ജേക്കബ് തോമസ് ഉത്തരവാദിത്തം ഏറെയുള്ള ഉദ്യോഗസ്ഥനെന്ന് കേന്ദ്രത്തിന് കത്ത് അയച്ച് ചീഫ് സെക്രട്ടറി; ഒരു അന്വേഷണത്തിനും വിട്ടുതരാൻ കഴിയാത്ത അത്ര ജോലിത്തിരക്കിലെന്നും വിശദീകരണം; മെറ്റൽ ഇൻഡ്രസീൽ കത്തിയുണ്ടാക്കി സമയം കളയുന്ന മുതിർന്ന ഐപിഎസുകാരൻ ശ്രീചിത്രയുടെ ഫയലുകൾ തുറക്കുന്നില്ലെന്ന് ഉറപ്പാക്കാൻ കരുക്കൾ നീക്കുന്നതിന് പിന്നിൽ ആരോഗ്യ വകുപ്പിലെ വിരമിച്ച പ്രമുഖൻ; ഗവേഷണ സ്ഥാപനത്തെ തകർക്കുന്നവരെ രക്ഷിക്കാൻ പിണറായി സർക്കാർ അരയും തലയും മുറുക്കി രംഗത്ത്
എം മനോജ് കുമാർ
തിരുവനന്തപുരം: ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ അഴിമതിയും ക്രമക്കേടുകളും ഡിജിപി ജേക്കബ് തോമസിന്റെ നേതൃത്വത്തിൽ അന്വേഷിക്കാതിരിക്കാൻ കേരള സർക്കാർ ഇടപെടൽ. കേന്ദ്ര സർക്കാർ നിയോഗിച്ച അന്വേഷണം അട്ടിമറിക്കാനാണ് സംസ്ഥാനത്തിന്റെ ശ്രമം. മൂന്നംഗ സമിതിയെയാണ് കേന്ദ്ര സർക്കാർ നിയോഗിച്ചത്. ഡിജിപി ജേക്കബ് തോമസ്, ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് മുൻ ഡയറക്ടർ ഡോ. ഗോവർധൻ മേത്ത, നിംഹാൻസ് ഡയറക്ടറും വൈസ് ചാൻസലറുമായ ഡോ. ബി.എൻ. ഗംഗാധരൻ എന്നിവരടങ്ങിയ സമിതിയെയാണ് ശ്രീചിത്രയിലെ അന്വേഷണത്തിനു കേന്ദ്ര സർക്കാർ നിയോഗിച്ചത്. ഭരണസമിതിയംഗവും മുൻ ഡി.ജി.പി.യുമായ ടി.പി. സെൻകുമാർ നൽകിയ പരാതിയിലാണ് കേന്ദ്രത്തിന്റെ ഇടപെടൽ വന്നത്.
ശ്രീചിത്രയിൽ ഡയറക്ടറുടെ ഏകാധിപത്യമാണെന്നും ഈ നിലയിൽ സ്ഥാപനത്തിനു മുന്നോട്ടുപോകാനാകില്ലെന്നുമാണ് സെൻകുമാർ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനു നൽകിയ പരാതിയിൽ പറയുന്നത്. ഇതിനെ തുടർന്നാണ് മൂന്നംഗ സമിതിയെ നിയമിച്ച് കേന്ദ്രം ഉത്തരവായത്. ഈ അന്വേഷണത്തിനാണ് കേരള സർക്കാർ തുരങ്കം വെച്ചിരിക്കുന്നത്. അഴിമതിയും ക്രമക്കേടുകളും വെളിയിൽ വരാതിരിക്കാൻ അന്വേഷണ സംഘത്തിന്റെ അന്വേഷണത്തിനു കേരള സർക്കാർ വിഘാതം സൃഷ്ടിക്കുകയാണ്. അതിനനുസൃതമായ നടപടികളാണ് കേരളം സ്വീകരിച്ചിരിക്കുന്നത്.
കേന്ദ്രം നിയമിച്ച അന്വേഷണ കമ്മിഷനിൽ അംഗമായ ജേക്കബ് തോമസിനെ ഈ അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്താൻ കഴിയില്ലെന്നും ജേക്കബ് തോമസിന്റെ സേവനം വിട്ടുതരാൻ കേരള സർക്കാരിനു കഴിയില്ലെന്നുമാണ് സംസ്ഥാന ചീഫ് സെക്രട്ടറി കേന്ദ്ര സർക്കാരിനു നൽകിയ കത്തിലെ ഉള്ളടക്കം. ഡിജിപി പദവിയിലുള്ള ജേക്കബ് തോമസിനെ എ.ഡി.ജി.പി പദവിയിലേക്ക് തരംതാഴ്ത്താൻ സംസ്ഥാന സർക്കാർ നീക്കം തുടങ്ങിയിരിക്കെ തന്നെയാണ് ഇത്തരമൊരു കത്ത് സംസ്ഥാനം കേന്ദ്രത്തിനു നൽകിയിരിക്കുന്നതും. ജനുവരി 11നാണ് കത്ത് അയച്ചത്.
സംസ്ഥാനത്തെ മുതിർന്ന പൊലീസ് ഓഫീസറാണ് ജേക്കബ് തോമസ്. അദ്ദേഹത്തിന്റെ സേവനം ശ്രീചിത്രയിലെ അന്വേഷണത്തിനു വിട്ടുതരാൻ കഴിയില്ല. തിരക്കുള്ള ഉദ്യോഗസ്ഥനാണ് ജേക്കബ് തോമസ്. ജോലി സംബന്ധമായി ഒട്ടുവളരെ തിരക്കുകൾ അദ്ദേഹത്തിനുണ്ട്. അതുമല്ല അഴിമതിക്കേസിൽ അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥനാണ്. തുടർച്ചയായി അച്ചടക്ക ലംഘനങ്ങൾ നടത്തിയതിനാൽ നിരവധി മാസങ്ങൾ അദ്ദേഹം സസ്പെൻഷനിലായിരുന്നു. ഇത്തരം ഒരുദ്യോഗസ്ഥനെ വിട്ടുതരാൻ സംസ്ഥാനത്തിനു കഴിയില്ലെന്നാണ് ചീഫ് സെക്രട്ടറി കേന്ദ്രത്തെ അറിയിച്ചത്.
കേരളാ സ്റ്റീൽ ആൻഡ് മെറ്റൽ ഇൻഡസ്ട്രീസ് എം ഡിയാണ് നിലവിൽ ജേക്കബ് തോമസ്. ജേക്കബ് തോമസിന്റെ ഭാഷയിൽ പറഞ്ഞാൽ 51 വെട്ടു വെട്ടിയാലും തകരാത്ത കത്തികൾ നിർമ്മിക്കുന്ന സ്ഥാപനം. ഈ സ്ഥാപനത്തിന്റെ എംഡി പോസ്റ്റിലാണ് നിലവിൽ ജേക്കബ് തോമസ് ജോലി ചെയ്യുന്നത്. ഒരസിസ്റ്റന്റ് പോലുമില്ലാതെ ജേക്കബ് തോമസ് ചെയ്യുന്ന ജോലിയാണ് തിരക്ക് പിടിച്ച ജോലി എന്ന് കേരളം കത്തിൽ ചൂണ്ടിക്കാട്ടുന്നത്. സർക്കാരിനു കൂടുതൽ പ്രകോപിപ്പിച്ചുകൊണ്ട് ഇരുമ്പുണ്ടാക്കാൻ ഡിജിപി വേണോ എന്നും ജേക്കബ് തോമസ് ചോദിച്ചിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്റെ കോപത്തിന് പാത്രമായി നിരന്തര പ്രതികാരനടപടികൾ നേരിടുന്ന ജേക്കബ് തോമസിനെ അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്താതിരിക്കാനും ക്രമക്കേടുകൾ വെളിയിൽ വരാതിരിക്കാനും എല്ലാ പഴുതുകളുമടച്ചുള്ള കത്താണ് കേന്ദ്രത്തിനു സംസ്ഥാന സർക്കാർ കേന്ദ്രത്തിനു കൈമാറിയിരിക്കുന്നത്. രണ്ടു ലക്ഷ്യങ്ങളാണ് സംസ്ഥാന സർക്കാരിനു ഈ കാര്യത്തിലുള്ളത്. ഒന്ന് ശ്രീചിത്രയിലെ അഴിമതികൾ വെളിയിൽ വരരുത്, രണ്ടാമത് ജേക്കബ് തോമസ് അന്വേഷണം നടത്തരുത്. ജേക്കബ് തോമസ് അന്വേഷണം നടത്തിയാൽ ശ്രീചിത്രയിലെ ക്രമക്കേടുകൾ മുഴുവൻ വെളിയിൽ വരും. കേരള ഭരണത്തിലെ പല ഉന്നതരുടെയും താത്പര്യങ്ങൾക്ക് വിഘാതമായ റിപ്പോർട്ട് ആകും ജേക്കബ് തോമസ് സമർപ്പിക്കുക. അതിനാൽ ജേക്കബ് തോമസ് അന്വേഷണ സംഘത്തിൽ ഉണ്ടാകരുത്.
രണ്ടാമത് ജേക്കബ് തോമസ് സംസ്ഥാനത്തിനു താത്പര്യമുള്ള ഉദ്യോഗസ്ഥനല്ല. ജേക്കബ് തോമസിനോടുള്ള അപ്രിയം നിലനില്കുന്നതിനാൽ ജേക്കബ് തോമസിനെ ഒരു കാരണവശാലും സർക്കാർ വിട്ടു നൽകില്ല. ഇത് കേന്ദ്രത്തിനെ അറിയിക്കുക. കേരളത്തിനു അധികാരമുള്ള കാര്യങ്ങളാണ് ചീഫ് സെക്രട്ടറി നൽകിയ കത്തിലുള്ളത്. അതിനാൽ ജേക്കബ് തോമസ് അന്വേഷണ സംഘത്തിൽ നിന്ന് ഒഴിവാക്കാനാണ് സാധ്യത. അതേസമയം നേരത്തെയുള്ള തീരുമാനമനുസരിച്ച് ജേക്കബ് തോമസ് പ്രാഥമിക അന്വേഷണം ഈ കാര്യത്തിൽ നടത്തിയിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. കേരളത്തിലെ ആരോഗ്യവകുപ്പിലെ ഒരുന്നതന്റെ നേർക്കുള്ള വിരൽ ചൂണ്ടലായി അന്വേഷണം മാറിയേക്കും എന്നുള്ള സൂചനകൾ നിലനിൽക്കുന്ന സമയത്ത് തന്നെയാണ് അന്വേഷണം അട്ടിമറിച്ചുകൊണ്ടുള്ള കത്ത് കേരളം കേന്ദ്രത്തിനു കൈമാറിയിരിക്കുന്നത്.
കേന്ദ്രസർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടെങ്കിലും സംസ്ഥാനസർക്കാരിന്റെ പ്രതിനിധികൾ ഭരണസമിതിയിലുണ്ട്. സംസ്ഥാനസർക്കാരുമായി ഇടയുകയും പിന്നീട് ബിജെപി. സഹയാത്രികനാകുകയും ചെയ്ത സെൻകുമാറിന്റെ പരാതിയിൽ സംസ്ഥാനസർക്കാരുമായി ഏറ്റുമുട്ടിനിൽക്കുന്ന ജേക്കബ് തോമസിനെ ഉൾപ്പെടുത്തിയത് കേരളത്തിനു രസിച്ചിരുന്നില്ല. നാലും അഞ്ചും പേറ്റന്റ് ഉള്ളവർക്കുപോലും ശ്രീചിത്രയിൽ ജോലികിട്ടില്ല. അവരെ തഴഞ്ഞ് താഴ്ന്ന യോഗ്യതയുള്ളവരെ എടുക്കും, നിയമനത്തിൽ സ്വജനപക്ഷപാതം, പട്ടികജാതി-വർഗ സംവരണം പാലിക്കാറില്ല, തിരഞ്ഞെടുപ്പുസമിതിയിൽ ആ വിഭാഗത്തിൽനിന്നുള്ളവർ വേണമെന്നുണ്ടെങ്കിലും അവർക്ക് അഭിമുഖത്തിൽ മാർക്കിടാനുള്ള അധികാരം നൽകാറില്ല.
ഫലത്തിൽ അവർ കാണികളായിമാറുന്നു, നിസ്സാരകാര്യങ്ങൾക്കുപോലും ഡോക്ടർമാർക്ക് മെമോ നൽകും. പലർക്കും ശസ്ത്രക്രിയ നടത്താൻ ഒരുങ്ങുമ്പോഴാകും മെമോ കിട്ടുക. ഇത് മനസ്സാന്നിധ്യം നഷ്ടമാക്കും, ഇഷ്ടമില്ലാത്തവരുടെ സ്ഥാനക്കയറ്റം തടയും. ഇതിനെതിരേ പരാതിനൽകാനുള്ള സംവിധാനമില്ല, രാത്രി ഒൻപതുമണിവരെ ഒ.പി. നടത്താൻ ഡോക്ടർമാർ തയ്യാറാണെങ്കിലും നാലുമണിയായി അത് പരിമിതപ്പെടുത്തിയത് രോഗികൾക്ക് ബുദ്ധിമുട്ടായിട്ടുണ്ട്, ഇപ്പോഴുള്ള സാമ്പത്തിക പ്രതിസന്ധി അനാവശ്യ തസ്തികകൾ സൃഷ്ടിച്ചതിനാൽ എന്ന് തുടങ്ങി നിരവധി വസ്തുതകളാണ് സെൻകുമാർ കേന്ദ്രത്തിനു നൽകിയ പരാതിയിൽ ചൂണ്ടിക്കാണിക്കുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍