സെൻകുമാറിന്റെ വാക്ക് കേൾക്കാത്ത ശ്രീചിത്ര ഇന്റസ്റ്റിറ്റിയൂട്ട് ഡയറക്ടർക്ക് പണി കിട്ടും; ഡിപ്പാർട്ട്മെന്റൽ പ്രെമോഷൻ കമ്മറ്റിയിലും സീനിയർ സ്റ്റാഫ് സെലക്ഷൻ കമ്മറ്റിയിലും പിന്നോക്കക്കാരനായ അംഗത്തെ വെറും കാഴ്ചക്കാരനാക്കി അവഹേളിച്ചതിനെതിരെ ദേശീയ പട്ടികജാതി കമ്മീഷന്റെ ഇടപെടൽ; ഡയറക്ടർ ആശാ കിഷോറിന്റെ 'ക്രൂരത' ചൂണ്ടിക്കാട്ടി പുലയർമഹാ സഭയും; മോദിയും കമ്മീഷനും പറഞ്ഞിട്ടും കേൾക്കാതെ തന്നിഷ്ടവഴിയിൽ നീങ്ങിയ തിരുവനന്തപുരത്തെ ഗവേഷണ കേന്ദ്രം ഈ പണി ചോദിച്ചു വാങ്ങിയത് തന്നെ
എം മനോജ് കുമാർ
തിരുവനന്തപുരം; നാലു പതിറ്റാണ്ടായി തുടരുന്ന തെറ്റുതിരുത്തി എ ക്ലാസ് ഉന്നത തസ്തികകളിലടക്കം നിയമനങ്ങളിൽ പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗങ്ങൾക്ക് ഭരണഘടനാപരമായ സംവരണം അനുവദിക്കാൻ ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസ് തീരുമാനിച്ചത് ഏറെ വിവാദങ്ങൾക്ക് ഒടുവിലാണ്. ഇതിന്റെ ഭാഗമായി പ്രെമോഷൻ തീരുമാനിക്കാനുള്ള സമിതിയിലും പട്ടികജാതി, പട്ടിക വർഗ്ഗ വിഭാഗത്തിൽ നിന്നുള്ള വിദഗ്ധനെ ഉൾപ്പെടുത്തി. എന്നാൽ ഈ അംഗത്തിനോട് എല്ലാ അർത്ഥത്തിലും വിവേചനം കാട്ടുകയായിരുന്നു ശ്രീചിത്രാ ഇൻസറ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ ഭരണ വിഭാഗം. പ്രൊമോഷൻ സമിതിയിലെ പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗങ്ങളുടെ അംഗത്തെ വെറു കാഴ്ച്ചക്കാരനാക്കിയായിരുന്നു തീരുമാനങ്ങളെടുക്കൽ.
പട്ടികജാതി ക്ഷേമ സമിതിയുടെ സ്റ്റേറ്റ് കമ്മറ്റിക്ക് വേണ്ടി ഈ വിഷയം വണ്ടിത്തടം മധു ദേശീയ പട്ടികജാതി കമ്മിഷന്റെ ശ്രദ്ധയിൽ കൊണ്ടു വന്നിട്ടുണ്ട്. വിഷയം പരിശോധിച്ച ദേശീയ കമ്മീഷൻ ഓഗസ്റ്റ് 30നും 31നും നടന്ന എല്ലാ തീരുമാനങ്ങളിലും ഇടപെടാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. അടിയന്തര നടപടികൾ എടുത്ത് തീരുമാനം കമ്മീഷനെ അറിയിക്കാനാണ് ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറിക്ക് കമ്മീഷൻ നൽകിയ നിർദ്ദേശം. ഫലത്തിൽ ശ്രീചിത്രാ ഡയറക്ടർ ആശാ കിഷോറിന് വലിയ തിരിച്ചടിയാണ്. ഗവേണിങ് ബോഡി അംഗമായ മുൻ പൊലീസ് മേധാവി ടി പി സെൻകുമാറിന്റെ വാക്കുകൾ കേൾക്കാത്തതാണ് ഇതിലേക്ക് കാര്യങ്ങളെത്തിക്കുന്നത്.
പിന്നോക്ക് വിഭാഗക്കാർക്ക് ശ്രീചിത്രയിലുണ്ടാകുന്ന അവഗണന ഡോ. ടി.പി. സെൻകുമാറാണ് ചർച്ചയാക്കിയത്. അദ്ദേഹം കർശന നിലപാടെടുത്തതോടെയാണ് ശ്രീചിത്രയിലെ ഉന്നത ഉദ്യോഗസ്ഥർ വഴങ്ങിയത്. ഇതുപ്രകാരം പിന്നാക്ക വിഭാഗങ്ങൾക്ക് 27%, പട്ടികജാതിക്കാർക്ക് 15%, പട്ടികവർഗത്തിന് 7.5% സംവരണം ലഭിക്കും. ഇതിനൊപ്പമാണ് ശ്രീചിത്രയിലെ എല്ലാ കാര്യങ്ങൾക്കും ഈ വിഭാഗങ്ങൾക്ക് വേണ്ടത്ര പരിഗണന കൊടുക്കാൻ തീരുമാനിച്ചത്. കേന്ദ്ര സർക്കാർ ഇതു സംബന്ധിച്ച നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. ഇതെല്ലാം ലംഘിക്കുകയാണ് ശ്രീചിത്രയിൽ സംഭവിച്ചത്. ഡിപ്പാർട്ടുമെന്റ് പ്രെമോഷൻ കമ്മറ്റിയിലാണ് ഗുരുതരമായ ഒഴിവാക്കൽ നടത്തിയത്.
ശ്രീചിത്ര ഇന്റസ്റ്റിറ്റിയൂട്ട് ഡയറക്ടർ ആശയ്ക്ക് ഗവേണിങ് ബോഡിയിലും സ്ഥാപനത്തിലും ഉള്ള ശക്തമായ സ്വാധീനമാണ് ഈ പ്രതിസന്ധിക്ക് കാരണം. എ ക്ലാസ് ഉന്നത തസ്തികകളിലടക്കം നിയമനങ്ങളിൽ പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗങ്ങൾക്ക് ഭരണഘടനാപരമായ സംവരണം അനുവദിക്കാൻ കഴിയാതിരുന്നതും ഇതുകൊണ്ടാണെന്നാണ് വിലയിരുത്തൽ. ഇത് മനസ്സിലാക്കിയാണ് സെൻകുമാർ പോരാട്ടം നടത്തിയത്. ഗവേണിങ് ബോഡിക്ക് ഈ കാര്യത്തിൽ തീരുമാനമേടുക്കാൻ കഴിയുന്നതാണ്. എന്നാൽ ഗവേണിങ് ബോഡി അംഗങ്ങളെയും ഈ തീരുമാനമെടുക്കാൻ ആശാ കിഷോർ സമ്മതിച്ചിരുന്നില്ലെന്നാണ് സൂചന. കേന്ദ്രത്തിന്റെ ഗ്രാന്റ് വാങ്ങി നിയമങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കുന്ന പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ സംവരണം പോലുള്ള അതിപ്രധാനമായ വിഷയങ്ങൾ നടപ്പാക്കപ്പെടുന്നില്ലാ എന്നതിന്റെ ഗൗരവമാണ് ഗവേണിങ് ബോഡി അംഗം എന്ന നിലയിൽ സെൻകുമാർ ചൂണ്ടിക്കാട്ടിയത്.
റിസർവേഷൻ ശ്രീ ചിത്രയിൽ നടപ്പാക്കാതിരിക്കാൻ കഴിയില്ലെന്നാണ് സെൻകുമാർ നിലപാട് എടുത്തത്. എന്നാൽ ഭൂരിപക്ഷ തീരുമാന പ്രകാരം സെൻകുമാറിന്റെ നിലപാട് ഗവേണിങ് ബോഡി തള്ളുകയായിരുന്നു. റിസർവേഷൻ നടപ്പാക്കണമെന്നു 1977 മുതൽ നിർദ്ദേശമുണ്ട്. ഈ നിർദ്ദേശമാണ് ശ്രീചിത്ര അട്ടിമറിച്ചത്. ഡിപ്പാർട്ട്മെന്റൽ പ്രെമോഷൻ കമ്മറ്റിയിലും സീനിയർ സ്റ്റാഫ് സെലക്ഷൻ കമ്മറ്റിയിലും പിന്നോക്കവിഭാഗ പ്രതിനിധിയെ ഒബ്സർവർ ആയി ഇരുത്തിയതും തെറ്റായ തീരുമാനമായിരുന്നു. ഇതെല്ലാം സെൻകുമാർ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ആശയുടെ പ്രേരണയിൽ ഗവേണിങ് ബോഡിയിലെ ഭൂരിഭാഗവും റിസർവേഷന് എതിരായി നിലകൊള്ളുകയായിരുന്നു. ഇതോടെയാണ് പിന്നോക്ക വിഭാഗ സംഘടനകളും ശ്രീ ചിത്രയിലെ ജീവനക്കാരും കേസിന് പോയത്. ഇത് ഫലം കണ്ടു. എന്നാൽ ഈ നിയമ നടപടികളിലെ വിജയത്തെ അട്ടിമറിക്കാൻ നടക്കുന്ന ശ്രമമാണ് സെലക്ഷൻ കമ്മറ്റിയിലെ അംഗത്തിന് മാർക്കിടാൻ അനുവദിക്കാത്ത നടപടി.
ഡിപ്പാർട്ട്മെന്റൽ പ്രെമോഷൻ കമ്മറ്റിയിലും സീനിയർ സ്റ്റാഫ് സെലക്ഷൻ കമ്മറ്റിയിലും പട്ടിക ജാതിക്കാരിയെ ഉൾപ്പെടുത്തിയത് വലിയ പോരാട്ടങ്ങൾക്ക് ഒടുവിലാണ്. എന്നാൽ വെറുമൊരു നിരീക്ഷകന്റെ റോളിലാണ് ഈ അംഗത്തെ നിയമിച്ചത്. അതുകൊണ്ട് തന്നെ സെലക്ഷൻ പ്രക്രിയയിൽ ഇടപെടാനോ അതിൽ പങ്കെടുത്തവർക്ക് മാർക്കിടാനോ പറ്റിയില്ല. സെലക്ഷൻ കമ്മറ്റിയുടെ ഭാഗമായ പിന്നോക്ക അംഗത്തോട് കാട്ടിയ വിവേചനമായാണ് ഇതിനെ വിലയിരുത്തുന്നത്. ഈ സാഹചര്യത്തിൽ വിഷയം വീണ്ടും പാർലമെന്ററീ സമിതിക്ക് മുമ്പിൽ എത്തിക്കുകയാണ് കേരള പുലയർമഹാ സഭ. ഇത് പിന്നോക്കക്കാർക്ക് വേണ്ടിയുള്ള ദേശീയ കമ്മീഷൻ ശുപാർശയ്ക്ക് എതിരുമാണ്.
ഇതിനെ എസ് സി-എസ് ടി വിഭാഗങ്ങളോടുള്ള വിവേചനമായും അതിക്രൂര നടപടിയുമായി കേരള പുലർ മഹാ സഭ കാണുന്നു. ഒക്ടോബർ 5ന് ചേർന്ന ഗവേർണിങ്ങ് ബോർഡ് യോഗത്തിൽ ടിപി സെൻകുമാർ ഈ വിഷയത്തോട് വിയോജിപ്പും രേഖപ്പെടുത്തി. എന്നാൽ ഇത് ബോർഡ് തള്ളുകയും ചെയ്തു. ശ്രീചിത്രയിലെ ഗവേർണിങ് ബോർഡിയിലെ ഭൂരിപക്ഷം ഉയർത്തിയാണ് വിയോജിപ്പ് തള്ളിയത്. നിയമപരമായ വിഷയങ്ങളെല്ലാം ചർച്ചയാക്കിയാണ് സെൻകുമാർ വിയോജിപ്പ് രേഖപ്പെടുത്തിയത്. കേന്ദ്ര സർക്കാരിന്റെ ഗ്രാന്റ് വാങ്ങി പ്രവർത്തിക്കുന്ന സ്ഥാപനത്തിന് സർക്കാർ ഉത്തരവുകൾ പാലിക്കേണ്ട ബാധ്യതയും സെൻകുമാർ ചൂണ്ടിക്കാട്ടിയിരുന്നു.
നിലവിലെ കേന്ദ്ര നിയമം അനുസരിച്ച് സർക്കാർ സ്ഥാപനങ്ങളിലെ സമിതിയിലും മറ്റും പിന്നോക്കക്കാർക്ക് അർഹമായ പരിഗണന നൽകേണ്ടതാണ്. ഇതാണ് ശ്രീചിത്ര നിഷേധിക്കുന്നത്. ഈ സാഹചര്യത്തിൽ ശ്രീചിത്രയുടെ ഡയറക്ടർ ആശാ കിഷോറിനെതിരെ പിന്നോക്കക്കാരെ വിവേചനത്തോടെ പരിഗണിച്ചതിനെതിരെ നടപടിയെടുക്കണമെന്നാണ് പുലർമഹാ സഭയുടെ ആവശ്യം. ഇത് പാർലമന്ററീ സമിതി ഗൗരവത്തോടെ കാണുന്നുവെന്നാണ് സൂചന. നാലു പതിറ്റാണ്ടായി തുടരുന്ന തെറ്റുതിരുത്തി എ ക്ലാസ് ഉന്നത തസ്തികകളിലടക്കം നിയമനങ്ങളിൽ പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗങ്ങൾക്ക് ഭരണഘടനാപരമായ സംവരണം അനുവദിക്കാൻ തീരുമാനിച്ചതും ഡയറക്ടർ അടക്കമുള്ളവർക്ക് മേലുണ്ടായ സമ്മർദ്ദത്തിന്റെ ഭാഗമാണ്.
കെ. സോമപ്രസാദ് എംപി അടക്കമുള്ളവരുടെ ഇടപെടലുകളെത്തുടർന്ന് ബി ക്ലാസ് കാറ്റഗറിയിൽ നാമമാത്രമായും സി, ഡി ക്ലാസുകളിൽ ഏതാനും തസ്തികകളിലും സംവരണം നൽകിയെങ്കിലും എ ക്ലാസ് തസ്തികകൾ ഒഴിവാക്കിയിരുന്നു. തുടർന്ന്, സ്റ്റാറ്റിയൂട്ട് ഭേദഗതി ചെയ്ത് ഗ്രൂപ്പ് എയിലെ സയന്റിഫിക് ആൻഡ് ടെക്നിക്കൽ തസ്തികകളിലടക്കം സംവരണം നടപ്പാക്കാൻ കേന്ദ്ര സയൻസ് ആൻഡ് ടെക്നോളജി മന്ത്രാലയത്തെ സമീപിച്ചു. നിയമഭേദഗതിയിലൂടെ എല്ലാ തസ്തികകളിലും സംവരണം നടപ്പാക്കണമെന്നും സംവരണ ഒഴിവുകൾ മുൻകാല പ്രാബല്യത്തോടെ നികത്തണമെന്നും ഗവേണിങ് ബോഡിയിൽ ടി.പി. സെൻകുമാർ നിലപാടെടുത്തു. ഇതോടെ നിയമഭേദഗതി നടപ്പാക്കി ഇനിയുള്ള നിയമനങ്ങളെല്ലാം സംവരണം പാലിച്ച് നടത്തുമെന്ന് ശ്രീചിത്രാ ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർ അറിയിക്കുകയും ചെയ്തു. ഇതോടെ ഡിപ്പർട്ടമെന്റ് പ്രെമോഷൻ കമ്മറ്റിയിലും സീനിയർ സ്റ്റാഫ് സെലക്ഷൻ കമ്മറ്റിയിലും പിന്നോക്കക്കാരെത്തിയത്.
ഇവർ സെലക്ഷൻ പ്രോസസിൽ മാർക്കിട്ടാൽ ഇഷ്ടക്കാരെ തിരുകി കയറ്റൽ നടക്കാതെ പോകും. ഇതിന് വേണ്ടിയാണ് വെറും കാഴചക്കാരായി ഇവരെ ഇരുത്തിയതെന്നാണ് സൂചന. 1980ൽ പാർലമെന്റ് പാസാക്കിയ നിയമപ്രകാരം പ്രവർത്തിക്കുന്ന ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് പ്യൂൺ, പാരാമെഡിക്കൽ തസ്തികകളിൽ പോലും സംവരണം അനുവദിച്ചിരുന്നില്ല. ഉന്നത തസ്തികകളിൽ സംവരണം നടപ്പാക്കേണ്ടെന്ന് കേന്ദ്ര ഉത്തരവുണ്ടെന്നും തെറ്റിദ്ധരിപ്പിച്ചിരുന്നു. സംവരണം നടപ്പാക്കാതിരിക്കാൻ ഇളവുതേടി ശ്രീചിത്ര രണ്ടുവട്ടം കേന്ദ്രത്തെ സമീപിച്ചെങ്കിലും അനുവദിച്ചിരുന്നില്ല. ആൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട്, ഐ.സി.എം.ആർ, ഐ.ഐ.ടികൾ എന്നിവ പോലും സംവരണം പാലിക്കുന്നുണ്ട്.
ഈ സാഹചര്യത്തിൽ പട്ടികജാതി ക്ഷേമസമിതി ട്രഷറർ വണ്ടിത്തടം മധു നൽകിയ കേസിൽ എല്ലാ തസ്തികകളിലും സംവരണം പാലിക്കണമെന്ന് പട്ടികജാതി, പട്ടികവർഗ ഗോത്ര കമ്മിഷൻ ഉത്തരവിട്ടപ്പോൾ, കമ്മിഷന് അതിനുള്ള അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി ശ്രീചിത്ര ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി കമ്മിഷൻ ഉത്തരവ് സ്റ്റേചെയ്തില്ല. പിന്നീട് ദേശീയ പട്ടികജാതി കമ്മിഷൻ ശ്രീചിത്രയിലെത്തി സംവരണ ആഡിറ്റ് നടത്തി, എല്ലാ തസ്തികകളിലും പട്ടിക, പിന്നാക്ക പ്രാതിനിധ്യം ഉറപ്പാക്കുന്ന തരത്തിൽ റിക്രൂട്ട്മെന്റ് നടത്താൻ നിർദ്ദേശിച്ചു. പിന്നീട് ദേശീയകമ്മിഷനെതിരെ ശ്രീചിത്ര സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങിയപ്പോൾ സയൻസ് ആൻഡ് ടെക്നോളജി മന്ത്രാലയം തടഞ്ഞു.
ദേശീയ പട്ടികജാതി കമ്മിഷൻ ശ്രീചിത്രയിലെത്തി സംവരണ ആഡിറ്റ് നടത്തി തയ്യാറാക്കിയ ശുപാർശയിൽ ഡിപ്പാർട്ട്മെന്റൽ പ്രെമോഷൻ കമ്മറ്റിയിലും സീനിയർ സ്റ്റാഫ് സെലക്ഷൻ കമ്മറ്റിയിലും മതിയായ പ്രാതിനിധ്യം ബന്ധപ്പെട്ടവർക്ക് കൊടുക്കണമെന്ന് വ്യക്തമായി നിർദ്ദേശിക്കുന്നുണ്ട്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്