കൺസ്യൂമർഫെഡ് നേരെയാകില്ല; 90 കോടിയുടെ അഴിമതി കേസിലെ വിജിലൻസ് അന്വേഷണം അട്ടിമറിച്ചു; കുറ്റക്കാർക്കെതിരെ നടപടി വേണമെന്ന എംഡിയുടെ ആവശ്യത്തിന് പുല്ലുവില; ക്രമക്കേട് ചൂണ്ടിക്കാട്ടിയ രതീഷിനെ മാറ്റാൻ നീക്കവും സജീവം
തിരുവനന്തപുരം: കൺസ്യൂമർഫെഡിലെ അഴിമതി സംബന്ധിച്ച വിജിലൻസ് അന്വേഷണം അട്ടിമറിച്ചു. മുൻ എംഡി റെജി എം നായർ, ചീഫ് മാനേജർ ആർ ജയകുമാർ, കൊല്ലം റീജിണൽ മാനേജർ എം ഷാജി, തിരുവനന്തപുരം സീനിയർ മാനേജർ സ്വിഷ് സുകുമാരൻ എന്നിവർക്കെതിരെ വിജിലൻസ് കോടതിയിൽ എഫ്ഐആർ സമർപ്പിക്കുകയും ചെയ്തിരുന്നു. ഇവരെ കൂടാതെ മറ്റ് അഞ്ച് പേരെക്കൂടി പ്രതികളാക്കണമെന്ന് വിജിലൻസ് അന്ന് കണ്ടെത്തിയിരുന്നെങ്കിലും ഇതുവരെയും അതുണ്ടായിട്ടില്ല.
എംഡിയായിരുന്ന റെജി എം നായരെ പുറത്താക്കി പകരം രതീശൻ ഐഎഎസ്സിനെ തൽസ്ഥാനത്ത് നിയമിച്ചത് മാത്രമാണ് സർക്കാർ ചെയ്തത്. വിജിലൻസ് കുറ്റക്കാരനെന്ന് കണ്ടെത്തിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പുതിയ എംഡി നിരവധി തവണ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ചെയർമാൻ അംഗീകരിച്ചിട്ടില്ല. അവരെല്ലാം ഇപ്പോഴും പഴയ തസ്തികയിൽ കൂടുതൽ അധികാരത്തോടെ തുടരുന്നു. ചെയർമാന്റെയും ഭരണസമിതിയുടെയും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് കൂട്ടു നിൽക്കാത്തതിനാൽ എംഡിയെ മാറ്റാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. ഇതിനിടയിൽ ഡൽഹി തെരഞ്ഞെടുപ്പിൽ അദ്ദേഹം നിരീക്ഷകനായിപ്പോയതോടുകൂടി കാര്യങ്ങൾ വീണ്ടും അവരുടെ കൈകളിലായി.
2013 സെപ്റ്റംബർ 30 നാണ് കൺസ്യൂമർഫെഡിന്റെ കേരളത്തിലെ എല്ലാ പ്രധാന ഓഫീസുകളിലും ഗോഡൗണുകളിലും വിജിലൻസ് റെയ്ഡ് നടത്തിയത്. 90 കോടി രൂപയുടെ ക്രമക്കേട് അന്ന് ഒരു ദിവസം കൊണ്ടു തന്നെ വിജിലൻസ് പ്രാഥമികമായി കണ്ടെത്തിയിരുന്നു. യഥാർത്ഥത്തിൽ അത് 400 കോടി രൂപയോളം വരുമെന്നാണ് വിജിലൻസിന്റെ നിഗമനം. ചെയർമാൻ അടക്കമുള്ളവരെ കേസിൽ പ്രതിയാക്കാതിരിക്കാൻ രാഷ്ട്രീയ സമ്മർദ്ദം ശക്തമായതോടെ അന്വേഷണവും വഴിമുട്ടി.
നിലവിലെ എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികളായ നാലുപേർ ഹൈക്കേടതിയെ സമീപിച്ചിരുന്നു. എന്നാൽ ഹൈക്കോടതി ഈ ആവശ്യം നിരസിച്ചുകൊണ്ട് നടത്തിയ നിരീക്ഷണം ശ്രദ്ധേയമാണ്. വൻ അഴിമതി നടന്നിട്ടുണ്ടെന്നും തലനാരിഴ കീറി ഇക്കാര്യം അന്വേഷിക്കണമെന്നുമാണ് ഹൈക്കോടതി ഉത്തരവിട്ടത്. എന്നാൽ ഹൈക്കോടതി നിർദ്ദേശം പാലിക്കുന്ന തരത്തിലൊരു അന്വേഷണം ഇനിയും നടന്നിട്ടില്ല. ഉന്നതരെ രക്ഷിക്കാനാണ് ശ്രമമെന്നാണ് ആക്ഷേപം.
കൺസ്യൂമർഫെഡിന്റെ ചെയർമാൻ ഐ ഗ്രൂപ്പ് നേതാവായ അഡ്വ. ജോയ് തോമസാണ്. ഇദ്ദേഹം തൃശ്ശൂർ മുൻ ഡിസിസി പ്രസിഡന്റായിരുന്നു. വകുപ്പ് മന്ത്രി സിഎൻ ബാലകൃഷ്ണന്റെയും ആദ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയുടെയും വിശ്വസ്തൻ. ചെയർമാൻ അറിയാതെയാണ് ഇത്രയും വലിയ അഴിമതി നടന്നതെന്ന് വരുത്തി തീർക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. ചെയർമാനെ കൂടാതെ ഭരണസമിതി അംഗങ്ങളായ ലത്തീഫ്, മൺവിള രാധാകൃഷ്ണൻ എന്നിവരെയും പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി. ഇതിൽ ലത്തിഫ് ആലപ്പുഴ മുൻ ഡിസിസി പ്രസിഡന്റായിരുന്നു. മൺവിള രാധാകൃഷ്ണൻ കെപിസിസി സെക്രട്ടറിമാരിൽ ഒരാളാണ്.
കേരളത്തിൽ 248 ത്രിവേണി സ്റ്റോറുകളും 19 മൊബൈൽ ത്രിവേണികളും പ്രവർത്തിക്കുന്നുണ്ട്. കൂടാതെ ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം 865 നന്മസ്റ്റോറുകളും അനുവദിച്ചു. ഇവയെല്ലാം ഇപ്പോൾ നിർജ്ജീവാവസ്ഥയിലും നഷ്ടത്തിലുമാണ് പ്രവർത്തിക്കുന്നത്. വിൽപ്പനയ്ക്കാവശ്യമായ സാധനങ്ങൾ ആവശ്യമായ അളവിൽ യഥാസമയം ലഭ്യമാക്കാൻ സാധിക്കാത്തതാണ് നഷ്ടം വരാനുണ്ടായ കാരണമെന്ന് മന്ത്രി തന്നെ കഴിഞ്ഞ നിയമസഭാ വേളയിൽ സമ്മതിച്ചിരുന്നു.
ത്രിവേണിയിലൂടെ വിതരണം ചെയ്യുന്ന സാധനങ്ങൾക്ക് 20 ശതമാനം വരെ വില കുറച്ചാണ് വിൽപ്പന നടത്തുന്നതെന്നാണ് അവരുടെ അവകാശവാദം. എന്നാൽ അതിന്റെ ഒരു ആനുകൂല്യങ്ങളും പൊതുജനത്തിന് ലഭിക്കുന്നില്ലായെന്നതാണ് യാഥാർത്ഥ്യം. ഉത്സവകാലങ്ങളിൽ മാത്രമാണ് അരി ഉൾപ്പെടെയുള്ള 13 നിത്യോപയോഗ സാധനങ്ങൾക്ക് സബ്സിഡി നൽകുന്നത്. ഇപ്പോൾ ആ സൗജന്യവും നിർത്തിയിരിക്കുകയാണ്. അങ്ങും ഇങ്ങും കുറെ സാധനങ്ങളുമായി ആരും കേറാത്ത ഭാർഗ്ഗവീ നിലയങ്ങളായി ത്രിവേണി സൂപ്പർ മാർക്കറ്റുകൾ മാറിക്കഴിഞ്ഞു. അഥവാ മാറ്റിത്തീർത്തു.
ത്രിവേണി സ്റ്റോറുകളിലെ 2013-14 ലെ നഷ്ടം 18.25 കോടി രൂപയാണെന്നാണ് കണക്കുകൾ പറയുന്നത്. ഇവിടത്തെ സാധാരണ ജനങ്ങൾക്ക് അവശ്യസാധനങ്ങൾ വില കുറച്ചു വിറ്റതു കൊണ്ടല്ല ഈ നഷ്ടം ഉണ്ടായത്. അഴിമതിയും ധൂർത്തും കെടുകാര്യസ്ഥതയും കൊണ്ടാണ് ഈ നഷ്ടം വരുത്തിവച്ചതെന്ന് സ്പഷ്ടമാണ്. നിലവിലുള്ള 19 മൊബൈൽ ത്രിവേണി വണ്ടികൾ താമസം കൂടാതെ ആക്രി വിലയ്ക്ക് വിൽക്കേണ്ട സാഹചര്യമാണ് ഉള്ളത്.
തകർച്ചയിൽ കൂപ്പുകുത്തുമ്പോഴും നിയമനങ്ങൾ നടത്തുന്ന കാര്യത്തിൽ ഒരു കുറവും വരുത്തിയിട്ടില്ല. 3649 പേരെയാണ് താൽക്കാലികാടിസ്ഥാനത്തിൽ നിയമിച്ചിട്ടുള്ളത്. കൂടാതെ മാനേജ്മെന്റ് ട്രെയിനിയായി 87 പേരെ വേറെയും. അമ്പതിനായിരം മുതൽ 2 ലക്ഷം വരെ കോഴ വാങ്ങിയാണ് ഇവരെ നിയമിച്ചിട്ടുള്ളതെന്നാണ് ആരോപണം. കഴിഞ്ഞ ദിവസം തൊഴിലാളികൾ പ്രത്യേകിച്ചും സ്ത്രീകൾ കെപിസിസി ഓഫീസിൽ മുഖ്യമന്ത്രിയെ തടഞ്ഞ് പ്രശ്നമുണ്ടാക്കിയപ്പോൾ അതിൽ പലരും ഇക്കാര്യം മാദ്ധ്യമങ്ങളോട് പരസ്യമായി വിളിച്ചു പറഞ്ഞിരുന്നു.
ആളുകളെ തിരുകിക്കയറ്റാൻ ജില്ലതോറും റീജിണൽ ഓഫീസുകൾ ഉണ്ടാക്കുന്നു. കൺസ്യൂമർഫെഡിനെക്കാളും വ്യാപാര ശൃംഖലയുള്ള സിവിൽ സപ്ലൈസ് കോർപ്പറേഷനുപോലും ഇതിന്റെ നാലിലൊന്ന് റീജിണൽ ഓഫീസുകളേയുള്ളു.
Stories you may Like
- സർക്കാർ ഓഫീസുകളിൽ കൈക്കൂലി തടയാൻ സംവിധാനം; അഴിമതി രഹിത കേരളം യാഥാർത്ഥ്യമാകുമോ?
- ഓണക്കാലത്ത് 106 കോടിയുടെ റെക്കോർഡ് വിൽപനയുമായി കൺസ്യൂമർഫെഡ്
- തിരുവല്ല നഗരസഭയുടെ ഭരണം പുറത്തു നിന്ന് നിയന്ത്രിച്ച് മുൻ സെക്രട്ടറി
- റംസാൻ-വിഷു വിപണന മേളകൾ നടത്താൻ ഹൈക്കോടതി അനുമതി
- നീതി സ്റ്റോറുകൾക്ക് മരുന്നു കൂടുതൽ വിലക്കുറവിൽ നൽകാൻ കൺസ്യൂമർഫെഡ്
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍