കളമശ്ശേരിയിൽ ബസ് കത്തിക്കാൻ തടിയന്റവിട നസീറിനൊപ്പം മുഖ്യ സംഘാടകനായി; ലഷ്ക്കറിന് നൽകാൻ ജുവല്ലറി ഉടമയെ വെട്ടി കവർന്നത് രണ്ടരക്കിലോ സ്വർണം; ഐസിസിനൊപ്പം ചേർന്ന് നാടിനെ കലാപ ഭൂമിയാക്കാൻ മുന്നിൽ നിന്നു; 'സുടാപ്പി നഗറിൽ' ഒളിഞ്ഞിരുന്ന് നടത്തുന്നത് തീവ്രവാദവും; ഉസ്മാനെ മർദ്ദിച്ച സംഭവത്തിൽ മുതലെടുപ്പിനിറങ്ങിയത് പൊലീസിനെ എതിരാക്കി നാട്ടുകാരുടെ നേതാവാകാൻ; ആലുവയെ സ്വതന്ത്ര റിപ്പബ്ലിക്കാക്കാൻ ശ്രമിക്കുന്നത് 'ബോംബ് ഇസ്മായിൽ': നിയമസഭയിൽ പിണറായി പറഞ്ഞതിന്റെ പൊരുൾ ഇങ്ങനെ
അരുൺ ജയകുമാർ
തിരുവനന്തപുരം: ആലുവയിൽ യുവാവിനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് നടന്ന പ്രതിഷേധത്തിന് നേതൃത്വം നൽകിയത് ബോംബ് ഇസ്മായിൽ. ഐസിസ് ബന്ധം ആരോപിക്കുന്ന തീവ്ര സ്വഭാവത്തിൽപ്പെട്ട ക്രിമിനലാണ് ഇയാൾ. കളമശ്ശേരി ബസ് കത്തിക്കൽ കേസിലെ തടിയന്റവിടെ നസീറിന്റെ കൂട്ടുപ്രതി. പൊലീസിനെതിരെ പ്രതിഷേധം നടത്തിയ തീവ്ര സ്വഭാവമുള്ളവരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞിരുന്നു. പ്രതിഷേധത്തിൽ ബോംബ് ഇസ്മായിലും സംഘവും പങ്കെടുക്കുന്നതിന്റെ ചിത്രങ്ങൾ പൊലീസിന് കിട്ടിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പൊലീസിനെ കുറ്റപ്പെടുത്തിയതിനൊപ്പം പ്രതിഷേധകരുടെ മുഖം തുറന്നു കാട്ടി മുഖ്യമന്ത്രി സംസാരിച്ചത്.
കളമശ്ശേരി ബസ് കത്തിക്കൽ കേസിൽ തടിയന്റവിട നസീറും പതിമൂന്ന് പ്രതികൾക്കും എതിരെ രാജ്യദ്രോഹമടക്കമുള്ള കുറ്റങ്ങൾ ചുമത്തി എൻ.ഐ.എ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. തടിയന്റവിട നസീർ കേസിൽ ഒന്നാം പ്രതിയാണ്. 'നസീറിനെയും സൂഫിയയേയും കൂടാതെ അബ്ദുൾ ഹലീം, ഇസ്മയിൽ എന്ന ബോംബ് ഇസ്മയിൽ, ഷഫീക്ക്, ഷബീർ ബുഹാരി, മുഹമ്മദ് നവാസ്, താജുദീൻ, തൊപ്പ നാസർ, കെ.എ.അനൂപ്, ഉമ്മർ ഫാറൂക്ക്, മജീദ് പറമ്പായി, മുഹമ്മദ് ഷബീർ എന്നിവരാണ് കേസിലെ പ്രതികൾ. ഇത്തരത്തിൽ കുറ്റരോപിതനായ വ്യക്തിയാണ് പൊലീസിനെതിരെ സമരത്തിന് നേതൃത്വം നൽകിയത്. അതുകൊണ്ട് തന്നെ ആലുവ സംഭവത്തിൽ ബോധപൂർവ്വമായ ഇടപെടലുകൾ ഉണ്ടായിട്ടുണ്ടെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പിണറായി ഈ നിലപാടിൽ എത്തിയത്.
ആലുവയ്ക്ക് അടുത്ത് 'സുടാപ്പി നഗർ' എന്ന പേരിൽ സ്ഥലമുണ്ട്. ഇവിടം കേന്ദ്രീകരിച്ചാണ് ബോംബ് ഇസ്മായിലിന്റെ പ്രവർത്തനം. ആലുവയിൽ പൊലീസ് നടത്തിയ ക്രൂര മർദ്ദനത്തെ സർക്കാർ ന്യായീകരിക്കില്ല. എന്നാൽ ക്രിമിനൽ സ്വഭാവമുള്ളവരാണ് പ്രശ്നമുണ്ടാക്കിയത്. പൊലീസുകാരെ അക്രമിച്ചത് ഉസ്മാനാണ്. ഇയാൾക്കെതിരെ മുമ്പും പൊലീസിനെ ആക്രമിച്ചതിന് കേസുണ്ട്. ഇയാളുടെ വണ്ടിയിലല്ല പൊലീസ് സംഘം സഞ്ചരിച്ചിരുന്ന വാഹനം തട്ടിയത്. അനസ് എന്നയാളായിരുന്നു ഈ വണ്ടിയുമായി അവിടെ ഉണ്ടായിരുന്നത്. ഹാരീസ് എന്നയാളുടെ വാഹനത്തിലാണ് തട്ടിയത്. അനസും ഹാരീസുമെല്ലാം ക്രിമിനൽ കേസുകളിൽ പ്രതികളാണ്.
ഇവരെല്ലാം ബോബ് ഇസ്മായിലിന്റെ അനുയായികളാണ്. ഐസിസ് ആശയങ്ങൾ പ്രചരിപ്പിച്ചതിന് പൊലീസ് സംശയ നിഴലിൽ നിർത്തുന്ന വ്യക്തിയാണ് ബോംബ് നസീർ. പൊലീസിനെതിരായ പ്രതിഷേധത്തിൽ ഈ സംഘം ഇടപെട്ടത് ബോധപൂർവ്വമായാണ്. ആളുകൾക്കിടയിലേക്ക് ഇറങ്ങി ചെല്ലാനും പൊലീസിനെ കുറ്റക്കാരായി ചിത്രീകരിച്ച് നേട്ടമുണ്ടാക്കാനുമാണ് ശ്രമം. അതുകൊണ്ട് തന്നെ പ്രശ്നമുണ്ടാക്കിയവർക്കെതിരേയും പൊലീസ് കർശനമായ നടപടിയെടുക്കും. തടിയന്റവിട നസീറിന്റെ കൂട്ടാളികളായിരുന്നവർ ഉൾപ്പെട്ട കവർച്ചാ സംഘത്തെ നയിച്ചിരുന്നത് ബോം ഇസ്മയിലാണ്. 2012ൽ ഈ കേസിലും ബോംബ് ഇസ്മായിലിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിട്ടുണ്ട്. ജൂവലറി ഉടമയിൽ നിന്നും രണ്ടര കിലോ സ്വർണം കവർച്ച ചെയ്തതിനായിരുന്നു ഈ അറസ്റ്റ്.
ഈ കവർച്ചയുടെ ആസൂത്രകൻ തടിയന്റവിട നസീർ ആണെന്നും, ഭീകര പ്രവർത്തനത്തിന് പണം സമാഹരിക്കാനായിരുന്നു കവർച്ച എന്നുമാണ് ക്രൈംബ്രാഞ്ച് ആരോപിച്ചിരുന്നത്. കാച്ചപ്പിള്ളിയിലൊ ജൂവലറി ഉടമയെയും രണ്ട് മക്കളെയും നടു റോഡിൽ വെട്ടി വീഴ്ത്തിയാണ് ഇവർ കവർച്ച നടത്തിയത്.അന്ന് ഇസ്മയിലിനെ എറണാകുളത്ത് നിന്നും ആണ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിനിടെയാണ് തടിയന്റവിട നസീറുമായുള്ള ബന്ധം ഇവർ വെളിപ്പെടുത്തിയത്. തീവ്രവാദ പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താനാണ് മോഷണം നടത്തിയത് എന്നും തടിയന്റവിട നസീർ ആണ് മോഷണം ആസൂത്രണം ചെയ്തത് എന്നും ഇവർ പൊലീസിനോട് സമ്മതിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇവരെ നിയമത്തിന് മുമ്പിൽ കുടുക്കാൻ പൊലീസ് ആർജ്ജവം കാട്ടിയില്ല.
മദനി ജാമ്യമില്ലാതെ കോയമ്പത്തൂർ ജയിലിൽ കഴിയുന്നതിൽ പ്രതിഷേധിച്ചാണ് തടിയന്റവിട നസീറിന്റെ നേതൃത്വത്തിൽ തമിഴ്നാട് ട്രാൻ.കോർപ്പറേഷന്റെ ബസ് 2005 സപ്തംബർ 9ന് കത്തിച്ചത്. കളമശ്ശേരി എച്ച്എംടിക്ക് സമീപത്തുവച്ചായിരുന്നു സംഭവം. തീവ്രവാദ പ്രവർത്തനങ്ങൾക്ക് ആളുകളെ സംഘടിപ്പിക്കാൻ ഇന്ത്യയിൽ നിരോധിച്ചിട്ടുള്ള ഭീകരസംഘടനയായ ലഷ്കർ-ഇ-തൊയ്ബയാണ് ഈ സംഭവത്തിന് പണം മുടക്കിയിട്ടുള്ളതെന്ന് എൻഐഎ കണ്ടെത്തിയിട്ടുണ്ട്. പ്രസ്തുത സംഘടനയുടെ കമാൻഡറായിരുന്നു നസീർ. കശ്മീർ റിക്രൂട്ട്മെന്റ് കേസിലും ബാംഗ്ലൂർ സ്ഫോടന കേസിലും പിടികിട്ടാപ്പുള്ളിയായ പാക്കിസ്ഥാൻ സ്വദേശി വാലി എന്ന അബ്ദുൾ റഹ്മാൻ വഴിയാണ് തീവ്രവാദ പ്രവർത്തനത്തിനുള്ള പണം ഇന്ത്യയിൽ എത്തിയിട്ടുള്ളത്. നസീറാണ് അതിന്റെ മുഖ്യ ഇടനിലക്കാരൻ. കൃത്യം നടത്തിയത് ഇസ്മായിലിന്റെ നേതൃത്വത്തിലും.
ബോംബ് നിർമ്മാണത്തിൽ വിദഗ്ധനാണ് ഇസ്മായിൽ. അതുകൊണ്ടാണ് ബോംബ് ഇസ്മയിൽ എന്ന പേരു കൈവന്നത്. ആലുവ കുഞ്ചാട്ടുകരയിൽ പ്രവാസി യുവാവിനെ പൊലീസ് മർദ്ദിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വന്നതോടെയാണ് ഇസ്മായിലിന്റെ പങ്ക് ചർച്ചയകുന്നത്. നോമ്പ് തുറയ്ക്കുള്ള സാധനങ്ങൾ വാങ്ങി ബൈക്കിൽ വീട്ടിലേക്ക് പോകുന്നവഴി ഈ സമയം അമിത വേഗതയിൽ എത്തിയ മഫ്തി പൊലീസിന്റെ സ്വകാര്യ കാർ ഉസ്മാനെ ഇടിച്ച് തെറിപ്പിക്കുകയായിരുവെന്നും തുടർന്ന് വാഹനത്തിലുണ്ടായിരുന്നവർ ഉസ്മാനെ മർദ്ദിക്കുകയായിരുന്നെന്നുമാണ് മൂത്ത സഹോദരൻ കുഞ്ഞുമുഹമ്മദ് മാധ്യമങ്ങളോട് പറഞ്ഞത്. കൂടാതെ ഇവർ പൊലീസാണെന്നും മഫ്തിയിലാണെന്നും പറഞ്ഞിരുന്നെങ്കിൽ പ്രശ്നം ഇത്ര വഷളാവുകയുമില്ലായിരുന്നെന്നാണ് നാട്ടുകാരുടെ ഭാഷ്യം. ഇതെ തെറ്റാണെന്ന് പൊലീസും പറയുന്നു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ;
കുഞ്ചാട്ടുകര മരുത്തുംകുടി സ്വദേശി ഉസ്മാന് മർദ്ദനമേറ്റ സംഭവത്തിൽ നാട്ടുകാരും കുടുംബവും രാഷ്ട്രീയപ്രവർത്തകരും പ്രചരിപ്പിക്കുന്നത് പച്ചക്കള്ളമാമാണെന്ന് എടത്തല പൊലീസ്. പോക്സോ കേസിലെ പ്രതിയെ പിടികൂടാനാണ് മഫ്തിയിൽ സ്വകാര്യ വാഹനത്തിൽ പോയത്. പോക്സോ പ്രതികളും അഫ്സൽ, ജലീൽ ,പുഷ്പരാജ് എന്നീ പൊലീസുകാരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.
വരുന്ന വഴി കാറ്ബൈക്കിൽ മുട്ടിയെന്ന കാര്യം സത്യമാണ് പക്ഷേ ഉസ്മാന്റെ വാഹനത്തിലല്ലെന്ന് മാത്രം. ഇതോടെ നോമ്പ് തുറക്കുള്ള സാധനങ്ങളുമായി മടങ്ങവേ ഉസ്മാന്റെ വാഹനത്തിൽ മഫ്തി പൊലീസിന്റെ സ്വകാര്യ വാഹനം ഇടിക്കുകയായിരുന്നെന്ന വാദം പൊളിഞ്ഞു. ഇത് കണ്ടുകൊണ്ട് അവിടെ എത്തിയ ഉസ്മാൻ മനഃപൂർവ്വം വാക്കുതർക്കം ഉണ്ടാക്കി മഫ്തിയിലുണ്ടായിരുന്ന പൊലീസിനെ മർദ്ദിക്കുകയായിരുന്നു. കാറോടിച്ച അഫ്സൽ എന്ന പൊലീസ് ഉദ്യോഗസ്ഥനെ ഉസ്മാൻ അടിച്ചു. പിന്നീടാണ് അഫ്സൽ തിരിച്ചടിച്ചത്. പിന്നീട് കാറിലുണ്ടായിരുന്ന പൊലീസുകാർ ഉസ്മാനെ പിടിച്ച് കാറിൽ കയറ്റി പൊലീസ് സ്റ്റേഷനിൽ കൊണ്ടുവന്നു. കൃത്യനിർവഹണം തടസപ്പെടുത്തിയതിന് കേസേടുത്തു. അപ്പോഴേക്കും നാട്ടുകാരും രാഷ്ട്രീയകാരും എടത്തല പൊലീസ് സ്റ്റേഷനിലെത്തി. മെഡിക്കലിന് ഉസ്മാനെ കൊണ്ടുപോകാൻ നേരം ആളുകൾ പ്രകോപിതരായി.അതേസമയം ഇയാൾക്കെതിരെ 2011ൽ 1541/11 പ്രകാരം ആലുവ കൊച്ചിൻ ബാങ്ക് കവലയിൽ ലോറി ഡ്രൈവറായിരുന്ന സന്തോഷ് കുമാർ എന്നയാളെ തട്ടിക്കൊണ്ട് പോയ സംഭവത്തിലും ഇതേക്കുറിച്ച് അന്വേഷിക്കാനെത്തിയ അന്നത്തെ ആലുവ എസ്ഐ നിഷാദ് ഇബ്രാഹിമിനേയും സംഘത്തെയും മർദ്ദിച്ച സംഭവത്തിലും ഉസ്മാൻ പ്രതിയാണെന്നാണ് പുതിയ റിപ്പോർട്ടുകൾ.
പൊലീസുകാരെ മർദ്ദിച്ചത് കൂടാതെ പൊലീസ് വാഹനം തകർക്കുകയും ചെയ്തിരുന്നു. ഈ കേസിൽ ഉസ്മാനടക്കമുള്ള പ്രതികൾക്കെതിരെ ഐപിസി 143,144,147,148,323,324,332,354,149 IPC 3 (1) പിഡിപി ആക്ട് എന്നീ വകുപ്പുകൾ പ്രകാരം കേസെടുക്കുകയും അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു. അന്ന് ഉസ്മാന്റേയും സംഘത്തിന്റേയും ആക്രമണത്തിനിരയായ ആലുവ എസ് ഐയായിരുന്ന നിഷാദ് ഇബ്രാഹിം ഇപ്പോൾ മജിസ്ട്രേറ്റാണ്.
എടത്തലയിലെ പൊലീസ് മർദ്ദനവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ്, എസ്ഡിപിഐ, ജനകീയ പ്രവർത്തകർ 10മണിയോടെ പ്രതിഷേധ പ്രകടനമായി എത്തി റോഡ് ഉപരോധിച്ചു. പൊലീസിനെതിരെ സർക്കാർ നടപടി എടുക്കാതെ പിരിഞ്ഞ് പോകില്ലെന്ന് ആഹ്വാനം ചെയ്ത പ്രവർത്തകർ പൊലീസിനും മുഖ്യമന്ത്രി പിണറായി വിജയനും എതിരെ അസഭ്യവർഷം ചൊരിഞ്ഞു. അതേസമയം ഉസ്മാനെ മർദ്ദിച്ച സംഭവത്തിൽ 4 പൊലീസുകാർക്കെതിരെ കേസെടുത്തു. ഐപിസി 342,323,324 എന്നീ വകുപ്പുകളാണ് ഇവർക്കെതിരെ ചുമഴ്ത്തിയിരിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്