മരണശേഷം എന്റെ ശരീരം മെഡിക്കൽ കോളേജിന് തന്നെ; ഇനി പൂർത്തിയാക്കാനുള്ളത് ചില നടപടി ക്രമങ്ങൾ മാത്രം; മെഡിക്കൽ കോളേജിനു നൽകില്ലെന്ന തരത്തിൽ നടക്കുന്നത് വ്യാജപ്രചരണം; എന്റെ ശരീരം എങ്ങിനെയും മറ്റുള്ളവർക്ക് ഉപകാരമായിത്തീരണം; കന്യാസ്ത്രീകൾ ഏഴായിരം പേരുണ്ടെങ്കിൽ മരണശേഷം കണ്ണുകൾ ദാനം ചെയ്യാൻ തീരുമാനിച്ചാൽ അത് പ്രയോജനം ചെയ്യുന്നത് 14000 പേർക്കാണ്; 'കർത്താവിന്റെ നാമത്തിൽ' പുറത്തുവന്നതിന് പിന്നാലെ തനിക്കെതിരെ നടക്കുന്ന വ്യാജ പ്രചാരണങ്ങൾ തള്ളി സിസ്റ്റർ ലൂസി കളപ്പുര മറുനാടനോട്
എം മനോജ് കുമാർ
തിരുവനന്തപുരം: ക്രൈസ്തവ സഭയ്ക്കുള്ളിൽ വിവാദം സൃഷ്ടിക്കുന്നവയാണ് സിസ്റ്റർ ലൂസി കളപ്പുരയുടെ പോരാട്ടങ്ങളും അഭിപ്രായങ്ങളും. ആത്മകഥയായ കർത്താവിന്റെ നാമത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടതോടെ ലൂസി കളപ്പുര സഭയ്ക്കുള്ളിലെ വിവാദ നായികയായി ചിത്രീകരിക്കപ്പെട്ടു. 'കർത്താവിന്റെ നാമത്തിൽ എന്ന പുസ്തകരൂപത്തിൽ കുത്തിക്കെട്ടിയ സാധനം തികഞ്ഞ അശ്ലീലമാണെന്നും വൈദികരെയും സന്യസ്തരെയും കുറിച്ച് അതിലെഴുതിയിരിക്കുന്നതെല്ലാം വെറും വ്യക്തിപരമായ ഭാവനയാണെന്നുവരെ പുസ്തകത്തിന്നെതിരെ ഹൈക്കോടതിയിൽ വരെ സഭയുമായി ബന്ധപ്പെട്ടവർ ആരോപണങ്ങൾ ചൊരിഞ്ഞു. വിവാദ പരാമർശങ്ങളും സഭയ്ക്കുള്ളിൽ അനുഭവിക്കേണ്ടി വരുന്ന ലൈംഗിക പീഡനങ്ങൾ അടക്കം തുറന്നെഴുതിയ ആത്മകഥ 'കർത്താവിന്റെ നാമത്തിൽ' ചൂടപ്പം പോലെയാണ് വിറ്റുപോയത്. എഡിഷനുകളിൽ നിന്ന് എഡിഷനുകളിലേക്കാണ് പുസ്തകത്തിന്റെ സഞ്ചാരം പുരോഗമിക്കുന്നത്.
പുസ്തകം ഉയർത്തിയ വിവാദങ്ങളുടെ പൊടിപടലങ്ങൾ അടങ്ങാതിരിക്കുമ്പോൾ തന്നെയാണ് മരണശേഷം ശരീരം പള്ളിയിൽ അടക്കം ചെയ്യാതെ മെഡിക്കൽ കോളെജിനു വിട്ട് നൽകുമെന്നുള്ള സിസ്റ്റർ ലൂസി കളപ്പുരയുടെ തീരുമാനം ക്രൈസ്തവ സഭയ്ക്കുള്ളിൽ വിവാദം സൃഷ്ടിക്കുന്നത്. സഭാ ചട്ടങ്ങൾക്ക് വിരുദ്ധമായി ജീവിച്ചെന്ന് ചൂണ്ടിക്കാട്ടി ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ മഠത്തിൽ നിന്നും സിസ്റ്റർ ലൂസിയെ പുറത്താക്കിയിരുന്നു. സഭാ നടപടി റദ്ദാക്കണമെന്ന ആവശ്യമുന്നയിച്ച് സിസ്റ്റർ ലൂസികളപ്പുര നൽകിയ അപ്പീൽ വത്തിക്കാനിലെ പൗരസ്ത്യ തിരുസംഘം തള്ളുകയും ചെയ്തിരുന്നു. കന്യാസ്ത്രീകൾ മരണശേഷം ശരീരം മെഡിക്കൽ കോളെജിനു വിട്ട് നൽകിയ ചരിത്രമില്ല. ഈ ചരിത്രം കൂടി തിരുത്താനാണ് ലൂസിയുടെ തീരുമാനം എന്ന് വന്നപ്പോൾ സിസ്റ്ററുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് എരിവ് കൂടുകയും ചെയ്തു. ഇതോടെ സഭയുമായി ബന്ധപ്പെട്ടവർ ഈ പരാമർശം ലൂസിയുടെതല്ല ചിലർ സിസ്റ്റർ ലൂസിയുടെ പേരിൽ വ്യാജമായി പ്രചരിപ്പിക്കുന്നതാണ് എന്ന് ആരോപിച്ചു. എന്റെ ശരീരം തെമ്മാടിക്കുഴിയിലെ മണ്ണിനു നൽകാനുള്ളതല്ല. ഈ ശരീരം മെഡിക്കൽ കോളെജിനു നൽകാനുള്ള സമ്മതിപത്രം ഞാൻ തയ്യാറാക്കിവെച്ചിട്ടുണ്ട് എന്നാണ് സിസ്റ്റർ പറഞ്ഞിരുന്നത്. ഇത് സിസ്റ്റർ ലൂസിയുടെതല്ല വ്യാജ ആരോപണമാണ് എന്ന് വന്നതോടെയാണ് ഈ വ്യാജ പ്രചരണം നിഷേധിച്ചു കൊണ്ട് സിസ്റ്റർ ലൂസി രംഗത്ത് വന്നത്.
എന്റ ശരീരം മരണ ശേഷം മെഡിക്കൽ കോളെജിനു തന്നെ നൽകും. മെഡിക്കൽ വിദ്യാർത്ഥികൾക്ക് ഉപകാരപ്രദമായി ശരീരം മാറട്ടെ. ശരീരം മെഡിക്കൽ കോളെജിനു നൽകുന്നതുമായി ബന്ധപ്പെട്ട് ചില നടപടിക്രമങ്ങൾ പൂർത്തിയാക്കാനുണ്ട്. തനിക്കെതിരെ ഉയരുന്ന വ്യാജ ആരോപണങ്ങൾ നിഷേധിച്ചു കൊണ്ട് സിസ്റ്റർ ലൂസി മറുനാടനോട് പറഞ്ഞു. വ്യാജ ആരോപണങ്ങൾ ശക്തമായി സോഷ്യൽ മീഡിയകളിൽ ഉയർന്നതോടെയാണ് ആരോപണങ്ങൾ തള്ളി സിസ്റ്റർ രംഗത്ത് വന്നത്. മരണശേഷം ശരീരം മെഡിക്കൽ കോളെജിനു തന്നെ നൽകും എന്നുള്ളത് എന്റെ തീരുമാനമാണ്. അത് വ്യാജമല്ല. കുറച്ച് നടപടിക്രമങ്ങൾ ഇനിയും അതിനു ബാക്കിയുണ്ട്. എന്റെ മനസ്സിൽ നിന്നും വന്ന തീരുമാനമാണത്. ഞാൻ ഇപ്പോഴും കന്യാസ്ത്രീ തന്നെയാണ്.
ആ രീതികളിൽ നിന്നും ഞാനിപ്പോഴും വ്യതിചലിച്ചില്ല. മരണശേഷം ശരീരം മെഡിക്കൽ കോളെജിനു ദാനം ചെയ്യില്ല എന്ന് പറഞ്ഞു നടക്കുന്നത് വ്യാജ പ്രചാരണമാണ്. ശരീരം മെഡിക്കൽ വിദ്യാർത്ഥികൾക്ക് നൽകും എന്നുള്ളത് എന്റെ തീരുമാനമാണ്. എന്റെ ശരീരം എങ്ങിനെയും മറ്റുള്ളവർക്ക് ഉപകാരമായിത്തീരണം. ചെറുപ്പം മുതലുള്ള ആഗ്രഹമാണിത്. കിഡ്നി ആരെക്കെങ്കിലും നൽകണം എന്നുള്ളത് മുൻപ് തീരുമാനിച്ചിരുന്നു. പക്ഷെ ചില കാരണങ്ങളാൽ അത് നടപ്പാക്കപ്പെട്ടില്ല. ഞങ്ങൾ കന്യാസ്ത്രീകൾ ഏഴായിരം പേരുണ്ടെങ്കിൽ മരണശേഷം കണ്ണുകൾ ദാനം ചെയ്യാൻ തീരുമാനിച്ചാൽ അത് പ്രയോജനം ചെയ്യുന്നത് 14000 പേർക്കാണ്. എല്ലാവരും പറയുമ്പോൾ പറയും. പ്രസംഗിക്കുമ്പോൾ പ്രസംഗിക്കും. അല്ലാതെ പ്രാക്ടിക്കൽ ആയി ഒന്നുമില്ല. പക്ഷെ മരണാനന്തര ചടങ്ങിൽ പ്രാർത്ഥന വേണ്ടാ എന്നൊന്നും ഞാൻ പറഞ്ഞിട്ടില്ല. സഭയുടെ നടപടിക്രമങ്ങൾ വേണ്ടാ എന്നൊന്നും ഞാൻ പറഞ്ഞില്ല-സിസ്റ്റർ ലൂസി പറയുന്നു.
വിരമിക്കാൻ ഇനി ഒരു വർഷം മാത്രം ബാക്കിനിൽക്കുമ്പോൾ കടുത്ത മനുഷ്യാവകാശ ലംഘനമാണ് സിസ്റ്റർ സഭയ്ക്കുള്ളിൽ നിന്നും നേരിടുന്നത്. സിസ്റ്ററിന്റെ രീതികൾ സഭയ്ക്കുള്ളിൽ കൊടുങ്കാറ്റ് ഉയർത്തിയപ്പോൾ എല്ലാത്തിനും കൃത്യമായ മറുപടി നൽകും സന്യാസ വസ്ത്രത്തിൽ തന്നെ തുടരുകയായിരുന്നു സിസ്റ്റർ ലൂസി. സിസ്റ്റർ ചെയ്ത തെറ്റുകൾ എന്തൊക്കെയാണെന്ന ചോദ്യത്തിന് സിസ്റ്റർ നൽകിയ മറുപടി ഇങ്ങനെയായിരുന്നു. .. ''ഞാനൊരു കവിതയെഴുതി, ഭക്തിഗാന സി.ഡി. ഇറക്കി, ഡ്രൈവിങ് ലൈസൻസ് എടുത്തു, കാർ വാങ്ങി, ശമ്പളം സഭയ്ക്കു കൈമാറുന്നില്ല, ചുരിദാർ ധരിക്കാനിഷ്ടപ്പെടുന്നു, ബിഷപ്പ് ഫ്രാങ്കോയുടെ പീഡനം ഏറ്റുവാങ്ങിയ കന്യാസ്ത്രീക്ക് പിന്തുണനൽകി, എന്റെ പത്രപ്രവർത്തകരായ പുരുഷസുഹൃത്തുക്കൾ കാണാൻ വന്നു. ഇതൊക്കെയാണ് എന്നെപ്പറ്റിയുള്ള ആരോപണങ്ങൾ''. സിസ്റ്റർ പറഞ്ഞിരുന്നു.
ആത്മകഥയിലെ തുറന്നെഴുത്ത് ഉയർത്തിയ വിവാദത്തിന്റെ പൊടിപടലങ്ങൾ ഇപ്പോഴും അടങ്ങിയിട്ടുമില്ല. മഠങ്ങളിൽ സന്ദർശകരെന്ന വ്യാജേന എത്തി വൈദികർ ലൈംഗിക ചൂഷണം നടത്താറുണ്ടെന്ന് സിസ്റ്റർ പുസ്തകത്തിൽ വെളിപ്പെടുത്തിയത്. കന്യാസ്ത്രീയായതിന് ശേഷം തനിക്ക് നേരെ പീഡനശ്രമം ഉണ്ടായെന്നാണ് സിസ്റ്റർ ലൂസി പുസ്തകത്തിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. നാല് തവണ വൈദികർ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് സിസ്റ്റർ ആരോപിക്കുന്നത്. കൊട്ടിയൂർ കേസിലെ പ്രതി ഫാദർ റോബിന് പല കന്യാസ്ത്രീകളുമായും ബന്ധമുണ്ടായിരുന്നുവെന്നും പുസ്തകത്തിലുണ്ട്. മഠത്തിൽ കഴിഞ്ഞിരുന്ന ഒരു കന്യാസ്ത്രീ പ്രസവിച്ചതായും ഇതിൽ ഉത്തരവാദിയായ വൈദികനെ സഭ സംരക്ഷിച്ചു.
ചില മഠങ്ങളിൽ നിന്ന് യുവതികളായ കന്യാസ്ത്രീകളെ പള്ളിമേടകളിലേക്ക് നിർബന്ധപൂർവ്വം പറഞ്ഞ് വിടുന്ന പതിവുണ്ട്. അവർ അനുഭവിക്കാറുള്ളത് അസാധാരണ വൈകൃതങ്ങളാണ്. മുതിർന്ന കന്യാസ്ത്രീകൾ യുവതികളായ കന്യാസ്ത്രീകളെ സ്വവർഗ്ഗഭോഗത്തിന് വിധേയരാക്കാറുണ്ടെന്നും പുസ്തകത്തിലൂടെ സിസ്റ്റർ ലൂസി ആരോപിക്കുന്നു. മഠത്തിൽനിന്നും പുറത്താക്കിക്കൊണ്ടുള്ള നടപടി റദ്ധാക്കണമെന്നാവശ്യപ്പെട്ട് സിസ്റ്റർ ലൂസികളപ്പുര വത്തിക്കാനിലേക്ക് വീണ്ടും അയച്ച അപ്പീലിൽ എഫ്സിസി അധികൃതർ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി നൽകുന്നതിനൊപ്പം കേരളത്തിൽ കത്തോലിക്കാ സഭയ്ക്ക് നേരെ ഉയർന്ന ആരോപണങ്ങളും സഭാ അധികൃതരുൾപ്പെട്ട കേസുകളും അക്കമിട്ടുനിരത്തുന്നുണ്ട്.
Stories you may Like
- ബ്രിട്ടനിലെ സീരിയൽ കില്ലർ നഴ്സിന് ആജീവനാന്തം ജയിൽ ശിക്ഷ
- കാലിക്കറ്റിന് പിന്നാലെ കേരളയിലും കെ എസ് യു മുന്നേറ്റം
- എസ്എഫ്ഐ കോട്ടകൾ തകർത്തെറിഞ്ഞ് കെ എസ് യു, ചരിത്ര നേട്ടം!
- ഏഴ് കുട്ടികളെ കൊന്നതും ആറ് കുട്ടികളെ കൊല്ലാൻ ശ്രമിച്ചതും ലൂസിയെ
- നവജാത ശിശുക്കളെ കൊന്ന ബ്രിട്ടീഷ് നഴ്സിനെ കുരുക്കിയത് ഇന്ത്യക്കാരനായ ഡോക്ടർ
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്