ഫാൻസുകാർ വാർത്ത കൊടുത്ത മാധ്യമങ്ങൾക്കെതിരെ രംഗത്ത് വന്നു. ഷമീറിന്റെ പഴയ കാർ ഉപയോഗിക്കുന്നതിന്റെ നന്ദി കാണിച്ചു ജോബി .ടി അലക്‌സും ഷമീർ വിവാഹം കഴിക്കുവാൻ സർട്ടിഫിക്കറ്റ് തിരുത്തിയതായും ആരോപണം പത്തൊൻപത് വയസുള്ളപ്പോൾ തിരുത്തി ഇരുപത്തി ഒന്ന് വയസാക്കി സർക്കാരിനെ വഞ്ചിച്ചു എന്നാണ് ആരോപണം.

സ്ഥലത്തു അറിയപ്പെടുന്ന ഷമീർ കൊല്ലത്തു വെച്ച് ഇങ്ങനെ ഒരു പണിക്കു നിൽക്കുമോ? പ്രാർത്ഥനയ്ക്ക് എന്ന പേരിൽ ഷമീറിന് ഒരു വാടക സ്ഥലം ഉള്ളതുകൊല്ലത്തു ആണ്. കൊല്ലത്തു അല്ലാതെ കൊട്ടാരക്കരയിൽ പോയി സ്ത്രീകളെ ഇവിടേക്ക് ക്ഷണിക്കാൻ പറ്റുമോ? ലോകം മുഴുവൻ സഞ്ചരിക്കുന്ന ഷമീറിന് റോഡിൽ ഇറങ്ങി ചെയ്യേണ്ട കാര്യം ഉണ്ടോ? മനുഷ്യൻ ദാഹിക്കുമ്പോൾ ആണ് വെള്ളം കുടിക്കാർ പതിവ്. അല്ലാതെ വെള്ളം കൂടുതൽ കാണുമ്പോൾ കുറെ നാളേക്ക് കുടിക്കാർ ഇല്ല. ഒട്ടകത്തിന് വെള്ളത്തിന്റെ കാര്യത്തിലും, പട്ടിക്ക് ലൈംഗികതയുടെ കാര്യത്തിലും ഈ കഴിവ് ദൈവം കൊടുത്തിട്ടുണ്ട്. ഷമീർ പട്ടിയാണെങ്കിൽ പിന്നെ ഞങ്ങൾക്കും ആ വിഷയത്തിൽ തർക്കമില്ലെന്ന് തുടങ്ങിയ വിചിത്ര ന്യായങ്ങളാണ് പറഞ്ഞത്. എന്നാൽ പൊലീസ് എഫ് ഐ ആർ അനുസരിച്ച് ഷമീർ പൊലീസുകാരിയോട് റേറ്റ് ചോദിച്ചിട്ടുണ്ട്.

എഫ് ഐ ആറിലെ ഉള്ളടക്കം ഇങ്ങനെ- പ്രതി ആവലക്കാരിക്ക് മാനഹാനിയും മനോവിഷമവും ഉണ്ടാക്കത്തക്ക വിധം 21.01.2020 തീയതി 00.40 മണിക്ക് കെ എൽ -ക്യൂ- 7238-ാം നമ്പർ കാറിൽ ചിന്നക്കട ഭാഗത്ത് നിന്നും സഞ്ചരിച്ച് വന്ന് കൊല്ലം സെന്റ് ജോസഫ് കോൺവെന്റ് ജംഗ്ഷനിൽ കാർ നിർത്തിയ ശേഷം കെ എസ് ആർടിസിയിൽ റൂം എടുത്തിട്ടുണ്ട്. റേറ്റ് എത്രയാണ് എന്നും മറ്റും ചോദിച്ച് മേൽ വകുപ്പ് പ്രകാരമുള്ള കുറ്റം ചെയ്തിരിക്കുന്നു എന്നുള്ളത്-ഇങ്ങനെയാണ് എഫ് ഐ ആർ. ഇതിൽ പറയുന്ന കാറിന്റെ നമ്പർ ഷമീറിന്റേതാണെന്നും വ്യക്തമാണ്. ഇതോടെയാണ് മറുനാടൻ അടക്കമുള്ള മാധ്യമങ്ങൾ വ്യാജ പ്രചരണം നടത്തുന്നുവെന്ന ഷമീർ കൊല്ലം എന്ന പാസ്റ്ററുടെ ഫാൻസുകാരുടെ പ്രചരണം തെറ്റാണെന്ന് തെളിയുന്നത്.

ഷമീറിനെ പൊലീസ് കുടുക്കിയത് ആണെങ്കിൽ ഷമീറിന് കൊല്ലം ഈസ്റ്റ് സിഐ മനോജിന് എതിരെ പരാതി കൊടുക്കാമല്ലോ. എന്തെ കൊടുക്കാത്തത്? 2. ഒന്നും ചെയ്യാത്ത ഒരാൾ എന്തിനാണ് പൊലീസ് സ്റ്റേഷനിൽ എത്താൻ ആവശ്യപ്പെട്ടു വിളിച്ചപ്പോൾ നാട്ടിലുള്ള രാഷ്ട്രീയക്കാരെയും സംഘടനാ നേതാക്കളെയും വിളിച്ചു സഹായമഭ്യർത്ഥിച്ചതു? ഷമീറിന്റെ അടുത്ത പല സുഹൃത്തുക്കളും ആദ്യം സഹായിക്കാൻ ശ്രമിച്ചു എങ്കിലും കേസ് എന്താണ് എന്ന് അറിഞപ്പോൾ പിൻവലിഞ്ഞത് എന്താണ്? അടിമകൾ ലൈവ് വന്നു MPFT MPFT എന്ന് കരയുന്നതു അല്ലാതെ കേസ് എടുത്ത പൊലീസിന് എതിരെയോ, അന്നേ ദിവസ 3.40 പ്രെസ്സ് മീറ്റ് വിളിച്ചു ചാനലുകൾക്ക് വാർത്ത കൊടുത്ത അധികാരികൾക്ക് എതിരെയോ, വാർത്ത റിപ്പോർട്ട് ചെയ്ത മലയാള മനോരമ പോലെ ഉള്ള സെക്കുലർ മാധ്യമങ്ങൾക്കു എതിരെയോ ഒരക്ഷരം മിണ്ടാത്തത്?-ഇങ്ങനെ ഷമീർ കൊല്ലത്തെ എതിർക്കുന്നവരും സോഷ്യൽ മീഡിയയിൽ സജീവമാണ്. റിമാൻഡ് ചെയ്യാൻ ഒരുങ്ങിയ പൊലീസിനെകൊണ്ട് പലരെയും കൊണ്ട് സ്വാധീനം ചെലുത്തി ദുർബല വകുപ്പുകൾ ഇടീപ്പിച്ചു ജാമ്യം നേടിയിട്ട് എന്റെ രക്ഷ ദൈവത്തിൽ ആണ് എന്ന് പറയാൻ ഉളുപ്പില്ലേ ഷമീറെ? എന്നതാണ് അവരുയർത്തുന്ന ചോദ്യം.

സ്ത്രീകളോട് അപരമര്യാദയായും ലൈംഗികച്ചുവയോടും സംസാരിച്ച പാസ്റ്റർ ഷമീർ അറസ്റ്റിലായത് എല്ലാ മാധ്യമങ്ങളിലും വാർത്തയായിരുന്നു. വലിയ അമളിയാണ് പാസ്റ്ററെ കുടുക്കിയത്. സംഭവത്തെപ്പറ്റി പൊലീസ് പറയുന്നത് ഇങ്ങനെ- തിരുവനന്തപുരത്ത് സുവിശേഷ പ്രസംഗം കഴിഞ്ഞ കാറിൽ മടങ്ങവേ കൊല്ലം സെന്റ് ജോസഫ് സ്‌കൂളിനു മുന്നിൽ അർധരാത്രിയിൽ രണ്ടു യുവതികൾ വഴിയരുകിൽ നിൽക്കുന്നത് കണ്ടു. കാർ പതുക്കെ നിർത്തിയ ശേഷം യുവതികളോട് കുശലാന്വേഷണം തുടങ്ങി. അൽപനേരം സംസാരിച്ച ശേഷം രാത്രിയിൽ ഇവിടെ നിൽക്കേണ്ടെന്നും ഹോട്ടലിൽ റൂം എടുക്കാമെന്നും വരുന്നോ എന്നും ചോദിച്ചു. എന്നാൽ, തന്റെ ചോദ്യം രാത്രിയിൽ പട്രോളിങ്ങിന് ഇറങ്ങിയ ഷാഡോ വനിത പൊലീസിനോട് ആണെന്ന് പാസ്റ്റർ ഷമീർ അറിഞ്ഞില്ല. വയർലെസ് വഴി വനിത പൊലീസ് ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് സന്ദേശം കൊടുത്തതോടെ കാറുമായി പാസ്റ്റർ മുങ്ങി. എന്നാൽ, കാർ നമ്പർ കുറിച്ചെടുത്തിരുന്ന പൊലീസ് രാവിലെ തന്നെ ഷമീറിനെ പൊക്കി. പൊതുയിടത്ത് രാത്രിയിലും സ്ത്രീകൾക്ക് സുരക്ഷിതമായ സഞ്ചരിക്കാനുള്ള അവകാശം ഒരുക്കുന്നതിന്റെ ഭാഗമായി വനിത ഷാഡോ പൊലീസിന്റെ പട്രോളിങ് ശക്തമാക്കിയത് ഷമീർ അറിഞ്ഞിരുന്നില്ല.

കൊല്ലം മുഖത്തല സ്വദേശിയാണ് ഷമീർ. മുസ്ലിം മതത്തിൽ നിന്ന് പെന്തക്കോസ്തിലേക്ക് മാറിയ വ്യക്തി ആണ് ഷമീർ. കേരളമെമ്പാടും സുവിശേഷം പറയലാണ് പ്രധാന ജോലി. ഷമീർ അറസ്റ്റിലായതോടെ പാസ്റ്റർമാരുടെ വൻ പട തന്നെ സ്റ്റേഷനിലെത്തി കേസ് ഒതുക്കി തീർക്കാൻ ശ്രമം തുടങ്ങി. എന്നാൽ, കേസ് രജിസ്റ്റർ ചെയ്തതിനാൽ ഒത്തുതീർപ്പ് സാധ്യമല്ലെന്ന് പൊലീസ് അറിയിച്ചു. എന്നാൽ, പൊലീസ് സ്റ്റേഷനിലേക്ക് വിദേശത്ത് നിന്നുൾപ്പെടെ ഫോൺ കോളുകളുടെ പ്രവാഹമായിരുന്നു. ഒടുവിൽ യുവതികളെ ശാരീരികമായി ഉപദ്രവിക്കാത്തതിനാൽ പൂവാല ശല്യം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി സ്റ്റേഷൻ ജാമ്യത്തിൽ പാസ്റ്ററെ ഉച്ച തിരിഞ്ഞു വിട്ടയച്ചു. ജാമ്യത്തിൽ ഇറങ്ങിയ ശേഷമാണ് കള്ളക്കേസാണെന്ന തരത്തിൽ ഷമീറിന്റെ വിശ്വസ്തർ പ്രചരണവുമായി എത്തിയത്. മുമ്പുള്ള ഇയാളുടെ പ്രാർത്ഥനാ ശുശ്രൂഷകളിലെ കള്ളത്തരം ചർച്ചയാക്കാൻ യൂ ടൂബിൽ വിഡിയോയും എത്തിയിരുന്നു. മുണ്ട് പൊക്കി വിശുദ്ധിയും, വേർപാടും പിന്നെ ഖണ്ഡനവും ധീരന്മാരായ പോരാളികൾ-എന്ന പേരിൽ ഈ വിഡിയോ യൂട്യൂബിൽ ലഭ്യവുമായിരുന്നു

ആദ്യം ഒക്കെ വലിയ മാന്യത പുലർത്തി പലരെയും പാട്ടിൽ ആക്കി. ഷമീറിനു സ്വന്തമായി വീട് ഇല്ലായിരുന്നു. അങ്ങനെ ഇരിക്കെ ഒരു അമേരിക്കൻ മലയാളി തങ്ങളുടെ മാതാ പിതാക്കളുടെ പേര് നില നിർത്തുവാൻ വേണ്ടി കൊല്ലത്ത് കരീപ്രയിൽ 13 പേർക്ക് 5 സെന്റ് വസ്തുവും വീടും കൊടുക്കാൻ തീരുമാനിക്കുകയും അതിൻ പ്രകാരം ഷമീറും അവിടെ അപേക്ഷ കൊടുക്കുകയും അങ്ങനെ 5 സെന്റും വീടും ലഭിക്കുകയും ചെയ്തു. എന്നാൽ ഇത് 20 വർഷത്തേക്ക് കൈമാറ്റം ചെയ്യാൻ പാടില്ല എന്ന നിബന്ധന ഈ വസ്തു കൊടുത്തവർ വെക്കുകയും ഇത് ഷമീറിനെ ചൊടിപ്പിക്കുകയും ചെയ്തു. ഇത് തുടർന്നുണ്ടായ പ്രശ്‌നങ്ങളിലൂടെയാണ് ഷമീർ കൊല്ലം പെന്തകോസ്ത് സഭയിലെ ഒരു വിഭാഗത്തിന് അപ്രിയനാകുന്നത്. ഇതോടെ ഷമീർ കൊല്ലത്തിനെതിരെ തെളിവ് ശേഖരണവും അവർ തുടങ്ങിയിരുന്നു. ഇതിനിടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പല ഓഡിയോയും സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായി

ലോറൻസ് എന്നയാളുടെ ശബ്ദ രേഖയും ചില പെന്തകോസ്തുകാർ ചർച്ചയാക്കി. എൻഡിഎഫുകാരനാണ് ഷമീറിനെ ലോറൻസ് വിശേഷിപ്പിക്കുന്നത്. ഇവൻ ചാരനാണ്. നമ്മുടെ കൂടെ നിന്ന് നമ്മുടെ വിവരങ്ങൾ ചോർത്തുകയാണ് ചെയ്യുന്നത്. നിരവധി കുടുംബ പ്രശ്‌നവും ഷമീർ ഉണ്ടാക്കിയെന്നും പരാതിയുണ്ട്. അമേരിക്കയിൽ പണപ്പിരിവും മീറ്റിങ് തുടങ്ങിയവ കഴിഞ്ഞുവത്രേ. പെന്തകൊസ്തിൽ നുഴഞ്ഞു കടന്ന ഷമീർ എൻഡിഎഫ് അനുഭാവി ആണെന്നും പറഞ്ഞു വിനോദെന്നയാളെ ഭീഷണിപ്പെടുത്തിയതായും ആക്ഷേപമുണ്ടായിരുന്നു. ആരുടെ വീട്ടിൽ ചെന്നാലും അവിടെ എന്തെങ്കിലും ആവശ്യം പറഞ്ഞു കമ്പ്യൂട്ടർ ഓപ്പൺ ആക്കി അവിടെ ഉള്ള ഡാറ്റ മുഴുവൻ മോഷ്ടിക്കുക എന്നുള്ളത് ഇയാളുടെ ഹോബി ആണെന്നും ആക്ഷേപം സജീവമായിരുന്നു.

മുസ്ലിം തീവ്രവാദ ഗ്രൂപ്പുകളുടെ പിന്തുണ ഷമീറിനുണ്ടെന്നാണ് ലോറൻസ് ശബ്ദ രേഖയിൽ ആരോപിക്കുന്നത്. തിരുവനന്തപുരത്തെ വിവധ സ്ഥലങ്ങളിൽ ഷമീർ നടത്തിയ ഇടപെടലുകളും ഇതിൽ വിശദീകരിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP