Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എന്റെ മരണത്തിന് ഉത്തരവാദി ഞാനും എന്റെ ശീലങ്ങളും മാത്രം; പ്രപഞ്ചത്തിൽ ജീവനുള്ള യാതൊന്നിനും ഇതിൽ ഇടമില്ല; മരണ കയർ പോരാട്ടത്തിന്റെ അടയാളമാക്കിയ ഭഗത് സിങ് മുതൽ സദാം ഹുസൈൻ വരെയുള്ളവർ ക്ഷമിക്കണം...എനിക്കത് ഒളിച്ചോട്ടമാണ്: പൊലീസ് കണ്ടെത്തിയത് കുടുംബ പ്രശ്‌നങ്ങളെ കുറിച്ച് പരാമർശമില്ലാത്ത ഹരിയുടെ ആത്മഹത്യാ കുറിപ്പ്; നിറയുന്നത് മദ്യപാനത്തിന്റേയും വിഷാദത്തിന്റേയും വേദനകൾ; പ്രതിഭാ ഹരിയുടെ ഭർത്താവിന്റെ ആത്മഹത്യാ കുറിപ്പ് ഇല്ലായ്മ ചെയ്യുന്നത് മരണത്തിലെ ദുരൂഹതകൾ

എന്റെ മരണത്തിന് ഉത്തരവാദി ഞാനും എന്റെ ശീലങ്ങളും മാത്രം; പ്രപഞ്ചത്തിൽ ജീവനുള്ള യാതൊന്നിനും ഇതിൽ ഇടമില്ല; മരണ കയർ പോരാട്ടത്തിന്റെ അടയാളമാക്കിയ ഭഗത് സിങ് മുതൽ സദാം ഹുസൈൻ വരെയുള്ളവർ ക്ഷമിക്കണം...എനിക്കത് ഒളിച്ചോട്ടമാണ്: പൊലീസ് കണ്ടെത്തിയത് കുടുംബ പ്രശ്‌നങ്ങളെ കുറിച്ച് പരാമർശമില്ലാത്ത ഹരിയുടെ ആത്മഹത്യാ കുറിപ്പ്; നിറയുന്നത് മദ്യപാനത്തിന്റേയും വിഷാദത്തിന്റേയും വേദനകൾ; പ്രതിഭാ ഹരിയുടെ ഭർത്താവിന്റെ ആത്മഹത്യാ കുറിപ്പ് ഇല്ലായ്മ ചെയ്യുന്നത് മരണത്തിലെ ദുരൂഹതകൾ

എം മനോജ് കുമാർ

മലപ്പുറം: മദ്യത്തിന്റെ അവസാന ഇര ഞാനാണ്.. എന്റെ മരണത്തിൽ വേറാർക്കും ഉത്തരവാദിത്തമില്ല...മൂന്ന് പേജുള്ള ആത്മഹത്യാകുറിപ്പാണ് പൊലീസിന് കിട്ടിയത്. എന്റെ മരണത്തിന് ഉത്തരവാദി ഞാനും എന്റെ ശീലങ്ങളും മാത്രമാണ്. പ്രപഞ്ചത്തിൽ ജീവനുള്ള യാതൊന്നിനും ഇതിൽ ഇടമില്ല. ആത്മഹത്യയെന്ന സപ്‌നന്ദമിടിത്തത്തിന്റേയും അമിത മദ്യപാനത്തിന്റേയും അവസാന ഇര ഞാനാകട്ടെ. മരണ കയർ പോരാട്ടത്തിന്റെ അടയാളമാക്കിയ ഭഗത് സിങ് മുതൽ സദാം ഹുസൈൻ വരെയുള്ളവർ ക്ഷമിക്കണം. എനിക്കത് ഒളിച്ചോട്ടമാണ്-ആത്മഹത്യാ കുറിപ്പിൽ വിവിധ സ്ഥലങ്ങളിലായി ഹരി വിശദീകരിക്കുന്നത് ഇങ്ങനെയാണ്.

ഈ ആത്മഹത്യാകുറിപ്പിൽ കുടുംബത്തിനെ കുറിച്ച് ഒന്നും ഹരി പറയുന്നില്ല. കട ബാധ്യതകളെ കുറിച്ച് പറയുന്നുമുണ്ട്. ഇതും ഹരിയുടെ മുറിയിൽ നിന്നാണ് പൊലീസിന് കിട്ടിയത്. ഇതോടെ മരണം ആത്മഹത്യയാണെന്ന് ഉറപ്പിക്കുകയാണ് പൊലീസും. അമിത മദ്യപാനമാണ് ഹരിയെ മാനസികമായി തളർത്തിയതെന്ന് മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. പ്രതിഭാ ഹരിയുടെ കുടുംബം തകർക്കാൻ ശ്രമിച്ചവരാണ് ഹരിയേയും മദ്യത്തിന്റെ വഴിയേ നടത്തിയത്. ഇത് വലിയ പ്രശ്‌നമായി മാറി. നിലമ്പൂരിൽ ജോലി കിട്ടിയതോടെ സുഹൃത്തുക്കളിൽ നിന്നും അകന്നു. ഇത് വിഷാദ മനസ്സിന് താങ്ങാനായില്ല. കുടുംബ കോടതി വിവാഹ മോചനം അനുവദിക്കുമെന്ന സാഹച്യമുണ്ടാക്കിയതും ഹരിയെ തളർത്തി. ഇതോടെ ഒരു കയറിൻ തുമ്പിൽ ജീവൻ അവസാനിപ്പിക്കുകയായിരുന്നു ഹരി. മൂന്ന് പേജുള്ള ആത്മഹത്യാ കുറിപ്പിൽ വിവാദമുണ്ടാകുന്ന ഒന്നുമില്ലെന്നാണ് മറുനാടന് ലഭിക്കുന്ന സൂചന.

വൈദ്യുതി ബോർഡ് ജീവനക്കാരനായ സ്വദേശി കെആർ ഹരിയെ ആണ് നിലമ്പൂരിലെ തന്നെ വാടക ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ചുങ്കത്തറയിൽ കെഎസ്ഇബി ഓവർസിയറാണ് ഹരി. ആലപ്പുഴ തകഴി സ്വദേശിയാണ്. ഹരിയുടെ മരണം രാവിലെ ക്വാർട്ടേഴ്സിന് പുറത്തേക്ക് ഹരിയെ കാണാത്തതിനെ തുടർന്ന് അയൽവാസികളാണ് ആദ്യം കെഎസ്ഇബി ഓഫീസിലും പിന്നീട് പൊലീസ് സ്റ്റേഷനിലും വിവരം അറിയിച്ചത്. തുടർന്ന് പൊലീസ് എത്തി വീട് തുറന്ന് പരിശോധന നടത്തിയപ്പോഴാണ് ഹരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വർഷങ്ങളായി ഹരി കുടുംബത്തിൽ നിന്ന് അകന്ന് കഴിയുകയാണ്. ഹരിയിൽ നിന്ന് വിവാഹ മോചനം ആവശ്യപ്പെട്ട് പ്രതിഭ എംഎൽഎ നൽകിയ ഹർജി ആലപ്പുഴ കുടുംബ കോടതിയുടെ പരിഗണനയിലാണ്.

പിന്നാലെ പ്രതിഭ ഹരി എന്ന പേര് യു ഹരി എന്നാക്കി എംഎൽഎ മാറ്റിയിരുന്നു. സിപിഎം പ്രാദേശിക നേതാവായിരുന്ന ഹരി അക്കാലത്താണ് പ്രതിഭയെ പരിചയപ്പെടുന്നതും വിവാഹം കഴിക്കുന്നതും. 2001 ഫെബ്രുവരി നാലിന് വിവാഹിതരായ ഇവർക്ക് ഒരു മകനുണ്ട്. ഹരി വഴിയാണ് പ്രതിഭ സജീവ രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്ത ശേഷം തകഴിയിലെ കുടുംബ വീട്ടിലെത്തിക്കും. ജോലി കിട്ടും മുമ്പ് അമ്പലപ്പുഴയിലെ അറിയപ്പെടുന്ന നേതാവായിരുന്നു ഹരി. ഡിവൈഎഫ് ഐയുടെ അമ്പലപ്പുഴ ഏര്യാ ജോയിന്റ് സെക്രട്ടറിയായിരുന്നു. വിദ്യാർത്ഥി രാഷ്ട്രീയത്തിനിടെയാണ് അയൽപക്കക്കാരിയായ പ്രതിഭയുമായി ഹരി അടുക്കുന്നത്. ഇത് പ്രണയമായി മാറി. പിന്നീട് അസ്വാരസ്യങ്ങളിലേക്ക് കാര്യങ്ങളെത്തി.

ഭർത്താവ് തന്നെ സംരക്ഷിക്കുന്നില്ലെന്നും മകനെ അന്വേഷിക്കുന്നില്ലെന്നുമാണ് ആരോപിച്ചാണ് ഹരിക്കെതിരെ പ്രതിഭാ ഹരി വിവാഹ മോചന ഹർജി നൽകിയത്. കെഎസ്ഇബി ഉദ്യോഗസ്ഥനായ ഭർത്താവ് തന്നെ സംരക്ഷിക്കുന്നില്ലെന്നും, മകനെ അന്വേഷിക്കുന്നില്ലെന്നുമായിരുന്നു പ്രതിഭയുടെ ആരോപണം. പത്തു വർഷത്തോളമായി ഭർത്താവിൽ നിന്ന് അകന്നുകഴിയുകയാണെന്നും ഇവരുടെ ഹർജിയിൽ പറഞ്ഞിരുന്നു. ഇതിനെ ഹരി എതിർത്തിരുന്നു. പ്രതിഭ ഹരിയുടെ വിവാഹ മോചന ഹർജി അന്നും ഏറെ ചർച്ചയായിരുന്നു. വർഷങ്ങളായി ഭർത്താവുമായി അകന്നു കഴിയുന്ന തനിക്ക് വിവാഹമോചനം നൽകണമെന്നായിരുന്നു എംഎൽഎയുടെ ആവശ്യം. ഈ ഹർജി ഇനിയും കോടതി അന്തിമമായി തീർപ്പ് കൽപ്പിച്ചിട്ടില്ല.

പ്രതിഭ ഹരിയുടെ ഹർജിയിൽ ആലപ്പുഴ കുടുംബ കോടതി നടപടികൾ ആരംഭിച്ചതോടെ സ്വാഭാവികമായും മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു. ഇതോടെ എംഎൽഎയുടെ വിവാഹമോചനത്തെക്കുറിച്ച് സോഷ്യൽ മീഡിയിയിലടക്കം ചർച്ചകളുമുണ്ടായി. ഈ സാഹചര്യത്തിലാണ് തന്റെ വിവാഹമോചനത്തെക്കുറിച്ച് പ്രതിഭ ഹരി തന്നെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്. പ്രതിഭ തന്റെ വെബ്സൈറ്റിലും ഫേസ്‌ബുക്ക് പേജിലും കുറിപ്പ് പ്രസിദ്ധീകരിച്ചിരുന്നു. ഇത് ഏറെ ചർച്ചയാവുകയും ചെയ്തു. ആലപ്പുഴയിലെ പാർട്ടിയിലും ഇത് ചർച്ചയായിരുന്നു. സിപിഎം അനുഭാവിയായിരുന്നു ഹരി. അതുകൊണ്ട് തന്നെ കുടുംബ പ്രശ്നം പരിഹരിക്കാൻ പാർട്ടിയും ഇടപെടൽ നടത്തി. ഇത് പരാജയപ്പെട്ടതോടെയാണ് ഹർജിയുമായി എംഎൽഎ എത്തിയത്. തുടർന്ന സാമൂഹിക മാധ്യമങ്ങളിൽ വിശദീകരണവും നടത്തി.

''സുഹൃത്തുക്കളേ, വ്യക്തിപരമായ എന്റെ ജീവിതത്തെ സംബന്ധിക്കുന്ന ഒരു തീരുമാനത്തിലൂടെ ഞാൻ കടന്നു പോവുകയാണ്.കഴിഞ്ഞ 10 വർഷങ്ങൾക്ക് മുൻപ് ഞാൻ മനസ്സിൽ എടുത്ത ഒരു തീരുമാനം, അതിന്റെ നിയമപരമായ അനിവാര്യതയിലേക്ക് കടക്കുന്നു എന്ന് മാത്രം. കുടുംബകോടതിയിൽ ഞാൻ കേസ് കൊടുത്തു എന്നത് ശരി തന്നെയാണ്. ഇല കൊഴിഞ്ഞു വീഴുന്ന ശബ്ദം പോലുമില്ലാതെ ആ തീരുമാനം എടുക്കാനാണ് ഞാൻ ആഗ്രഹിച്ചിരുന്നത്. എന്നാൽ ചില പ്രത്യേക കാരണങ്ങളാൽ അതു കഴിഞ്ഞില്ല. അഭ്യൂഹങ്ങൾക്കും ഊഹാപോഹങ്ങൾക്കും ഉള്ള വെളിപ്പെടുത്തൽ ആയി ഈ എഴുത്തിനെ കണ്ടാൽ മതി.കഴിഞ്ഞ 10 വർഷമായി എന്റെ മാതാപിതാക്കൾക്കൊപ്പം എന്റെ മകനുമായാണ് ഞാൻ താമസിക്കന്നതെന്നും വ്യക്തമാക്കിയിരുന്നു. അങ്ങനെ ഇല കൊഴിഞ്ഞ് വീഴുന്ന ശബ്ദം പോലുമില്ലാതെ ഒഴിവാക്കാനാഗ്രഹിച്ച ഭർത്താവാണ് ആത്മഹത്യയിലൂടെ പ്രതിഭയെ ഒഴിഞ്ഞു പോകുന്നത്.

എസ്എഫ്ഐയിലൂടെ പൊതുപ്രവർത്തനം ആരംഭിച്ച പ്രതിഭാ ഹരി ഡിവൈഎഫ്ഐയിലും സിപിഎം പ്രാദേശിക കമ്മിറ്റികളിലും സുപ്രധാന സ്ഥാനങ്ങൾ വഹിക്കുന്നുണ്ട്. തകഴി സ്വദേശിയും യുവ അഭിഭാഷകയുമായ പ്രതിഭാ ഹരി തകഴി പഞ്ചായത്ത് പ്രസിഡന്റ്, ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നീ പദവികളും വഹിച്ചിരുന്നു. ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ നടത്തിയ മികച്ച പ്രവർത്തനങ്ങളാണ് കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ പ്രതിഭാ ഹരിക്ക് സീറ്റ് നേടിക്കൊടുത്തത്. കായംകുളത്ത് യൂത്ത് കോൺഗ്രസ് നേതാവ് എം ലിജുവിനെതിരെയായിരുന്നു പ്രതിഭാ ഹരി മത്സരത്തിനിറങ്ങിയത്.

യുഡിഎഫ് സ്ഥാനാർത്ഥി എം ലിജുവിനോടും, കായംകുളം മേഖലയിൽ സ്വാധീനമുള്ള ബിഡിജെഎസ് സ്ഥാനാർത്ഥി ഷാജി എം പണിക്കരോടും കടുത്ത മത്സരം കാഴ്ചവച്ചായിരുന്നു പ്രതിഭാ ഹരി ജയിച്ചുകയറിയത്. രണ്ട് പുരുഷ സ്ഥാനാർത്ഥികളെയും തറപ്പറ്റിച്ച് 11857 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു പ്രതിഭയുടെ വിജയം. അതിന് ശേഷവും നിരവധി വിവാദങ്ങളിൽ പ്രതിഭാ ഹരി കുടുങ്ങിയിരുന്നു. ഇതിനെ പ്രതിരോധിച്ച് മുമ്പോട്ട് പോകുമ്പോഴാണ് ഭർത്താവിന്റെ ആത്മഹത്യയെത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP