സുനിത ദേവദാസിനെ കണ്ടത് സരിത ബ്ലാക്ക് മെയിൽ കച്ചവടത്തിന്റെ തിരക്കഥ നിർമ്മിക്കും മുൻപ്; സംഭാഷണം നൂറ് ശതമാനം സത്യം; പി സി ജോർജും ജയിലിൽ സന്ദർശിച്ചെന്ന് ആദ്യ വെളിപ്പെടുത്തൽ: മൂന്ന് മണിക്കൂർ നീണ്ട സംഭാഷണം ഇന്നുമുതൽ എട്ട് ദിവസമായി മറുനാടൻ പ്രസിദ്ധീകരിക്കും
മറുനാടൻ മലയാളി ബ്യൂറോ
റിപ്പോർട്ടർ ചാനൽ പുറത്ത വിട്ട സരിത നായരുടെ വീഡിയോ സംഭാഷണം നൂറ് ശതമാനം സത്യമെന്ന് മറുനാടൻ മലയാളി സ്ഥിരീകരണം. ജയിലിൽ നിന്നും ഇറങ്ങിയ ഉടൻ സുനിത ദേവദാസിന്റെ വീട്ടിൽ എത്തിയാണ് സരിത മൂന്നു മണിക്കൂറോളം നീണ്ട സംഭാഷണം നടത്തിയത്. മറുനാടൻ മലയാളിക്ക് വേണ്ടി സുനിത സരിതയെ കാണാൻ ജയിൽ സന്ദർശിക്കുകയും മാവേലിക്കര അടക്കമുള്ള പ്രദേശങ്ങളിൽ പോവുകയും ചെയ്തിരുന്നതുകൊണ്ടാണ് ജയിലിൽ നിന്നിറങ്ങിയ ഉടൻ സരിത സുനിതയെ തേടി എത്തിയത്. അടുത്ത സുഹൃത്തായും സ്നേഹിതയായും കരുതിയാണ് സരിത നീണ്ട സംഭാഷണം നടത്തിയതെന്നു വ്യക്തം.
സംഭാഷണത്തിന്റെ ഉള്ളടക്കം സുനിത ഇതിന് മുൻപ് വ്യക്തമാക്കിയിട്ടില്ലെങ്കിലും സരിതയുടെ സന്ദർശനം അപ്പോൾ തന്നെ സ്ഥിരീകരിച്ചതാണ്. സരിതയുടെ വെളിപ്പെടുത്തലുകളുടെ ആത്മാർത്ഥത കൊണ്ടാവാം ഇതുവരെ രഹസ്യമാക്കി വച്ചത്. എന്നാൽ സരിത തന്റെ നിലപാട് മുഖ്യമായും കച്ചവടത്തിനായി പുതിയ പേരുകൾ കൂട്ടി ചേർക്കുകയും ചെയ്തതോടെ അത്തരം ഒരു സഹതാപത്തിന് അർഹതയില്ലായെന്ന് വ്യക്തമായ സുനിത പ്രസിദ്ധീകരിക്കാനുള്ള ശ്രമത്തിൽ ആയിരുന്നു. ഫെനി ബാലകൃഷ്ണന്റെ വെളിപ്പെടുത്തലുകൾ വന്നതോടെ റിപ്പോർട്ടർ ചാനലിനെ ബന്ധപ്പെടുകയും അവരത് പ്രസിദ്ധീകരിക്കുകായുമായിരുന്നു. ഇതിന്റെ പിന്നിൽ രാഷ്ട്രീയ കാരണങ്ങൾ ഒന്നുമില്ലെന്നു സുനിത തറപ്പിച്ച് പറയുന്നത് ഇതുകൊണ്ടാണ്.
സരിതയും സുനിത ദേവദാസും തമ്മിൽ നടത്തിയ രണ്ടേമുക്കാൽ മണിക്കൂർ നീണ്ട സംഭാഷണം എട്ട് വീഡിയോകളായി മറുനാടൻ മലയാളി ഇന്ന് മുതൽ പ്രസിദ്ധീകരിക്കുകയാണ്. റിപ്പോർട്ടർ ചാനൽ വളരെ പ്രസക്തമായ ചിലത് മാത്രമാണ് പ്രസിദ്ധീകരിച്ചത് എന്നാലിതിലൊന്നും ഇതിന്റെ വിശ്വാസ്യത അതുകൊണ്ട് ചിലരൊക്കെ ചോദ്യം ചെയ്യുന്നതിനാലുമാണ് ഈ സംഭാഷണം മുഴുവൻ വെളിപ്പെടുത്താൻ സുനിത തന്നെ മറുനാടനെ തെരഞ്ഞെടുക്കുക ആയിരുന്നു. സുനിതയുടെ വീട്ടിൽ എത്തിയ സരിതയും സഹായിയും നടത്തുന്ന് സംഭാഷണങ്ങൽ മാത്രം ശ്രദ്ധിച്ചാൽ ഈ വീഡിയോ വിജയമല്ലെന്ന വ്യക്തമാണ്. സരിത പറയുന്നത് സത്യമോ അസത്യമോ എന്നറിയില്ലെങ്കിലും സരിത ഇതൊക്കെ പറഞ്ഞ് എന്നത് സത്യമായതിനാൽ ആണ് ഞങ്ങൾ പ്രസിദ്ധീകരിക്കുന്നത്.
എന്നാൽ ഒരുപരിധിവരെ സരിതയുടെ വാദം ശരിയാണ് എന്നു കരുതേണ്ട സാഹചര്യമാണുള്ളത്. ജയിലിൽ നിന്നിറങ്ങി ബ്ലാക്ക് മെയിൽ കച്ചവടം പ്ലാൻ ചെയ്യുന്നതിനു മുമ്പുള്ള സംഭാഷണം ആയിരുന്നു ഇത്. സംഭാഷണത്തിൽ പേരുള്ള പലരും ആദ്യം മുതൽ തന്നെ പറഞ്ഞു കേൾക്കുന്നവരായിരുന്നു. പിന്നീട് കൂട്ടിച്ചേർക്കപ്പെട്ടവരാണ് മറ്റു പലരും.
''സരിത പറഞ്ഞതിൽ ഒരുപാടു സത്യങ്ങളുണ്ട് എന്നാണ് ഞാൻ കരുതുന്നത്. കാരണം അതിൽ സരിത പറഞ്ഞ പലതും പിന്നീട് വാർത്തയായി മറ്റു പലരും പുറത്തു കൊണ്ടു വരികയുണ്ടായി.. കൂടാതെസോളാർ തട്ടിപ്പ്, സരിത എന്നതിനപ്പുറം ഈ വെളിപ്പെടുത്തൽ സർക്കാരിലെ ഒന്നിലധികം മന്ത്രിമാരുടെ പെൺവാണിഭത്തെക്കുറിച്ചാണ്. സരിത ജയിലിൽ നിന്നിറങ്ങിയ ഉടൻ തയ്യാറാക്കിയ അഭിമുഖമാണിത്. അന്ന് സരിത ആരേയും ബ്ളാക്ക് മെയിൽ ചെയ്യാനോ ബന്ധങ്ങൾ ഉപയോഗിക്കാനോ തുടങ്ങിയിട്ടില്ല. ഒരുവിധം സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞിട്ടുണ്ടാകാം എന്നു തോന്നുന്നു. സരിതയുടെ ആദ്യമെഴുതിയ കത്തിനുള്ള പ്രാധാന്യം ഈ അഭിമുഖത്തിനുമുണ്ട്. കാരണം ഇന്ന് സരിതയുടെ അഭിമുഖങ്ങളും സംസാരങ്ങളും കാണുമ്പോൾ പഴയ സരിതയിൽ നിന്നും പുതിയ സരിതയിലേക്കുള്ള മാറ്റം അറിയാൻ ഈ അഭിമുഖം ഒരു ദിശാസൂചികയാണ്. അന്ന് സരിത, ജോസ് കെ മാണിയെക്കുറിച്ചൊന്നും പറയുന്നില്ല. എന്നാൽ പിന്നീടെപ്പോഴോ ജോസ് കെ മാണിയൊക്കെ മുഖ്യപ്രതിയായി. മന്ത്രിമാർക്കെതിരെ ആരോപണങ്ങളില്ലാതായി. അബ്ദുള്ളക്കുട്ടിക്കെതിരെയുള്ള പരാതി ഇല്ലാതായി. ഇത്തരത്തിൽ സരിതക്ക് വന്ന മാറ്റം, സരിതയുടെ മൊഴികൾക്കു വന്ന മാറ്റം, കഥകൾക്കു വന്ന മാറ്റം, പ്രതികൾക്കു വന്ന മാറ്റം, അതിലൊക്കെ വല്ലാത്ത ദുരൂഹതകളുണ്ട്.''
സരിതയുടെ കത്ത് എന്ന് പേരിൽ ദിവസങ്ങളോളം മാദ്ധ്യമങ്ങൾ ആഘോഷമാക്കിയ രേഖയേക്കാൾ എന്തുകൊണ്ടും പ്രസക്തമാണ് ഇതെന്നതുകൊണ്ട് കൂടിയാണ് ഞങ്ങൾ പ്രസിദ്ധീകരിക്കുന്നത്. സരിതയുടെ സംഭാഷണത്തിന്റെ ആദ്യ 18 മിനിറ്റാണ് ചുവടെ കൊടുക്കുന്നത്.
സരിതയെ ജയിലിൽ വച്ചു കാണാൻ പി സി ജോർജും ശ്രമിച്ചു; ബിജു രാധാകൃഷ്ണനുമായി ദാമ്പത്യ ബന്ധമുണ്ടായിരുന്നില്ല; എനിക്ക് നല്ലൊരു പ്രണയവുമുണ്ട്: സരിത സംസാരിച്ചു തുടങ്ങിയത്
സുനിതാ ദേവദാസിന്റെ അടുത്തേക്ക് അഭിമുഖത്തിനായി സരിതാ നായർ എത്തുകയായിരുന്നു. തുടർന്ന് കുശല സംഭാഷണത്തിലൂടെ തുടക്കം. സുനിതാ ദേവദാസിന്റെ വ്യക്തിപരമായ വിവരങ്ങൾ സരിത ചോദിക്കുന്നു. പതിയെ സോളാർ കേസിന്റെ വിശാദാംശങ്ങളിലേക്ക്. ടീം സോളാറിനെ പറ്റിയും ബിജു രാധാകൃഷ്ണനുമായുള്ള ബന്ധവും അടൂർ പ്രകാശും ഗണേശ് കുമാറും എല്ലാം രണ്ടര മണിക്കൂർ നീളുന്ന സംഭാഷണത്തിന് വിഷയമാകുന്നു. അഭിമുഖത്തിന് ശേഷം സന്തോഷത്തോടെ സുനിതയും സരിതയും പരിയുകയും ചെയ്യുന്നു.
. വളരെ സ്വാഭാവികതയോടെയാണ് സുനിതയോട് സരിത കാര്യങ്ങൾ വിശദീകരിക്കുന്നത്. അബ്ദുള്ളക്കുട്ടിക്ക് എതിരെ പീഡനക്കേസ് നൽകിയതിന് തൊട്ടു പിറകെയായിരുന്നു ഈ സംഭാഷണമെന്നും മുഴുവൻ ശബ്ദരേഖയും കേൾക്കുന്നവർക്ക് വ്യക്തമാകും. സരിതയെ മന്ത്രി അടൂർ പ്രകാശ് 65 തവണ ഒരു ദിവസം വിളിച്ചുവെന്ന സംഭാഷണത്തിലെ ഭാഗമാണ് റിപ്പോർട്ടർ ടിവി പുറത്തുവിട്ടത്. അതിനപ്പുറം ഞെട്ടിക്കുന്ന വസ്തുതകൾ ഈ ശബ്ദരേഖയിൽ ഉണ്ട്. ഇതിലെ ആദ്യ ഭാഗമാണ് ഇപ്പോൾ മറുനാടൻ പുറത്തുവിടുന്നത്. ശബ്ദ രേഖയുടെ ആദ്യ ഭാഗം കേട്ടാൽ തന്നെ അതിന്റെ ആധികാരികത വ്യക്തമാകും.
അരുവിക്കര ഉപതെരഞ്ഞെടുപ്പ് കാലത്ത് ഇടത് മുന്നണിക്ക് അനുകൂലമാക്കാൻ സൃഷ്ടിച്ചതാണ് റിപ്പോർട്ടർ ടിവിയിൽ കേട്ട ശബ്ദ രേഖയെന്നായിരുന്നു സരിതയുടെ വാദം. എല്ലാ അർത്ഥത്തിലും അത് പൊളിയുകയാണ് ഇവിടെ. സുനിതയോട് തന്നെയാണ് സരിത കാര്യങ്ങൾ വിശദീകരിക്കുന്നതെന്നും വ്യക്തമാണ്. അതായത് ടീ സോളാറുമായി ബന്ധപ്പെട്ട് ഉമ്മൻ ചാണ്ടി മന്ത്രിസഭയിലെ പല പ്രമുഖരും സരിതയുമായി നടത്തിയ കള്ള ഇടപാടുകൾ തന്നെയാണ് ശബ്ദരേഖയുടെ കാതൽ. അബ്ദുള്ളക്കുട്ടി റേപ്പ് ചെയ്തതുൾപ്പെടെയുള്ള എല്ലാം കൃത്യമായി തന്നെ വിവരിക്കുന്നുണ്ട്.
ജയിലിൽ കിടന്നപ്പോൾ അന്ന് ചീഫ് വിപ്പായിരുന്ന പിസി ജോർജ് തന്നെ കാണാൻ ശ്രമിച്ചെന്ന വെളിപ്പെടുത്തലുമായാണ് അഭിമുഖത്തിന് സരിത തുടക്കമിടുന്നത്. പിസി ജോർജിനെ ജയിലിൽ വച്ച് കാണാൻ താൻ വിസമ്മതം പ്രകടിപ്പിച്ചെന്നും സുനിതയോട് സരിത പറയുന്നു. തനിക്ക് നല്ലൊരു പ്രണയമുണ്ടെന്നും എന്നാൽ അത് പുറത്ത് പറയില്ലെന്നും വിശദീകരിക്കുന്നു. ആരേയും വിശ്വസിക്കരുതെന്നാണ് ജയിലിൽ കിടന്നപ്പോൾ പഠിച്ച പാഠം. പ്രതീക്ഷിച്ചവർ ആരും സഹായിച്ചില്ലെന്നും അപ്രതീക്ഷിത സഹായങ്ങൾ കിട്ടിയെന്നും സരിത പറയുന്നു. എല്ലാ തട്ടിപ്പിനും കാരണം ബിജു രാധാകൃഷ്ണനാണെന്നും വിശദീകരിക്കുന്നു.
തന്റെ ഭർത്താവായിരിക്കാം ബിജു. തനിക്ക് അയാളിൽ കുട്ടിയുമുണ്ട്. എന്നാൽ ഒരു ദാമ്പത്യബന്ധം ഉണ്ടായിരുന്നില്ലെന്നാണ് സരിത നൽകുന്ന വിശദീകരണം. ജയിലിലാകുന്നതിന് മുമ്പ് തന്നെ ബിജു ഉണ്ടാക്കിയ ബാധ്യതയിൽ 3 കോടി രൂപ താൻ കൊടുത്തു തീർത്തു. ബാക്കിയുള്ളതിനാണ് കേസെന്നും പറയുന്നു. സുനിതാ ദേവദാസിന് സരിതാ എസ് നായർ അനുവദിച്ച ഈ അഭിമുഖത്തിന്റെ ശബ്ദരേഖയുടെ ആദ്യഭാഗമാണ് ഇന്നു മറുനാടൻ മലയാളി പുറത്തുവിടുന്നത്.
സരിതാ നായർ സുനിതാ ദേവദാസ് സംഭാഷണത്തിന്റെ ഒന്നാം ഭാഗം കേൾക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്