വിശേഷങ്ങൾ അറിയാൻ വന്നതാണ് എന്ന് പറഞ്ഞപ്പോൾ ഇതല്ലേ ഏറ്റവും വലിയ വിശേഷം എന്ന് പുഞ്ചിരിയോടെ സ്വീകരണം; പെട്ടെന്നൊരു ദിവസമാണ് എന്നെ ഇഷ്ടമാണെന്നും ഒന്നിച്ച് ജീവിക്കാൻ ആഗ്രഹമുണ്ടെന്നും പറയുന്നത്; ഏതൊരാണിനെ പോലെയും ഒരു പെണ്ണിന്റെ നാവിൽ നിന്നും കേൾക്കാൻ കൊതിക്കുന്ന വാക്കുകൾ; അവശതകൾ കാട്ടാൻ വീഡിയോ കോൾ ചെയ്തിട്ടും ചേട്ടനൊപ്പമാണ് എന്റെ ജീവിതം എന്ന് മറുപടി; ഇരിങ്ങാലക്കുടയിലെ വീട്ടിൽ അപൂർവ പ്രണയത്തിന്റെ കഥ പറഞ്ഞ് പ്രണവും ഷഹനയും
ആർ പീയൂഷ്
തൃശൂർ: അരയ്ക്ക് കീഴ്പ്പോട്ട് പൂർണ്ണമായും തളർന്ന് പോയ ചെറുപ്പക്കാരനെ ജീവിത പങ്കാളിയായി സ്വീകരിച്ച പത്തൊൻപതുകാരിയുടെ വാർത്ത സമൂഹ മാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു. മുൻ നിര മാധ്യമങ്ങളും പ്രധാന വാർത്തയായി നൽകുകയും ചെയ്തു. പ്രണവിന്റെയും ഷഹനയുടെും വിവാഹ വാർത്ത ആദ്യം റിപ്പോർട്ട് ചെയ്തത് മറുനാടൻ മലയാളിയായിരുന്നു. വിവാഹ ശേഷം ഇരുവരെയും കണ്ട് വിശേഷങ്ങൾ അറിയാൻ ഞങ്ങൾ ഇരിങ്ങാലക്കുടയ്ക്കടുത്തുള്ള കൊമ്പിഞ്ഞാമയ്ക്കൽ താഴേപറമ്പിലെ പ്രണവിന്റെ വീട്ടിലെത്തി. വിവാഹം കഴിഞ്ഞ ഒരു വീട്ടിലെ വലിയ ആളും ആരവവുമുള്ള ഒരന്തരീക്ഷമായിരുന്നില്ല അവിടെ. എങ്കിലും അവിടെ സന്തോഷം അലതല്ലുന്നുണ്ടായിരുന്നു.
വീട്ടിലേക്ക് സ്വീകരിച്ചത് പ്രണവിന്റെ സഹോദരി ആതിരയായിരുന്നു. എറണാകുളത്ത് സി.എ വിദ്യാർത്ഥിയായ ആതിര പ്രണവിന്റെ വിവാഹത്തോടനുബന്ധിച്ച് വീട്ടിലെത്തിയതായിരുന്നു. അമ്മ സുനിലയും ഏതാനും ബന്ധുക്കളും സ്വീകരണമുറിയിലുണ്ടായിരുന്നു. സങ്കടക്കടൽ ഉള്ളിലൊതുക്കിയ ആ മാതാവിന്റെ കണ്ണുകളിൽ ഒരു തിളക്കം കാണുന്നുണ്ടായിരുന്നു. തൊട്ടടുത്ത മുറിയിലാണ് പ്രണവുള്ളത് എന്ന് പറഞ്ഞു. ആ മുറിയിലേക്ക് കടന്നപ്പോൾ ആദ്യം കണ്ടത് തന്റെ പ്രിയതമന്റെ കാലുകൾ ഉഴിഞ്ഞു കൊടുക്കുന്ന ഷഹനെയാണ്. കിടക്കുന്നതിനാൽ കാലുകളിൽ ഒരു മരവിപ്പ് വരും അത് മാറാൻ വേണ്ടിയാണ് കാലുകൾ അമർത്തി കൊടുക്കുന്നത് എന്ന് ആതിര പറഞ്ഞു. പ്രണവിനും ഷഹനയ്ക്കും വിവാഹ ആശംസ നേർന്നു കൊണ്ട് ഞങ്ങളെ പരിചപ്പെടുത്തി. വിശേഷങ്ങൾ അറിയാൻ വന്നതാണ് എന്ന് പറഞ്ഞപ്പോൾ ഇതല്ലേ ഏറ്റവും വലിയ വിശേഷം എന്ന് പുഞ്ചിരിയോടെ പ്രണവ് പറഞ്ഞു.
പ്രണയത്തെ പറ്റിയായിരുന്നു ആദ്യം പ്രണവ് സംസാരിച്ചത്. അപകടത്തിന് ശേഷം വലിയ നിരാശയായിരുന്നു. എന്നാൽ സോഷ്യൽ മീഡിയയിൽ സജീവമായതോടെ അത് പാടെ മാറി. പിന്നെ സുഹൃത്തുക്കൾ എല്ലാ കാര്യങ്ങൾക്കും കൂടെയുണ്ടാകും. പുറത്തുകൊണ്ടുപോകും, ഉത്സവങ്ങൾക്കും വിവാഹങ്ങൾക്കുമൊക്കെ കൊണ്ടു പോകും. അതിനിടയ്ക്കാണ് സോഷ്യൽ മീഡിയയിലൂടെ ഷഹന എന്നെ കാണുന്നതും പിന്നീട് നമ്പർ സംഘടിപ്പിച്ച് എന്നെ വിളിക്കുകയും ചെയ്യുന്നത്. എനിക്ക് നല്ല മെന്റൽ സപ്പോർട്ട് തരുന്നുണ്ടായിരുന്നു. പെട്ടെന്നൊരു ദിവസമാണ് എന്നെ ഇഷ്ടമാണെന്നും ഒന്നിച്ച് ജീവിക്കാൻ ആഗ്രഹമുണ്ടെന്നും പറയുന്നത്. ഏതൊരാണിനെ പോലെയും ഒരു പെണ്ണിന്റെ നാവിൽ നിന്നും കേൾക്കാൻ കൊതിക്കുന്ന വാക്കുകൾ.
പക്ഷേ എന്റെ കുറവുകൾ ഞാൻ തന്നെ മനസ്സിലാക്കണമല്ലോ. പരമാവധി ഞാൻ എതിർത്തു. എന്റെ അവശതകൾ മനസ്സിലാക്കി കൊടുക്കാൻ വീഡിയോ കോൾ ചെയ്ത് എല്ലാം കാണിച്ചു കൊടുത്തു. എന്നാൽ പറ്റില്ല..ചേട്ടനൊപ്പമാണ് എന്റെ ജീവിതം എന്ന് പറഞ്ഞ് കൂടുതൽ ചേർന്നു നിൽക്കുകയായിരുന്നു. ഷഹന വിടാൻ ഭാവമില്ലെന്ന് മനസ്സിലായതോടെയാണ് അനിയത്തി ആതിരയോട് ഈ വിവരം പറയുകയും ഫോണിൽ സംസാരിപ്പിച്ചതും. എന്നാൽ തീരുമാനത്തിൽ നിന്നും പിന്നോട്ടില്ല എന്നു തന്നെയായിരുന്നു ഷഹനയുടെ മറുപടി. ഒടുവിൽ ആരോടും പറയാതെ ഇങ്ങ് പോരുകയായിരുന്നു എന്ന് പ്രണവ് പറഞ്ഞു. പ്രണവിന്റെ വാക്കുകൾ കേട്ട് അരികെ അൽപ്പം ലജ്ജയോടെ തലകുനിച്ച് നിന്ന് പ്രണവിന്റെ നെറ്റിത്തടത്തിൽ വാൽസല്യത്തോടെ കൈവിരലുകൾ പായിക്കുകയായിരുന്നു ഷഹന.
പക്ഷേ എന്റെ കുറവുകൾ ഞാൻ തന്നെ മനസ്സിലാക്കണമല്ലോ. പരമാവധി ഞാൻ എതിർത്തു. എന്റെ അവശതകൾ മനസ്സിലാക്കി കൊടുക്കാൻ വീഡിയോ കോൾ ചെയ്ത് എല്ലാം കാണിച്ചു കൊടുത്തു. എന്നാൽ പറ്റില്ല..ചേട്ടനൊപ്പമാണ് എന്റെ ജീവിതം എന്ന് പറഞ്ഞ് കൂടുതൽ ചേർന്നു നിൽക്കുകയായിരുന്നു. ഷഹനെ വിടാൻ ഭാവമില്ലെന്ന് മനസ്സിലായതോടെയാണ് അനിയത്തി ആതിരയോട് ഈ വിവരം പറയുകയും ഫോണിൽ സംസാരിപ്പിച്ചതും. എന്നാൽ തീരുമാനത്തിൽ നിന്നും പിന്നോട്ടില്ല എന്നു തന്നെയായിരുന്നു ഷഹനയുടെ മറുപടി. ഒടുവിൽ ആരോടും പറയാതെ ഇങ്ങ് പോരുകയായിരുന്നു എന്ന് പ്രണവ് പറഞ്ഞു. പ്രണവിന്റെ വാക്കുകൾ കേട്ട് അരികെ അൽപ്പം ലജ്ജയോടെ തലകുനിച്ച് നിന്ന് പ്രണവിന്റെ നെറ്റിത്തടത്തിൽ വാൽസല്യത്തോടെ കൈവിരലുകൾ പായിക്കുകയായിരുന്നു ഷഹന.
ചേട്ടന്റെ ഫെയ്സ് ബുക്കിലെ വീഡിയോകൾ കണ്ടാണ് ആദ്യം ഇഷ്ടം തോന്നിയതെന്നാണ് ഷഹന പറഞ്ഞത്. പരിമിതികളുണ്ടായിട്ടും എപ്പോഴും ചിരിയോടെ എല്ലാകാര്യങ്ങളും ചെയ്യുന്നത് കണ്ടതും ഇഷ്ടം കൂടാൻ കാരണമായി. ഒപ്പം ജീവിക്കണമെന്ന് ഞാൻ പറഞ്ഞപ്പോൾ ഒരുപാടെതിർത്തു. പരിമിതികളൊന്നും എനിക്ക് പ്രശ്നമല്ല എന്ന് തീർത്തു പറഞ്ഞു. മറ്റൊരു കാമുകിയുണ്ടെന്ന് പറഞ്ഞു. സുഹൃത്തിനെ കൊണ്ട് ഫോണിൽ വിളിച്ച് ചീത്ത വിളിപ്പിച്ചു. ഞാൻ പിന്നോട്ടില്ല എന്നു തന്നെ പറഞ്ഞു. എന്റെ കൂട്ടുകാരികൾ പോലും പറഞ്ഞു നിനക്ക് ഒരു ബാധ്യതയാകുമെന്നൊക്കെ. എന്നാൽ മനസ്സിൽ തോന്നിയ ഇഷ്ടം മാറ്റാൻ ഒരുക്കമല്ലായിരുന്നു. വീട്ടിൽ ഞാൻ പ്രണവ് ചേട്ടനുമായി ഫോണിൽ സംസാരിക്കുന്നത് അറിയുകയും വലിയ പ്രശ്നങ്ങളായി. എന്റെ വിവാഹം ഉടനെ നടത്താൻ തീരുമാനിച്ചു. ഇതോടെയാണ് അവിടെ നിന്നും ഇറങ്ങി പോന്നത്. കയ്യിൽ ആകെ കരുതിയിരുന്നത് 500 രൂപയാണ്. അതുമായി തൃശൂരിൽ വന്നിറങ്ങുകയും പ്രണവ് ചേട്ടന്റെ ഒരു സഹോദരന്റെ വീട്ടിലേക്ക് പോകുകയുമായിരുന്നു. ആദ്യമായി എന്റെ പ്രണവ് ചേട്ടനെ കാണുന്നത് എവിടെ വച്ചാണ്. എല്ലാവരും എന്നെ പിൻതിരിപ്പിക്കാൻ ശ്രമിച്ചു. എനിക്ക് ഒരു ജീവിതമുണ്ടെങ്കിൽ അത് ചേട്ടന്റെ ഒപ്പമായിരിക്കും എന്നു തന്നെ ഉറപ്പിച്ചു പറഞ്ഞു. അങ്ങനെയാണ് അടുത്ത ദിവസം വിവാഹം കഴിക്കാൻ തീരുമാനമായത്.
പ്രണവിന്റെ സഹോദരി ആതിര ഏറെ പറഞ്ഞു നോക്കി പിൻതിരിയാൻ. ചേട്ടന്റെ പ്രശ്നങ്ങളെല്ലാം ഞാൻ ഷഹനയോട് പറഞ്ഞു. എന്നാൽ ഇനിയൊരു പിൻവാങ്ങൽ ഇല്ലാ എന്നാണ് പറഞ്ഞതെന്ന് ആതിര പറയുന്നു. ഒരു ദിവസം തന്നെ ചേട്ടനെ നോക്കണമെങ്കിൽ നല്ല കായിക ക്ഷമത വേണം. അമ്മയ്ക്ക് മാത്രമേ ചേട്ടനെ ഇപ്പോൾ കാണുന്ന രീതിയിൽ നോക്കാൻ കഴിയൂ. പ്രഥമിക കൃത്യങ്ങൾ പോലും കിടക്കയിലാണ് നിർവ്വഹിക്കാറ്. അതൊക്കെ വിശദമായി പറഞ്ഞു കൊടുത്തപ്പോഴും ഒരു മനം മാറ്റവുമില്ലാതെ ഷഹന പറഞ്ഞു തീരുമാനത്തിൽ നിന്നും പിന്നോട്ടില്ലാ എന്ന്. ഷഹന വന്നത് ചേട്ടന് നല്ല മാറ്റം ഉണ്ടാവും എന്ന് തന്നെയാണ് വിശ്വാസം. സ്നേഹിക്കാനും കാത്തിരിക്കാനും ഒരാൾ വരുമ്പോൾ മാനസികമായി ഒരു ഊർജ്ജം ഉണ്ടാവും. അത് ചേട്ടൻ ഈ അവസ്ഥയിൽ നിന്നും മാറാൻ ഇടവരുത്തും. സന്തോഷം മാത്രമേയുള്ളൂ എന്നും ആതിര പറഞ്ഞു.
വിതുമ്പി കരഞ്ഞുകൊണ്ടാണ് പ്രണവിന്റെ മാതാവ് സുനിത ഷഹനയോടുള്ള സ്നേഹം പറഞ്ഞത്. എഴുന്നേൽക്കാനാവാത്ത മോനെ പറ്റി കുറേ പറഞ്ഞിട്ടും അവനെ മതി എന്ന് തന്നെയാണ് പറഞ്ഞത്. എന്ത് പറഞ്ഞാണ് നന്ദി പറയേണ്ടത് എന്നറിയില്ല. സന്തോഷം ഉണ്ടെങ്കിലും ഉള്ളിൽ സങ്കടം തന്നെയാണ്. വാക്കുകൾ കിട്ടാതെ സുനിതയുടെ ശബ്ദം ഇടറി...
ഇങ്ങനെയൊരു വിവാഹം നടക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല എന്നാണ് പ്രണവിന്റെ കമന്റ്. സുഹൃത്തുക്കളുടെ കല്യാണത്തിന് ട്രോളിറക്കി കളിയാക്കുമ്പോൾ തനിക്ക് കല്യാണ ട്രോൾ വരില്ല എന്നായിരുന്നു വിശ്വാസം. എന്നാൽ എനിക്കും ഇതോടെ ട്രോൾകിട്ടി എന്ന് ചിരിയോടെ പ്രണവ് പറഞ്ഞു.
സൗന്ദര്യത്തിലും പണത്തിലും ജാതിയിലുമല്ല സ്നേഹം അളക്കേണ്ടത്. മനസ്സാണ് കാണേണ്ടത് എന്നും ഒരു ജോലി നേടിയ ശേഷം ശിഷ്ടകാലം പ്രണവിനൊത്ത് സന്തോഷത്തോടെ കഴിയണമെന്നുമാണ് ആഗ്രഹം എന്നും ഷഹന പറയുമ്പോൾ അവളുടെ കണ്ണിൽ ഒരു പ്രതീക്ഷയുടെ നാളം കെടാതെ നിൽപ്പുണ്ടായിരുന്നു. തന്റെ സ്നേഹം കൊണ്ട് പ്രണവിനെ എഴുന്നേറ്റിരുത്താൻ സാധിക്കുമെന്ന്.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്