പത്തു പേരൊഴികെ കെഎസ്ആർടിസിയിലെ മുഴുവൻ ഉദ്യോഗസ്ഥരുടേയും പേഴ്സണൽ ഡ്രൈവർമാരെ പിൻവലിച്ച് സിഎംഡി; ഇനി മാനേജർമാർക്ക് കെഎസ്ആർടിസിയിൽ യാത്ര ചെയ്യേണ്ടിവരും; ഹെഡ്ക്വാർട്ടേഴ്സിൽ മാത്രം 44 ലാൻഡ് ഫോൺ കണക്ഷനുകൾ എന്നു കണ്ടെത്തി എല്ലാം റദ്ദുചെയ്യാൻ നീക്കം; ഒരിക്കലും ഉപയോഗിക്കാത്ത എംഡിയുടെ ഫോണിലും ആയിരങ്ങളുടെ ബിൽ; ഇസ്രയേൽ-പോളണ്ട് സന്ദർശനം കഴിഞ്ഞെത്തിയ തച്ചങ്കരി വീണ്ടും പണിതുടങ്ങി
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കെഎസ്ആർടിസിയെ മെച്ചപ്പെടുത്തുന്നതിന് സ്ഥാനമേറ്റതിന് പിന്നാലെ പടിപടിയായി ഒരോ പരിഷ്കാരങ്ങൾ നടപ്പാക്കിവരികയാണ് സിഎംഡി ടോമിൻ ജെ തച്ചങ്കരി. ഇത്തരം നടപടികളെല്ലാം സ്ഥാപനം മെച്ചപ്പെടണമെന്ന നിലയിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരിൽ വലിയ ആത്മവിശ്വാസം ഉണ്ടാക്കുന്നുമുണ്ട്. അതേസമയം, സ്ഥാപനത്തെ വെള്ളാനയാക്കി മാറ്റുകയും കോർപ്പറേഷനിലെ ഉന്നത പദവികളുടെ മറവിൽ നിരവധി സുഖസൗകര്യങ്ങൾ ആസ്വദിക്കുകയും ചെയ്യുന്നൊരു വിഭാഗം ഉദ്യോഗസ്ഥരുമുണ്ട്.
ഇപ്പോൾ ഇസ്രയേൽ-പോളണ്ട് സന്ദർശനത്തിന് പോയി മടങ്ങിയെത്തിയതിന് പിറകെ ഇത്തരത്തിൽ കോർപ്പറേഷന്റെ പണം ധൂർത്തടിക്കുന്നവരുടെ കഴുത്തിന് പിടിക്കാനാണ് തച്ചങ്കരി ഒരുങ്ങുന്നത്. ഇതിനായുള്ള നീക്കങ്ങളും അദ്ദേഹം ആരംഭിച്ചുകഴിഞ്ഞു. കോർപ്പറേഷനിൽ കട്ടപ്പുറത്തിരിപ്പായിരുന്ന ബസ്സുകളെല്ലാം നന്നാക്കിയെടുത്ത് ദിവസവും കൂടുതൽ സർവീസുകൾ നടത്തുന്ന പ്രവർത്തനം ശക്തമായി നടന്നുവരികയാണ്. ഇതിനിടെ ആവശ്യത്തിന് ഡ്രൈവർമാരില്ലെന്ന രീതിയിൽ പരാതികൾ വന്നതോടെ നടത്തിയ അന്വേഷണത്തിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്.
പല ഉന്നതര ഉദ്യോഗസ്ഥരും കെഎസ്ആർടിസി ഡ്രൈവർമാരെ സ്വന്തം വാഹനങ്ങളുടെ സ്ഥിരം ഡ്രൈവർമാരാക്കി വച്ച് സ്വകാര്യ ആവശ്യങ്ങൾവരെ നിർവഹിക്കുന്ന സ്ഥിതിയാണെന്ന് കണ്ടെത്തിയതോടെ ഇതിനെതിരെ നടപടിയിലേക്ക് നീങ്ങുകയാണ് സിഎംഡിയെന്നാണ് ലഭിക്കുന്ന വിവരം. സമാനമായ രീതിയിൽ നിരവധി ടെലിഫോൺ കണക്ഷനും പല ഓഫീസിലും സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന രീതിയിൽ കണ്ടെത്തിയിട്ടുണ്ട്. ചില കണക്ഷനുകൾ ഒട്ടും ആവശ്യമില്ലാതിരുന്നിട്ടും ഒരു കോൾ പോലും ചെയ്യാത്ത സ്ഥിതിയായിരുന്നിട്ടും വിച്ഛേദിക്കുകപോലും ചെയ്യാതെ മാസംതോറും ബില്ലടയ്ക്കുന്ന സ്ഥിതിയുമുണ്ട്.
ഇത്തരത്തിൽ ഓരോ മേഖലയിലും നടക്കുന്ന പാഴ്ച്ചെലവുകൾ ഇല്ലാതാക്കിയാൽ തന്നെ കോടികൾ ഓരോ മാസവും കെഎസ്ആർടിസിക്ക് ലാഭിക്കാനാവും. ഇതിന്റെ കണക്കുകൾ ടോമിൻ തച്ചങ്കരി ശേഖരിച്ചു തുടങ്ങിയതായാണ് അറിയുന്നത്. ഇവയിൽ പാഴ്ച്ചെലവുകൾ കണ്ടെത്തി ഉടനടിതന്നെ നടപടിയെടുക്കുമെന്നും അറിയുന്നു. ഇതിനുള്ള നീക്കം അദ്ദേഹം ആരംഭിച്ചതായാണ് വിവരം.
മേലുദ്യോഗസ്ഥർ സ്വന്തമാക്കി വച്ചിരിക്കുന്നത് 195 ഡ്രൈവർമാരെ
ഡ്രൈവർമാരുടെ ക്ഷാമം രൂക്ഷമാണ് കെഎസ്ആർടിസിയിൽ. എന്നാൽ ഡ്രൈവർമാരുടെ എണ്ണം പരിശോധിക്കുമ്പോൾ ഉണ്ടുതാനും. ഇതേപ്പറ്റി അന്വേഷിച്ചപ്പോഴാണ് എല്ലാ ഉദ്യോഗസ്ഥർക്കും ജീപ്പും ഡ്രൈവറേയും അനുവദിച്ചിട്ടുണ്ടെന്ന് കണ്ടെത്തുന്നത്. എടിഒ, ഡിടിഒ, വർക്ക് ഷോപ്പ മാനേജർ, അസി. മാനേജർ, ഷോപ്പ് കീപ്പർ എന്നിവർക്കെല്ലാം ഇത്തരത്തിൽ വണ്ടിയുണ്ട്. ഇവരോട് വണ്ടി തുടർന്നും ഉപയോഗിച്ചുകൊള്ളാൻ അനുവദിക്കുമെങ്കിലും ഡ്രൈവർമാരെ പിൻവലിക്കാനാണ് തച്ചങ്കരി തീരുമാനിച്ചിട്ടുള്ളതെന്നാണ് അറിയുന്നത്. കാറ്റഗറി അഞ്ചിൽ പെടുന്ന നാല് ഇ ഡി മാർ, കാറ്റഗറി നാലിൽ പെട്ട ട്രാഫിക് മാനേജർമാർ ആറുപേർ എന്നിങ്ങനെ പത്തുപേർക്ക് ഒഴികെ മറ്റുള്ളവരെല്ലാം വേണമെങ്കിൽ സ്വന്തം നിലയ്ക്ക് വണ്ടി ഉപയോഗിച്ചുകൊള്ളാനും എന്നാൽ ഡ്രൈവർമാരെ ബസ്സോടിക്കുന്നതിന് തിരിച്ച് നിയോഗിക്കാനും നിർദ്ദേശം നൽകിയിരിക്കുകയാണ് തച്ചങ്കരി.
ഒരു ഡ്രൈവർക്ക് 38,000-40,000 രൂപവരെയാണ് ശമ്പളം. പെൻഷനുൾപ്പെടെയുള്ള മറ്റ് അലവൻസുകൾക്ക് കൂടെ കോർപ്പറേഷൻ മാസം 80000 രൂപയോളം ചെലവുവരുന്ന നിലയിലാണ് കാര്യങ്ങൾ. ഇത്തരത്തിൽ ഒരു ഡ്രൈവർക്ക് വർഷം ഒമ്പതുലക്ഷത്തിലേറെ കോർപ്പറേഷൻ ശമ്പള-ആനുകൂല്യ ഇനത്തിൽ നൽകേണ്ടിവരുമ്പോഴാണ് ഇവരെ ഉപയോഗിച്ച്ഉദ്യോഗസ്ഥർ സുഖിക്കുന്ന സാഹചര്യം. കോർപ്പറേഷൻ നഷ്ടത്തിലാകുന്നതിന് ഇതുമൊരു കാരണമാണെന്ന് കണ്ടതോടെയാണ് ശക്തമായ നടപടിയിലേക്ക് തച്ചങ്കരി കാര്യങ്ങൾ നീക്കിയത്. ഇത്തരത്തിൽ വാനും ജീപ്പുമെല്ലാമായി 195 ഡ്രൈവർമാരുടെ സേവനമാണ് ബസ്സോടിക്കാൻ കിട്ടാത്ത സാഹചര്യത്തിൽ പോയിക്കൊണ്ടിരുന്നത്. ഡ്രൈവർമാരെ പിൻവലിച്ചാലും അത്യാവശ്യ സന്ദർഭങ്ങളിൽ ഡ്രൈവർമാരെ ഉപയോഗിക്കാൻ അനുമതിയും നൽകി. എന്നാൽ സ്ഥിരം ഡ്രൈവർ എന്ന നിലയിൽ ഇവരെ സ്വന്തമാക്കി വയ്ക്കാനാവില്ലെന്ന് ചുരുക്കം. മാത്രമല്ല, മാനേജർമാർ ഇനി കെഎസ്ആർടിസി ബസ്സിൽ തന്നെ യാത്രചെയ്താൽ മതിയെന്ന നിലയിലേക്ക് കാര്യങ്ങൾ നീക്കാനാണ് സിഎംഡി ആലോചിക്കുന്നതെന്നാണ് അറിയുന്നത്.
ചീഫ് ഓഫീസിൽ മാത്രം 44 ലാൻഡ്ഫോണുകൾ
സിഎംഡി ഇരിക്കുന്ന തലസ്ഥാനത്തെ ചീഫ് ഓഫീസിൽ മാത്രം 44 ലാൻഡ് ഫോൺ കണക്ഷനുകളുണ്ട് കെഎസ്ആർടിസിക്ക്. അതിൽ മൂന്നെണ്ണം എംഡിക്ക് മാത്രമായും വച്ചിട്ടുണ്ട്. ഇതിലെല്ലാം കനത്ത ബില്ലാണ് ഓരോ മാസവും വരുന്നത്. നാലായിരം മുതൽ എട്ടായിരം രൂപവരെയാണ് പലതിലും മാസ ബില്ലുകൾ. ഇന്റർനെറ്റ് കണക്ഷനുമുണ്ട്. താൻ ഒരു കോൾപോലും ചെയ്യാത്ത ഫോണിൽ പോലും ഇത്തരത്തിൽ ഭീമമായ ബിൽ വന്നത് കണ്ടതോടെയാണ് സിഎംഡി ഞെട്ടിപ്പോയതെന്നാണ് വിവരം. ഇതോടെ മറ്റു ഫോണുകളുടെയെല്ലാം കണക്കെടുത്ത് ആവശ്യമില്ലാത്തതെല്ലാം റദ്ദാക്കാനുള്ള നീക്കവും തുടങ്ങി.
ഉദ്യോഗസ്ഥർക്കെല്ലാം കോർപ്പറേഷൻ ചെലവിൽ മൊബൈൽ ഫോൺ നൽകിയിട്ടുണ്ട്. എന്നിട്ടും ലാൻഡ്ഫോണിൽ വിളി കൊഴുക്കുകയാണ്. ഇതോടെ അത്യാവശ്യമുള്ള ലാൻഡ്ഫോണുകൾ മാത്രം നിർത്തി ബാക്കിയെല്ലാം കട്ട് ചെയ്യാനാണ് തച്ചങ്കരി നീക്കം തുടങ്ങിയിട്ടുള്ളത്. മറ്റ് ഓഫീസുകളിലും സമാനമായ രീതിയിൽ ഫോണുകൾ ഉണ്ട്. ഇവയും എന്തിനൊക്കെ ഉപയോഗിക്കുന്നുവെന്ന് കണ്ടെത്തുമെന്നാണ് അറിയുന്നത്. ഇപ്പോൾ കെഎസ്ആർടിസിയെ ഉപയോഗിച്ച് ഇത്തരത്തിൽ സുഖിച്ചുവാഴുകയാണ് പല മേധാവികളുമെന്നാണ് ലഭിക്കുന്ന വിവരം. ഇതോടെ ഒന്നൊന്നായി എല്ലാം ഒഴിവാക്കാനും പാഴ്ച്ചെലവുകളെല്ലാം കുറച്ച് കെഎസ്ആർടിസിയെ ലാഭത്തിലാക്കുന്ന പ്രവർത്തനം ശക്തമാക്കാനുമാണ് തച്ചങ്കരി ഒരുങ്ങുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍