ശ്രീചക്രയ്ക്കുള്ളത് പരേതനായ എംഡി! പുളിക്കൽ കുടുംബത്തെ പെരുമ്പാവൂരിൽ കേൾക്കുന്നത് പറഞ്ഞു കേട്ട വീരവാദങ്ങൾ മാത്രം; വീട്ടിലുള്ളത് പ്രായമായ അമ്മയും ജോലിക്കാരിയും; സുരേഷിന്റെ അത്യാഡംബര വീട്ടിലുള്ളതും കറുത്ത കാറും സ്ത്രീകളും മാത്രം; കുലം സിനിമയുടെ നിർമ്മാതാവ് വി എസ് ഗംഗാധരനും പങ്കാളിയെന്ന് അഭ്യൂഹം; ഇരിങ്ങാലക്കുടയിൽ ഡിസ്റ്റലറി തുടങ്ങാൻ പിണറായി സർക്കാർ അനുമതി നൽകിയത് ദുരൂഹതകൾ നിറഞ്ഞ കമ്പനിക്ക് തന്നെ; ശ്രീചക്രയുടെ വേരുകൾ തേടി പോയ മറുനാടൻ ലേഖകൻ കണ്ടതും കേട്ടതും
പ്രകാശ് ചന്ദ്രശേഖർ
പെരുംമ്പാവൂർ :തുടക്കത്തിൽ അറിയപ്പെട്ടത് ധനകാര്യ സ്ഥാപന നടത്തിപ്പുകാരായി. പിന്നിട് സിനിമ നിർമ്മാണത്തിലേക്കും റിസോർട്ട് നടത്തിപ്പിലേക്കും മദ്യ നിർമ്മാണത്തിലേയ്ക്കും വഴിമാറി. നിലവിൽറിയൽ എസ്റ്റേറ്റും മദ്യം കയറ്റി അയയ്ക്കലും അടക്കം കൈ നിറയെ പണമെത്തുന്ന നിരവധി ഇടപാടുകളിൽ സജീവ സാന്നിദ്ധ്യം- വിദേശ മദ്യനിർമ്മാണത്തിന് ലൈസൻസ് നേടിയ പെരുമ്പാവൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ശ്രീചക്ര ഡിസ്റ്റലറിയുടെ പിന്നണി പ്രവർത്തകരായ പെരുമ്പാവൂരിലെ പുളിക്കൽ കുടുംബത്തെക്കുറിച്ച് നാട്ടുകാർക്ക് പറയാനുള്ളത് ഇതൊക്കെയാണ്. എന്നാൽ ഇതെല്ലാം ഇവിടെയാണെന്നോ ഏത് സിനിമയാണ് ഇവർ എടുത്തതെന്നോ നാട്ടുകാർക്ക് അറിയില്ല. അങ്ങനെ സമ്പൂർണ്ണ ദുരൂഹതയാണ് ഇവരെ കുറിച്ച് നാട്ടുകാർക്കുമുള്ളത്.
ഡിസ്റ്റിലറിയുടെ ഓഫീസ് പെരുംമ്പാവൂർ ക്ലാസിക് ടവറിലെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയാണ് ഇവിടെ മറുനാടൻ പ്രതിനിധി എത്തിയത്. താഴെ നിന്നും നോക്കിയപ്പോൾ ഷട്ടർ തുറന്ന നിലയിലായിരുന്നു. മുൻവശം ഗ്ലാസ്സുകൊണ്ട് മറച്ചിട്ടുണ്ട്. ഉൾവശം കാണാൻ കഴിയാത്തവണ്ണം കർട്ടനും സ്ഥാപിച്ചിട്ടുണ്ട്.
ഗ്ലാസിൽ ഒരു ഭാഗത്ത് ശ്രീചക്ര ഡിസ്റ്റലറീസ് എന്ന ബോർഡും കണ്ടു. ഓഫീസിൽ ആരെങ്കിലും ഉണ്ടാവുമെന്നുറപ്പിച്ച് മുകളിൽ ചെന്ന് പരിശോധിച്ചപ്പോൾ ഗ്ലാസ്് ഡോർ പൂട്ടിയ നിലയിൽ. അടുത്ത സ്ഥാപനത്തിൽ അന്വേഷിച്ചപ്പോൾ ജോലിക്കാരായി ഇതുവരെ ആരെയും ഇവിടെ കണ്ടിട്ടില്ലന്നും മുറി തുറക്കുന്ന ആളെക്കുറിച്ച് അറിയില്ലെന്നും ജീവനക്കാരി പറഞ്ഞു.
വീണ്ടും താഴെ എത്തി അന്വേഷണം നടത്തിയപ്പോൾ സുദർശൻ ,പത്മകുമാർ ,സജീവൻ എന്നിവർ ഇടയ്ക്കൊക്കെ സ്ഥാപനത്തിൽ എത്താറുണ്ടെന്നും ഏതെങ്കിലും ഒരു സമയത്ത് വന്ന് കുറച്ച് സമയം ഇവിടെ ചിലവഴിച്ച് മടങ്ങാറാണ് പതിവെന്നും ഏതാനും വ്യാപാരികൾ അറിയിച്ചു. പേരുവിവരങ്ങൾ അല്ലാതെ മറ്റ് വിവരങ്ങൾ അറിയില്ലെന്നും ഇവർ വ്യക്തമാക്കി. ലൈസൻസി പത്മകുമാറിന്റെ പിതാവ് കുമാരനാണ് ഇവിടെ ആദ്യം മുറിവാടകയ്ക്കെടുക്കുന്നതെന്നും ആദ്യഘട്ടത്തിൽ ധനകാര്യസ്ഥാപനമാണ് മുറിയിൽ പ്രവർത്തിച്ചിരുന്നതെന്നുമാണ് ഇവരിൽ ചിലരുടെ ഓർമ്മ. കുമാരനാണ് ശ്രീചക്രയുടെ പ്രധാന ഉടമ. കുമാരൻ മരിച്ചുവെന്നാണ് സൂചന. എങ്കിലും ഇപ്പോഴും കമ്പനിയുടെ ഡയറക്ടർമാരിൽ കുമാരനും ഉണ്ട്.
1997-ൽ ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ കുലം സിനിമയുടെ നിർമ്മാണവുമായി കുടുംബത്തിന് ബന്ധമുണ്ടെന്ന് പറഞ്ഞ് കേട്ടിട്ടുള്ളവരും ഏറെയാണ്. നിർമ്മിച്ചിട്ടുള്ളത് വി എസ് ഗംഗാധരൻ ആണെന്നാണ് പോസ്റ്ററുകളിലും മറ്റ് പരസ്യങ്ങളിലും വ്യക്തമാക്കിയിട്ടുള്ളത്. ഡിസ്റ്റലറിയുടെ പങ്കാളികളിലും വി എസ് ഗംഗാധരൻ എന്ന പേരുണ്ട്. കൂടുതൽ വിവരങ്ങൾ അറിയാൻ വീട്ടിൽ ചെന്നാൽ മതിയെന്നും അടുത്തുതന്നെയാണെന്നും ക്ലാസിക് ടവറിലെ വ്യാപാരികൾ അറിയിച്ചതനുസരിച്ച് ഒരു കിലോമീറ്ററോളം അകലെ മരയ്ക്കാർ റോഡിലെ ഇവരുടെ കുടുംമ്പവീട്ടിലെത്തി. ധനാഡ്യൻന്മാർ താമസിക്കുന്ന റസിഡൻഷ്യൽ ഏര്യയാണ് ഇരുനില വീട് സ്ഥിതി ചെയ്യുന്നത്.
രണ്ട് കാറും ബൈക്കും വീടിന്റെ പോർച്ചിൽ കണ്ടു. കോളിങ് ബെൽ അടിച്ചപ്പോൾ പ്രായമായ സ്ത്രീ ഇറങ്ങി വന്നു. പത്മകുമാറിനെയോ സുദർശനയോ കാണാൻ പറ്റുമോ എന്ന് തിരക്കിയപ്പോൾ അവർ ഇവിടെ ഇല്ലന്നും മൂന്നാറിലെ റിസോർട്ടിലാണെന്നും ഇവർ അറയിച്ചു. മറ്റാരെങ്കിലും ഉണ്ടോ എന്ന് തിരക്കിയപ്പോൾ പ്രയമായ അമ്മ മാത്രമാണുള്ളതെന്നും താനിവിടെ വീട്ടുജോലിക്ക് നിൽക്കുകയാണെന്നും മറ്റൊന്നും അറിയില്ലെന്നും പറഞ്ഞ് ഇവർ വീടിനുള്ളിൽകയറി കതകടച്ചു. ഇവിടെ നിന്നും ഇറങ്ങി പരിസരത്തെ ഏതാനും വീട്ടുകാരെ കണ്ടെങ്കിലും പുളിക്കൽ കുടുംബത്തെക്കുറിച്ച്് കൂടുതൽ വിവരമൊന്നും ലഭിച്ചില്ല.
മറ്റെവിടെയോ നിന്നെത്തി ,വീടും സ്ഥലവും വാങ്ങി വർഷങ്ങാളായി ഇവിടെ താമസിക്കുന്നുണ്ടെന്ന് അറിയാമെന്നല്ലാതെ ഇവരെക്കുറിച്ച് മറ്റ് വിവരങ്ങളൊന്നും തങ്ങൾക്ക് അറിയില്ലെന്നാണ് ഇവിടുത്തുകാരുടെ വെളിപ്പെടുത്തൽ. ഈ വീട്ടിൽ നിന്നും അഞ്ഞൂറ് മീറ്ററോളം അകലെ കുമാരന്റെ മൂത്തമകൻ സുരേഷ് താമസിക്കുണ്ടെന്ന് പരിസരവാസികളിൽ നിന്നും അറിഞ്ഞു. നേരെ അവിടേയ്ക്ക് തിരിച്ചു. അതും ഇരുനില വീടാണ്. നിർമ്മാണത്തിൽ അത്യാവശ്യത്തിന് ആഡംബരവും കലർത്തിയിട്ടുണ്ട്. മുറ്റത്ത് ഷെഡിൽ കറുത്ത കാർ കിടക്കുന്നതുകണ്ടു. ആള് അകത്തുണ്ടെന്നുള്ള പ്രതീക്ഷയിൽ കോളിങ് ബെല്ലടിച്ചു. അല്പനിമിഷങ്ങൾ പിന്നിട്ടപ്പോൾ മുറിയുടെ വാതിൽ തുറന്ന് ഒരു സ്ത്രീ തലമാത്രം വെളിയിൽക്കാട്ടി ആരാണെന്ന് തിരക്കി.
സുരേഷ് സാറിനെകാണാൻ വന്നതാണെന്നറിയിച്ചപ്പോൾ സാർ ഇവിടെ ഇല്ല,പുറത്തുപോയിരിക്കുകയാണെന്നും പറഞ്ഞ് അവർ കതകടച്ചു. സുരേഷ് എക്സൈസ് വകുപ്പിൽ നിന്നും റിട്ടയർചെയ്ത ജീവനക്കാരനാണെന്ന് പറഞ്ഞ് കേട്ടിട്ടുള്ളതായി പ്രദേശത്തെ താമസക്കാരിൽ ചിലർ വെളിപ്പെടുത്തി. അല്പസമയം അവിടെ നിന്നിട്ടും ആളനക്കമൊന്നും കണ്ടില്ല. തിരികെ വീണ്ടും തറവാട്ട് വീടിനടുത്തെത്തി ഒന്നുകൂടി വിശദമായി കാര്യങ്ങൾ തിരക്കി. ഇവരുടെ സ്വദേശം,തൊഴിൽ ,ബന്ധങ്ങൾ തുടങ്ങി ഒന്നിനെക്കുറിച്ചും ഈ മേഖലയിൽ താമസിക്കുന്നവർക്ക് ഇതുവരെ കൃത്യമായ വിവരം ലഭിച്ചിട്ടില്ലന്ന് വ്യക്തമായി.
ഗോവയിൽ ഡിസ്റ്റലറിയുണ്ടെന്നും ഇവിടെ നിന്നും വിദേശത്തേയ്ക്ക് മദ്യം കയറ്റി അയക്കുന്നുണ്ടെന്നും ഇതിന് പുറമേ മൂന്നാറിൽ റിസോർട്ട് ഉണ്ടൈന്നും മൈസൂരിൽ എസ്റ്റേറ്റ് ഉണ്ടെന്നും നാട്ടിൽ അങ്ങിങ്ങായി സ്ഥലം വാങ്ങിക്കൂട്ടിയിട്ടുണ്ടെന്നും മറ്റുമുള്ള ഒരു പിടി വിവരങ്ങളും ശ്രീചക്ര ഉടമകളെ ചൂറ്റിപ്പറ്റി പ്രചാരത്തിലുണ്ട്. എന്നാൽ ഇതൊന്നും കണ്ടവരായി ആരുമില്ല.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍