ചെറുമീനെ ചൂണ്ടയിൽ കൊരുത്ത് ചെന്നിത്തല പിടിക്കുന്നത് ലീഗ് എന്ന വലിയ മീനിനെ; മുഖ്യമന്ത്രിക്കസേര ഉറപ്പിക്കാൻ ലീഗിന് കടിഞ്ഞാണിട്ട് ഐ ഗ്രൂപ്പ് നേതാവ്; മറ്റൊരാളുടെ പരാജയം കൂടി ഉറപ്പിക്കാൻ ചാണക്യ തന്ത്രം ആസൂത്രണം ചെയ്ത് ഉമ്മൻ ചാണ്ടി; തലസ്ഥാനത്ത് ഇപ്പോൾ കരുണാകരനെ തോൽപ്പിക്കുന്ന കരുനീക്കങ്ങൾ
ബി രഘുരാജ്
തിരുവനന്തപുരം: കേരള രാഷ്ട്രീയം കണ്ട ഏറ്റവും വലിയ ചാണക്യൻ ആരെന്നു ചോദിച്ചാൽ കക്ഷി രാഷ്ട്രീയ ഭേദെമന്യേ എല്ലാവരും പറയും അതു കരുണാകരൻ തന്നെയെന്ന്. എന്നാൽ കരുണാകരനേയും തോൽപ്പിക്കുന്ന കരുനീക്കങ്ങൾ ആണ് ഇപ്പോൾ തലസ്ഥാനത്ത് അരങ്ങേറുന്നത്. മുഖ്യമന്ത്രിക്കസേര ലക്ഷ്യമിട്ടു മൂന്നോ നാലോ തവണ നടത്തിയ നീക്കങ്ങൾ പരാജയപ്പെട്ടിട്ടും ഏതാണ്ടു വിജയത്തോടു അടുത്ത പുതിയ കരുനീക്കങ്ങളുമായി ഇപ്പോൾ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല മുന്നേറുന്നത്. അപ്രഖ്യാപിതമായി എതിരാളികളുടെ വലയിൽ കടന്ന് കയറി ഗോൾ അടിച്ചു വിജയം ഉറപ്പിക്കുന്നതു പതിവാക്കിയ ഉമ്മൻ ചാണ്ടി ഇത്തവണയും അന്തിമ വിജയം നേടുമെന്ന് കരുതുന്നവർ ഏറെയുണ്ട്.
മുഖ്യമന്ത്രിയാകാൻ ഏറ്റവും കൂടുതൽ തടസമായി നിൽക്കുന്ന ലീഗിനെ ഒറ്റയടിക്ക് കടിഞ്ഞാണിട്ടു എന്ന നേട്ടമാണ് ഇപ്പോഴത്തെ പ്രതിസന്ധിയിൽ ആഭ്യന്തരമന്ത്രിയുടെ വീതം. ലീഗിന്റെ എതിർപ്പ് മറികടക്കാതെ ഉമ്മൻ ചാണ്ടിക്കെതിരെയുള്ള യുദ്ധം വിജയിക്കില്ലെന്നു ഉറപ്പിച്ച ചെന്നിത്തല ഒരേ സമയം പ്രഗൽഭ മന്ത്രിയെന്ന പേരെടുത്തു കൊണ്ട് തന്നെയാണ് ഇപ്പോൾ നീക്കങ്ങൾ നടത്തുന്നത്. ആഭ്യന്തര മന്ത്രി എന്ന നിലയിൽ കുറഞ്ഞ കാലയളവ് കൊണ്ട് വൻ കൈയടി നേടിയ രമേശ് ചെന്നിത്തല ഒരേ സമയം ജനകീയ വിഷയങ്ങൾ ഏറ്റെടുക്കുകയും അതേ സമയം എതിരാളികളെ തന്ത്രപൂർവ്വം എതിർക്കുകയും ചെയ്യുന്നു.
മന്ത്രിസഭയിലേക്കുള്ള രമേശിന്റെ കടന്നുവരവിലെ വൈകിപ്പിച്ചത് മുസ്ലിം ലീഗാണ്. കെപിസിസി പ്രസിഡന്റായിരിക്കെ ഉപ മുഖ്യമന്ത്രി പദവുമായി മന്ത്രിസഭയിലെത്താനായിരുന്നു മോഹം. താക്കോൽ സ്ഥാനത്ത് നായർ വേണമെന്ന എൻഎസ്എസിന്റെ പ്രതികരണം പോലും രമേശിന്റെ ഉപമുഖ്യമന്ത്രി പദത്തിനായിട്ടായിരുന്നു. ഇതിനെ ഉമ്മൻ ചാണ്ടി സമർത്ഥമായി വെട്ടി. തിരുവഞ്ചൂർ രാധാകൃഷ്ണനെ ആഭ്യന്തരം ഏൽപ്പിച്ചു. ഉപമുഖ്യമന്ത്രി സ്ഥാനമെന്ന ആവശ്യത്തെ ലീഗെന്ന രാഷ്ട്രീയ സുഹൃത്തിനേയും കൂട്ടുപിടിച്ച് ഉമ്മൻ ചാണ്ടി തകർത്തു. ഉപമുഖ്യമന്ത്രി സ്ഥാനം ആർക്കെങ്കിലും നൽകിയാൽ അത് മുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ ലീഗിന് വേണമെന്ന് പി കെ കുഞ്ഞാലിക്കുട്ടി തറപ്പിച്ചു പറഞ്ഞു. ഇതോടെ മന്ത്രിസഭയിലേക്ക് എത്താൻ രമേശിന് പിന്നേയും കാത്തിരിക്കേണ്ടി വന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പാണ് ആഭ്യന്തരം ഉറപ്പിച്ച് മന്ത്രിസഭയിലേക്ക് എത്തിയത്. കോൺഗ്രസ് മന്ത്രിമാരിൽ രണ്ടാമനുമായി. പക്ഷേ ആഭ്യന്തരം തന്നെ ഏൽപ്പിച്ചാൽ പൊളിയുമെന്ന വാദത്തെ ചെന്നിത്തല തകർത്തിരിക്കുന്നു. ഓപ്പറേഷൻ കുബേരയിൽ തുടങ്ങിയ നീക്കങ്ങൾ ടി ഒ സൂരജിന്റെ വിജിലൻസ് റെയ്ഡിൽ എത്തി നിൽക്കുന്നു. ഇന്ന് മന്ത്രിസഭയിലെ തിളങ്ങുന്ന നക്ഷത്രമാണ് ചെന്നിത്തല. ഇതിനെല്ലാം മുമ്പ് തന്നെ ഐ ഗ്രൂപ്പിന്റെ നേതാവായി രമേശ് മാറിയിരുന്നു. വയലാർ രവിയും പി സി ചാക്കോയും മുരളീധരനും അടക്കമുള്ളവർ ആഭ്യന്തരമന്ത്രിയുടെ നേതൃത്വത്തെ അംഗീകരിച്ചു. കരുണാകരന് ശേഷം ഐ ഗ്രൂപ്പിന്റെ പ്രഖ്യാപിത ലീഡർ പദവി രമേശ് സ്വന്തമാക്കി.
കെപിസിസി പ്രസിഡന്റ് പദത്തിലേക്ക് ഐ ഗ്രൂപ്പിനെ എത്തിക്കാൻ കൂട്ടായ്മ അനിവാര്യമാണെന്നാണ് ചെന്നിത്തല ഉയർത്തിയ വാദം. അതിലേക്ക് നേതാക്കൾ ഒഴുകി. വി എം സുധീരനെന്ന കെപിസിസി പ്രസിഡന്റിനോട് അടുപ്പമില്ലാത്ത നേതാക്കളെല്ലാം ഐ ഗ്രൂപ്പിന്റെ ഭാഗവുമായി. ഗ്രൂപ്പിന്റെ കരുത്തിൽ സംഘടന പടിക്കുക എന്നതിലപ്പുറമുള്ള നീക്കമായിരുന്നു കരുണാകരന്റെ വികാരമുയർത്തിയുള്ള രമേശിന്റെ നീക്കമെന്ന് ഇപ്പോഴാണ് വ്യക്തമാകുന്നത്. സംഘടനയ്ക്കൊപ്പം ഭരണ നേതൃത്വം തന്റെ കൈയിലേക്ക് എത്തണമെന്നാണ് ചെന്നിത്തലയുടെ ആഗ്രഹം. ഇതിനുള്ള കരുനീക്കമാണ് ടിഒ സൂരജിന്റെ വിജിലൻസ് റെയ്ഡിലെത്തിച്ചത്.
സോളാർക്കേസിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെയും ജ്യൂഡീഷ്യൽ അന്വേഷണമുണ്ട്. മുഖ്യമന്ത്രിക്കെതിരെ ശക്തമായ മൊഴികളും കമ്മീഷന് കിട്ടി. അതുകൊണ്ട് തന്നെ സോളാറിൽ മുഖ്യമന്ത്രിക്കെതിരെ കമ്മീഷൻ പരാമർശം നടത്തും. അങ്ങനെ വന്നാൽ മുഖ്യമന്ത്രി സ്ഥാനം ഉമ്മൻ ചാണ്ടിക്ക് ഒഴിയേണ്ടി വരും. ഇതിനൊപ്പം സോളാറിലെ വിവാദ നായിക സരിതാ എസ് നായരുടെ വാട്സ് ആപ്പ് ദൃശ്യം പ്രചരിച്ചതും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ലക്ഷ്യമിട്ടാണെന്നും ചർച്ചയുണ്ട്. ഏപ്രിൽ മാസത്തോടെ ഇതും വിവാദമായി ഉയരുമെന്ന് ചെന്നിത്തല കണക്ക് കൂട്ടുന്നു. ഈ ആരോപണങ്ങളെ അതിജീവിക്കാൻ ഉമ്മൻ ചാണ്ടിക്കോ എ ഗ്രൂപ്പിനോ കഴിയില്ലെന്നാണ് ഐ വിഭാഗം വിലയിരുത്തുന്നത്. അത്തരമൊരു സാഹചര്യത്തിൽ മുഖ്യമന്ത്രിയായി രമേശ് ചെന്നിത്തല തന്നെ എത്തണമെന്നാണ് നിർബന്ധം.
ഇതിന് പ്രധാനമായും വേണ്ടത് ലീഗിന്റെ പിന്തുണയാണ്. ലീഗ് നേതാക്കളുടെ ഇഷ്ടക്കാരനായ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജിനെ ലക്ഷ്യമിട്ടത് ഇതുകൊണ്ടാണ്. റെയ്ഡിൽ പിടിച്ചെടുത്ത പല രേഖകളും വിജിലൻസിൽ നിന്ന് രമേശ് ചെന്നിത്തലയ്ക്ക് കിട്ടുമെന്ന് ഉറപ്പാണ്. ഇതിൽ പലതും ലീഗ് നേതൃത്വത്തിന്റെ ഇടപാടുകളെ കുറിച്ചുള്ള വിശദാംശങ്ങളാണ്. ഈ രേഖ കൈയിലുള്ളതിനാൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തന്നെ ഉയർത്തിക്കാട്ടിയാൽ അതിന് ലീഗിന് എതിർക്കാനാകില്ല. മുസ്ലിം ലീഗ് നേതൃത്വത്തെ വെട്ടിലാക്കുന്ന പല രേഖകളും സൂരജിൽ നിന്ന് ആഭ്യന്തര മന്ത്രിക്ക് കിട്ടിക്കഴിഞ്ഞു. ഈ ലക്ഷ്യം പാളാതിരിക്കാനാണ് സൂരജിനെതിരായ റെയ്ഡ് വിവരം അതീവ രഹസ്യമായി സൂക്ഷിച്ചത്. സെക്രട്ടറിയേറ്റിലെ ഓഫീസും വിജിലൻസ് പരിശോധിച്ചത് ഇതിനാണെന്നും വ്യക്തമാണ്. അങ്ങനെ ലഭിച്ച തെളിവുകളിലൂടെ ലീഗിനെ തളയ്ക്കാമെന്ന് ചെന്നിത്തല കണക്ക് കൂട്ടുന്നുണ്ട്.
അതിനിടെ ലീഗിലെ ചില മന്ത്രിമാരെ സൂരജ് ഭീഷണിപ്പെടുത്തിയെന്നും അണിയറ സംസാരമുണ്ട്. അതിൽ നിന്ന് ലീഗ് നേതാക്കളെ രക്ഷിക്കാനായിരുന്നു റെയ്ഡ് എന്നായിരുന്നു വാദം. റെയ്ഡിലൂടെ സൂജര് ബ്ലാക്ക് മെയിലിന് ഉപയോഗിച്ച രേഖകൾ എല്ലാം കണ്ടത്തിയത്രേ. ഇവ ചെന്നിത്തലയുടെ കൈയിലുമെത്തിക്കാണും. ഇപ്പോൾ സൂരജിൽ നിന്ന് ലീഗിലെ ചില നേതാക്കൾ രക്ഷപ്പെട്ടു. അതിന് ഭാവിയിൽ സഹായം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഐ ഗ്രൂപ്പ്. ഉമ്മൻ ചാണ്ടിയെ കൈവിട്ട് രമേശ് ചെന്നിത്തലയെ പിന്തുണയ്ക്കാൻ ലീഗ് നേതാക്കൾ തയ്യാറാകണമെന്നതാണ് മനസ്സിലിരിപ്പ്. സൂരജിന്റെ വീട്ടിലെ റെയ്ഡിലൂടെ ഇത് സാധിച്ചുവെന്ന് തന്നെയാണ് രാഷ്ട്രീയ നിരീക്ഷകരും കരുതുന്നത്. അങ്ങനെ രാഷ്ട്രീയ കരുനീക്കങ്ങളിൽ ഇമേജ് വർദ്ധനയ്ക്കൊപ്പം എതിരാളികളെ വെട്ടിവീഴ്ത്താനും ചെന്നിത്തലയ്ക്ക് കഴിഞ്ഞെന്നാണ് നിരീക്ഷണം.
പക്ഷേ ഉമ്മൻ ചാണ്ടി തന്ത്രശാലിയാണ്. സാക്ഷാൽ കരുണാകരനെ വെട്ടി ആന്റണിയെ മുഖ്യമന്ത്രി പദത്തിലെത്തിച്ച് കേരളത്തിലെ കോൺഗ്രസിൽ ഒന്നാമനായി. പിന്നീട് ആന്റണിയേയും വെട്ടി അധികാരം സ്വന്തം കൈയിലെത്തിച്ചു. രമേശ് ചെന്നിത്തലയുടേയും കെഎം മാണിയുടേയും അതിസമർത്ഥ നീക്കങ്ങളെ പോലും വെട്ടി മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്നു. അതുകൊണ്ട് തന്നെ രമേശ് ചെന്നിത്തലയുടെ മുഖ്യമന്ത്രി പദമോഹത്തെ മലർത്തിയടിക്കാനുള്ള അമ്പുകൾ ഉമ്മൻ ചാണ്ടിയുടെ ആവനാഴിയിൽ ഇനിയും ഉണ്ടെന്നാണ് എ ഗ്രൂപ്പ് പറയുന്നത്. അത്തരം നീക്കങ്ങളിലൂടെ കേരള രാഷ്ട്രീയത്തിന്റെ അമരത്ത് ഉമ്മൻ ചാണ്ടി ഇനിയും തുടരുമെന്നാണ് അവരുടെ പക്ഷം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്