ഓഫീസ് സെക്രട്ടറിയായി വളഞ്ഞ വഴിയിൽ ജില്ലാ കമ്മറ്റി അംഗായ ആൽ ആനന്ദ്; നസീമിന് ചെല്ലും ചെലവും കൊടുത്ത് വളർത്തുന്നത് ജില്ലാ സെക്രട്ടറിയുടെ സഹോദരന്റെ മകൻ; ലോ കോളേജിലെ പഴയ വിദ്യാർത്ഥി ക്യാമ്പസിലെത്തിയത് സംഘർഷം ആളിക്കത്തിക്കാൻ; ആനാവൂർ നാഗപ്പന്റെ ബന്ധുവിനെതിരെ ഉയരുന്നത് ഗുരുതര ആരോപണം; കഞ്ചാവും ആയുധവും ക്വട്ടേഷനുമായി യൂണിവേഴ്സിറ്റി ഹോസ്റ്റലും സ്റ്റുഡൻസ് സെന്ററും; അഖിലിനെ കുത്തി വീഴ്ത്തുമ്പോൾ പ്രതിസ്ഥാനത്ത് എസ് എഫ് ഐയും സിപിഎമ്മും തന്നെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: വളഞ്ഞ വഴയിലൂടെ ജില്ലാ കമ്മറ്റി അംഗമായ എസ് എഫ് ഐ നേതാവിന്റെ ഇടപെടലാണ് വിദ്യാർത്ഥി സംഘടനയിൽ ക്രിമിനിലിസം വളർത്തുന്നതെന്ന ആരോപണം ശക്തം. തിരുവനന്തപുരത്തെ എസ് എഫ് ഐയെ ഇപ്പോൾ നയിക്കുന്നത് പ്രസിഡന്റോ സെക്രട്ടറിയോ അല്ല. മറിച്ച് ആനാവൂരുകാരനായ ജില്ലാ കമ്മറ്റി അംഗമാണ്. ഇന്നലെ യൂണിവേഴ്സിറ്റി കോളേജിൽ സംഘർഷം നടക്കുമ്പോഴും ഈ എസ് എഫ് ഐക്കാരൻ അവിടെയുണ്ടായിരുന്നു. യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാർത്ഥി അല്ല ഇയാൾ. പ്രകോപനങ്ങൾ ഉണ്ടാക്കിയതും വലിയ സംഘർഷത്തിലേക്ക് കാര്യങ്ങളെത്തിച്ചതും അൽ ആനന്ദ് ആണെന്നാണ് ആരോപണം. സിപിഎം ജില്ലാ സെക്രട്ടറിയായ ആനാവൂർ നാഗപ്പന്റെ സഹോദരന്റെ മകനാണ് ആനന്ദ്.
ജില്ലാ സമ്മേളനത്തിലൂടെയാണ് ജില്ല കമ്മറ്റി അംഗങ്ങളുണ്ടാകുന്നത്. എന്നാൽ അൽ ആനന്ദ് ജില്ലാ കമ്മറ്റിയിലെത്തിയത് വളഞ്ഞ വഴിയിലൂടെയാണ്. ജില്ലാ സമ്മേളനത്തിന് ശേഷം ഓഫീസ് സെക്രട്ടറിയായി ഒരാളെ സെക്രട്ടറി നിയമിക്കും. ഈ പദവിയിലെത്തുനനവർ ജില്ലാ കമ്മറ്റി അംഗങ്ങളായി മാറുകയും ചെയ്യും. ചിറ്റപ്പന്റെ സ്വാധീനത്താൽ അൽ ആനന്ദ് ജില്ലാ ഓഫീസിൽ സെക്രട്ടറിയായി. ഈ പദവിയിൽ നിന്ന് ജില്ലാ കമ്മറ്റിയിലും എത്തി. ഭാവിയിൽ മുൻ ജില്ലാ കമ്മറ്റി അംഗമായി പറയുകയും ചെയ്യാം. ഇതിന്റെ രാഷ്ട്രീയ ഗുണങ്ങളും അംഗീകരാങ്ങളും കിട്ടുകയും ചെയ്യും. ലോ കോളേജിലെ വിദ്യാർത്ഥിയായിരുന്നു ഒരു വർഷം മുമ്പ് അൽ ആനന്ദ്. നിലവിൽ പഠിക്കുന്നില്ല. എന്നാലും യൂണിവേഴ്സിറ്റി കോളേജിലെ പ്രശ്നത്തിൽ സജീവമായി പങ്കെടുക്കുകയും ചെയ്തു. ഇതിനിടെയാണ് കേസ് ഒതുക്കാൻ സിപിഎം ജില്ലാ നേതൃത്വം ശ്രമിച്ചുവെന്ന വാദവും എത്തുന്നത്.
ആനന്ദിന്റെ നേതൃത്വത്തിലാണ് തിരുവനന്തപുരത്ത് സിപിഎം പ്രവർത്തിക്കുന്നത്. ഈ സാഹചര്യത്തിലാണ് കുത്തേറ്റ നിഖിലിനെ കൊണ്ട് കേസ് പിൻവലിപ്പിക്കാൻ ശ്രമം നടക്കുന്നത്. കേസിൽ പ്രതിസ്ഥാനത്തുള്ള നസീമുമായി ഹൃദയ ബന്ധമാണ് അൽ ആനന്ദിനുള്ളത്. യൂണിവേഴ്സിറ്റി കോളേജിൽ അനധികൃതമായി കടന്നു കയറിയ അൽ ആനന്ദിനെതിരെ കൊലപാതക ശ്രമത്തിന് കേസെടുക്കണമെന്നാണ് ആവശ്യം. അതിനിടെ യൂണിവേഴ്സിറ്റി കോളേജിലെ കലാപത്തിന് കോപ്പു കോട്ടുന്നത് യൂണിവേഴ്സിറ്റി ഹോസ്റ്റലിലും സ്റ്റുഡൻസ് സെന്ററിലുമാണെന്നതാണ് യാഥാർത്ഥ്യം. യൂണിവേഴ്സിറ്റി ഹോസ്റ്റലിനെ മയക്കുമരുന്ന് മാഫിയയുടെ ഹബ്ബാക്കി മാറ്റുന്നതും ജില്ലയിലെ പ്രമുഖ എസ് എഫ് ഐ നേതാക്കളാണ്. യൂണിവേഴ്സിറ്റി ഹോസ്റ്റലിലാണ് ഗൂഢാലോചനയും മറ്റും നടക്കുക. പ്രതികളെ ഒളിച്ചിരിക്കുന്നത് സ്റ്റുഡൻസ് സെന്ററിലും. ഇതിന് സമാനമാണ് എംജി കോളേജിൽ എബിവിപിക്കാർ നടത്തിയിരുന്നത്. ഇതിനെ ചെറുത്ത് തോൽപ്പിച്ചതും നിയമ പോരാട്ടത്തിലൂടെ തകർത്തതും എസ് എഫ് ഐയാണ്. എന്നാൽ അവരുടെ കോളേജിലും അതിലും ഗുരുതരാവസ്ഥയാണ്.
യൂണിവേഴ്സിറ്റി കോളേജിനേക്കാൾ കഷ്ടമാണ് യൂണിവേഴ്സിറ്റി ഹോസ്റ്റൽ. ഇവിടെ എസ് എഫ് ഐയ്ക്ക് കമ്മറ്റിയുണ്ട്. ഇവർ അനുവദിച്ചാൽ മാത്രമേ താമസാനുമതി കിട്ടൂ. 30 ശതമാനം മുറികൾ മാത്രമാണ് അർഹതയുള്ള കുട്ടികൾ ഉള്ളത്. ബാക്കിയുള്ളിടത്തെല്ലാം താമസിക്കുന്നത് ക്രിമിനലുകൾ. ഒളിവിൽ കഴിയുന്നവർ തുടങ്ങി പിടികിട്ടാപുള്ളികളുടെ ഒളിത്താവളമാണ് ഇവിടെ. പല കൊലക്കേസിലേയും പ്രതികൾ ഇവിടെ സുഖമായി കഴിയുന്നു. ഈച്ച പോലും കയറിയാൽ ഇവർ അറിയും. ഇതിനുള്ള സംവിധാനം ഇവിടെയുണ്ട്. കൊച്ചിയിൽ പഞ്ച നക്ഷത്ര ഹോട്ടലുകൾ കേന്ദ്രീകരിച്ച് പിടിമുറുക്കുന്ന ലഹരി മാഫിയ യൂണിവേഴ്സിറ്റി ഹോസ്റ്റിലിലാണ് തിരുവനന്തപുരത്ത് തമ്പടിച്ചിരിക്കുന്നത്. യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ ക്രൂരതകളും പീഡനങ്ങളും കോളേജിനെ വെല്ലുവിധമാണ്. ഇവിടെ എസ് എഫ് ഐ നേതാക്കളെ ചോദ്യം ചെയ്താലും കൈകാര്യം ചെയ്യാൻ ഇടിമുറികളുണ്ട്. ഇവിടെ റെയ്ഡ് ചെയ്യാനോ പ്രതികളെ പിടിക്കാനോ ഒന്നും പൊലീസിന് കഴിയുകയില്ല. സർക്കാർ അനുമതി കിട്ടാത്തതാണ് ഇതിന് കാരണം.
സ്റ്റുഡൻസ് സെന്ററിന്റെ നിയന്ത്രണവും എസ് എഫ് ഐയ്ക്കാണ്. യൂണിവേഴ്സിറ്റി യൂണിനിലുള്ള സ്വാധീനമാണ് ഇതിന് കാരണം. ഇവിടെയും പൊലീസ് കയറാറില്ല. നിരവധി മുറികളുമുണ്ട്. അതുകൊണ്ട് കുട്ടി നേതാക്കളുടേയും പ്രതികളുടേയും പ്രധാന ഒളിത്താവളമാണ് ഇവിടം. യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ മുറികൾ ദുരൂഹവും. അഖിൽ ചന്ദ്രനെ എസ്.എഫ്.ഐ പ്രവർത്തകർ ഒരുവർഷം മുൻപ് ആക്രമിച്ചിരുന്നതായി പിതാവ് ചന്ദ്രൻ പറയുന്നു. എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി ഇടപെട്ട് അന്ന് ഒത്തുതീർക്കുകയായിരുന്നു. വീണ്ടും ആക്രമണത്തിന് സാധ്യത ഉള്ളതായി അഖിൽ പറഞ്ഞെന്നും പിതാവ് വെളിപ്പെടുത്തി. യൂണിവേഴ്സിറ്റി കോളജിലെ സംഘർഷത്തിൽ എസ്എഫ്ഐയെ കുരുക്കിലാക്കി തെളിവുകളും പുറത്തു വന്നിട്ടുണ്ട്. വിദ്യാർത്ഥിയെ ആക്രമിച്ചത് എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് നസീമിന്റെ നേതൃത്വത്തിലെന്ന് പൊലീസ് വ്യക്തമാക്കി. നസീമടക്കം അഞ്ചുപേർ സ്ഥലത്തുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. പൊലീസുകാരെ റോഡിലിട്ട് മർദിച്ച കേസിലെ പ്രതിയാണ് നസീം. സംഭവവുമായി ബന്ധപ്പെട്ട് ആറു പേർക്കെതിരെ വധശ്രമത്തിനു കേസെടുത്തു.
തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റി കോളജിൽ ഇന്നലെ രാവിലെയാണ് വൻസംഘർഷം പൊട്ടിപ്പുറപ്പെട്ടത്. രാവിലെ എസ്എഫ്ഐ യൂണിറ്റ് ഭാരവാഹികൾ സഹപാഠിയെ മർദിച്ചത് ചോദ്യം ചെയ്ത വിദ്യാർത്ഥിയെ നെഞ്ചിൽ കുത്തിപ്പരുക്കേൽപ്പിച്ചു. അവസാനവർഷ ഡിഗ്രി വിദ്യാർത്ഥിയായ അഖിൽ മെഡിക്കൽ കോളജിൽ ചികിൽസയിലാണ്. തൊട്ടുപിന്നാലെ വിദ്യാർത്ഥികൾ സംഘടിച്ച് എസ്എഫ്ഐയ്ക്കെതിരെ പ്രതിഷേധപ്രകടനം നടത്തി. എസ്എഫ്ഐ യൂണിറ്റ് ഓഫിസ് പിടിച്ചെടുക്കാനും ശ്രമിച്ചു. എസ്എഫ്ഐ ആറ്റുകാൽ ലോക്കൽ കമ്മിറ്റി അംഗവും മൂന്നാം വർഷ പൊളിറ്റിക്സ് വിദ്യാർത്ഥിയുമായ അഖിൽ ചന്ദ്രനാണു നെഞ്ചിൽ കുത്തേറ്റത്. എസ്എഫ്ഐ പ്രവർത്തകരുൾപ്പെടെ 40 വിദ്യാർത്ഥികൾക്കു മർദനവുമേറ്റു. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി എ.എൻ.നസീം, പ്രസിഡന്റ് ശിവരഞ്ജിത്, യൂണിറ്റ് കമ്മിറ്റി അംഗങ്ങളായ അമർ, അദ്വൈത്, ആദിൻ, ആരോമൽ, ഇബ്രാഹിം തുടങ്ങി 30 പേർക്കെതിരെ കേസെടുത്തു. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. മുൻപ് പാളയം ജംക്ഷനിൽ പൊലീസുകാരെ തല്ലിയ കേസിൽ പ്രതിയാണു നസീം. അന്നും നസീം കീഴടങ്ങുന്നതിന് മുമ്പ് ഒളിവിൽ താമസിച്ചിരുന്നു. ഇതും യൂണിവേഴ്സിറ്റി കോളേജിലും ഹോസ്റ്റലിലും സ്റ്റുഡന്റ് സെന്ററിലുമായിരുന്നു.
വ്യാഴാഴ്ച കന്റീനിൽ അഖിൽ കൂട്ടുകാർക്കൊപ്പം പാട്ടു പാടിയതിനെ എസ്എഫ്ഐ വനിതാ നേതാവ് ചോദ്യം ചെയ്തതിൽ നിന്നാണു പ്രശ്നങ്ങളുടെ തുടക്കം. പാട്ടൊക്കെ വീട്ടിൽ മതിയെന്നു പറഞ്ഞപ്പോൾ അഖിലും കൂട്ടുകാരും എതിർത്തു. ഇതിനെതിരെ യൂണിറ്റ് ഭാരവാഹികൾ ഇടപെട്ടതോടെ തർക്കം മൂത്തു. പരാതി നൽകുമെന്ന നിലപാടിലായി അഖിൽ. തുടർന്നുണ്ടായ സംഘർഷമാണു കത്തിക്കുത്തിൽ കലാശിച്ചത്. നവോത്ഥാനത്തിന് വേണ്ടി വാദിക്കുന്നവരാണ് എസ് എഫ് ഐ. എന്നിട്ടും അവർക്ക് സ്വാധീനമുള്ളിടത്ത് ഒന്നും നടക്കുന്നില്ല. അഖിലിന് കുത്തേറ്റത് അറിഞ്ഞ് പെൺകുട്ടികൾ ഉൾപ്പെടെ ക്ലാസ് ബഹിഷ്കരിച്ച് പ്രകടനത്തിനിറങ്ങിയതോടെ നേതൃത്വം ഒറ്റപ്പെട്ടു. കോളജ് കവാടം പൂട്ടിയ നേതാക്കൾ പ്രതിഷേധക്കാരെ ഒത്തുതീർപ്പിനെന്ന വ്യാജേന യൂണിറ്റ് കമ്മിറ്റി ഓഫിസിലേക്കു വരുത്തി മർദിച്ചു. മുൻ യൂണിറ്റ് ഭാരവാഹികളും എതിർവശത്തു സംസ്കൃത കോളജിൽ നിന്നുള്ള എസ്എഫ്ഐക്കാരും വിദ്യാർത്ഥികളെ വളഞ്ഞിട്ടു തല്ലി. പ്രതിഷേധസംഘത്തിലെ എസ്എഫ്ഐ ക്ലാസ് കൺവീനർമാർ, ഏരിയ/ ലോക്കൽ കമ്മിറ്റി അംഗങ്ങൾ, ഡിവൈഎഫ്ഐ യൂണിറ്റ് ഭാരവാഹികൾ എന്നിവർക്കുൾപ്പെടെ മർദനമേറ്റു.
ഇതോടെ പ്രതിഷേധം ആളിക്കത്തി. യൂണിറ്റ് സെക്രട്ടറി നസീമിന്റെ നേതൃത്വത്തിൽ മാരകായുധങ്ങളുമായെത്തിയ സംഘമാണ് അക്രമം നടത്തിയതെന്നു വിദ്യാർത്ഥികൾ ആരോപിച്ചു. സംഭവമറിഞ്ഞെത്തിയ മാധ്യമപ്രവർത്തകരെ എസ്എഫ്ഐ നേതാക്കൾ ക്യാംപസിൽ നിന്നു പുറത്താക്കി. ഇവരുടെ കൈയിലെല്ലാം ആയുധമുണ്ടായിരുന്നു. ഇതെല്ലാം യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ നിന്ന് എത്തിച്ചവയാണെന്നാണ് വാദം. യൂണിവേഴ്സിറ്റി കോളെജിൽ ബിരുദ വിദ്യാർത്ഥി അഖിൽ കുത്തേറ്റ സംഭവത്തിൽ എസ്എഫ്ഐയെ രൂക്ഷമായി വിമർശിച്ച് നിയമസഭാ സ്പീക്കറും സിപിഎം സംസ്ഥാന സമിതിയംഗവും യൂണിവേഴ്സിറ്റി കോളെജ് മുൻ വിദ്യാർത്ഥിയുമായ പി. ശ്രീരാമകൃഷ്ണൻ രംഗത്ത് വന്നിട്ടുണ്ട്.
അഖിൽ എന്ന തലക്കെട്ടിലെഴുതിയ കവിതയിലൂടെയാണ് സ്പീക്കറുടെ പ്രതികരണം. എന്റെ ഹൃദയം നുറുങ്ങുന്നു, കരൾ പിടയുന്ന വേദനകൊണ്ട് തേങ്ങുന്നു എന്ന് തുടങ്ങുന്ന കവിതയിൽ ലജ്ജാഭാരം കൊണ്ട് ശിരസ് പാതാളത്തോളം താഴുന്നുവെന്നാണ് മുൻ എസ്എഫ്ഐ നേതാവ് കൂടിയായ ശ്രീരാമകൃഷ്ണൻ. നിങ്ങൾ ഏതു തരക്കാരാണ്? എന്താണ് നിങ്ങളെ നയിക്കുന്ന തീജ്വാല? ഏതു പ്രത്യശാസ്ത്രമാണ് നിങ്ങൾക്ക് തണൽ? നിങ്ങളുടെ ഈ ദുർഗന്ധം ചരിത്രത്തിലെ അക്ഷരത്തെറ്റ് തന്നെയാണ്. തെറ്റുകൾക്ക് മുമ്പിൽ ശിരസുകുനിച്ചു മാപ്പപേക്ഷിക്കുക. നാറ്റം പേറി സ്വയം നാറാതെ സ്വബുദ്ധി കാണിക്കണം. കാലം കാത്തു വച്ച രക്തനക്ഷത്രങ്ങളുടെ ഓർമ്മകൾ മറക്കാതിരിക്കണമെന്നും ശ്രീരാമകൃഷ്ണൻ ഫേസ്ബുക്കിൽ കുറിച്ചു. യൂണിവേഴ്സിറ്റി കോളേജിലെ ക്രൂരതയുടെ നേർ ചിത്രമാണ് ഈ പോസ്റ്റ് ചർച്ചയാക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്