അടിയിന്തിരമായി ഒഡീഷ കേഡറിലേക്ക് മടക്കണമെന്ന് കാട്ടി കേന്ദ്രം കത്തയച്ചിട്ടും കുലുക്കമില്ല; തെരഞ്ഞടുപ്പ് വിജ്ഞാപനം വരെ എങ്ങനെയും കേരളത്തിൽ തുടർന്ന് കേഡർ മാറാനുറച്ച് കരുനീക്കം; അച്ഛന്റെ സി പി എം ബന്ധം ചർച്ചയാക്കി പരിവാറുകാർ; ഡി ഐ ജി ഷെഫിൻ അഹമ്മദിനോടു വിട്ടു വീഴ്ചയില്ലെന്ന നിലപാടിൽ മോദി സർക്കാർ; യുവ ഐ പി എസുകരാനെതിരെ നടപടിക്ക് സാധ്യത; യതീഷ് ചന്ദ്രയെ കാക്കും പോലെ പരിവാറുകാരുടെ മറ്റൊരു വലിയ നോട്ടപ്പുള്ളിയെ സംരക്ഷിച്ച് പിണറായിയും
പ്രവീൺ സുകുമാരൻ
തിരുവനന്തപുരം. അർദ്ധ രാത്രി യാത്രക്കിടെ വാഹനം തടഞ്ഞ് മദ്യപിച്ചിട്ടുണ്ടോ എന്ന പരിശോധന നടത്തിയ പൊലീസ് ഉദ്യോഗസ്ഥർക്ക് റിവാർഡ് പ്രഖ്യാപിച്ചതിലൂടെ വാർത്തയിൽ നിറഞ്ഞു നിന്ന ഡി ഐ ജി ഷെഫിൻ അഹമ്മദ് ഇപ്പോൾ പിടിച്ചിരിക്കുന്നത് ഊരാക്കുടുക്കാണ്. ഡെപ്യൂട്ടേഷൻ കാലവാധി കഴിഞ്ഞിട്ടും തന്റെ ഹോം കേഡർ ആയ ഒഡീഷയിലേക്ക് മടങ്ങാത്തതാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അതൃപ്തിക്ക് വഴി വെച്ചിരിക്കുന്നത്. ഇപ്പോൾ കേരളാ പൊലീസിന്റെ ആധുനിക വത്കരണത്തിന്റെയും ആംഡ് പൊലീസിന്റെയും ചുമതലയുള്ള ഷെഫിനോടു കഴിഞ്ഞ ഓഗസ്റ്റിൽ ഡെപ്യൂട്ടേഷൻ കാലവാധി അവസാനിച്ചപ്പോൾ തന്നെ മടങ്ങണമെന്ന് അറിയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലത്തിലെ അണ്ടർ സെക്രട്ടറി കത്തയച്ചിരുന്നു. ഇത് അംഗീകരിക്കാത്തതാണ് പ്രശ്ന കാരണം.
ഒഡീഷയിലേക്ക് മടങ്ങുന്നതിന് പകരം കേഡർ മാറ്റാൻ ഷെഫിൻ ഒരു നീക്കം നടത്തി. അത് ഫലം കാണാത്തത് ബിജെപി ഇടപെടൽ മൂലമാണ്. ഇദ്ദേഹത്തിനെ കേരള കേഡറിൽ ആവശ്യമുണ്ടെന്നും തുടർന്നു കൊണ്ടിരുക്കുന്ന ചില പദ്ധതികൾ പൂർത്തിയാക്കാനും മറ്റു ചിലവ ആരംഭിക്കാനും സേവനം കൂടിയേ തീരുവെന്ന് വിശദമാക്കുന്ന കത്ത് സംസ്ഥാന ആഭ്യന്തര പ്രിൻസിപ്പിൽ സെക്രട്ടറിയുടെ ശുപാർശയോടെ ചീഫ് സെക്രട്ടറി വഴി കേന്ദ്രത്തിന് അയച്ചുവെങ്കിലും പരിഗണിച്ചില്ലന്ന് മാത്രമല്ല ഷെഫിനെ എത്രയും വേഗം ഒഡീഷയിലേക്ക മടക്കി അയക്കാൻ കേന്ദ്രം വീണ്ടും നിർദ്ദേശിക്കുകയും ചെയ്തു. അതിനും സംസ്ഥാന സർക്കാർ മറുപടി നല്‍കിയില്ലെന്നാണ് അറിയുന്നത്. ഇതേ തുടർന്ന് കർശന നിലപാടിലേക്ക കേന്ദ്ര ആഭ്യന്തര മന്ത്രാലയം നീങ്ങുന്നതായാണ് സൂചന.
സംസ്ഥാന സർക്കാർ വിടുതൽ തരുന്നില്ലന്ന തൊടു ന്യായം നിരത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അച്ചടക്ക നടപടി നീക്കത്തെ തടയാനാകുമെന്നാണ് ഷെഫിൻ കരുതുന്നത്. സംസ്ഥാനത്ത് അഞ്ചു വർഷം പൂർത്തിയാക്കിയ ഷെഫിൻ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദ്ദേശ പ്രകാരം തന്നെയാണ് റിലീവ് ചെയ്യാത്തതെന്നാണ് സൂചന. പാർലമെന്റ് തെരെഞ്ഞടുപ്പ് പ്രഖ്യാപിക്കുന്നതോടെ ജീവനക്കാരുടെ സ്ഥലം മാറ്റവും പുനർ വിന്യാസവും അടക്കമുള്ള മുഴുവൻ കാര്യങ്ങളും കേന്ദ്ര തെരെഞ്ഞടുപ്പ് കമ്മീഷനിൽ വന്നു ചേരും. ഈ സമയം ഡി ജി പി ലോക് നാഥ് ബെഹ്റയുടെയും ഡൽഹിയിലെ തന്ന ചില ഉദ്യോഗസ്ഥരുടെയും സഹായത്താൻ ഡെപ്യൂട്ടേഷൻ നീട്ടി വാങ്ങാനാണ് ശ്രമം. എന്നാൽ അതിന് മുൻപ് തന്നെ കേന്ദ്രം ഷെഫിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയേക്കും.
ഡെപ്യൂട്ടേഷൻ കാലാവധി കഴിഞ്ഞതിനാൽ ശമ്പളം വു ആനുകൂല്യങ്ങളും വാങ്ങുന്നതിനും ഷെഫിന് തടസുമുണ്ട്. ശമ്പളം നലകുന്നത് ഏജി തടഞ്ഞുവെന്നാണ് സൂചന. അതേ സമയം ഷെഫിന്റെ സി പി എം ബന്ധം ചർച്ചയാക്കുകയാണ് ബിജെപിയും സംഘപരിവാറുകാരും. പാർട്ടി മുഖ പത്രത്തിൽ ഷെഫിനെതിരെ നിരന്തരം വാർത്തകൾ എഴുതുന്ന ചില ആരോപണങ്ങളും ഉന്നയിക്കുന്നുണ്ട്. സി പി എം സംഘടനയായ കെ എസ് ഇ ബി വർക്കേഴ്സ് അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡന്റായ കെ ഒ ഹബീബീന്റെ മകനാണ് ഷെഫിൻ കെ ഒ ഹബീബ് പിണറായിയുമായും കോടിയേരിയുമായും അടുപ്പമുള്ള അറിയപ്പെടുന്നട്രേഡ് യൂണിയൻ നേതാവുകൂടിയാണ്. അച്ഛന്റെ സംഘടനാ ബന്ധം' ഉപയോഗിച്ചു തന്നെയാണ് ഷെഫിൻ ഒഡീഷയിലേക്ക് മടങ്ങാതെ കേരളത്തിൽ തുടരുന്നത്. ഇത് മനസിലാക്കി തന്നെയാണ് ബിജെപി കരുക്കൾ നീക്കുന്നത്.
ഷെഫിൻ അഹമ്മദും എസ പി യതീഷ് ചന്ദ്രയും ഹരി ശങ്കർ ഐ പി എസുമാണ് ബിജെപി യുടെ നോട്ടപുള്ളികളായ ഉദ്യോഗസ്ഥർ. അതു കൊണ്ട തന്നെ പല വിധ പരാതികൾ സൃഷ്ടിച്ചു ഈ ഉദ്യോഗസ്ഥരുടെ മനോ വീര്യം തകർക്കാനും സംഘപരിവാർ സംഘടനകൾ ശ്രമം ആരംഭിച്ചിട്ടുണ്ട്. രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരിക്കുമ്പോൾ തിരുവനന്തപുരം റൂറൽ എസ് പി എന്ന നിലയിൽ പേരെടുത്ത ഷെഫിൻ ഒരേ സമയം ഭരണ പക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും മിത്രമായാണ് അറിയപ്പെട്ടിരുന്നത്. റൂറൽ പൊലീസിൽ നിന്നും പൊലീസ് ആസ്ഥാനത്ത് എ ഐ ജിയായും പ്രവർത്തിച്ചപ്പോഴും ഇപ്പോൾ ആംഡ് പൊലീസിന്റെ തലപ്പത്ത് എത്തിയപ്പോഴും ഷെഫിൻ വാർത്തകളിൽ നിന്നു അകന്നു സഞ്ചിക്കുകയായിരുന്നു. ഇതിനിടെയാണ് പൊലീസുകാർക്ക് കാഷ് ആവർഡ് നൽകി വാർത്തകളിൽ നിറയുന്നത്.
ഡിഐജി ആണെന്നറിയാതെ, ആർധരാത്രി നഗരത്തിലൂടെ കടന്നുപോയ വാഹനം തടഞ്ഞുനിർത്തി മദ്യപിച്ചിട്ടുണ്ടോയെന്നു പരിശോധിച്ച പൊലീസ് ഉദ്യോഗസ്ഥർക്കാണ് ക്യാഷ് അവാർഡ് നല്‍കിയത്. വഞ്ചിയൂർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ ജയകുമാർ, അജിത് കുമാർ, അനിൽ കുമാർ എന്നിവർക്കാണ് 500 രൂപ ക്യാഷ് അവാർഡ് പ്രഖ്യാപിച്ചത്. പെരുമാറ്റത്തിൽ പുലർത്തിയ വിനയമാണ് പൊലീസുകാർക്ക് അഭിനന്ദനം നേടിക്കൊടുത്തത്. ഓഗസ്റ്റ് 26നായിരുന്നു സംഭവം. തിരുവനന്തപുരം നഗരത്തിലെ തകരപ്പറമ്പ് ഭാഗത്ത് പട്രോളിങ് ഡ്യൂട്ടിയിലായിരുന്നു പൊലീസ് സംഘം. 12.15നാണ് ഡിഐജിയുടെ സ്വകാര്യ വാഹനം ഇതുവഴി കടന്നുവരുന്നത്.
വാഹനം തടഞ്ഞുനിർത്തിയ പൊലീസുകാർ വാഹനത്തിനുൾവശം പരിശോധിച്ചശേഷം മദ്യപിച്ചിട്ടുണ്ടോയെന്നറിയാൻ ബ്രീത്ത് അനലൈസറിൽ ഊതാൻ ആവശ്യപ്പെട്ടു. മുന്നിൽ നിൽക്കുന്നത് ഡിഐജിയാണെന്ന് പൊലീസുകാർ മനസിലാക്കിയിരുന്നില്ല. ഇതിനുശേഷം വാഹനം വിട്ടയച്ചു. പിന്നീട് അവാർഡും പ്രശംസയും എത്തിയപ്പോഴാണ് പൊലീസുകാർ പോലും കാര്യം അറിയുന്നത്.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍