ആൺകുട്ടികളും പെൺകുട്ടികളും ഒരു മീറ്ററിൽ കുറഞ്ഞ അകലത്തിൽ എത്തിയാൽ നടപടിയുണ്ടാകുമെന്ന് സ്കൂൾ മാനേജ്മെന്റിന്റെ പരസ്യ മുന്നറിയിപ്പ്; മൂലയിലോ ഒഴിഞ്ഞിടത്തോ ആണിനേയും പെണ്ണിനേയും കണ്ടാലും നടപടി; വ്യക്തി സ്വാതന്ത്ര്യത്തിന്റെ അന്താരാഷ്ട്ര ജിഹ്വയായ അരുദ്ധതി റോയിയുടെ അമ്മയുടെ സ്കൂളിലെ നിയമങ്ങൾ ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: പ്രമുഖ എഴുത്തുകാരി അരുന്ധതി റോയിയുടെ അമ്മയാണ് മേരി റോയി. വ്യക്തി സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടവുമായി അന്താരാഷ്ട്ര തലത്തിൽ അരുന്ധതി റോയി നിറയുമ്പോൾ അമ്മയുടെ വ്യക്തി ചരിത്രവും സമാനം തന്നെ. ക്രിസ്ത്യൻ പിന്തുടർച്ചാവകാശ നിയമം മാറ്റിയെഴുതിയ നിയമപോരാട്ടത്തിലൂടെ ശ്രദ്ധേയയായ സാമൂഹ്യ പ്രവർത്തകയാണ് മേരി റോയി. സമൂഹത്തിലെ അനീതിക്ക് എതിരെ ശബ്ദമുയർത്താൻ ആംആദ്മിയ്ക്കൊപ്പം ചേർന്ന രാഷ്ട്രീയ പ്രവർത്തക. ഇതിനൊപ്പം കോട്ടയം നഗരത്തിലുള്ള പള്ളിക്കൂടം വിദ്യാലയത്തിന്റെ പ്രധാന അദ്ധ്യാപികയും സ്ഥാപകയുമാണ് മേരി റോയ്. അതുകൊണ്ട് കൂടിയാണ് പള്ളിക്കൂടം വിദ്യാലയത്തിലെ ഈ ഉത്തരവിന് പ്രസക്തി കൂടുന്നത്.
കോട്ടയത്തിനടുത്തു വടവാതൂരിൽ പള്ളിക്കൂടം വളപ്പിലാണ്, ക്രൈസ്തവ കുടുംബങ്ങളുടെ ചരിത്രം മാറ്റിമറിച്ച മേരി റോയിയുടെ താമസം. പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വീട്ടിൽ പ്രകൃതിയോട് ഇണങ്ങിയുള്ള ജീവിതം. ക്രൈസ്തവസ്ത്രീകൾക്കു പിതൃസ്വത്തിൽ തുല്യാവകാശം ലഭിച്ചതു മേരി റോയി സുപ്രീം കോടതിയിൽനിന്നു സമ്പാദിച്ച സുപ്രധാന വിധിയിലൂടെയായിരുന്നു. ക്രൈസ്തവചരിത്രത്തിലും നിയമചരിത്രത്തിലും നിർണായകമായി ഈ വിധി. അത്തരത്തിലൊരു വ്യക്തിയുടെ സ്കൂളിൽ ഇത്തരമൊരു ഉത്തരവ് ഇറങ്ങുമോ എന്ന സംശയം ഉയരുക സ്വാഭാവികമാണ്. എന്നാൽ അച്ചടക്കത്തിന്റെ പേരിൽ ഇവിടുത്തെ കുട്ടികൾക്ക് സമാന്യ നീതി പോലും മേരി റോയി നിഷേധിക്കുകയാണ്. സ്കൂളിന്റെ എല്ലാമെല്ലാമാണ് മേരി റോയി. അതുകൊണ്ട് തന്നെ സ്കൂൾ വെബ്സൈറ്റിലെ ഈ ഉത്തരവും അവരുടെ പേരിലാണ് പുറത്തുവന്നിരിക്കുന്നത്.
സ്കൂളിനെ കുറിച്ച് പൊതുകാര്യങ്ങൾ വിശദീകരിക്കുന്ന നോട്ടിൽ ആൺകുട്ടികളും പെൺകുട്ടികളും എന്ന വേർതിരിവിലുള്ള പ്രത്യേകമായി ഒരു ഭാഗമുണ്ട്. അവിടേയാണ് ആൺകുട്ടികളും പെൺകുട്ടികളും ഒരു മീറ്ററിൽ കുറഞ്ഞ അകലത്തിൽ എത്തരുതെന്ന കർശന നിർദ്ദേശമുള്ളത്. അച്ചടക്കത്തിന്റെ പ്രധാന്യമാണ് ചൂണ്ടികാണിക്കുന്നത്. സമൂഹത്തിൽ കാണുന്ന കൊള്ളരുതായ്മകൾ ഇല്ലാതാക്കിയുള്ള ഭാവിയുടെ സൃഷ്ടിക്ക് ഇത്തരമൊരു നിർദ്ദേശം കൊണ്ട് സഹായകമാകുമെന്നാണ് വിലയിരുത്തൽ ഉള്ളത്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വേണ്ടത്ര പ്രാധാന്യവും പരിഗണനയും നൽകുന്ന സ്കൂളാണിത്. എല്ലാ കാര്യങ്ങളിലും ഇവരെ തുല്യരായി കണക്കാക്കും. ഇവർ തമ്മിൽ ആരോഗ്യപരമായ സൗഹൃദം ഉണ്ടാവുകയും വേണം. എന്നാൽ ആരോഗ്യകരമായ സൗഹൃദമെന്ന പേരിലെ ഇടപെടലുകൾ അതിരുവിട്ടു പോകാൻ പാടില്ല. അത് അംഗീകരിക്കാനും കഴിയില്ല. ഒഴിഞ്ഞ മൂലയിലും ഒറ്റയ്ക്കും നടന്ന് സംസാരവുമെല്ലാം പൊതുവേ അംഗീകരിക്കപ്പെട്ടതാണ്. എന്നാൽ ഇത്തരം കാര്യങ്ങൾ സമൂഹത്തിൽ നിരവധി പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്. അതുകൊണ്ട് ചില നടപടികൾ സ്കൂൾ എടുക്കുന്നുവെന്നാണ് വിശദീകരണം.
ആൺകുട്ടികളും പെൺകുട്ടികളും തികഞ്ഞ ബഹുമാനത്തോടെ ക്യാമ്പസിൽ പെരുമാറണം. ആൺ-പെൺകുട്ടികൾ തമ്മിൽ എപ്പോഴും ഒരു മീറ്ററിന്റെ അകലം പാലിക്കണം. രക്ഷകർത്താക്കളിൽ നിന്ന് പരാതികൾ ഉയർന്നാൽ കർശന നടപടികളുണ്ടാകും. താഴ്ന്ന ക്ലാസിലെ കുട്ടികളുമായി സൗഹൃദ സ്ഥാപിക്കാൻ ആരേയും അനുവദിക്കില്ലെന്നും തെറ്റു ചെയ്യുന്നവർക്ക് ഉചിതമായ ശിക്ഷ നൽകുമെന്നും പറയുന്നു. ചുരുക്കത്തിൽ കുട്ടികളുടെ വ്യക്തി സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണ് ഇത്. താഴ്ന്ന ക്ലാസുകളിലുള്ള കുട്ടികളുമായി സംസാരിക്കാൻ പോലും പറ്റില്ലെന്ന സ്കൂൾ മാനേജ്മെന്റിന്റെ മാർഗ്ഗ നിർദ്ദേശമാണ് ഇതിൽ ഏറ്റവും ഗുരുതരം. അരുന്ധതീ റോയിയെ പോലെയുള്ള ആഗോളതതലത്തിൽ വ്യക്തി സ്വാതന്ത്ര്യത്തിന് വേണ്ടി പ്രവർത്തിക്കുന്ന എഴുത്തുകാരിയുടെ അമ്മയുടെ സ്കൂളിലാണ് ഇതെല്ലാമെന്നതാണ് ഏറ്റവും ഞെട്ടിക്കുന്നത്. കുട്ടികളുടെ ഭാവിയെ ഓർത്താണ് ഇതെല്ലാമെന്ന് മേരി റോയി തന്നെ വിശദീകരിക്കുന്നുവെന്നതും ശ്രദ്ധേയമാണ്.
സാമ്പ്രദായിക വിദ്യാഭ്യാസരീതികൾ ചോദ്യംചെയ്ത് മേരി റോയി സ്ഥാപിച്ചതാണ് പള്ളിക്കൂടം എന്ന വിദ്യാലയം. മാതൃഭാഷയ്ക്കുള്ള നൽകുന്ന പ്രാധാന്യവും കളികളിലൂടെയുള്ള പഠനരീതിയുമാണ് ഈ വിദ്യാലയത്തെ വേറിട്ടുനിർത്തുന്നത്. തന്നെ വ്യത്യസ്തയാക്കിയതു വിദ്യാഭ്യാസമാണെന്ന വിശ്വാസമാണ് മേരി റോയിയുടെ കരുത്ത്. അതാണു വേറിട്ടു ചിന്തിക്കാൻ പ്രാപ്തിനൽകുന്ന വിദ്യാഭ്യാസരീതി പള്ളിക്കൂടത്തിൽ പിന്തുടരാൻ അവരെ പ്രേരിപ്പിച്ചതും. ഞാൻ കുട്ടികളെ പഠിപ്പിക്കുന്നതു സ്വാതന്ത്ര്യമാണ്. എന്റെ ജീവിതത്തിൽനിന്നു പഠിച്ചതു സ്വാതന്ത്ര്യമാണ്. അനുന്ധതിക്കും കൊച്ചുമകൾ മരിയയ്ക്കും പകർന്നുകൊടുത്തതും ഇതുതന്നെ. ലണ്ടനിൽ ഇക്കണോമിക്സ് പഠിക്കാൻ പോയ മരിയ ഇന്നു മികച്ച നിലയിൽ നൃത്തവിദ്യാലയം നടത്തുന്നു. അരുന്ധതി പൊളിറ്റിക്കൽ റൈറ്റർ എന്നനിലയിൽ പ്രതികരിക്കുന്നുവെന്നും പറയുന്ന മേരി റോയിയാണ് സ്വന്തം സ്കൂളിൽ കാടൻ നിയമങ്ങൾ അച്ചടക്കത്തിന്റെ പേരിൽ അടിച്ചേൽപ്പിക്കുന്നത്.
സാമൂഹിക ഇടപെടലുകളിലൂടെയാണ് മേരി റോയിയും പള്ളിക്കൂടം സ്കൂളും വളർന്ന് വലുതായത്. ഉദാഹരണത്തിന് ക്രിസ്തുവിന്റെ അന്ത്യരംഗം വികലമായി ചിത്രീകരിക്കുന്നെന്നാരോപിച്ച് ലോകപ്രശസ്ത നാടകമായ 'ജീസസ് ക്രൈസ്റ്റ്, സൂപ്പർസ്റ്റാറിന്' കോട്ടയത്ത് ഏർപ്പെടുത്തിയ നിരോധത്തിൽ നടത്തിയ നിയമപോരാട്ടം. ഈ വിലക്ക് 25 വർഷത്തിന് ശേഷം സുപ്രീംകോടതി ഈയിടെ നീക്കിയിരുന്നു. കഞ്ഞിക്കുഴിയിലെ 'പള്ളിക്കുടം' സ്കൂളിൽ നാടകം അവതരിപ്പിക്കാനിരിക്കെയായിരുന്നു നിരോധനം. 1990ൽ കോട്ടയം ജില്ലാ കലക്ടറായിരുന്ന അൽഫോൻസ് കണ്ണന്താനമാണ് ജില്ലയിൽ നാടകം അവതരിപ്പിക്കുന്നത് തടഞ്ഞത്. നാടകത്തിൽ കുരിശിൽ തറക്കാൻ കൊണ്ടുപോകുന്നതിന് മുമ്പായി മഗ്ദലനമറിയം യേശുവിനെ ആശ്വസിപ്പിക്കുന്ന രംഗമുണ്ടായിരുന്നു. സുഹൃത്തിനെപോലെ തലയിൽ തലോടി ആശ്വസിപ്പിക്കുന്ന രംഗം തെറ്റായ സന്ദേശം നൽകുമെന്ന് ചൂണ്ടിക്കാട്ടി ഒരുവിഭാഗം കത്തോലിക്ക, സി.എസ്.ഐ വൈദികർ രംഗത്തത്തെിയതോടെയാണ് എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കി നാടകം അവതരിപ്പിക്കാൻ നാല് മിനിറ്റുകൾ മാത്രം അവശേഷിപ്പിക്കെ നിരോധ ഉത്തരവ് പുറത്തിറക്കിയത്. ഇതിനെതിരെ മേരി റോയി നടത്തിയ നിയമപോരാട്ടം ജയം കണ്ടത് ഈയിടെയാണ്.
ക്രസ്ത്യൻ പിന്തുടർച്ചാ അവകാശ നിയമത്തിൽ സ്ത്രീകളുടെ അവകാശം സ്ഥാപിച്ചെടുക്കാൻ മേരി റോയി നടത്തിയ നിയമപോരാട്ടവും ശ്രദ്ധേയമാണ്.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍