Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിഡി സതീശൻ പെണ്ണുപിടിയനെന്നും കോൺഗ്രസ് നേതാക്കൾ അഴിമതിക്കാർ എന്നും എഴുതിയാൽ പ്രതിഫലം കോൺഗ്രസിന്റെ പ്രവാസി സംഘടനയുടെ ആഗോള കമ്മറ്റിയിൽ ഉന്നത സ്ഥാനം; കോൺഗ്രസ് നേതാക്കളെ നിരന്തരം സോഷ്യൽ മീഡിയയിലൂടെ അക്ഷേപിച്ചതിന് പ്രതിഫലമായി അയർലണ്ടിലെ സൂപ്പർ മാർക്കറ്റ് ജീവനക്കാരനെ ഒഐസിസിയുടെ ഉന്നത നേതാവാക്കിയത് കെപിസിസി ജനറൽ സെക്രട്ടറി എൻ സുബ്രഹ്മണ്യൻ; ഉത്തരവിറങ്ങി ഒരാഴ്ച തികയും മുമ്പ് നേതാവിനെ പുറത്താക്കി കെപിസിസി പ്രസിഡന്റ്

വിഡി സതീശൻ പെണ്ണുപിടിയനെന്നും കോൺഗ്രസ് നേതാക്കൾ അഴിമതിക്കാർ എന്നും എഴുതിയാൽ പ്രതിഫലം കോൺഗ്രസിന്റെ പ്രവാസി സംഘടനയുടെ ആഗോള കമ്മറ്റിയിൽ ഉന്നത സ്ഥാനം; കോൺഗ്രസ് നേതാക്കളെ നിരന്തരം സോഷ്യൽ മീഡിയയിലൂടെ അക്ഷേപിച്ചതിന് പ്രതിഫലമായി അയർലണ്ടിലെ സൂപ്പർ മാർക്കറ്റ് ജീവനക്കാരനെ ഒഐസിസിയുടെ ഉന്നത നേതാവാക്കിയത് കെപിസിസി ജനറൽ സെക്രട്ടറി എൻ സുബ്രഹ്മണ്യൻ; ഉത്തരവിറങ്ങി ഒരാഴ്ച തികയും മുമ്പ് നേതാവിനെ പുറത്താക്കി കെപിസിസി പ്രസിഡന്റ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അതി വിചിത്രമാണ് കോൺഗ്രസിലെ കാര്യങ്ങൾ. ഒരാഴ്ച മുമ്പ് നിയമനം. അടുത്തയാഴ്ച പുറത്താക്കലും. ആർക്കും എന്തും ചെയ്യാവുന്ന അവസ്ഥയിൽ കെപിസിസി എത്തിയെന്നാണ് കോൺഗ്രസ് അണികൾ പറയുന്നത്. സോഷ്യൽ മീഡിയയിൽ കോൺഗ്രസ് നേതാക്കളെ നിരന്തരം അധിക്ഷേപിച്ചിരുന്ന ആളെയാണ് കോൺഗ്രസിന്റെ സംഘടനാ തലപ്പത്ത് എത്തിച്ചത്. യുവ തലമുറയിലെ ശ്രദ്ധേയ നേതാവായ വിഡി സതീശനായിരുന്നു അയർലണ്ടിലെ സൂപ്പർമാർക്കറ്റ് ജീവനക്കാരന്റെ പ്രധാന ഇര. സതീശനെ പെണ്ണുപിടിയനായാണ് സോഷ്യൽ മീഡിയയിൽ സിബി സെബാസ്റ്റ്യൻ അവതരിപ്പിച്ചത്. ഇത്തരത്തിലൊരാളെയാണ് കോൺഗ്രസിന്റെ പ്രവാസി സംഘടനയുടെ നേതാവാക്കി കെപിസിസി ജനറൽ സെക്രട്ടറി എൻ സുബ്രഹ്മണ്യൻ നിയമിച്ചത്. ആരുമറിയാതെ നടന്ന നീക്കം പുറത്തായതോടെ വിവാദമായി. ഒടുവിൽ കെപിസിസി അധ്യക്ഷൻ എംഎം ഹസൻ സിബി സെബാസ്റ്റ്യനെ പുറത്താക്കി.

അയർലണ്ടിൽ ഒഐസിസി മെമ്പറായ സിബി സെബാസ്റ്റ്യൻ സോഷ്യൽ മീഡിയയിലൂടെ തുടർച്ചയായി നേതാക്കളെ അപകീർത്തി പെടുത്തും വിധം പ്രസ്താവനകൾ നടത്തിയതിന് സസ്‌പെന്റ് ചെയ്യുന്നുവെന്നാണ് ഹസൻ ഇറക്കിയ വിശദീകരണത്തിലുള്ളത്. ഒഐസിസിയുടെ ഗ്ലോബൽ കമ്മറ്റിയിൽ നിന്നും പുറത്താക്കിയെന്നും വ്യക്തമാക്കുന്നു. സോഷ്യൽ മീഡിയയിൽ കോൺഗ്രസിനെ ചെളിവാരിയെറിയുന്നവരെ എങ്ങനെ പ്രവാസി സംഘടനയിൽ എത്തിയെന്ന ചോദ്യത്തിന് ഉത്തരമില്ല. കെപിസിസി അധ്യക്ഷൻ അറിയാതെ നടന്ന നിയമനമാണ് ഇതെന്നാണ് ഹസനെ അനുകൂലിക്കുന്നവർ നൽകുന്ന സൂചന. സതീശൻ അടക്കമുള്ളവരുടെ ഇടപെടലിനെ തുടർന്നാണ് സിബി സെബാസ്റ്റ്യനെ സംഘടനയിൽ നിന്ന് ഹസൻ മാറ്റിയതെന്നാണ് റിപ്പോർട്ട്. കടുത്ത പ്രതിഷേധമാണ് സതീശൻ ഇക്കാര്യത്തിൽ ഉയർത്തിയത്.

വിഡി സതീശനെ മാത്രമല്ല കെസി ജോസഫിനെതിരേയും നിരന്തര ആക്രമണങ്ങൾ സോഷ്യൽ മീഡിയയിലൂടെ സിബി സെബാസ്റ്റ്യൻ നടത്തിയിരുന്നു. കെസി ജോസഫിനെ അഴിമതിക്കാരനായി ചിത്രികരിക്കുകയാണ് ഇയാൾ ചെയ്തത്. വിഡി സതീശനേയും പെൺവാണിഭം നടത്താനായി അയർലണ്ടിലെത്തുന്ന നേതാവായി ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ വ്യാജ പ്രചരണം നടത്തിയിരുന്നു. ഇത്തവണ കെസി ജോസഫ് ഇരിക്കൂരിൽ മത്സരിക്കില്ലെന്നും സജീവ് ജോസഫിന് സാധ്യതയെന്നും കേരള കോൺഗ്രസിന്റെ ചങ്ങനാശ്ശേരി നോട്ടമിട്ട് കെസി ജോസഫ് ശ്രമിക്കുന്നതായും സോഷ്യൽ മീഡിയയിൽ പ്രചരണം നടത്തി. സജീവ് ജോസഫിന്റെ അടുത്ത ബന്ധുവാണ് സിബി സെബാസ്റ്റ്യൻ. ബന്ധുവിനെ എംഎൽഎയാക്കാൻ കെസി ജോസഫിനെ ഇരിക്കൂറു നിന്ന് അകറ്റാനുള്ള കളികളും കളിച്ചു. അത് വിജയിക്കാതെ വന്നപ്പോഴും കെ സി ജോസഫിനെതിരെ വ്യാജ പ്രചരണങ്ങൾ നടത്തി.

ഇരിക്കൂരിലെ സ്ഥാനാർത്ഥി പട്ടികയിൽ അവസാനം വരെ പേരുകാരനായി ഒടുവിൽ കെസി ജോസഫിനു വേണ്ടി മാറ്റിനിർത്തപ്പെട്ട സജീവ് ജോസഫ് ഇന്നും കോൺഗ്രസിനൊപ്പമുണ്ട്....വിഷമങ്ങളും പരാതികളുമില്ലാതെ....പക്ഷെ പ്രസ്ഥാനത്തിനുവേണ്ടി...ജീവിതം മാറ്റിവച്ച ഈ പാവപ്പെട്ട മലയോര കർഷക കുടുംബത്തിലെ യുവാവിനോട് കേരളത്തിലെ കോൺഗ്രസ് ചെയ്യുന്നത് പൊറുക്കാനാകാത്ത തെറ്റല്ലേ...?
കെ പി സി സി ജനറൽ സെക്രട്ടറി എന്ന ഉന്നത പദവിയിലിരിക്കുന്ന, എപ്പോഴും ചിരിച്ച മുഖത്തോടെ ജാതിമത രാഷ്ട്രീയ ഭേദമന്യേ എല്ലാവരോടും ഇടപഴകുന്ന സജീവ് ജോസഫിനെയാണ് നമ്മളൊക്കെ കണ്ടിട്ടുള്ളു എന്ന തരത്തിൽ ബന്ധുവിനെ ഉയർത്തികാട്ടുകയും ചെയ്തു. ഇതോടെ കെസി ജോസഫും സജി സെബാസ്റ്റ്യനെ നോട്ടമിട്ടിരുന്നു. കോൺഗ്രസിലെ സബി സെബാസ്റ്റ്യന്റെ സ്ഥാന ലബ്ദിയെ കെസി ജോസഫും എതിർത്തു. ഇതോടെ ഹസൻ വെട്ടിലായി.

സിബി സെബാസ്റ്റ്യനും എൻ സുബ്രഹ്മണ്യനും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്ന് കോൺഗ്രസിൽ ബഹു ഭൂരിഭാഗത്തിനും അഭിപ്രായമുണ്ട്. ഈ ബന്ധമാണ് സിബിയെ കോൺഗ്രസ് സംഘടനയുടെ തലപ്പത്ത് എത്തിച്ചത്. ആരും അറിയാതെ ഉത്തരവ് ഇറങ്ങുകയായിരുന്നു. ഇത് മനസ്സിലാക്കിയതോടെ ഹസന് മുമ്പിൽ പരാതിയുടെ കൂമ്പാരമെത്തി. ഇതോടെയാണ് 28-ാം തീയതിയിലെ ഉത്തരവ് ഹസൻ റദ്ദാക്കിയത്. കോൺഗ്രസ് വികാരം വൃണപ്പെടുത്തിയ ആളെ സംഘടനയിൽ എടുത്തതിന് സുബ്രഹ്മണ്യത്തോടെ നീരസവും ഹസൻ അറിയിച്ചിട്ടുണ്ട്. തീരുമാനം പിൻവലിക്കാതിരിക്കാൻ സുബ്രഹ്മണ്യം നടത്തിയ നീക്കമൊന്നും ഫലിച്ചില്ല. തൃശ്ശൂർ നഗരസഭ കൗൺസിലറും ഡിസിസി ജനറൽ സെക്രട്ടറിയുമായ ജോൺ ഡാനിയലിനെതിരെ ഇല്ലാ കഥകൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതിനാണ് അയർലാൻഡിലെ സൂപ്പർ മാർക്കറ്റ് ജീവനക്കാരനായ സിബി സെബാസ്റ്റ്യനെതിരെ കേസെടുക്കാൻ തൃശ്ശൂർ ഈസ്റ്റ് പൊലീസിന് കോടതി ഉത്തരവ് നൽകിയത്.

കൗൺസിലർ അഴിമതിക്കാരനും ഗുണ്ടാ തലവനും പണപ്പിരിവ് നടത്തുന്നവനും സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകൾ നിലവിലുള്ള ആളാണെന്നുമാണ് സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചത്. ആരുടേയോ ഓൺലൈൻ ക്വട്ടേഷൻ ഏറ്റെടുത്താണ് സിബി പ്രവർത്തിക്കുന്നതെന്നും ഇല്ലാകഥകൾ മെനഞ്ഞ് സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കാൻ ഇയാൾക്ക് വല്ലാത്ത കഴിവാണെന്നും ജോൺ ഡാനിയൽ മറുനാടൻ മലയാളിയോട് പറഞ്ഞു. താൻ പണം തട്ടിപ്പ് നടത്തിയതിന് ജയിലിലായി എന്ന് വരെ മുൻപ് ഇയാൾ സമൂഹ മാധ്യങ്ങൾ വഴി പ്രചരിപ്പിച്ചിരുന്നുവെന്നും ജോൺ ഡാനിയൽ പറയുന്നു. തനിക്കെതിരെ വ്യാജ വാർത്തകളും ഇല്ലാ കഥകളും പ്രചരിച്ചതോടെയാണ് ജോൺ ഡാനിയൽ പ്രശ്‌നത്തിൽ നിയമ നടപടി സ്വീകരിക്കാൻ തയ്യാറായത്. മുൻപ് പത്മശ്രീ ജേതാവായ സുന്ദർ മേനാൻ ഒരു പെൺകുട്ടിയ ഉപദ്രവിക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട കേസിൽ താൻ ഇടപെട്ടിരുന്നുവെന്നും അതിന് ശേഷമാണ് സൈബർ ആക്രമണം ശക്തമായതെന്നും ജോൺ ഡാനിയൽ പറയുന്നു. തനിക്കെതിരെ ഇല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് മാത്രമല്ല തന്റെ ഭാവനയ്ക്ക് അനുസരിച്ചാണ് സിബി സോഷ്യൽ മീഡിയയിൽ തന്നെ അപകീർത്തിപ്പെടുത്തിയിരുന്നത് എന്നും ജോൺ പറയുന്നു.

കുറച്ച് കാലം മുൻപ് തൃശ്ശൂർ സ്വദേശിയായ ഒരു പെൺകുട്ടിയെ പത്മശ്രീ ജേതാവായ സുന്ദർ മേനോൻ എന്നയാൾ അക്രമിച്ചിരുന്നു. പിന്നീട് വിദേശത്തേക്ക് കടന്ന ഇയാൾക്കെതിരെ ചില ഇടപെടലുകൾ നടത്തുകയും ഇരയായ പെൺകുട്ടിക്ക് ഒപ്പം നിന്ന് അവർക്കും കുടുംബത്തിന് വേണ്ട നിയമ സഹായ ഉൾപ്പടെ നൽകാൻ തീരുമാനിക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് തനിക്കെതിരെ ഓൺലൈൻ സൈബർ അക്രമങ്ങൾ വ്യാപിക്കുന്നതെന്നും ജോൺ ഡാനിയൽ മറുനാടൻ മലയാളിയോട് പറഞ്ഞിരുന്നു. ഇയാൾ മുൻപ് അയർലാൻഡിൽ കോൺഗ്രസ് നേതാവ് വിഡി സതീശൻ എത്തിയപ്പോൾ സിബിയെ മൈൻഡ് ചെയ്തില്ലെന്ന് പറഞ്ഞ് എംഎൽഎയ്ക്ക് എതിരെയും സമൂഹ മാധ്യമങ്ങളിൽ എഴുതിയിരുന്നുവെന്നും ജോൺ ആരോപിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP