കാനേഡിയൻ പരിചയവുമായി മംഗളം ചാനലിനെ രക്ഷിക്കാൻ എത്തിയത് വെറുതെയായി; പരിഷ്കരണങ്ങൾക്കെതിരെ വനിതാ ജീവനക്കാർ അടക്കമുള്ളവർ ഒരുമിച്ചു നിന്നപ്പോൾ സുനിതാ ദേവദാസും മംഗളം ചാനലിൽ നിന്ന് പുറത്ത്; സോഷ്യൽ മീഡിയ അക്ടീവിസത്തിന്റെ ബലത്തിൽ ചാനൽ സിഒഒ ആയെത്തിയ മുൻ മാധ്യമം സബ് എഡിറ്റർ പടിയിറങ്ങുന്നത് മൂന്ന് മാസത്തെ കരാർ പുതുക്കാതെ വന്നപ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: മംഗളം സിഒഒ ആയിരുന്ന സുനിതാ ദേവദാസ് ചാനലിൽ നിന്ന് പുറത്ത്. മൂന്ന് മാസത്തെ കരാർ കാലാവധി അവസാനിച്ചതോടെ സുനിതയുടെ കരാർ മംഗളം പുതുക്കിയില്ല. ഇതോടെയാണ് വമ്പൻ പിരഷ്കരണ ലക്ഷ്യങ്ങളുമായി മംഗളം ചാനലിലെത്തിയ സുനിതാ ദേവദാസിന് പടിയിറങ്ങേണ്ടി വന്നത്.
വനിതാ ജീവനക്കാരുടെ പരാതിയായിരുന്നു ഇതിൽ നിർണ്ണായകമായത്. സുനിതാ ദേവദാസിന്റെ പരിഷ്കരണങ്ങളിൽ പ്രകോപിതരായ ജീവനക്കാർ സമരവും നടത്തി. ഇതുമൂലം ഒരു ദിവസം ചാനലിൽ വാർത്താ സംപ്രേഷണവും മുടങ്ങി. തുടർന്ന് സുനിതയുടെ അധികാരങ്ങൾ മംഗളം വെട്ടിക്കുറച്ചു. ന്യൂസ് വിഭാഗത്തിൽ ഇടപെടരുതെന്നും ആവശ്യപ്പെട്ടു. ഈ സംഭവത്തിന് ശേഷം സുനിത ഓഫീസിൽ എത്തിയിരുന്നില്ല. ഈ മാസം 15ന് കരാർ അവസാനിച്ചു. ഇതോടെ സുനിത ചാനലിന് പുറത്താവുകയായിരുന്നു.
മംഗളവുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതായുള്ള സൂചനകൾ ഫെയ്സ് ബുക്കിലൂടെ സുനിതയും പങ്കുവച്ചിരുന്നു. ചാനലിൽ ജീവനക്കാർ മൊത്തം സുനിതയ്ക്ക് എതിരായതാണ് പ്രശ്നങ്ങൾക്ക് കാരണം. വനിതാ ജീവനക്കാരും സുനിതയെ എതിർത്തതോടെ കരാർ പുതുക്കാതിരിക്കാൻ മാനേജ്മെന്റ് തീരുമാനിക്കുകയായിരുന്നു.
സിഒഒയുടെ നിലപാടുകളിൽ പ്രതിഷേധിച്ച് കുറച്ചു ദിവസം മുമ്പ് മംഗളത്തിൽ ജീവനക്കാർ സമരം നടത്തിയിരുന്നു. ഇതോടെ ചാനൽ പ്രവർത്തനവും തടസ്സപ്പെട്ടു. വാർത്തകൾ നടന്നില്ല. പത്രപ്രവർത്തക യൂണിയൻ പ്രശ്നത്തിൽ ഇടപെടുകയും ചെയ്തു. ഇതോടെ സിഒഒയെ നിയന്ത്രിക്കാമെന്ന് മാനേജ്മെന്റ് ജീവനക്കാർക്ക് ഉറപ്പ് നൽകി. പ്രശ്നം തീരുകയും ചെയ്തു. ഇതിന് ശേഷം സുനിത ഇട്ട ഫെയ്സ് ബുക്ക് പോസ്റ്റാണ് കാര്യങ്ങൾ നിയന്ത്രണത്തിന് അപ്പുറത്തേക്ക് എത്തിയത്. ജീവനക്കാരെ അതിരൂക്ഷമായി വിമർശിക്കുന്ന സുനിതയുടെ പോസ്റ്റ് സ്ത്രീ വിരുദ്ധമാണെന്ന അഭിപ്രായവും സജീവമായി. സുനിതയ്ക്കെതിരെ നിയമ നടപടികൾക്ക് ഒരു വിഭാഗം നീക്കം തുടങ്ങി. ഇതോടെയാണ് സുനിതയുടെ കരാർ നീട്ടേണ്ടതില്ലെന്ന് മാനേജ്മെന്റ് തീരുമാനിച്ചത്.
ജീവനക്കാരെ തീർത്തും അപമാനിച്ച സുനിതയ്ക്കെതിരെ മാനേജ്മെന്റ് നടപടി എടുത്തേ മതിയാകൂവെന്നായിരുന്നു മംഗളം ജീവനക്കാരുടെ പൊതു വികാരം. എല്ലാ ജീവനക്കാരും ഒപ്പിട്ട് മാനേജ്മെന്റിന് പരാതി നൽകാനും ശ്രം നടന്നു. സോഷ്യൽ മീഡയയിൽ ചിലർ സുനിതയ്ക്കെതിരെ ചില പോസ്റ്റുകൾ ഇട്ടിരുന്നു. ഇതിന് മറുപടിയായി സുനിത പോസ്റ്റ് ചെയ്ത വിശദീകരണമാണ് ജീവനക്കാരെ ചൊടുപ്പിക്കുന്നത്. എന്തിനാണ് ചക്കരെ നിങ്ങൾ എന്നെ കുറിച്ച് ഓൺലൈനിൽ അപവാദങ്ങൾ എഴുതി നിറക്കുന്നത് ? എന്റെ ചക്കരെ ഞാൻ മംഗളത്തിൽ ഇരുന്ന കഴിഞ്ഞ 3 മാസം കൊണ്ട് ചെയ്ത കുറ്റങ്ങൾ ഇവയാണ്-എന്ന് പറഞ്ഞാണ് ന്യായീകരണങ്ങൾ ഇട്ടത്.
മംഗളത്തിൽ ജോയിൻ ചെയ്തു . എല്ലാവരും മംഗളം പൂട്ടി പോകട്ടെ എന്ന നിലപാട് എടുത്തു നിന്ന സമയത്തു , അത് ശരിയല്ലല്ലോ ഇതൊരു മാധ്യമസ്ഥാപനമാണല്ലോ , അതങ്ങനെ പൂട്ടിയാൽ പറ്റില്ലല്ലോ എന്ന് ആത്മാർഥമായി ഫീൽ ചെയ്തു നിന്ന നിൽപ്പിൽ കാനഡയിൽ നിന്നും ഫ്ലൈറ്റ് കയറി തിരുവനന്തപുരത്തു വന്നു പോയി . ചീഫ് ഓപ്പറേറ്റിങ് ഓഫീസർ എന്ന നിലയിൽ സ്ഥിരമായി ലേറ്റ് ആയി വരുന്നവരെ പഞ്ച് ലിസ്റ്റ് നോക്കി കണ്ടു പിടിച്ചു നേരത്തു ജോലിക്ക് വരണം കേട്ടോ എന്ന് ആവശ്യപ്പെട്ടു പോയി . ജീവിതത്തിൽ ഇന്നേവരെ സമയത്തും കാലത്തും ജോലിക്കു വരാത്തവരുടെ ഈഗോ അതുവഴി ഹർട്ട് ചയ്തു .
എല്ലാവരും പ്രത്യേകിച്ചും പെൺകുട്ടികൾ ആത്മാഭിമാനം ഉള്ളവരായിരിക്കണം എന്ന് എപ്പോഴും ഓർമിപ്പിച്ചു . അന്തസില്ലാത്ത കാര്യങ്ങൾ ആരു പറഞ്ഞാലും ചെയ്യരുതെന്ന് അവരോടൊക്കെ പറയാൻ ശ്രമിച്ചു . ടോയ്ലെറ്റ് എന്നും ബ്ലോക്ക് ആയിരുന്നു . എന്റെ പ്രിയപ്പെട്ട പെണ്ണുങ്ങളെ നിങ്ങൾ പാഡ് ടോയ്ലെറ്റിൽ ഇട്ടു വെള്ളമൊഴിക്കരുതെന്നു പറഞ്ഞു . പകരം അത് ഒരു പേപ്പറിൽ പൊതിഞ്ഞു ഡസ്ട് ബിന്നിൽ ഇടണം എന്ന് പറഞ്ഞു . എന്നോട് തൊഴിൽ സാഹചര്യത്തെക്കുറിച്ചും ശമ്പളത്തെക്കുറിച്ചും പരാതി പറഞ്ഞ എല്ലാ ജീവനക്കാരോടും ജനുവരിയോട് കൂടി കൂടുതൽ നല്ല തൊഴിൽ സാഹചര്യവും ശമ്പളവും ഒരുക്കാനുള്ള ശ്രമത്തിലാണ് ഞാൻ എന്നും ഈ മാസം മുതൽ ഞാൻ മാർക്കറ്റിങ് കൂടി ചെയ്തു സാമ്പത്തികാടിത്തറ മെച്ചപ്പെടുത്തി നമുക്ക് ഒന്നിച്ചു വളരാമെന്നും വാക്ക് കൊടുത്തു പോയി- ഇത്രയുമാണ് ഞാൻ ചെയ്ത കുറ്റങ്ങൾ എന്നായിരുന്നു സുനിതയുടെ വിശദീകരണം.
മംഗളത്തിലെ പെൺകുട്ടികൾക്ക് ആത്മാഭിമാനം ഇല്ലെന്ന തരത്തിലെ പരമാർശങ്ങൾ പോസ്റ്റിലൂണ്ടെന്നായിരുന്നു ജീവനക്കാരുടെ വിലയിരുത്തൽ. ഇതിനെതിരെയാണ് പൊലീസിൽ പരാതി നൽകണമെന്ന ആവശ്യം ശക്തമായി. ഈ സാഹചര്യത്തിൽ ചാനൽ കൂടുതൽ വിവാദത്തിലേക്ക് പോകാതിരിക്കാൻ സുനിതയെ മാനേജ്മന്റെ ഒഴിവാക്കുകയായിരുന്നു. ഇതോടെ ജീവനക്കാരുടെ പക്ഷത്താണ് മാനേജ്മെന്റ് എന്ന പ്രതീതി സൃഷ്ടിക്കാനും കഴിഞ്ഞു. സുനിത മാറുന്നതോടെ മംഗളം ചാനലിലെ പ്രശ്നങ്ങൾ തീരുമെന്നാണ് ചാനലിന്റെ കണക്കുകൂട്ടൽ.
സോഷ്യൽ മീഡിയയിലെ താരമെന്ന നിലയിലാണ് മാധ്യമം പത്രത്തിന്റെ മുൻ സബ് എഡിറ്റർ സുനിത ദേവദാസ് മംഗളം ചാനലിന്റ ചീഫ് ഓപ്പറേറ്റിങ് ഓഫീസറായി ചുമതലയേറ്റത്. കാനഡയിൽ ജോലി ചെയ്യുന്ന ഭർത്താവിനൊപ്പം കഴിയവെ ഫേസ്ബുക്ക് പോസ്റ്റുകൾ കൊണ്ടു അനേകം ആരാധകരെ സൃഷ്ടിച്ച സുനിതയ്ക്ക് പക്ഷെ പുതിയ ചുമതലകൾ കല്ലും മുള്ളം നിറഞ്ഞതാകുമെന്ന് നേരത്തെ തന്നെ സൂചനകളുണ്ടായിരുന്നു. ചുമതലയേറ്റ ആദ്യ ദിനം തന്നെ ഏറ്റവും മുതിർന്ന റിപ്പോർട്ടർമാരിൽ ഒരാളെ സസ്പെൻഡ് ചെയ്തതാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. ഈ സസ്പെൻഷൻ താട്ടുപിന്നാലെ മാനേജ്മെന്റ് പിൻവലിച്ചു.
ഇതിനൊപ്പം ജീവനക്കാർ ഔദ്യോഗിക തീരുമാനമൊന്നും ഫെയ്സ് ബുക്കിൽ ഇടരുതെന്ന സർക്കുലറും ഇറക്കി. ഇത് സുനിതയ്ക്ക് മാനേജ്മെന്റിൽ നിന്ന് കിട്ടിയ ആദ്യ തിരിച്ചടിയായിരുന്നു. ഹണി ട്രാപ്പ് ഒരുക്കിയ മാധ്യമ പ്രവർത്തക ഫേസ് ബുക്ക് പോസ്റ്റിട്ടത് സുനിത ചുമലയേറ്റ അതേ ദിവസം ആയിരുന്നു. സുനിതയുടെ നിർദ്ദേശ പ്രകരാമാണ് ഇങ്ങനെ ഒരു പോസ്റ്റ് ഇട്ടത് എന്ന പ്രചാരണം ശക്തമായിരുന്നു. അന്ന് തുടങ്ങിയ പ്രശ്നങ്ങളാണ് ജീവനക്കാരുടെ സമരത്തിൽ വരെ കാര്യങ്ങളെത്തിച്ചത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍