ശശി തരൂരും മാത്യു കുഴൽനാടനും അനിൽ മാത്യുവും അജിസ് ബെൻ മാത്യുവും ലിജുവും സിദ്ദിഖും ബിന്ദു കൃഷ്ണയും ഡിസിസി പ്രസിഡന്റുമാരാകും! ഉമ്മൻ ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും സ്ഥാനാർത്ഥികളെ തള്ളി ഹൈക്കമാണ്ട്; ഡിസിസി പ്രസിഡന്റുമാർ ആവാനുള്ളവരിൽ മഹാഭൂരിപക്ഷവും സുധീരന്റെ ആളുകൾ
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: തിരുവനന്തപുരം ഡിസിസി പ്രസിഡന്റായി ശശി തരൂരിനെ കോൺഗ്രസ് ഹൈക്കാമാണ്ട് ഉടൻ നിയമിക്കുമെന്ന് സൂചന. ശശി തരൂരിനോട് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ഇക്കാര്യം അറിയിച്ചു കഴിഞ്ഞു. തിരുവനന്തപുരം എംപിയെ സംഘടനാ തലത്തിൽ സജീവമാക്കുന്നത് യുവാക്കളെ കൂടുതലായി ആകർഷിക്കുമെന്നാണ് വിലയിരുത്തൽ. എ-ഐ ഗ്രൂപ്പുകളുടെ പട്ടിക തള്ളിയാണ് തിരുവനന്തപുരത്ത് ശശി തരൂരിനെ പരിഗണിക്കുന്നത്. കൂടുൽ യുവാക്കളെ ഡിസിസിയുടെ തലപ്പത്ത് നിയോഗിക്കുകയും ചെയ്യും. ബിന്ദു കൃഷ്ണയാകും ഏക വനിതാ ഡിസിസി അധ്യക്ഷ. എം ലിജു, മാത്യു കുഴൽനാടൻ, ടി എൻ പ്രതാപൻ തുടങ്ങിയവരും ഡിസിസിയുടെ പ്രസിഡന്റുമാരാകുമെന്നാണ് സൂചന.
ശശി തരൂരിനെ ഡിസിസിയുടെ തലപ്പത്ത് എത്തിക്കുന്നത് സോണിയാ ഗാന്ധിയുടേയും രാഹുൽ ഗാന്ധിയുടേയും പ്രത്യേക താൽപ്പര്യ പ്രകാരമാണ് ഇത്. എന്നാൽ സ്ഥാനം ഏറ്റെടുക്കുന്നതിൽ ശശി തരൂർ അന്തിമ തീരുമാനം എടുത്തിട്ടില്ല. ഏതായാലും ശശി തരൂരോ അദ്ദേഹത്തിന്റെ നോമിനിയോ ആകും തിരുവനന്തപുരം ഡിസിസി പ്രസിഡന്റെന്ന് ഉറപ്പായി. ആർ വി രാജേഷ് . വിനോദ് കൃഷ്ണയേയോ തിരുവനന്തപുരം ഡിസിസി പ്രസിഡന്റാക്കണമെന്ന നിർദ്ദേശമാണ് ശശി തരൂർ മുന്നോട്ട് വച്ചിട്ടുള്ളത്. എന്നാൽ ഇത് അംഗീകരിക്കില്ലെന്നും ശശി തരൂർ തന്നെ അധ്യക്ഷനാകണമെന്നുമാണ് രാഹുൽ ഗാന്ധിയുടെ നിലപാട്. ഡിസിസിയുമായി ബന്ധപ്പെട്ട പ്രഖ്യാപനം ഉടൻ ഹൈക്കമാണ്ട് നടത്തും.
ഡിസിസി പ്രസിഡന്റിന്റെ നിയമനവുമായി ബന്ധപ്പെട്ട് ഗ്രൂപ്പ് പരിഗണനകളൊന്നും ഹൈക്കമാണ്ട് സ്വീകരിച്ചിട്ടില്ല. കേരളത്തിൽ ഗ്രൂപ്പ് രാഷ്ട്രീയമാണ് ഏറ്റവും വലിയ വെല്ലുവിളിയെന്ന് തിരിച്ചറിയുകയാണ് രാഹുൽ ഗാന്ധി. മുതിർന്ന നേതാവ് എകെ ആന്റണിയുടെ നിർദ്ദേശം കൂടി പരിഗണിച്ചാണ് അന്തിമ പട്ടികയ്ക്ക് രൂപം നൽകിയത്. അങ്ങനെ ചില അപ്രതീക്ഷിത മുഖങ്ങളും ഡിസിസി അധ്യക്ഷന്മാരാകുന്നു. എല്ലാ ജില്ലകളിലും പ്രസിഡന്റുമാർ മാറുന്നുണ്ട്. ഇതിൽ സുധീരനെ അനുകൂലിക്കുന്നവർക്ക് നേരിയ മുൻതൂക്കമുണ്ട്. ഗ്രൂപ്പ് രാഷ്ട്രീയത്തിൽ സജീവമായി ഇടപെടുന്ന ആരും ഡിസിസി പ്രസിഡന്റുമാരാകുന്നില്ലെന്നതും ശ്രദ്ധേയമാണ്. രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും മുന്നോട്ട് വച്ചവരെ വെട്ടിയാണ് പുതിയ പട്ടിക തയ്യാറാക്കിയത്
ഈ വിവരം ഹൈക്കമാൻഡ് നിയുക്ത ഡിസിസി പ്രസിഡന്റുമാരെ അറിയിച്ചിട്ടുണ്ടെങ്കിലും അവസാന നിമിഷം ചില മാറ്റങ്ങൾ ഉണ്ടായേക്കുമെന്ന സൂചനയും നൽകിയിട്ടുണ്ട്. ചെന്നിത്തലയും, ഉമ്മൻ ചാണ്ടിയും ചേർന്ന നൽകിയ ലിസ്റ്റ് പൂർണമായും അവഗണിച്ചാണ് പുതിയ ലിസ്റ്റ് തയ്യാറാക്കിയ ഹൈക്കമാൻഡ് ആന്റണിയുടെ പൂർണ്ണ സമ്മതത്തിനായാണ് കാത്തിരിക്കുന്നത്. ഇരു ഗ്രൂപ്പുകളെയും പിണക്കി മുമ്പോട്ട് പോകാൻ സാധിക്കില്ലെന്നും ചില വിട്ടുവീഴ്ചകൾ എങ്കിലും വേണമെന്നുമാണ് ആന്റണി പറയുന്നത്. ആന്റണിയുടെ നിർദ്ദേശാനുസരണം അവസാന നിമിഷം ചില പേരുകൾ മാറ്റിയേക്കുമെന്നുമാണ് ഹൈക്കമാൻഡുമായി അടുത്ത ബന്ധമുള്ള ഒരു ഉന്നത നേതാവ് മറുനാടൻ മലായളിയോട് പറഞ്ഞത്.
കോൺഗ്രസ് ഹൈക്കമാണ്ടിന്റെ ഡിസിസി അധ്യക്ഷ സാധ്യതാ പട്ടിക ഇങ്ങനെ
തിരുവനന്തപുരം-ശശി തരൂർ
കൊല്ലം-ബിന്ദു കൃഷ്ണ
പത്തനംതിട്ട-അനിൽ തോമസ്
ആലപ്പുഴ-എം ലിജു
കോട്ടയം- ഡോ അജിസ് ബെൻ മാത്യൂസ്
ഇടുക്കി-അഡ്വ സിറിയക് തോമസ്
എറണാകുളം-ഡോ മാത്യു കുഴൽനാടൻ
തൃശൂർ-ടി എൻ പ്രതാപൻ
പാലക്കാട്-വികെ ശ്രീകണ്ഠൻ
മലപ്പുറം-ആര്യാടൻ ഷൗക്കത്ത്
വയനാട്-ഐസി ബാലകൃഷ്ണൻ
കോഴിക്കോട്-ടി സിദ്ദിഖ്
കണ്ണൂർ-സതീഷൻ പച്ചേനി
കാസർഗോഡ്-കെപി കുഞ്ഞിക്കണ്ണൻ
മഹിളാ കോൺഗ്രസ് അധ്യക്ഷയാണ് ബിന്ദു കൃഷ്ണ. ഐ ഗ്രൂപ്പിൽ രമേശ് ചെന്നിത്തലയ്ക്കൊപ്പമായിരുന്നു ബിന്ദു കൃഷ്ണ. എന്നാൽ നിയമസഭ തെരഞ്ഞെടുപ്പിൽ ബിന്ദു കൃഷ്ണയ്ക്ക് സീറ്റ് ലഭിച്ചിരുന്നില്ല. ഇതോടെ ഗ്രൂപ്പ് പ്രവർത്തനങ്ങളിൽ നിന്ന് അകന്നു. ഇതിനുള്ള അംഗീകരാമായാണ് കൊല്ലം ഡിസിസി അധ്യക്ഷസ്ഥാനം എത്തുന്നത്. ആലപ്പുഴയിൽ എം ലിജു യൂത്ത് കോൺഗ്രസിന്റെ മുൻ സംസ്ഥാന അധ്യക്ഷനാണ്. ചാനൽ ചർച്ചകളിൽ പാർട്ടി നിലപാടുകൾ വിശദീകരിച്ച് കൈയടി വാങ്ങുന്ന ലിജു രാഹുൽ ഗാന്ധിയുടെ ഗുഡ് ബുക്കിലെത്തിയതോടെ സജീവ ഗ്രൂപ്പ് പ്രവർത്തനം അവസാനിപ്പിക്കുകയും ചെയ്തു. എറണാകുളത്ത് പ്രസിന്റാകാൻ സാധ്യതയുള്ള മാത്യു കുഴൽനാടനും നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിച്ചിരുന്നില്ല. സുധീരനോടാണ് കൂടുതൽ താൽപ്പര്യം. യുവാക്കളെ ചുമതലളിലെത്തിക്കാൻ ശ്രമിച്ച യൂത്ത് കോൺഗ്രസുകാരിൽ പ്രധാനിയുമാണ്.
സുധീരന്റെ കടുത്ത അനുയായിയാണ് പ്രതാപൻ. പാലക്കാട് വികെ ശ്രീകണ്ഠനും നിലവിൽ ഒരു ഗ്രൂപ്പിന്റേയും ഭാഗമല്ല. ആര്യാടൻ ഷൗക്കത്തിനെ മലപ്പുറം ഏൽപ്പിക്കുന്നതും തന്ത്രപരമായ നീക്കമാണ്. ആര്യാടൻ മുഹമ്മദിന് മലപ്പുറത്തുള്ള സ്വാധീനത്തെ അംഗീകരിക്കുക കൂടിയാണ് കോൺഗ്രസ് ഹൈക്കമാണ്ട്. ഐസി ബാലകൃഷ്ണന്റേയും സതീഷൻ പാച്ചേനിയുടേയും നിയമനം ഏവരും പ്രതീക്ഷിക്കുന്നതുമാണ്. കോഴിക്കോട് ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനായ ടി സിദ്ദിഖ് കോഴിക്കോട് ഡിസിസിയുടെ തലപ്പത്ത് എത്തുന്നു. കാസർഗോട്ട് കെപി കുഞ്ഞിക്കണ്ണൻ ഐ ഗ്രൂപ്പ് പ്രതിനിധിയുമാണ്. നിലവിൽ വിമത പരിവേഷമുള്ള നേതാവാണ് പത്തനംതിട്ടയിൽ അനിൽ തോമസ്. എ ഗ്രൂപ്പിന്റെ ആവശ്യങ്ങൾ തള്ളിക്കളഞ്ഞാണ് ഈ പേരിനെ ഡിസിസി പ്രസിഡന്റിന്റെ പട്ടികയിൽ ഉൾപ്പെടുത്തുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പിൽ പീരുമേട്ടെ സ്ഥാനാർത്ഥിയായിരുന്നു സിറിയക് തോമസ്. അവസാന റൗണ്ടിൽ സ്ഥാനാർത്ഥിയായ സിറിയക് തോമസ് ഇവിടെ മികച്ച പ്രകടനം കാഴ്ച വച്ചാണ് പരാജയപ്പെടുന്നത്. സുധീരന്റെ പിന്തുണയാണ് സിറിയക് തോമസിന് തുണയാകുന്നത്. കോട്ടയത്തേക്ക് പരിഗണിക്കുന്ന അജിസ് ബെൻ മാത്യുവും അപ്രതീക്ഷിതമുഖമാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍