Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നല്ലനടപ്പിന് പരിഷത്തുകാരി അമ്മ മകനെ ആദ്യം അയച്ചത് മംഗളം പത്രത്തിൽ ഫോട്ടോഗ്രാഫറായി; കള്ളക്കളികൾ പിടിച്ചപ്പോൾ കള്ളം പറഞ്ഞ് തലയൂരി; അച്ഛൻ മരിച്ച ജോലികിട്ടി പൊലീസ് സേനയിൽ കയറിയപ്പോൾ ഓഫീസിലും വളച്ചെടുക്കൽ വിദ്യ മറന്നില്ല; ഗ്രേഡ് എസ് ഐയുടെ കുടുംബത്തിൽ തൊട്ടപ്പോൾ ഓഫീസിൽ വില്ലൻ പരിവേഷം; ജോലിക്കിടെ കാമുകിമാർക്കൊപ്പം കറങ്ങി നടന്നതിന് വാങ്ങിയത് നാല് കാരണം കാണിക്കൽ നോട്ടീസ്; നടപടി ഇല്ലാതാക്കിയത് കുടുംബത്തിന്റെ സിപിഎം ബന്ധം: അമിതാബ് റൂറൽ എസ് പി ഓഫീസിലെ വലിയ കള്ളന്റെ കഥ

നല്ലനടപ്പിന് പരിഷത്തുകാരി അമ്മ മകനെ ആദ്യം അയച്ചത് മംഗളം പത്രത്തിൽ ഫോട്ടോഗ്രാഫറായി; കള്ളക്കളികൾ പിടിച്ചപ്പോൾ കള്ളം പറഞ്ഞ് തലയൂരി; അച്ഛൻ മരിച്ച ജോലികിട്ടി പൊലീസ് സേനയിൽ കയറിയപ്പോൾ ഓഫീസിലും വളച്ചെടുക്കൽ വിദ്യ മറന്നില്ല; ഗ്രേഡ് എസ് ഐയുടെ കുടുംബത്തിൽ തൊട്ടപ്പോൾ ഓഫീസിൽ വില്ലൻ പരിവേഷം; ജോലിക്കിടെ കാമുകിമാർക്കൊപ്പം കറങ്ങി നടന്നതിന് വാങ്ങിയത് നാല് കാരണം കാണിക്കൽ നോട്ടീസ്; നടപടി ഇല്ലാതാക്കിയത് കുടുംബത്തിന്റെ സിപിഎം ബന്ധം: അമിതാബ് റൂറൽ എസ് പി ഓഫീസിലെ വലിയ കള്ളന്റെ കഥ

പ്രവീൺ സുകുമാരൻ

തിരുവനന്തപുരം. പെൺകുട്ടികളെ വഞ്ചിച്ചു പണവും മാനവും തട്ടിയതിനും ഭാര്യയെ പീഡിപ്പിച്ചശേഷം സൈനികനെ മാനസികമായി തകർത്ത്് ആത്മഹത്യചെയ്യിപ്പിച്ചതിലും പ്രതിയായി ജയിലിൽ കഴിയുന്ന നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദേശി അമിതാബിന്റെ സ്വഭാവ ദുഷ്യത്തിന് അറുതി വരുത്താൻ ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തകയായ അമ്മ ആദ്യം കണ്ടെത്തിയ ബുദ്ധിയായിരുന്നു മകനെ പത്രഫോട്ടോഗ്രാഫർ ആക്കുക എന്നത്. , സുഹൃത്തായ മുതിർന്ന ഫോട്ടോഗ്രാഫർ നല്കിയ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് അമിതാബിനെ മംഗളം പത്രത്തിലേക്ക് അയക്കുന്നത്. അവിടെത്തെ മുതിർന്ന ഫോട്ടോഗ്രാഫറുടെ ശിഷ്യത്വത്തിൽ ട്രയിനിയായി ജോലി തുടങ്ങിയ അമിതാബ് ജീവനക്കർക്കൊക്കെ ഒരു നിഗൂഢ ജീവിയായിരുന്നു.

ആരോടും അധികം സംസാരിക്കില്ല ജോലിയിൽ കൃത്യതയില്ല ചങ്ങാത്തം കൂടാൻ താല്പര്യം സ്ത്രീകളോടു ഇങ്ങനെ വേറിട്ട വ്യക്തിത്വം ഉള്ള അമിതാബിനെ അന്നേ സഹപ്രവർത്തകർ ശ്രദ്ധിച്ചിരുന്നു, ജോലിയിൽ കൃത്യതയില്ലാത്തതുകൊണ്ട് തന്നെ അമിതാബിനോടു ആർക്കും മതിപ്പും ഇല്ലാത്ത അവസ്ഥയായിരുന്നു. അനാവിശ്യ ലീവെടുക്കൽ കൂടിയതോടെ ഗുരുവായ ഫോട്ടോഗ്രാഫറും അമിതാബിനെ കൈവിട്ടതു പോലെയായി. അങ്ങനെ നാട്ടിലെ സഹകരണ ബാങ്കിൽ പാർട്ടി ബന്ധം ഉപയോഗിച്ചു ജോലി ശരിയാക്കി എന്നു പറഞ്ഞാണ് അമിതാബ് മംഗളംത്തിന്റെ പടിയിറങ്ങിയത്. ഇതിനിടെ അപ്രതീക്ഷിതമായി പിതാവ് ഉദയകുമാർ വാഹന അപകടത്തിൽ മരിച്ചതോടെ ആ ജോലി അമിതാബിന് ലഭിച്ചു. അങ്ങനെ ആശ്രിത നിയമനത്തിന് വർഷങ്ങളായി കാത്തിരിക്കുന്നവരെപോലും അമ്പരിപ്പിച്ച് അമിതാബ് കൽർക്കായി തിരുവനന്തപരും റൂറൽ എസ് പി ഓഫീസിൽ ജോയിൻ ചെയ്തു.

ഓഫീസിലെത്തി ഒരു മാസം ആകുന്നതിന് മുൻപ് തന്നെ തന്റെ വൈഭവം അമിതാബ് കാണിച്ചു തുടങ്ങി സഹപ്രവർത്തകരിൽ ചിലരോടു പ്രണയം അതും കല്യാണം കഴിഞ്ഞവരോടാണ് കക്ഷിക്ക് കൂടുതൽ താല്പര്യം ഉണ്ടായരുന്നത് അങ്ങനെ സേനയിലെ തന്നെ ഗ്രേഡ് എസ് ഐ യുടെ ഭാര്യ അമിതാബിന്റെ വലയിൽ കുടുങ്ങി. പൊലീസ് ക്വാർട്ടേഴ്സിൽ നിത്യ സന്ദർശകനായിരുന്ന അമിതാബ് എസ് യ്ക്ക് തന്നെ തലവേദനായായി. ഭാര്യയും ഭർത്താവും അമിതാബ് കാരണം തമ്മിലടിക്കുന്നത് അയൽക്കാർക്ക് കാണേണ്ടി വന്നു. ഒടുവിൽ ഭാര്യയോടുള്ള പക തീർക്കാൻ ഒരു വനിത് പൊലീസുകാരിക്ക് പിന്നാലെ എസ് ഐ പോകുന്നുന്നുവെന്ന് വാർത്ത പരന്നതോടെ അമിതാബ് ക്വാർട്ടേഴ്സിൽ നിന്നും ഔട്ടായി. ഇതിന് മുൻപ് കുടംബപ്രശ്നമായ വിഷയത്തിൽ പൊലീസ് ക്വാർട്ടേഴ്സ് അസോസിയേഷൻ പോലും ഇടപെടേണ്ടിവന്നുവെന്നാണ് സൂചന.

എസ് ഐ യുടെ ഭാര്യയുമായുള്ള ബന്ധം ഓഫീസിൽ പാട്ടായിട്ടും അമിതാബിന് ഒരു കുലുക്കവും ഉണ്ടായില്ല. വിഷയം അറിഞ്ഞ പല ജീവനക്കാരും ഉപദേശിച്ചുവെങ്കിലും ന്യായീകരിക്കാനാണ് അമിതാബ് ശ്രമിച്ചത്. ഇത് ഓഫീസിൽ അമിതാബിന് വില്ലൻ പരിവേഷം ലഭിക്കാനും ഇടവെച്ചു. ഇതിനിടെ പല പല ആവിശ്യത്തിന് റൂറൽ എസ് പി ഓഫീസിൽ എത്തുന്ന സ്ത്രീകളുമായിപോലും ചങ്ങാത്തം കൂടാൻ ഇയാൾ ശ്രമിച്ചിരുന്നു. പരസ്ത്രീ ബന്ധം കൂടിയതോടെ അമിതാബ് ഓഫീസിൽ വരുന്നത് ചുരുക്കമായി. വന്നാൽ തന്നെ ഒപ്പിട്ടു മുങ്ങുന്നതും പതിവായി വിഷയം റൂറൽ എസ് പി യുടെ മുന്നിൽ എത്തിയതോടെ കിട്ടിയത്് നാലു ഷോക്കോസ് നോട്ടീസ നോട്ടീസ് ലഭിച്ചിട്ടും അമിതാബിന് കുലുക്കമുണ്ടായില്ല മാത്രമല്ല നോട്ടീസ് നല്കിയ റൂറൽ എസ്‌പിയോടു അമിതാബിന്റെ കാര്യത്തിൽ വേവലാതി വേണ്ട എന്ന നിർദ്ദേശവും ലഭിച്ചു. ഇതോടെ കിട്ടിയ കാരണം കാണിക്കൽ നോട്ടീസിനുപോലും അമിതാബ് ശരിയായി മറുപടി നല്കിയില്ലെന്നാണ് സൂചന.

ഉത്തരവാദപ്പെട്ട സെക്ഷനുകളിൽ ഇരുത്താൻ കഴിയാത്ത ഉദ്യോഗസ്ഥനായി ചുരുങ്ങിയ നാളുകൾ കൊണ്ട് അമിതാബ് മാറിയെങ്കിലും പരസ്ത്രീ ബന്ധത്തിൽ കുറവൊന്നും ഉണ്ടായില്ല. കൂടാതെ നെടുമങ്ങാട് നിന്ന നഗരത്തിലെ കോളേജുകളിൽ പഠിക്കാൻ എത്തിയിയിരുന്ന ചില പെൺകുട്ടികളെയും അമിതാബ് വലയിലാക്കിയിയിരുന്നുവെന്നാണ് സൂചന. ഇപ്പോൾ റിമാന്റിൽ ജില്ലാ ജയിലിൽ കഴിയുന്ന അമിതാബിനെ കാണാൻ അടുത്ത ബന്ധുക്കൾ ദിനവും എത്തുന്നുണ്ട്. ഹൈക്കോടതിയിലോ സുപ്രീം കോടതിയിലോ ഹർജി നല്കി അമിതാബിനെ പുറത്ത് ഇറക്കാനാണ് വീട്ടുകാരുടെ നീക്കം. അതേ സമയം കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് മനഃപൂർവ്വം നടപടികൾ വൈകിപ്പിക്കുന്നത് അമിതാബിനെ സഹായിക്കാനാണന്നാണ് ആക്ഷേപം. അന്വേഷണം തുടങ്ങി എന്നു പറയുന്നതല്ലാതെ തെളിവെടുപ്പോ മറ്റു പരിശോധനകളോ ക്രൈംബ്രാഞ്ച് നടത്തിയിട്ടില്ലന്നാണ് അറിയുന്നത്.

ആർദ്ര എന്ന പെൺകുട്ടിയുടെയും വിശാഖ് എന്ന സൈനികന്റെയും ആത്മഹത്യയുടെ പേരിൽ അറസ്റ്റിലായ അമിതാബ് ഈയിടെ വിവാഹം കഴിച്ച മുസ്ലിം പെൺകുട്ടിയെയും ചതിച്ചതായി സൂചന പുറത്തു വന്നിരുന്നു. തന്റെ ലൈംഗിക ചോദനകൾക്കായി ഒട്ടനവധി പെൺകുട്ടികളെ ഉപയോഗിച്ച് വലിച്ചെറിഞ്ഞാണ് ഒടുവിലായി ഈ മുസ്ലിം പെൺകുട്ടിയെയും അമിതാബ് വശത്താക്കിയത്. എൻആർഐക്കാരായ ദമ്പതികളുടെ ഒറ്റമകളെയാണ് അമിതാബ് വശീകരിച്ച് വശത്താക്കിയത്. പെൺകുട്ടിയുടെ മാതാപിതാക്കൾ ശക്തമായി ഈ ബന്ധത്തെ എതിർത്തപ്പോൾ വിവാഹം എന്ന വാഗ്ദാനം നൽകിയാണ് ഈ മുസ്ലിം പെൺകുട്ടിയെ അമിതാബ് വശത്താക്കിയത്.

വിവാഹം അമിതാബിന്റെ അജണ്ടയിൽ ഉള്ള കാര്യമല്ല. അതുകൊണ്ട് തന്നെ മുസ്ലിം പെൺകുട്ടിയുടെ മുന്നിൽ വിവാഹം എന്ന സ്ഥിരം വാഗ്ദാനം നിരത്തിയാണ് അമിതാബ് ടീനേജുകാരിയായ അതിസമ്പന്നയും അതിസുന്ദരിയുമായ ഈ പെൺകുട്ടിയേയും വശത്താക്കിയത്. പെൺകുട്ടിയോട് അമിതാബ് പറഞ്ഞ കാര്യം തനിക്ക് മതമില്ല. പക്ഷെ തന്റെ 'അമ്മ മുസ്ലിം ആണ്. താനും അതുകൊണ്ട് തന്നെ താൻ മുസ്ലിം ആണ്. ഇങ്ങിനെ മുസ്ലിം ആണെന്ന് പറഞ്ഞു വിശ്വസിപ്പിച്ചാണ് ഈ പെൺകുട്ടിയെ അമിതാബ് വശത്താക്കിയത്. മുസ്ലിം പെൺകുട്ടിയുടെ മാതാപിതാക്കൾ രണ്ടുപേരും ഗൾഫിൽ ആയതിനാൽ പെൺകുട്ടി അനായാസം അമിതാബിന്റെ വലയിൽ കുടുങ്ങുകയായിരുന്നു.

വെള്ളനാട് ഉള്ള ആർദ്ദ്രയെയും വിവാഹം എന്ന വാഗ്ദാനത്തിൽ വീഴ്‌ത്തിയാണ് അമിതാബ് വശത്താക്കിയത്. പക്ഷെ വിവാഹത്തിന് മുൻപ് തന്നെ കവരാനുള്ളതെല്ലാം കവർന്നു എടുത്താണ് ആർദ്രയെ അമിതാബ് മരണത്തിനു വിട്ടുകൊടുത്തത്. ടീനേജ് പെൺകുട്ടികളെയാണ് അമിതാബ് ഉന്നം വെച്ചത്. ഉന്നം വയ്ക്കുന്ന പെൺകുട്ടികളെ വശീകരിക്കാനുള്ള മിടുക്കും അമിതാബിനു സ്വന്തമായിരുന്നു. സം

അമിതാബ് വിവാഹം കഴിക്കാമെന്ന് ഉറപ്പ് നല്കിയിരുന്ന ആർദ്രയുടെ അച്ഛനെ വീട്ടിൽ വിളിച്ചു വരുത്തി അപമാനിച്ചത് അമ്മ സദീറയാണ്. തനിക്ക് എത്ര തന്തയുണ്ടടോ ഇറങ്ങി പോടെ എന്നൊക്കെ ആക്രോശിച്ച ഇവർക്ക് മുന്നിൽ ആർദ്രയുടെ പിതാവ് ഒരു യാചകനെ പോലെ നിന്നുവെന്നാണ് അറിയുന്നത്. മകളുടെ പ്രണയ സാഫല്യത്തിനായി മുൻ കൈ എടുത്ത പിതാവിനെ അമ്മയും മകനും ചേർന്ന് നാടകം കളിച്ചു ഫൂളാക്കി തിരിച്ചയച്ചു ഇതിന് ശേഷം ആർദ്രയേയും അമിതാബ് മാനസികമായി ടോർച്ചർ ചെയ്തുവെന്ന് ബന്ധുക്കൾ പറയുന്നു. അമിതാബും അമ്മ സമീറാ ഉദയകുമാറും ചെയ്ത ചതി ആർദ്രയുടെ അച്ഛൻ വിശദീകരിക്കുകയും ചെയ്തു.

തന്നെ വിളിച്ച് അപമാനിച്ച അമിതാബിന്റെ അമ്മയുടെ വാക്കുകൾ അതേ പടി മാധ്യമങ്ങളോട് ആർദ്രയുടെ അച്ഛൻ പങ്കുവച്ചു. എന്നാൽ അമിതാബ് നല്ല പിള്ള ചമഞ്ഞ് രക്ഷപ്പെട്ടു. കേസും വഴക്കുമൊന്നും ആയില്ല. എന്നാൽ സൈനികന്റെ ആത്മഹത്യയും വാട്സാപ്പിൽ അമിതാബ് അയച്ച സന്ദേശവും എല്ലാം പുറത്തു വന്നു. ഇതോടെയാണ് ആർദ്രയെ ഒഴിവാക്കാൻ അമിതാബ് നടത്തിയ നാടകമായിരുന്നു യുവതിയുടെ മരണത്തിലേക്ക് കാര്യങ്ങളെത്തിയതെന്ന് വ്യക്തമായത്. ഇതിൽ അമിതാബിന്റെ ഉമ്മ സമീറയ്ക്കും വ്യക്തമായ പങ്കുണ്ട്. ഈ കേസിൽ അന്വേഷണം അട്ടിമറിക്കാൻ സജീവ ഇടപെടലുകളാണ് നടക്കുന്നത്.

ഏറെ രാഷ്ട്രീയ ബന്ധമുള്ള കുടുംബമാണ് അമിതാബിന്റേത്.ഈ കുടുംബത്തിലെ അംഗമായിരുന്നു അമിതാബിന്റെ അച്ഛൻ ഉദയകുമാർ. പുരോഗമന ചിന്താഗതിക്കാരനായ ഉദയകുമാർ പൊലീസിലായിരുന്നു ജോലി ചെയ്തിരുന്നത്. അമ്മ സമീറ കേരള ശാസ്ത്ര സാഹിത്യ പരിഷത്തിലും. ഇടത് നവോത്ഥാന മതിലിൽ സജീവമായിരുന്ന സംഘടനയിലെ ജീവനക്കാരിയായ സമീറയാണ് ആർദ്രയുടെ മരണത്തിന് വഴിയൊരുക്കിയവരിൽ പ്രധാനി. പാറ്റൂർ സ്വദേശിനിയായ മുസ്ലിം യുവതിയേയും അമിതാബ് പ്രണയച്ചതിയിൽ കുടുക്കിയിരുന്നു. ആർദ്രയുടെ മരണത്തിലേക്ക് കാര്യങ്ങളെത്തിച്ചത് സമീറയുടെ ഇടപെടലായിരുന്നു. അതുകൊണ്ട് തന്നെ ഈ കേസിൽ സമീറയേയും പ്രതിയാക്കി അന്വേഷണം നടത്തിയാലേ മുന്നോട്ടേക്ക് കാര്യങ്ങൾ പോകൂ. എന്നാൽ കുടംബത്തിലെ ഇടത് ബന്ധം എല്ലാത്തിനും തടസ്സമാകുകയാണ്. അമിതാബിലെ അന്വേഷണം അവനിൽ മാത്രമായി ഒതുങ്ങും. ആത്മഹത്യാ പ്രേരണക്കുറ്റം മാത്രമേ അമിതാബിനെതിരെ ചുമത്തുകയും ഉള്ളൂ. നിലവിലെ സാഹചര്യത്തിൽ അമിതാബിന് സർക്കാർ ജോലി നഷ്ടമാകും. അതിന് അപ്പുറത്തേക്കുള്ള ശിക്ഷ അമിതാബിന് കിട്ടാതിരിക്കാനാണ് അണിയറയിലെ കള്ളക്കളികൾ.

അമിതാബ് ആർദ്രയുമായി ആറ് വർഷമായി പ്രണയത്തിലായിരുന്നു. യുവതിയുടെ നിർബന്ധത്തിന് വഴങ്ങി വീട്ടുകാർ വിവാഹത്തിന് സമ്മതിച്ചു. വിവാഹ നിശ്ചയവും കഴിഞ്ഞു. ഇതിനിടെ പെൺകുട്ടിയും യുവാവുമായി വിവാഹ ചടങ്ങുകളപ്പറ്റി തർക്കമുണ്ടായി. താൻ വിശ്വാസിയല്ലെന്നും വിവാഹ മണ്ഡപത്തിൽ ആചാരങ്ങൾ നടത്തില്ലെന്നും യുവാവ് നിർബന്ധം പിടിച്ചു. ഇതിനിടെ ഇരുവരും രജിസ്റ്റർ വിവാഹം ചെയ്യാനും തീരുമാനിച്ചു. പിന്നീട് പെൺകുട്ടി യുവാവിനെ ഫോൺ ചെയ്ത് താൻ ആത്മഹത്യ ചെയ്യുകയാണന്നും ഉടൻ തന്റെ വീട്ടിലെത്താനും ആവശ്യപ്പെട്ടു.

യുവാവ് ' ആറ് കിലോമീറ്ററോളം അകലെയുള്ള തന്റെ വീട്ടിൽ നിന്ന് ബൈക്കിൽ യുവതിയുടെ വീട്ടിലെത്തിയപ്പോൾ കഴുത്തിൽ കുരുക്കിട്ട് തൂങ്ങി പിടയ്ക്കുന്ന യുവതിയെയാണ് കണ്ടതെന്നായിരുന്നു അന്ന് പുറത്തുവന്ന വാർത്തകൾ. യുവതിയെ ഇയാൾ പൊക്കി നിർത്തിയ ശേഷം ബഹളം വച്ച് ആൾക്കാരെ കൂട്ടി കുരുക്കഴിച്ച് താഴെയിറക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇതില്ലെല്ലാം വീട്ടുകാർ ഇപ്പോൾ ദുരൂഹത കാണുന്നു. വിശഖന്റെ ആത്മഹത്യയിലെ പരാതി പൊലീസിന് കിട്ടിയപ്പോൾ ആർദ്രയുടെ മരണവും ചർച്ചയായി. തുടർന്നണ് പൊലീസ് ഈ വഴിക്കും അന്വേഷണം നടത്തിയത്.

സൈനികൻ വിശാഖ് അഹമ്മാദാബാദിലെ ജാംനഗറിൽ ജോലിസ്ഥലത്തു സ്വയം വെടിവച്ചുമരിക്കുകയായിരുന്നു. അമിതാബും, തന്റെ ഭാര്യയുമായുള്ള ബന്ധം അറിഞ്ഞതിന്റെ മനോവിഷമത്തിലായിരുന്നു ആത്മഹത്യ. ജനുവരിയിലായിരുന്നു വിശാഖും അഞ്ജനയും തമ്മിലുള്ള വിവാഹം. വിവാഹശേഷം വിശാഖ് ജോലി സ്ഥലത്തേക്ക് പോയപ്പോൾ ഭാര്യ അജ്ഞന സ്വന്തം വീട്ടിലേക്ക് വന്നു. ഭർത്തൃ വീട്ടിൽനിന്നു കൊണ്ടുവന്ന 17പവൻ സ്വർണം അമിതാബിനു നൽകി. വീട്ടുകാർ ചോദിച്ചപ്പോൾ അമിതാബിനു നൽകിയെന്നാണ് അഞ്ജന പറഞ്ഞത്. അഞ്ജന ഗർഭിണിയാണെന്നും സംരക്ഷിക്കണമെന്നും അമിതാബ് വിശാഖിനെ വിളിച്ചു പറഞ്ഞതായി വിശാഖിന്റെ സഹോദരൻ പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു. അമിതാബ് ഫോൺ വിളിച്ചശേഷമാണ് വിശാഖ് ആത്മഹത്യ ചെയ്യുന്നത്. വിശാഖ് മരിക്കുന്നതിനു മുൻപ് സഹോദരന് അയച്ച സന്ദേശങ്ങളാണ് കേസിൽ അമിതാബിന്റെ പങ്ക് വെളിച്ചത്തുകൊണ്ടുവന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP